Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ക്ക് ഭീകര ശൃംഖലയുമായി ബന്ധം

അനീഷ് അയിലം by അനീഷ് അയിലം
Jan 15, 2020, 08:53 am IST
in Kerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ദല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഭീകരരുമായും അവരുടെ ദേശീയ തലത്തിലുള്ള ശൃംഖലയുമായി ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. 

 പ്രതികളായ തൗഫീഖിനും അബ്ദുള്‍ സമീമിനും ഒപ്പമുള്ള, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന, ഖാജാമൊയ്ദീന്‍, അബ്ദുള്‍ സമദ്, സെയ്ദലി നവാസ് എന്നിവരെ ദല്‍ഹി പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. എസ്‌ഐയെ കൊന്നതിന്റെ പിറ്റേന്ന് മൂന്നുപേരെയും ആക്രമിച്ച് കീഴടക്കുകയായിരുന്നു. ഇവര്‍ക്ക് തൗഫീഖും അബ്ദുള്‍ സമീമുമായി വ്യക്തമായി ബന്ധമുണ്ടെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ്  ഇതേസംഘത്തിലുള്ളവരെ ചെന്നൈയില്‍ നിന്ന് തമിഴ്‌നാട് ക്യുബ്രാഞ്ച് പിടിച്ചത്. 

ഞായറാഴ്ച ബെംഗളൂരുവില്‍ നിന്ന് പിടിച്ച ഇജാസ് പാഷയാണ് മുംബൈയില്‍ നിന്ന് കളിയിക്കാവിളയിലെ ആക്രമണത്തിന് തോക്ക് എത്തിച്ചതെന്നും വ്യക്തമായി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് ഈ ബന്ധങ്ങളില്‍ നിന്ന് തെളിയുന്നത്. ദല്‍ഹി  മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും പരിശോധന ശക്തമാക്കി.  

അതിനിടെ, പ്രതികള്‍ക്ക് വിതുര സ്വദേശി സെയ്ദലി എടുത്തു നല്‍കിയ വാടകവീട് കണ്ടെത്താന്‍ ക്യുബ്രാഞ്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പുന്നയ്‌ക്കാട്, മൂന്നുകല്ലിന്‍മൂട്, ടിബി ജങ്ഷന്‍, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരം തുടങ്ങിയ പ്രദേശങ്ങളില്‍ എവിടെയോ ആണ് തൗഫീക്കും സമീമും താമസിച്ചതെന്നാണ് തമിഴ്നാട് പോലീസിന് ലഭിച്ച സൂചന. അവിടെവച്ചാണ് ഗൂഢാലോചന നടന്നതും. കൊലപാതക ശേഷവും പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തിയെന്നാണ് തമിഴ്നാട് പോലീസിന്റെ നിഗമനം. അതിനു ശേഷം രക്ഷപ്പെട്ടത് ഏതുവഴിയെന്ന് കണ്ടെത്തിയിട്ടില്ല. തീവ്രവാദികള്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നും തമിഴ്നാട് പോലീസ് കരുതുന്നു.

വിതുരയിലെ സെയ്ദലിയുടെ വീടും പരിസരവും തമിഴ്നാട് പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും അന്വേഷിക്കുന്നുണ്ട്. തൗഫീക്കും സമീമുമായും സെയ്ദലിക്ക് നല്ല ബന്ധമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സെയ്ദലി ഇടയ്‌ക്കിടെ കളിയിക്കാവിളയിലേക്കും നെയ്യാറ്റിന്‍കരയിലേക്കും പോയിരുന്നതായി ഭാര്യ തമിഴ്‌നാട് ക്യുബ്രാഞ്ചിന് മൊഴി നല്‍കി. പുറത്തുപോകുമ്പോള്‍ ഇയാള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല. ഫോണ്‍ വീട്ടില്‍ സൂക്ഷിക്കാറായിരുന്നു പതിവ്. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു.

ആക്രമണ ദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ട് മണി വരെ ലാപ്ടോപ് ഉപയോഗിച്ചിരുന്നു. ലാപ്ടോപ് ക്യുബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സെയ്ദലി കന്യാകുമാരി സ്വദേശിയാണ്. തൊളിക്കോടുള്ള യുവതിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. വിതുരയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്താന്‍ മുറിയെടുത്തെങ്കിലും കാര്യമായ പ്രവര്‍ത്തനമുണ്ടായില്ല. രണ്ടു മാസമായി വിതുര മേഖലയില്‍ വാടക വീട്ടിലാണ് താമസം. നാട്ടുകാരുമായും അയല്‍വാസികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല.  ഇയാളാണ് തീവ്രവാദികള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു നല്‍കിയതെന്ന് വ്യക്തമായി. 

ഭീകരര്‍ക്ക് സഹായമെത്തിച്ചത് മുക്രി 

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വധിച്ച ഭീകരരായ തൗഫീക്കിനും സമീമിനും ആഹാരവും മറ്റു സഹായങ്ങളും എത്തിച്ചിരുന്നത് നെയ്യാറ്റിന്‍കര പള്ളിയിലെ മുക്രി ജാഫറാണെന്ന് തമിഴ്നാട് ക്യുബ്രാഞ്ച്. ഇതു തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. 

 ഭീകരാക്രമണം നടന്ന ഈ മാസം എട്ടിന് രാത്രി 8.30ഓടെ നെയ്യാറ്റിന്‍കര ജങ്ഷനില്‍ ജാഫര്‍ ഉണ്ടായിരുന്നു. തൗഫീക്കിന്റെയും ഷെമീമിന്റെയും കൈവശമുണ്ടായിരുന്ന ബാഗ് ജാഫറിനെയാണ് ഏല്‍പ്പിച്ചത്. തുടര്‍ന്ന് അവിടെനിന്ന് ഓട്ടോറിക്ഷ ഏര്‍പ്പാടാക്കിയതും ജാഫറായിരുന്നു. ആ ഓട്ടോയിലാണ് പ്രതികള്‍ കളിയിക്കാവിള ചെക്ക്പോസ്റ്റിലേക്കു പോയത്. ഈ സമയം കൈയിലുണ്ടായിരുന്ന ബാഗ് സമീപത്തെ ഫുട്പാത്തില്‍ ഉപേക്ഷിച്ച് ജാഫര്‍ തിരികെ പള്ളിയിലേക്കു പോയി. ഇതെല്ലാം സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം. 

പിറ്റേന്ന് സമീപത്തെ ചില വ്യക്തികളും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഉപേക്ഷിച്ച ബാഗിനായി പോലീസ് തെരച്ചില്‍ നടത്തുമ്പോഴും ജാഫര്‍ അവിടെ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പള്ളിയില്‍ എത്തിയതായി ജാഫര്‍ സമ്മതിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.