Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദല്‍ഹി കേരളാ ഹൗസ് സിപിഎം ഹൗസാക്കാന്‍ നീക്കം; റസിഡന്റ്സ് കമ്മീഷണറെ കേരളത്തിലേക്ക് മാറ്റി, പിന്നില്‍ വ്യവസായ മന്ത്രി ജയരാജന്റെ നേതൃത്വത്തിലുള്ള ലോബി

അതിഥികള്‍ക്കായുള്ള കാന്റീനില്‍ നേതാക്കള്‍ക്ക് ഭക്ഷണം അനുവദിക്കാത്തതും കേരളാ ഹൗസിനുള്ളില്‍ പാര്‍ക്കിംഗ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി ഇടത് സംഘടനാ നേതാക്കള്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ ഹൗസ് പിടിച്ചടക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്.

കെ.സുജിത്byകെ.സുജിത്
Feb 13, 2020, 02:54 pm IST
inKerala

ന്യൂദല്‍ഹി: ദല്‍ഹിയിലെ കേരളാ ഹൗസ് പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലാക്കാന്‍ പാര്‍ട്ടിയുടെയും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നേതൃത്വം നല്‍കുന്ന ലോബിയുടെയും നീക്കം. ഇതിന്റെ ഭാഗമായി റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ കേരളത്തിലേക്ക് മാറ്റി. കണ്‍ട്രോളര്‍ ഡി.രാഗേഷിനോട് ചുമതല ഒഴിയാനും ആവശ്യപ്പെട്ടു. പുനീത് കുമാറിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (രണ്ട്) യുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഗേഷിന് പകരം ചുമതല വ്യക്തമാക്കിയിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗാണ് പുതിയ റസിഡന്റ് കമ്മീഷണര്‍.

തെരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ എംപി പി.സമ്പത്തിനെ കേരളാ ഹൗസില്‍ കാബിനറ്റ് റാങ്കോടെ പുനരധിവസിപ്പിച്ചത് ഗുണം ചെയ്തില്ലെന്ന വിമര്‍ശനം സിപിഎമ്മിലുണ്ട്. ഭരണത്തിലിരിക്കുമ്പോഴും ഇടത് സംഘടനാ നേതാക്കള്‍ക്ക് കേരളാ ഹൗസില്‍ പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. 

അതിഥികള്‍ക്കായുള്ള കാന്റീനില്‍ നേതാക്കള്‍ക്ക് ഭക്ഷണം അനുവദിക്കാത്തതും കേരളാ ഹൗസിനുള്ളില്‍ പാര്‍ക്കിംഗ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി ഇടത് സംഘടനാ നേതാക്കള്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ ഹൗസ് പിടിച്ചടക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്. പ്രധാന തസ്തികകളില്‍ പാര്‍ട്ടി കേഡറുകളെ നിയമിച്ച് പൂര്‍ണമായും സമ്പത്തിന്റെ നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യം. സമ്പത്ത് കേരളത്തിലെത്തിയാണ് സ്ഥലംമാറ്റം ഉറപ്പാക്കിയത്.  

ഫ്രണ്ട് ഓഫീസ് മാനേജര്‍ തസ്തികയിലേക്ക് സിപിഎം നേതാവിനെ നിയമിച്ചതിനെതിരെ നിലപാടെടുത്തതാണ് റസിഡന്റ് കമ്മീഷണറും കണ്‍ട്രോളറും തെറിക്കാനിടയാക്കിയത്. റിസപ്ഷന്‍ അസിസ്റ്റന്റായ സിപിഎം സര്‍വ്വീസ് സംഘടനയുടെ ഭാരവാഹി പ്രകാശനെയാണ് ഫ്രണ്ട് ഓഫീസ് മാനേജരായി നിയമിച്ചത്. ഇയാളേക്കാള്‍ സീനിയോറിറ്റിയുള്ള രണ്ട് ജീവനക്കാര്‍ തങ്ങളെ തഴഞ്ഞതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 

യോഗ്യതയുള്ള എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് മാത്രമേ നിയമനം നടത്താവൂവെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ട്രാവല്‍ ആന്റ് ടൂറിസത്തില്‍ അംഗീകൃത ഡിപ്ലോമയും 15 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പ്രകാശന് റസിഡന്റ് കമ്മീഷണര്‍ രണ്ട് തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

കേരളത്തില്‍ അംഗീകാരമില്ലാത്ത മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ കറസ്പോണ്‍ന്റ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റാണ് പ്രകാശന്റെ കൈവശമുള്ളത്. ഇതിന് ഏതെങ്കിലും സര്‍വ്വകലാശാലയുടെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നീട്ടിക്കൊണ്ടുപോവുകയെന്ന ലക്ഷ്യമാണ് മറുപടി നല്‍കാതിരിക്കുന്നതിന് പിന്നില്‍. റ

സിഡന്റ് കമ്മീഷണറെ മാറ്റിയതോടെ നടപടിക്രമങ്ങള്‍ ഇനിയും വൈകും. കേരളാ ഹൗസില്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ച സമ്പത്തിന്റെ ചെലവുകള്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. നിയമനം പാഴ്‌ച്ചെലവാണെന്ന വിമര്‍ശനം നിലനില്‍ക്കെ ചെലവുകള്‍ പുറത്തുവരുമെന്നത് രാഷ്‌ട്രീയമായി ക്ഷീണം ചെയ്യുമെന്നതിനാല്‍ കൃത്രിമ കണക്ക് നല്‍കാനും നീക്കമുണ്ടായി. എന്നാല്‍ ഇത് റസിഡന്റ് കമ്മീഷണര്‍ ഇടപെട്ട് തടഞ്ഞു. ലോഗ് ബുക്കുള്‍പ്പെടെ പരിശോധിച്ച് വ്യക്തമായ കണക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതും സ്ഥലം മാറ്റത്തിന് പ്രേരകമായി.

Tags: keraladelhihouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.