Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഭാര്യയേയും മൂന്നു മക്കളേയും കൊന്ന് മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍, കൊല നടന്നത് ഡിസംബർ അവസാനത്തോടെ

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 16, 2020, 02:19 pm IST
in Marukara

ഫ്ലോറിഡ: ഡിസ്നി വേള്‍ഡ് നിര്‍മ്മിച്ച ഫെയറി ടെയില്‍ പരിസരത്ത് താമസിക്കുന്ന ഒരാള്‍ തന്റെ ഭാര്യയെയും മൂന്ന് മക്കളെയും വളര്‍ത്തുനായയേയും കൊന്ന് മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു. ഓസ്‌കോല കൗണ്ടി ഷെരീഫ് റസ് ഗിബ്‌സണാണ് ഇക്കാര്യം പുറം‌ലോകത്തെ അറിയിച്ചത്. 44 കാരനായ ആന്റണി ടോഡ് ആണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയത്. ടോഡിനെതിരെ നിരവധി നരഹത്യകള്‍, മൃഗങ്ങളോട് ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടിലാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും, എന്നാല്‍ അവ ഭാര്യ മേഗന്‍ ടോഡും ദമ്പതികളുടെ മൂന്ന് മക്കളായ അലക് (13), ടെയ്‌ലര്‍ (11), സോ (4) എന്നിവരുടേതുമാണെന്ന് അന്വേഷകര്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും ഗിബ്സണ്‍ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കാം കുടുംബം കൊല്ലപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തെ കാണാതായതില്‍ ആശങ്കാകുലരായ ചില ബന്ധുക്കളുടെ പരാതി പ്രകാരം ഫെഡറല്‍ അന്വേഷകര്‍  വാറണ്ട് നല്‍കാന്‍ തിങ്കളാഴ്ച വീട്ടിലെത്തിയപ്പോള്‍ ആന്റണി ടോഡ് തന്നെയാണ് വാതില്‍ തുറന്നതെന്ന് ഗിബ്സണ്‍ പറഞ്ഞു. വീടിനകത്ത് പരിശോധന നടത്തിയ അന്വേഷണ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വളര്‍ത്തുനായയേയും എന്തിനാണ് കൊന്നതെന്നതിനെക്കുറിച്ച് ടോഡ് മറുപടി നല്‍കിയിട്ടില്ല. ടോഡിനെ പോലീസ് അറസ്റ്റു ചെയ്തു.

എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടതെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ഗിബ്സണ്‍ വിസമ്മതിക്കുകയും, ടോഡിനെക്കുറിച്ച് ഫെഡറല്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞു. ‘നിരപരാധികളായ അവരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും  സമൂഹത്തോടുമൊപ്പം ഞങ്ങള്‍ ദുഃഖിക്കുന്നു,’ ഗിബ്സണ്‍ തന്റെ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു വ്യക്തിക്ക് അത്തരം നീചവും ക്രൂരവുമായ പ്രവൃത്തികള്‍ എങ്ങനെ ചെയ്യാന്‍ കഴിയും എന്ന് എനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം നടന്നതിന് ശേഷം കുടുംബത്തെ കാണ്മാനില്ലെന്ന വിവരം ലഭിച്ചതനുസരിച്ച് ഷെരീഫിന്റെ ഓഫീസ്  നിരവധി തവണ ടോഡിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, ആരും വീട്ടില്‍ ഇല്ലാതിരുന്നതുകൊണ്ട് മടങ്ങുകയായിരുന്നു. ഡിസംബര്‍ 29 ന് ആന്റണി ടോഡിന്റെ ബന്ധുക്കളില്‍ ഒരു യുവതി ഷെരീഫ് ഓഫീസുമായി ബന്ധപ്പെട്ട് അവരുടെ ആശങ്ക അറിയിച്ചിരുന്നതായി ഗിബ്സണ്‍ പറഞ്ഞു. അവിടെ എല്ലാവര്‍ക്കും ഫ്ലൂ പിടിപെട്ടിരുന്നു എന്നും, അതുകൊണ്ട് രണ്ടുമൂന്നു ദിവസത്തേക്ക് അവിടെ പോകാന്‍ സാധിച്ചില്ലെന്നും, ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നും പരാതി നല്‍കിയിരുന്നു.

‘അന്ന് ഡെപ്യൂട്ടികള്‍ വീട് സന്ദര്‍ശിക്കുകയും പരിസരം പരിശോധിച്ച് അയല്‍വാസികളുമായി സംസാരിക്കുകയും ചെയ്തു.  എന്നാല്‍, സംശയാസ്പദമായ ഒന്നും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.  ആരും വാതില്‍ തുറക്കാതിരുന്നപ്പോള്‍ അവര്‍ തിരിച്ചുപോയി,’ ഗിബ്സണ്‍ പറഞ്ഞു. ജനുവരി ഒമ്പതിന് ആന്റണിയെക്കുറിച്ചുള്ള സ്വന്തം അന്വേഷണത്തെക്കുറിച്ച് ഫെഡറല്‍ ഏജന്റുമാര്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടു. ഷെറിഫ് ഡെപ്യൂട്ടിമാര്‍ക്ക് ആന്റണിയുമായോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും വീട് സന്ദര്‍ശിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ആന്റണിയുടെ കുടുംബം യാത്ര ചെയ്യാന്‍ തല്പരരായിരുന്നു എന്നും, അതുകൊണ്ടുതന്നെ അവര്‍ എവിടെയെങ്കിലും യാത്രയിലായിരിക്കാം എന്നു കരുതിയെന്ന് ഗിബ്സണ്‍ പറഞ്ഞു. കണക്റ്റിക്കട്ടില്‍ ആന്റണി ടോഡ്സിന് ബന്ധമുണ്ടായിരുന്നു. അവിടെയാണ് ആന്റണി ഫിസിക്കല്‍ തെറാപ്പി പഠിച്ചത്. കണക്റ്റിക്കട്ടില്‍ ജോലി ചെയ്യുകയും വാരാന്ത്യങ്ങളില്‍ കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്യാറാണ് പതിവ് എന്ന് ഗിബ്സണ്‍ പറഞ്ഞു.

എന്നാല്‍, ആന്റണി തന്റെ ഫിസിക്കല്‍ തെറാപ്പി ലൈസന്‍സ് സെപ്റ്റംബറില്‍ കാലഹരണപ്പെടാന്‍ അനുവദിച്ചുവെന്ന് ‘ദി ഡേ ഓഫ് കണക്റ്റിക്കട്ട്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  അതേസമയം, ഡിസംബര്‍ 22-ന് ഈ  ദമ്പതികള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.