Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം നിസ്സംഗത വെടിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 07:23 am IST
in Vicharam

ഇസ്ലാമിക ഭീകരരുടെ താവളമായി കേരളം മാറിയിട്ട് പതിറ്റാണ്ടുകളായി. ആദ്യം സിമിയും പിന്നീട് ഐഎസ്എസ് എന്ന പേരില്‍ അബ്ദുള്‍ നാസര്‍ മദനിയും വിത്തിട്ട ഭീകരപ്രവര്‍ത്തനത്തിന് കേരളത്തിലെ ഇരു മുന്നണി സര്‍ക്കാരും ഒത്താശ ചെയ്യുന്നത് പലകുറി വ്യക്തമായതാണ്. രാജ്യത്തെവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നാലും അതിന്റെ വേര് കേരളത്തിലും പടര്‍ന്നത് തെളിഞ്ഞിട്ടുണ്ട്. കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊന്നവരുടെ താവളവും കേരളമായിരുന്നു എന്നാണ് ബോധ്യമാകുന്നത്. തെങ്കാശി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തത് കൊല്ലത്തുനിന്നാണ്. പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കൊല്ലം റൂറല്‍ പോലീസാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ ഇതുവരെ എട്ടുപേരാണ് പിടിയിലായത്. കൃത്യം നടത്തിയ രണ്ടുപേരും നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും അയല്‍ സംസ്ഥാനങ്ങളും നല്‍കുന്ന ഗൗരവമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ ഇരുമുന്നണികളിലുമുള്ള മുസ്ലിം സംഘടനകളുടെ സാന്നിധ്യമാണെന്നതില്‍ സംശയമില്ല.

കേരളത്തിലും തമിഴ്‌നാട്ടിലും തീവ്രവാദബന്ധമുള്ള ആറംഗസംഘം ആക്രമണം നടത്തുമെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗമായ ക്യുബ്രാഞ്ച് മൂന്നു മാസം മുമ്പ് സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പോലീസുകാരനെ വെടിവച്ചുകൊന്ന പ്രതികളടക്കം ആറു പേരുടെ ചിത്രങ്ങളും നല്‍കി. ശബരിമല തീര്‍ത്ഥാടകരെ അടക്കം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ ഇത് ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം ഉണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തൗഫീക്ക്, സമീം ഉള്‍പ്പെടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ടും തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറിയിരുന്നു. തമിഴ്‌നാട്ടിലോ കേരളത്തിലോ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍െട്ടന്നാണ് തമിഴ്‌നാട് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കേരളാ പോലീസിനും ഈ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട മറ്റ് രണ്ട് പേരുടെ ചിത്രങ്ങളും കൈമാറി. സംസ്ഥാന ഇന്റലിജന്റ്‌സ് 48 മണിക്കൂര്‍ മുന്നേയാണ് ഇവരുടെ ചിത്രങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ചത്. ജാഗ്രതാ നിര്‍ദേശത്തില്‍ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെക്ക്‌പോസ്റ്റില്‍ കയറി വെടിവച്ച് കൊന്നത്. 

എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെ തീവ്രവാദികള്‍ കേരളത്തിലേക്ക്, പ്രത്യേകിച്ച് തലസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. തീവ്രവാദി ആക്രമണം നടന്ന ഉടനെ സംഘം കേരളത്തിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിന്നാലെ എത്തിയ തമിഴ്‌നാട് പോലീസ് സഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയിലാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ഇവര്‍ക്ക് സഹായം ഒരുക്കുകയും ചെയ്ത പാറശാല, പുന്നക്കാട് ഐങ്കമണ്‍ സ്വദേശി സെയ്തലി ഏകദേശം ഒരു വര്‍ഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. തീവ്രവാദികള്‍ക്ക് സഹായം ഒരുക്കി നല്‍കിയ കുലശേഖരത്ത് വാടകയ്‌ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടിയിട്ടുണ്ട്. ഇതെല്ലാം നല്‍കുന്ന സൂചന കേരളം ഭീകരര്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ്. പ്രതികള്‍ ഉപയോഗിച്ച തോക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെത്തിയ ആയിരം തോക്കുകളില്‍ പെട്ടതാണെന്നും പോലീസ് കരുതുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കണ്ടൈനര്‍ നിറയെ കള്ളനോട്ടുകളും തോക്കുകളും വന്നത് സംബന്ധിച്ച് വിവാദമുയര്‍ന്നെങ്കിലും പോലീസ് നടപടിയുണ്ടായില്ല എന്നതും മറക്കാന്‍ പാടില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാരുകളുടെ നിസംഗത ‘കേരളത്തെ കശ്മീരാക്കുമെന്ന’ തീവ്രവാദികളുടെ മുദ്രാവാക്യം നടപ്പാക്കുമെന്ന ഭയാനക സാഹചര്യം തള്ളിക്കളയാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

Kerala

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

World

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

Kerala

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.
India

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പാചകത്തിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ പീരങ്കി ഷെൽ കേന്ദ്രമാകാൻ ഇന്ത്യ ; ഷിർദ്ദിയിൽ ആരംഭിക്കുന്നത് വർഷം അഞ്ച് ലക്ഷം ഷെല്ലുകൾ നിർമ്മിക്കാൻ ശേഷിയുള്ള കേന്ദ്രം

മണ്‍റോതുരുത്തില്‍ ശക്തമായ മഴയിലും കാറ്റിലും ഹൗസ് ബോട്ട് മുങ്ങി

അഗ്നി 6 ന്റെ ദൂരപരിധി 15000 കിലോമീറ്റര്‍ വരെയുണ്ട്; അമേരിക്കയെ വരെ ദഹിപ്പിക്കാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.