Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ ശക്തി

അനിലന്‍ നമ്പൂതിരി by അനിലന്‍ നമ്പൂതിരി
Jan 10, 2020, 07:12 am IST
in Samskriti

ആകാശമാര്‍ഗേ സഞ്ചരിക്കുകയായിരുന്ന നാരദര്‍,  താഴെ കൊടുംകാട്ടില്‍ തപസ്സില്‍ മുഴുകിയ ഒരു സംന്യാസിവര്യനെ  കണ്ടു. സദാ സമയവും ലോകത്രയത്തിലൂടെ സഞ്ചരിക്കുന്ന നാരദമുനിക്കു ഈ സാധു സംന്യാസിയോട് അനുകമ്പ തോന്നി. സംന്യാസിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട നാരദര്‍ അദ്ദേഹം മിഴി തുറക്കും വരെ അവിടെ  ഇരുന്നു. അലപം നേരം കഴിഞ്ഞ് ഏതോ ഉള്‍വിളിയാല്‍ സംന്യാസി കണ്ണ് തുറന്നു. തൊട്ടു മുന്നില്‍ വിഷ്ണു ഭക്തനായ നാരദ മുനി. സാഷ്ടാംഗം പ്രണമിച്ചു.

‘മഹാമുനേ,  അങ്ങ് ദിനം പ്രതി വൈകുണ്ഠനാഥനെ ദര്‍ശിക്കുന്നു. കൈലാസപതിയെ നമിക്കുന്നു. ബ്രഹ്മദേവനോട് വിവാദങ്ങള്‍ നടത്തുന്നു. അങ്ങയുടെ നാവില്‍ മഹാസരസ്വതി കുടിയിരിക്കുന്നു. എനിക്ക് വൈകുണ്ഠനാഥനെ ദര്‍ശിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളു. ആ സൗഭാഗ്യത്തിന് എത്ര കാലം ഞാന്‍ ഇനിയും കാത്തിരിക്കണമെന്ന് അങ്ങ് ഭഗവാനോട് ചോദിക്കുമോ?’ മുനിവര്യന്റെ അഭ്യര്‍ഥന നാരദമുനി കൈകൊണ്ടു. വൈകുണ്ഠത്തിലെത്തി, പാല്‍ക്കടലില്‍ അനന്തന് മേല്‍  യോഗനിദ്ര കൊള്ളുന്ന മഹാവിഷ്ണുവിന് മുന്നില്‍  താണ് തൊഴുതു നാരദര്‍ പറഞ്ഞു; ‘അങ്ങയെ ഒരു മാത്ര കാണാനായി കൊടുംകാട്ടില്‍ കഠിനതപം ചെയ്യുകയാണ് ഒരു മുനിവര്യന്‍. അങ്ങയുടെ ദര്‍ശന സൗഭാഗ്യത്തിനായി ഇനി എത്ര കാലം അയാള്‍ കാത്തിരിക്കണം? അയാള്‍ക്ക് അതറിയുവാന്‍ ജിജ്ഞാസയുണ്ട്’ . അതുകേട്ടു ഭഗവാന്‍ പറഞ്ഞു;’അയാള്‍ ഇരിക്കുന്ന മരത്തില്‍ എത്രയെണ്ണം ഇലയുണ്ടോ അത്രയും കാലം  തപസ്സു ചെയ്യട്ടെ.’ ഭഗവാന്റെ വാക്കുകള്‍ കേട്ട് നാരദര്‍ സഹാനുഭുതിയോടെ മൊഴിഞ്ഞു. ‘ഭഗവാനെ അത്രയും കാലം കാത്തിരിക്കാന്‍ പറയുന്നത് ശരിയാണോ?’

 ഭഗവാന്‍ ഇങ്ങനെ ചോദിച്ചു; ‘എന്റെ  ദര്‍ശനം അത്ര സുഗമമാണോ നാരദരെ?’ഭഗവാന്റെ മറുചോദ്യത്തിനു ഉത്തരം പറയാനാകാതെ നാരദര്‍ നേരെ മുനിവര്യന്റെ അടുത്തെത്തി. ഭഗവാന്റെ അരുളപ്പാട് വ്യസനസമേതം അറിയിച്ചു. കേട്ട മാത്രയില്‍ ആ മുനിപുംഗവനു ഏറെ സന്തോഷമായി. ഭഗവദ്‌നാമങ്ങള്‍ ഉറക്കെ പറഞ്ഞു കൊണ്ടു സന്തോഷാശ്രുക്കള്‍  പൊഴിച്ച് ഭഗവാനെ സ്തുതിച്ചു. 

‘മഹാമുനി അങ്ങേക്ക് കോടി കോടി പ്രണാമം. ഭഗവന്‍ എനിക്ക് ദര്‍ശനം തരാന്‍ സമ്മതം മൂളിയല്ലോ. ഇതില്‍പ്പരം മഹാഭാഗ്യം എനിക്കെന്തുണ്ട്. എന്റെ  തപസ്സ് അതിന്റെ ലക്ഷ്യം കണ്ടു’  സംന്യാസി വീണ്ടും തപസ്സില്‍ മുഴുകി.പെട്ടന്ന് ആയിരം കോടി സൂര്യന്മാര്‍ ഒന്നിച്ചു ഉദിച്ചുയര്‍ന്ന പോലൊരു പ്രകാശധാരയാല്‍ കാനനം തിളങ്ങി. വൈകുണ്ഠനാഥന്‍ സംന്യാസിക്കു മുന്നില്‍ പ്രത്യക്ഷനായി. നാരദമുനി അമ്പരന്നു. ‘ഭഗവാനെ എന്താണിത്!  ആയിരം കോടി വര്‍ഷം കഴിഞ്ഞേ ഈ മഹാനുഭാവന് അങ്ങ് ദര്‍ശനം നല്കുകയുള്ളൂ എന്ന് പറഞ്ഞല്ലോ?’  ‘ശരിയാണ് നാരദരെ, പക്ഷെ ഞാന്‍ പറഞ്ഞ കാലപരിധി കേട്ടിട്ടും ഭക്തിയില്‍ ലയിച്ച ആ മനസ്സ് തളര്‍ന്നില്ല.  തപസ്സ് ഉപേക്ഷിച്ചില്ല. പകരം ഇന്നല്ലെങ്കില്‍ നാളെ എന്റെ ദര്‍ശനം സിദ്ധിക്കുമെന്ന വിശ്വാസം അദ്ദേഹത്തിന്റെ  തപസ്സിന് ആക്കം കൂട്ടി. വര്‍ഷങ്ങള്‍ എത്രയായാലും ക്ഷമയോടെ, ശ്രദ്ധയോടെ എന്നെ സ്തുതിച്ച് കാത്തിരിക്കാന്‍ ആ ഭക്തമനസ്സ് തയ്യാറായി. ആ വിശ്വാസത്തിന് മുന്നില്‍ എനിക്ക് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല’. ഉറച്ച വിശ്വാസവും പരിപൂര്‍ണ അര്‍പ്പണവും ഭഗവാനെ ഭക്തന്റെ വരുതിക്കുള്ളില്‍ കൊണ്ടു വരും. വിശ്വാസത്തിന്റെ ശക്തിക്ക് മുന്നില്‍ ഭഗവാനു പോലും പിടിച്ചു നില്‍ക്കാനാവില്ല ‘ . ഭഗവാന്റെ മൊഴികള്‍ കേട്ട്, നാരദരുടെ അമ്പരപ്പ് മാറി നാരായണനെ പാടിപുകഴ്‌ത്തിക്കൊണ്ടിരുന്നു വീണാധാരി…

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ 

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെൽമെറ്റില്ലാത്തവർക്ക് 250 രൂപ മതി; ട്രാഫിക് പിഴകളിൽ ഇളവുമായി എംവിഡി

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

പുതിയ വാര്‍ത്തകള്‍

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.