Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

പാകിസ്ഥാനെതിരെ മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 40 പാക് സൈനികരെ വധിച്ചുവെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ 100ല്‍ പരം ഭീകരരേയും വധിച്ചുവെന്ന് സംയുക്ത സേനാമേധാവികള്‍. കര, നാവിക, വ്യോമസേന മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 07:55 pm IST
in India, World

ദില്ലി: പാകിസ്ഥാനെതിരെ മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 40 പാക് സൈനികരെ വധിച്ചുവെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ 100ല്‍ പരം ഭീകരരേയും വധിച്ചുവെന്ന് സേനാമേധാവികളും ഡിജിഎംഒയും ചേര്‍ന്നുള്ള വാര്‍ത്താസമ്മേളനം വ്യക്തമാക്കി. . കര, നാവിക, വ്യോമസേന മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിശദീകരണം.

ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം. ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന പറഞ്ഞു. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചോദിക്കാന്‍ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു ഈ വാര്‍ത്താസമ്മേളനം.

പുൽവാമ ഭീകരാക്രമണം, കാണ്ഡഹാർ വിമാനറാഞ്ചല്‍ ഭീകരരെ വധിച്ചു

100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു.

സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്‍റേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിർത്തി കടന്ന് ആക്രമിക്കാൻ തീരുമാനിച്ചു. അതിനായി അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതിൽ ചില ഭീകരകേന്ദ്രങ്ങൾ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ് ആക്രമണം നടത്താൻ ഉന്നമിട്ടതിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തിരിച്ചടിക്കരുതെന്ന് പാകിസ്ഥാനോട് പറഞ്ഞിരുന്നു, കേട്ടില്ല

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ ഉടൻ തന്നെ തിരിച്ചടി നൽകരുതെന്ന് പാക് ഡിജിഎംഒയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രത്യാക്രമണം ഉണ്ടാകും എന്ന് തന്നെയായിരുന്നു പാക് നിലപാട്. അതിനാൽത്തന്നെ സൈന്യം സജ്ജമായിരുന്നു.

മെയ് 8, ഇന്ത്യയിലെ പ്രധാന വ്യോമതവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം ഉണ്ടായി. വ്യോമപ്രതിരോധ സംവിധാനം വഴി എല്ലാം തകർത്തു. 8, 9 അർദ്ധരാത്രികളിൽ പാക് ഡ്രോണുകളും മറ്റ് ചില വിമാനങ്ങളും വ്യോമാതിർത്തി ലംഘിച്ചെത്തി. ഉന്നമിട്ടത് പ്രധാനമായും ഇന്ത്യൻ സൈനികത്താവളങ്ങളെയായിരുന്നു. ശ്രീനഗറിൽ നിന്ന് നല്യ വരെ അതേ ദിവസം വലിയ രീതിയിൽ തുടർച്ചയായി വ്യോമാക്രമണം ഉണ്ടായി. പാക്കിസ്ഥാന്റെ 35-40 സൈനികർവരെ മെയ് 7 മുതൽ 10 വരെ കൊല്ലപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ ഡ്രോൺ അടക്കം ഉപയോഗിച്ച് നിരവധി വ്യോമ താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമിച്ചു. ജമ്മു, ഉദ്ദംപൂർ, പത്താന്കോട്ട്, അമൃത്സർ, ഭട്ടിന്ഡ, നാല്, ദല്ഹൗസി, തോയ്സ്, ജയ്സാല്മീർ, ഫലോദി, ഉത്തർലായ്, നല്യ എന്നിവ ലക്ഷ്യമിട്ടു. എല്ലാ ഡ്രോണുകളും എഡി സിസ്റ്റം തകർത്തു. നിയന്ത്രണ രേഖയിലെയും അന്താരാഷ്‌ട്ര അതിർത്തിയിലെയും വെടിവെപ് ഉണ്ടായി.

ഇതിന് ഉചിതമായ മറുപടി കൊടുക്കേണ്ട സമയം ആണെന്ന് കരുതി. ‌അതുകൊണ്ടാണ് അവർക്ക് വേദനിക്കുന്ന സ്ഥലത്ത് തന്നെ അടിച്ചത്. പടിഞ്ഞാറൻ മേഖലയിലെ പ്രധാന വ്യോമ കേന്ദ്രങ്ങൾ എല്ലാം ആക്രമിച്ചു. അതിനാൽത്തന്നെ തിരികെ സൈനികത്താവളങ്ങൾ ഉന്നമിട്ട് തന്നെ ഇന്ത്യ ആക്രമിച്ചു.

ഇന്ത്യ ആക്രമിക്കുമ്പോള്‍ അന്താരാഷ്‌ട്ര യാത്രാവിമാനങ്ങള്‍ പറത്തി ഇന്ത്യയെ കുടുക്കാന്‍ നോക്കി
അന്താരാഷ്‌ട്ര വിമാനങ്ങൾ ഉൾപ്പടെ യാത്രാവിമാനങ്ങൾ അവർ പറക്കാൻ അനുവദിച്ചു. ഇന്ത്യ തിരിച്ചടിക്കാതിരിക്കാതിരിക്കാൻ ആയിരുന്നു യാത്രാ വിമാനങ്ങളെ മറയാക്കി ഈ നീക്കം. റഹിമ്യാർ ഖാൻ എയർഫീൽഡ് തകർത്തു. ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം സർ​ഗോദ എയർ ഫീൽഡ്, പരിശീലനം അടക്കം നടക്കുന്ന പ്രധാനപ്പെട്ട വ്യോമ കേന്ദ്രമാണ്. റഹീംയാർ ഖാൻ വിമാനത്താവളം.

നിവൃത്തിയില്ലാതെ വന്നപ്പോള്‍ പാകിസ്ഥാന്റെ എയർ ബേസുകൾ, കമാൻഡ് സെന്‍ററുകൾ, സൈനിക താവളങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ആക്രമിച്ചു

പാകിസ്ഥാൻ ഉന്നമിട്ട 11 ഇന്ത്യൻ വ്യോമത്താവളങ്ങൾ – ജമ്മു, ഉദ്ധംപൂർ, പഠാൻകോട്ട്, അമൃത്സർ, ഭട്ടിൻഡ, ദൽഹൗസി, തോയ്‍സ്, ജയ്‍സാൽമീർ, ഉത്തർലായ്, ഫലോദി, നല്യ’എന്നിവയാണ്. ഇതിന് മറുപടിയായാണ് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളും, വ്യോമ താവളങ്ങളും, വ്യോമ പ്രതിരോധ സംവിധാനങ്ങളും അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇതോടെയാണ് കണിശതയോടെ നമ്മുടെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള അവരുടെ വ്യോമത്താവളങ്ങൾ ഉന്നമിട്ട് ആക്രമിക്കാൻ തീരുമാനിച്ചത്. തുടങ്ങിയത് പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വച്ചായിരുന്നില്ല, ഭീകരരെ മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ തുടരെ തുടരെ രാത്രികൾ ആക്രമണം ഉണ്ടായി. ‌തിരിച്ചടിക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എയർ ബേസുകൾ, കമാൻഡ് സെന്‍ററുകൾ, സൈനിക താവളങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉന്നമിട്ട് തന്നെ ആക്രമിച്ചു

Tags: OperationsindoorTerroristpakarmypakistanceasefireIndiaPakWarIndiapakistanwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

World

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.