Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനം സമ്പാദിക്കുമ്പോഴും വിനിയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്…

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Jan 6, 2020, 04:46 am IST
in Samskriti

നാം നിത്യജീവിതത്തില്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണ് ധനം. കര്‍മമേഖലകള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ധനം സര്‍വര്‍ക്കും ഒരേ പോലെ ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത്രയും ജീവിതത്തില്‍ പ്രാധാന്യമുള്ള, ആ ധനത്തെ എങ്ങനെ ഫലപ്രദമായി സമ്പാദിക്കണമെന്നതിനെയും വിനിയോഗിക്കണം എന്നതിനെയുംകുറിച്ച് എത്രമാത്രം നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്? എന്തായാലും, സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങള്‍ ഈ വിഷയത്തെയും വളരെ ഭംഗിയായിത്തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അഥവാ ജീവിതത്തിന്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാത്ത ഒരു ഗ്രന്ഥത്തെ അടിസ്ഥാനഗ്രന്ഥമായി ഋഷിമാര്‍ വിശേഷിപ്പിക്കുകയില്ലല്ലോ! നാല് വേദങ്ങളിലായി പലയിടങ്ങളിലായി കടന്നുവരുന്ന, ധനസംബന്ധിയായ ഈശ്വരോപദേശമന്ത്രങ്ങളില്‍ ഒരു മന്ത്രമാണ് ഇന്ന് സ്വാധ്യായത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുക.

ഓം പ്രാതര്ജിതം ഭഗമുഗ്രങ് ഹുവേമ വയം പുത്രമദിതേര്യോ വിധര്ത്താ.

ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ

(യജുര്‍വേദം 34.35)

യജുര്‍വേദത്തിലെ പ്രസിദ്ധമായ ഭാഗ്യസൂക്തം അഥവാ പ്രാതഃസൂക്തത്തിലെ രണ്ടാം മന്ത്രമാണിത്. മന്ത്രാര്‍ഥം എന്താണെന്നു നോക്കാം. ഈ പ്രപഞ്ചത്തില്‍ ധനമില്ലാതെ ജീവിക്കാനാവില്ല. എന്നാല്‍ അന്യായമായി സമ്പാദിക്കുന്ന ധനം മനുഷ്യന്റെ പതനത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍ മന്ത്രത്തിന്റെ ഋഷിയായ വസിഷ്ഠന്‍ ഈശ്വരനോടു പറയുന്നു, ഞങ്ങള്‍ (പ്രാതഃ=) ഉത്തമമായ ഭാവനകള്‍ മനസ്സില്‍ നിറയുന്ന ഈ പ്രഭാതവേളയില്‍ (ജിതമ് ഭഗമ്=) നമ്മുടെ പുരുഷാര്‍ഥംകൊണ്ട് നേടിയ ധനത്തെ ആവാഹിക്കുന്നു. പുരുഷാര്‍ഥമില്ലാതെ നേടുന്ന ധനം പതനത്തിനു കാരണമാകും. സ്ഥിരപ്രയത്നമാണ് പുരുഷാര്‍ഥം. ഞങ്ങള്‍ ഉദാത്തമായ ധനത്തെ സമ്പാദിക്കുന്നു. അതു നേടുന്നതിലൂടെ നാം ഒരിക്കലും അഹങ്കാരിയോ അല്പനോ ആവുകയില്ല.

(ഉഗ്രമ്=) കഠിന പരിശ്രമത്തിലൂടെ നാം നേടുന്ന ധനം നമ്മെ തേജസ്വികളാക്കുന്നു. (വയമ് പുത്രമ് (ഭഗമ് ഹുവേമ)=) ഞങ്ങള്‍, പുത്രനാകുന്ന (പുനാതി + ത്രായതേ) ജീവനെ പവിത്രീകരിക്കയും, വാസനകളില്‍ രക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്ന ആ ധനത്തെ ആവാഹനം ചെയ്യുന്നു. ആ ധനത്തെ ഞങ്ങള്‍ക്ക് നല്‍കിയാലും (യഃ=) യാതൊന്ന് (അദിതേഃ=) അണമുറിയാത്ത, അതായത് എല്ലാ സ്വസ്ഥതയും പ്രദാനം ചെയ്യുന്ന (വിധര്‍ത്താ=) വിശേഷ ധനമാകുന്നു. അസ്വസ്ഥത ജനിപ്പിക്കുന്ന ധനം ഞങ്ങള്‍ക്ക് ഒരിക്കലും ആവശ്യമില്ല.

അദിതിശബ്ദത്തിന്് നിരുക്തത്തില്‍ ‘അദീനാ ദേവമാതാ’ എന്നാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ദേവമാതാവായ ധനത്തെയാണ് ഇവിടെ നാം ആവശ്യപ്പെടുന്നത്. നമ്മെ ദേവമാതാവാക്കുന്ന ധനത്തെയാണ് നമുക്ക് വേണ്ടത്. ആ ദേവമാതാവ് അദീനയാണ്. യാതൊരു ദീനതയും ഏല്‍ക്കാത്തവളാണ്. ദീനര്‍ മുട്ടുവിറയ്‌ക്കുന്നവരാണ്. ആരുടെ മുന്‍പിലും നമുക്ക് മുട്ടു വിറയ്‌ക്കരുത്. എന്നു മാത്രമല്ല, നമ്മുടെ ഹൃദയപങ്കജം വികസിക്കുകയും വേണം. (യം ഭഗമ്=) അപ്രകാരമുള്ള ആ ധനത്തെ (ആധ്രഃ ചിത്=) കൈത്താങ്ങിന് അര്‍ഹരായവരും അതായത് വികലാംഗരോ ആലംബഹീനരോ ആയവരും (ഭക്ഷി ഇതി ആഹ=) ‘ഞാന്‍ ഭുജിക്കുന്നു’ എന്ന് പറയുന്നു. അതായത് നമ്മുടെ ആ ധനത്തിന്റെ പങ്ക് സമൂഹത്തിലെ ആലംബഹീനര്‍ക്കും അവകാശപ്പെട്ടതാണ്. അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങിന് ഉപകരിക്കുന്നതായിരിക്കണം എന്റെ പക്കലുള്ള ധനം.

അതേപോലെ (മന്യമാനഃ തുരഃ ചിത്=) സമൂഹത്തിന്റെ അജ്ഞാനാദി തിന്മകളെ ഇല്ലാതാക്കുന്ന മാന്യവ്യക്തികളും ‘ഞാന്‍ ഭക്ഷിക്കുന്നു’ എന്നു പറയുന്നു; അതായത് നമ്മുടെ ധനത്തില്‍നിന്ന് ഒരു ഭാഗം സമാജ താത്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആദരണീയരായവര്‍ക്കുകൂടി നല്‍കേണ്ടതുണ്ട്. ഈ ‘മന്യമാനഃ’ എന്ന വിശേഷണം കൊടുക്കാന്‍ കാരണം ഈ ധനം ഒരു കാരണവശാലും അപാത്രങ്ങളില്‍ ചെന്നു പതിക്കരുത് എന്നതിനാലാണ്. നാം ധനം നല്‍കുന്നത് സമൂഹത്തിന്റെ ആദരവ് നേടിയ വ്യക്തികള്‍ക്കായിരിക്കണം. അതായത് ആ വ്യക്തി ചെയ്യുന്ന സദ്വ്യയത്തെക്കുറിച്ച് നല്ല ധാരണ നമുക്ക് ഉണ്ടാകണമെന്നര്‍ഥം.

ഏറ്റവും ഒടുവില്‍ നമ്മുടെ ആ ധനത്തെ (രാജാ ചിത് ഭക്ഷി ഇതി ആഹ=) ഭരണാധിപനും ‘ഞാന്‍ കഴിക്കുന്നു’വെന്ന് പറയുന്നു. ഈ ധനംകൊണ്ടാണ് ഭരണാധിപന്് ഉചിതമായത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. ഇത്തരത്തില്‍ കരമായി ലഭിക്കുന്ന ധനംകൊണ്ടാണ് ഭരണാധിപന്‍ രാഷ്‌ട്രരക്ഷയ്‌ക്കുള്ള വ്യവസ്ഥകള്‍ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ കരം നല്‍കാത്തവര്‍ രാഷ്‌ട്രത്തെ കട്ടുമുടിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ നമ്മുടെ ധനത്തില്‍നിന്ന് അനാഥര്‍ക്കും സമാജസേവകര്‍ക്കും ഭരണാധിപനും അതായത് സ്റ്റേറ്റിനും വേണ്ടതു നല്കാന്‍ നാം തയ്യാറാകണം.

ഇവിടെ, മന്ത്രത്തിന്റെ ആദ്യപകുതിയില്‍ ധനം സ്ഥിരപ്രയത്നത്തിലൂടെ സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുമ്പോള്‍ രണ്ടാം പകുതിയാകട്ടെ നമ്മോട് പറയുന്നത്, അപ്രകാരം നാം സമ്പാദിച്ച ധനം സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രം വിനിയോഗിച്ചാല്‍ പോരാ, അതില്‍നിന്ന് ഒരു ഭാഗം നിരാലംബര്‍ക്കും, സമൂഹസേവകരായ മാന്യവ്യക്തികള്‍ക്കും, അതേ പോലെ കരരൂപത്തില്‍ രാഷ്‌ട്രത്തിനുമായി നല്‍കണമെന്നാണ്. ഇതാകട്ടെ നമ്മുടെ ഔദാര്യമല്ല, മറിച്ച് കര്‍ത്തവ്യമാണുതാനും

0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.