Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനുമാസക്കുളിര്‍ ചൂടി തിരുവാതിരയെത്തി

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jan 9, 2020, 07:04 am IST
in Samskriti

മൂര്‍ത്തിത്രയത്തില്‍  സംഹാരമൂര്‍ത്തിയായ പരമശിവന്റെ ജന്മനാളാണ് ധനുമാസത്തിലെ തിരുവാതിര. വ്രതമെടുത്ത് എട്ടങ്ങാടിയൊരുക്കി വീട്ടുമുറ്റത്ത് ആട്ടവും പാട്ടുമായി, പാതിരാപ്പൂചൂടി മലയാളിമങ്കമാര്‍ മതിമറന്നാഘോഷിക്കുന്ന തിരുവാതിരനാള്‍. തമിഴ് ജനതയുടെയും പ്രധാന ആഘോഷങ്ങളില്‍ ഒന്നാണിത്.  ആഘോഷം നമുക്ക് തിരുവാതിരകള്‍ വേറെയുണ്ട്. പൂത്തിരുവാതിര, പുത്തന്‍ തിരുവാതിര, ആഘോഷദിവസങ്ങളിലെ തിരുവാതിരക്കളി എന്നിവ. എന്നാല്‍ ധനുമാസ കുളിരുമായി എത്തുന്ന തിരുവാതിരയാണ് എല്ലാത്തിനും ആധാരം. കൃഷ്ണനെ ഭര്‍ത്താവായി  ലഭിക്കാന്‍ ഗോപസ്ത്രീകള്‍ കാത്യായനീപൂജ നടത്തിയ ദിവസമാണെന്ന സങ്കല്‍പ്പവും ഇതിന്റെ ഐതിഹ്യമാണ്. 

വ്രതാനുഷ്ഠാനം

തിരുവാതിര വ്രതം മകയിരം നക്ഷത്രത്തില്‍ തന്നെ ആരംഭിക്കുന്നു. ഈ വര്‍ഷം  1195 ധനു 23  പകല്‍ 3 മണി 51 മിനിറ്റ് മുതല്‍ മകയിരം നക്ഷത്രം ഉദിക്കും. ധനു 24 ന്  പകല്‍ 3 മണി 37 മിനിട്ട് വരെ ഇത് തുടരും. അതു കഴിഞ്ഞാണ് തിരുവാതിര ഉദിക്കുക. തിരുവാതിര പുഴുക്ക്, എട്ടങ്ങാടി, കൂവക്കുറുക്ക് എന്നിവയാണ് തിരുവാതിര നിവേദ്യങ്ങള്‍. എട്ടങ്ങാടി തിരുവാതിരയ്‌ക്ക് മാത്രമായിട്ടുള്ള വിഭവമാണ്. 

കടല, ചെറുപയര്‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, വന്‍പയര്‍ എന്നീ ധാന്യങ്ങളും അതിന്റെ കൂടെ കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, കൂര്‍ക്ക തുടങ്ങിയവയും ചേര്‍ത്ത് പാകം ചെയ്യുന്നതാണ് എട്ടങ്ങാടി നിവേദ്യം. ഇതില്‍ ധാന്യങ്ങള്‍ പുഴുങ്ങിയും, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ചുട്ട് എടുത്തുമാണ് ഉപയോഗിച്ചിരുന്നത്. 

വ്രതം നോല്‍ക്കുന്ന യുവതികള്‍ മുറ്റത്ത് വിളക്ക് വെച്ച് ഗണപതി സ്തുതി പാടിയായിരുന്നു എട്ട് അങ്ങാടി നിവേദിച്ചിരുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി എല്ലാവരും ഇത് ഭക്ഷിക്കുകയും ചെയ്തിരുന്നു.അന്ന് ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ ഏതെങ്കിലും ഒരു തറവാട് മുറ്റത്ത് ഒത്തുകൂടി ആണ് ഇതെല്ലാം ചെയ്തിരുന്നത്. സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പത്തുനാള്‍ മുമ്പേ സ്ത്രീകള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പുഴയിലോ കുളത്തിലോ പോയി മുങ്ങി കുളിച്ച് അലക്കിയ വസ്ത്രം ധരിച്ച് നെറ്റിയില്‍ മഞ്ഞളും ചന്ദനവും കൊണ്ട് കുറിതൊട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാര്‍ത്തി ദശപുഷ്പം ചൂടുമായിരുന്നു. പാതിരാപ്പൂ ചൂടല്‍ അഥവാ ദശാപുഷ്പം ചൂടുന്നത് തിരുവാതിരയിലെ പ്രധാന ചടങ്ങാണ്. കറുക, കൈയോന്നി, മുക്കൂറ്റി, നിലപ്പന, ഉഴിഞ്ഞ,ചെറൂള തിരുതാളി, മുയല്‍ച്ചെവി, കൃഷ്ണകാന്തി, പൂവാംകുരുന്നില എന്നിവയാണ് ദശപുഷ്പങ്ങള്‍.

മകയിരം നാളിലും രാവിലെ തേച്ച് കുളി നിര്‍ബന്ധമാണ്. ഉച്ചയ്‌ക്ക് സദ്യ. രാത്രി എട്ടങ്ങാടി നിവേദ്യം., കരിക്കും, നേത്രപ്പഴവും ആകാം, അരി അഹാരം കഴിക്കാന്‍ പാടില്ല. എന്നാല്‍ ചാമ അരിയോ, ഗോതമ്പരിയുടെയോ, ചോറോ, കഞ്ഞിയോ കഴിക്കാം. പൂര്‍വികര്‍ ധനുമാസത്തിലെ അശ്വതിനാള്‍ മുതല്‍ തിരുവാതിര നോയമ്പ് എടുത്തിരുന്നു. ഇപ്പോള്‍ അത് മകയിരം,തിരുവാതിര എന്നീ രണ്ട് ദിവസമായി ചുരുങ്ങി. മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനും, കന്യകമാര്‍ വിവാഹസ്വപ്‌നം പൂവണിയാനും ഈ നോയമ്പ് നോക്കാറുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.