Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജിയില്‍ ഗവര്‍ണറുടെ ഇടപെടല്‍ സിന്‍ഡിക്കേറ്റിന്റെ പിടി അയയുന്നു; വിസി സ്വതന്ത്രനാകുന്നു

അനൂപ് ജി. by അനൂപ് ജി.
Jan 8, 2020, 09:24 am IST
in Kerala

കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തോടെ എംജി സര്‍വകലാശാലയുടെ ഭരണത്തില്‍ ഇടത് സിന്‍ഡിക്കേറ്റിനുണ്ടായിരുന്ന അമിത സ്വാധീനം നഷ്ടപ്പെടുന്നു. സിന്‍ഡിക്കേറ്റിന്റെ നിയന്ത്രണത്തില്‍ നിന്ന് സര്‍വകലാശാലാ ഭരണം വൈസ് ചാന്‍സലറുടെ കൈയിലെത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. പരീക്ഷാ

ബോര്‍ഡ് ചെയര്‍മാനെ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി അടക്കം മുമ്പെടുത്ത വിവാദമായ പല തീരുമാനങ്ങളും പുനപ്പരിശോധിച്ചേക്കുമെന്നാണ് സൂചന. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ രണ്ട് ജീവനക്കാരുടെ നടപടി പിന്‍വലിക്കുന്നതും പരിഗണനയിലാണ്. സര്‍വകലാശാല ഭരണത്തില്‍ സ്വതന്ത്രമായും നീതിയുക്തമായും തീരുമാനങ്ങളെടുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ഇനി കഴിയുമെന്നാണ് അക്കാദമിക് സമൂഹം പറയുന്നത്. 

മാര്‍ക്ക് ദാനത്തിലൂടെ നേട്ടമുണ്ടാക്കിയ വിദ്യാര്‍ഥികളുടെ എണ്ണമെടുത്തപ്പോഴുണ്ടായ പിഴവിന്റെ പേരിലാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് വൈസ് ചാന്‍സലറെ നേരിട്ട് ബോധ്യപ്പെടുത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ വഴിയൊരുങ്ങിയത്. ക്ലറിക്കല്‍ പിഴവിന്റെ പേരിലുള്ള സസ്‌പെന്‍ഷന്‍ മാര്‍ക്ക് ദാനത്തില്‍ നിന്ന് കൈകഴുകാനുള്ള സിന്‍ഡിക്കേറ്റിന്റെ അടവായാണ് വിലയിരുത്തിയത്. പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ നീക്കം ചെയ്തപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുകയോ വിശദീകരണം തേടുകയോ ചെയ്തില്ല. ആറ് സ്വാശ്രയ കോളേജുകളില്‍ എംകോം വൈവ നടത്താന്‍ തന്നെയും താന്‍ നിര്‍ദേശിച്ചയാളെയും  നിയോഗിക്കണമെന്ന സിപിഎം അധ്യാപക സംഘടനാ നേതാവിന്റെ ആവശ്യം പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ തള്ളിയതോടെയാണ് സിന്‍ഡിക്കേറ്റിന്റെ കണ്ണിലെ കരടായത്. 

അതേസമയം ഫലം പ്രസിദ്ധീകരിച്ച പരീക്ഷയ്‌ക്ക് വീണ്ടും മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് നടപടി എല്ലാ സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു. ഈ നടപടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞതും ഈ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും മാര്‍ക്ക് ദാനത്തെ തള്ളിയിരുന്നു.

സര്‍വകലാശാലയുടെ ഭരണത്തില്‍ ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമവും ചട്ടവും ലംഘിക്കരുതെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് ഇടത് സിന്‍ഡിക്കേറ്റിന് കനത്ത പ്രഹരമായിരുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍വകലാശാലകളുടെ ഭരണത്തില്‍  ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകടത്തുന്നതും അവസാനിക്കുമെന്നാണ് അക്കാദമിക് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സര്‍വകലാശാലകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണറുടെ സന്ദര്‍ശനത്തോടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വൈസ് ചാന്‍സലര്‍മാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകരുതെന്ന സന്ദേശവും ഗവര്‍ണറുടെ സന്ദര്‍ശനത്തിലൂടെ നല്‍കി. ഗവര്‍ണറുടെ സന്ദര്‍ശനത്തെയും അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും സിന്‍ഡിക്കേറ്റിലെ ഒരംഗവും പ്രതികരിച്ചിട്ടില്ല. 

എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് സിന്‍ഡിക്കേറ്റംഗം തന്നെ ചോദിച്ച് വാങ്ങിയ സംഭവത്തില്‍ നടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മൂല്യനിര്‍ണയത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിച്ച ഈ സംഭവത്തില്‍ സിന്‍ഡിക്കേറ്റംഗത്തില്‍ നിന്ന് വിശദീകരണം പോലും ഇതുവരെ ചോദിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

Kerala

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.