Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധനം സമ്പാദിക്കുമ്പോഴും വിനിയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്…

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Jan 6, 2020, 04:46 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നാം നിത്യജീവിതത്തില്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണ് ധനം. കര്‍മമേഖലകള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ധനം സര്‍വര്‍ക്കും ഒരേ പോലെ ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത്രയും ജീവിതത്തില്‍ പ്രാധാന്യമുള്ള, ആ ധനത്തെ എങ്ങനെ ഫലപ്രദമായി സമ്പാദിക്കണമെന്നതിനെയും വിനിയോഗിക്കണം എന്നതിനെയുംകുറിച്ച് എത്രമാത്രം നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്? എന്തായാലും, സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങള്‍ ഈ വിഷയത്തെയും വളരെ ഭംഗിയായിത്തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അഥവാ ജീവിതത്തിന്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാത്ത ഒരു ഗ്രന്ഥത്തെ അടിസ്ഥാനഗ്രന്ഥമായി ഋഷിമാര്‍ വിശേഷിപ്പിക്കുകയില്ലല്ലോ! നാല് വേദങ്ങളിലായി പലയിടങ്ങളിലായി കടന്നുവരുന്ന, ധനസംബന്ധിയായ ഈശ്വരോപദേശമന്ത്രങ്ങളില്‍ ഒരു മന്ത്രമാണ് ഇന്ന് സ്വാധ്യായത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുക.

ഓം പ്രാതര്ജിതം ഭഗമുഗ്രങ് ഹുവേമ വയം പുത്രമദിതേര്യോ വിധര്ത്താ.

ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ

(യജുര്‍വേദം 34.35)

യജുര്‍വേദത്തിലെ പ്രസിദ്ധമായ ഭാഗ്യസൂക്തം അഥവാ പ്രാതഃസൂക്തത്തിലെ രണ്ടാം മന്ത്രമാണിത്. മന്ത്രാര്‍ഥം എന്താണെന്നു നോക്കാം. ഈ പ്രപഞ്ചത്തില്‍ ധനമില്ലാതെ ജീവിക്കാനാവില്ല. എന്നാല്‍ അന്യായമായി സമ്പാദിക്കുന്ന ധനം മനുഷ്യന്റെ പതനത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍ മന്ത്രത്തിന്റെ ഋഷിയായ വസിഷ്ഠന്‍ ഈശ്വരനോടു പറയുന്നു, ഞങ്ങള്‍ (പ്രാതഃ=) ഉത്തമമായ ഭാവനകള്‍ മനസ്സില്‍ നിറയുന്ന ഈ പ്രഭാതവേളയില്‍ (ജിതമ് ഭഗമ്=) നമ്മുടെ പുരുഷാര്‍ഥംകൊണ്ട് നേടിയ ധനത്തെ ആവാഹിക്കുന്നു. പുരുഷാര്‍ഥമില്ലാതെ നേടുന്ന ധനം പതനത്തിനു കാരണമാകും. സ്ഥിരപ്രയത്നമാണ് പുരുഷാര്‍ഥം. ഞങ്ങള്‍ ഉദാത്തമായ ധനത്തെ സമ്പാദിക്കുന്നു. അതു നേടുന്നതിലൂടെ നാം ഒരിക്കലും അഹങ്കാരിയോ അല്പനോ ആവുകയില്ല.

(ഉഗ്രമ്=) കഠിന പരിശ്രമത്തിലൂടെ നാം നേടുന്ന ധനം നമ്മെ തേജസ്വികളാക്കുന്നു. (വയമ് പുത്രമ് (ഭഗമ് ഹുവേമ)=) ഞങ്ങള്‍, പുത്രനാകുന്ന (പുനാതി + ത്രായതേ) ജീവനെ പവിത്രീകരിക്കയും, വാസനകളില്‍ രക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്ന ആ ധനത്തെ ആവാഹനം ചെയ്യുന്നു. ആ ധനത്തെ ഞങ്ങള്‍ക്ക് നല്‍കിയാലും (യഃ=) യാതൊന്ന് (അദിതേഃ=) അണമുറിയാത്ത, അതായത് എല്ലാ സ്വസ്ഥതയും പ്രദാനം ചെയ്യുന്ന (വിധര്‍ത്താ=) വിശേഷ ധനമാകുന്നു. അസ്വസ്ഥത ജനിപ്പിക്കുന്ന ധനം ഞങ്ങള്‍ക്ക് ഒരിക്കലും ആവശ്യമില്ല.

അദിതിശബ്ദത്തിന്് നിരുക്തത്തില്‍ ‘അദീനാ ദേവമാതാ’ എന്നാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ദേവമാതാവായ ധനത്തെയാണ് ഇവിടെ നാം ആവശ്യപ്പെടുന്നത്. നമ്മെ ദേവമാതാവാക്കുന്ന ധനത്തെയാണ് നമുക്ക് വേണ്ടത്. ആ ദേവമാതാവ് അദീനയാണ്. യാതൊരു ദീനതയും ഏല്‍ക്കാത്തവളാണ്. ദീനര്‍ മുട്ടുവിറയ്‌ക്കുന്നവരാണ്. ആരുടെ മുന്‍പിലും നമുക്ക് മുട്ടു വിറയ്‌ക്കരുത്. എന്നു മാത്രമല്ല, നമ്മുടെ ഹൃദയപങ്കജം വികസിക്കുകയും വേണം. (യം ഭഗമ്=) അപ്രകാരമുള്ള ആ ധനത്തെ (ആധ്രഃ ചിത്=) കൈത്താങ്ങിന് അര്‍ഹരായവരും അതായത് വികലാംഗരോ ആലംബഹീനരോ ആയവരും (ഭക്ഷി ഇതി ആഹ=) ‘ഞാന്‍ ഭുജിക്കുന്നു’ എന്ന് പറയുന്നു. അതായത് നമ്മുടെ ആ ധനത്തിന്റെ പങ്ക് സമൂഹത്തിലെ ആലംബഹീനര്‍ക്കും അവകാശപ്പെട്ടതാണ്. അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങിന് ഉപകരിക്കുന്നതായിരിക്കണം എന്റെ പക്കലുള്ള ധനം.

അതേപോലെ (മന്യമാനഃ തുരഃ ചിത്=) സമൂഹത്തിന്റെ അജ്ഞാനാദി തിന്മകളെ ഇല്ലാതാക്കുന്ന മാന്യവ്യക്തികളും ‘ഞാന്‍ ഭക്ഷിക്കുന്നു’ എന്നു പറയുന്നു; അതായത് നമ്മുടെ ധനത്തില്‍നിന്ന് ഒരു ഭാഗം സമാജ താത്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആദരണീയരായവര്‍ക്കുകൂടി നല്‍കേണ്ടതുണ്ട്. ഈ ‘മന്യമാനഃ’ എന്ന വിശേഷണം കൊടുക്കാന്‍ കാരണം ഈ ധനം ഒരു കാരണവശാലും അപാത്രങ്ങളില്‍ ചെന്നു പതിക്കരുത് എന്നതിനാലാണ്. നാം ധനം നല്‍കുന്നത് സമൂഹത്തിന്റെ ആദരവ് നേടിയ വ്യക്തികള്‍ക്കായിരിക്കണം. അതായത് ആ വ്യക്തി ചെയ്യുന്ന സദ്വ്യയത്തെക്കുറിച്ച് നല്ല ധാരണ നമുക്ക് ഉണ്ടാകണമെന്നര്‍ഥം.

ഏറ്റവും ഒടുവില്‍ നമ്മുടെ ആ ധനത്തെ (രാജാ ചിത് ഭക്ഷി ഇതി ആഹ=) ഭരണാധിപനും ‘ഞാന്‍ കഴിക്കുന്നു’വെന്ന് പറയുന്നു. ഈ ധനംകൊണ്ടാണ് ഭരണാധിപന്് ഉചിതമായത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. ഇത്തരത്തില്‍ കരമായി ലഭിക്കുന്ന ധനംകൊണ്ടാണ് ഭരണാധിപന്‍ രാഷ്‌ട്രരക്ഷയ്‌ക്കുള്ള വ്യവസ്ഥകള്‍ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ കരം നല്‍കാത്തവര്‍ രാഷ്‌ട്രത്തെ കട്ടുമുടിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ നമ്മുടെ ധനത്തില്‍നിന്ന് അനാഥര്‍ക്കും സമാജസേവകര്‍ക്കും ഭരണാധിപനും അതായത് സ്റ്റേറ്റിനും വേണ്ടതു നല്കാന്‍ നാം തയ്യാറാകണം.

ഇവിടെ, മന്ത്രത്തിന്റെ ആദ്യപകുതിയില്‍ ധനം സ്ഥിരപ്രയത്നത്തിലൂടെ സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുമ്പോള്‍ രണ്ടാം പകുതിയാകട്ടെ നമ്മോട് പറയുന്നത്, അപ്രകാരം നാം സമ്പാദിച്ച ധനം സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രം വിനിയോഗിച്ചാല്‍ പോരാ, അതില്‍നിന്ന് ഒരു ഭാഗം നിരാലംബര്‍ക്കും, സമൂഹസേവകരായ മാന്യവ്യക്തികള്‍ക്കും, അതേ പോലെ കരരൂപത്തില്‍ രാഷ്‌ട്രത്തിനുമായി നല്‍കണമെന്നാണ്. ഇതാകട്ടെ നമ്മുടെ ഔദാര്യമല്ല, മറിച്ച് കര്‍ത്തവ്യമാണുതാനും

0495 2724700

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

India

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Kerala

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

Kerala

കിളിമാനൂരില്‍ വീടിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

പുതിയ വാര്‍ത്തകള്‍

United Kingdom and India flag together realtions textile cloth fabric texture

സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാവുന്നതോടെ നാലുവര്‍ഷത്തിനുളളില്‍ ഇന്ത്യ- ബ്രിട്ടന്‍ വ്യാപാരം ഇരട്ടിയാകുമെന്ന് നിഗമനം

200 സൈക്കിൾ പമ്പുകൾക്കകത്ത് 24 കിലോ കഞ്ചാവ് കുത്തിനിറച്ച നിലയിൽ കണ്ടെത്തി : ആലുവയിൽ നാല് ബംഗാളികൾ അറസ്റ്റിൽ

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

എന്‍ പ്രശാന്തിനെ്‌റെ സസ്‌പെന്‍ഷന്‍ നീട്ടല്‍: കേന്ദ്ര അനുമതി നേടിയോയെന്ന് വ്യക്തമാക്കാതെ സംസ്ഥാന സര്‍ക്കാര്‍

മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് വാടക മുടങ്ങി

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies