Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദികള്‍ ബാഗ് ഉപേക്ഷിച്ചത് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനരികെ; ദൃശ്യങ്ങള്‍ ലഭിച്ചു; കളിയിക്കാവിള വെടിവയ്‌പ്പ് കേസില്‍ പള്ളി ജീവനക്കാരനും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 12:07 pm IST
in Kerala

നെയ്യാറ്റിന്‍കര: കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തുമ്പോള്‍ പ്രതികളില്‍ ഒരാളായ തൗഫീക്കിന്റെ ഇടതുകൈയിലുണ്ടായിരുന്ന ബാഗ് സംബന്ധിച്ച ദുരൂഹത ഏറുന്നു. നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ കഴിഞ്ഞ് നെയ്യാറ്റിന്‍കര ജംഗ്ഷന്‍ എത്തുന്നതിനു മുമ്പ് തൗഫീക്ക് ബാഗ് ഉപേക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  ബാഗ് ഉപേക്ഷിച്ച ഇവര്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തി കളിയിക്കാവിളയിലേക്ക് പോവുകയായിരുന്നു. സിസി ടിവി ക്യാമറകളില്‍ നിന്നാണ് ഇത് തെളിഞ്ഞത്.  പ്രതികള്‍ ഉപേക്ഷിച്ച ബാഗുകള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ബാഗിനുള്ളില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായും ആയുധങ്ങള്‍ എടുത്തശേഷം ബാഗ് ഉപേക്ഷിച്ചതാവും എന്ന നിഗമനത്തിലാണ് പോലീസ് സംഘം. ബാഗ് വീണ്ടെടുത്താല്‍ മാത്രമേ ഏത് വ്യാപാരസ്ഥാപത്തില്‍ നിന്നു വാങ്ങിയതു മുതല്‍ അതിനുള്ളില്‍ മറ്റ് എന്തെങ്കിലും ഉണ്ടോയിരുന്നോ എന്നുമുള്ള പരിശോധനകള്‍ക്കും സാധിക്കൂ. കളിയിക്കാവിളയില്‍ ഇറങ്ങിയ ശേഷമാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിവച്ചത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മറ്റാര്‍ക്കോ എടുക്കാന്‍ വേണ്ടി ബാഗ് ഉപേക്ഷിച്ചതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. 

അതേസമയം, കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന സഹായം നല്‍കിയ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനു സമീപമുള്ള പള്ളിയിലെ ജീവനക്കാരന്‍ പിടിയില്‍. ഓട്ടോറിക്ഷാ തൊഴിലാളിയും പള്ളിയിലെ ജീവനക്കാരനുമായ ജാഫറിനെ ആണ് തമിഴ്‌നാട് ക്യുബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എസ്‌ഐ യെ വെടിവച്ചുകൊന്ന ശേഷം പ്രതികളായ മുഹമ്മദ് സമീമും തൗഫീഖും ഇരുവരുടെയും വസ്ത്രങ്ങള്‍ ജാഫറിന് കൈമാറിയെന്നാണ് അറിയുന്നത്. ഇരുവരും നെയ്യാറ്റിന്‍കരയില്‍ നിന്നും ബാഗുമായി ഓട്ടോറിക്ഷയില്‍ കളിയിക്കാവിളയിലേക്ക് പോയതായുള്ള  സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഫറിനെ പത്താം കല്ലില്‍ നിന്നും പിടികൂടിയത്. പള്ളി ജീവനക്കാരനായ മറ്റൊരാളും പിടിയിലായിട്ടുണ്ട്.  

കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്‌നാട് പോലീസിന്റെ അന്വേഷണ സംഘം രാവിലെ നെയ്യാറ്റിന്‍ കരയിലെത്തിയിരുന്നു. പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുമാണ് അതിര്‍ത്തിയിലേക്ക് എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയില്‍ എത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്‌ഐ സെന്തില്‍കുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സിസി ക്യാമറ പരിശോധനകള്‍ക്കായി നെയ്യാറ്റിന്‍കര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ഭവന്‍ ഓഫീസിലെത്തി വിവിധ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു. പരിശോധനയില്‍ ആലൂംമൂടിന് സമീപത്തെ ക്യാമറകളില്‍ നിന്നും പ്രതികളുടെ ദൃശ്യം കണ്ടെത്തി. മറ്റ് സിസി ടിവി ക്യാമറകള്‍ കൂടി പരിശോധിച്ചതോടെ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തിയെന്നും നെയ്യാറ്റിന്‍കരയില്‍ നിന്നു ഓട്ടോറിക്ഷയില്‍ കൃത്യം ചെയ്യുന്നതിനായി കളിയിക്കാവിളയില്‍ എത്തിയെന്നുമുള്ള സൂചന ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് െ്രെഡവറെ ചോദ്യം ചെയ്തു. െ്രെഡവര്‍ക്ക് സംഭവത്തില്‍ പങ്ക് ഇല്ലെന്നു അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയോടെ തമിഴ്‌നാട് എസ്പിയും സംഘവും നെയ്യാറ്റിന്‍കരയിലെത്തി പള്ളിക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പള്ളി ജീവനക്കാരിലേക്ക് അന്വേഷണം വഴിമാറുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

Kerala

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

India

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

Kerala

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.