Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊമ്പിലെ മുരളീരവം

പാലേലി മോഹന്‍ by പാലേലി മോഹന്‍
Dec 15, 2019, 05:44 am IST
in Varadyam

 

സംഗീതം പൊഴിക്കുന്ന ക്ഷേത്ര വാദ്യോപകര ണങ്ങളില്‍ കൊമ്പിനേറെ പ്രാധാന്യമുണ്ട്. ഈ വാദ്യം ഉപയോഗിക്കാത്തത് നാഗസ്വരത്തിന് മാത്രമാണ്. അല്ലാതെ എഴുന്നള്ളിപ്പിന് കൊമ്പ് നിര്‍ബന്ധംതന്നെയാണ്. പ്രാണവായുവിനെ നിയന്ത്രണവിന്യാസത്തോടെ കടത്തിവിട്ടാണ് കൊമ്പ് വായിക്കുന്നത്. ഈ വാദ്യം വഴി വിവിധതരം ശബ്ദം പുറപ്പെടുവിക്കാം. പഞ്ചാരിയും പാണ്ടിയും ഉള്‍പ്പെടുന്ന മേളത്തിലും പഞ്ചവാദ്യത്തിനെയും മാറ്റുകൂട്ടുന്നതിന് കൊമ്പിന് വലിയ സ്ഥാനമുണ്ട്. 

കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൊമ്പ് വിദഗ്ധരുണ്ട്. മധ്യകേരളത്തില്‍ മച്ചാട്, പേരാമംഗലം, നായത്തോട് എന്നീ ഗ്രാമങ്ങളില്‍ ഒരുകാലത്ത് കൊമ്പ് വിദഗ്ധര്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ പാരമ്പര്യ കലയായി സ്വീകരിച്ചവര്‍ കാലത്തിന്റെ മാറ്റത്തില്‍ ചുരുങ്ങി. എങ്കിലും ഈ കലയുടെ സാധ്യതകള്‍ തേടി നിരവധി വിദ്യാര്‍ത്ഥികള്‍ പ്രായഭേദമെന്യേ പഠിക്കാനൊരുങ്ങിയിട്ടുണ്ട്. നായത്തോടന്‍ ശൈലിയെ സ്വീകരിച്ച ഒരു ദേശമാണ് പെരുമ്പാവൂരിനടുത്ത ഓടക്കാലി ഗ്രാമം. നായത്തോടുനിന്ന് കാര്‍ഷിക വിളഭൂമിയായ ഈ ഭൂപ്രദേശം തേടിയെത്തിയതാവാം ഈ കലാകാരന്‍മാര്‍. 

ഉത്സവം കൊട്ടിത്തീര്‍ന്നാല്‍ കാലവര്‍ഷത്തിന്റെ ആരംഭത്തോടെ ഇവരൊന്നടങ്കം കൃഷിയിലേക്ക് തിരിയും. പുരുഷോത്തമന്‍ നായരെന്ന കൊമ്പ്‌വാദകന്റെ മകനാണ് ഓടക്കാലി മുരളി. മുരളിയുടെ നൂറുകണക്കിന് ശിഷ്യര്‍ ഈ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. മുരളിയുടെ കൊമ്പിന്റെ നാദം പ്രധാന ഉല്‍സവനഗരികളില്‍ അലയടിച്ചു വരുന്നു. കൊമ്പ് വായനയുടെ വിവിധ തലങ്ങള്‍ കണ്ടെത്തി അതുവഴി ആസ്വാദകരെ സൃഷ്ടിച്ച മുരളി ഗിന്നസ് ബുക്കില്‍വരെ ഇടം പിടിച്ചു. 2013 ജനുവരിയില്‍ കൊല്ലം ആശ്രാമം മൈതാനത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ആനന്ദോത്സവ വേദിയില്‍ 443 കൊമ്പ് വാദകര്‍ മുരളിക്കൊപ്പം നിന്ന് ചെമ്പടതാളത്തില്‍ കൊമ്പ് വായിച്ചു.

കൊമ്പ് പറ്റ് ഒരു ചടങ്ങ് എന്നതിനപ്പുറം പ്രയോഗ സാദ്ധ്യതയുള്ള ഒന്നാണെന്ന് മച്ചാട് അപ്പനായരാണ് തിരിച്ചറിഞ്ഞത്. വിവിധ താളത്തില്‍ നെയ്‌തെടുത്ത പറ്റൂതല്‍ ഒരു കല തന്നെയായി. ചെങ്ങമനാട് അപ്പു വാശാനാണ് നായത്തോടന്‍ ശൈലിയില്‍ പറ്റൂതല്‍ പരിഷ്‌കരിച്ചത്. മുരളിയുടെ കാലത്ത് അതില്‍ ഗമ സാധ്യതകള്‍ നിറച്ചു. പില്‍ക്കാല ചിന്തകള്‍ പറ്റിനെ സംഗീത കച്ചേരി കണക്കില്‍ മിനുക്കുകയായിരുന്നു. ഒരു സ്റ്റേജ് കലയായി കൊമ്പ് പറ്റിനെ വളര്‍ത്തിയതും മുരളിയുടെ ചിന്തയാലായിരുന്നു. കൊമ്പിന്റെ മനോഹാരിതയറിഞ്ഞ പഴയ തലമുറയിലെ വിദ്വാന്മാര്‍ എഴുതി ചേര്‍ത്ത അദ്ധ്യായങ്ങള്‍ പുതിയ തലം കണ്ടെത്തി വരുന്നു:ഈശ്വരനെ എഴുന്നള്ളിച്ച് നില്‍ക്കുന്ന മേളത്തിനും പഞ്ചവാദ്യത്തിനും പൊലിമ പകരുവാന്‍ കൊമ്പുവാദകരുടെ നിര നിര്‍ബന്ധമാണ്. മേളത്തിന്റെയും പഞ്ചവാദ്യത്തിന്റേയും വായനയ്‌ക്ക് നില്‍ക്കുമ്പോള്‍ ദേവനഭിമുഖമായാണ് നില്‍ക്കുക. എന്നാല്‍ മേളത്തിന് സ്ഥാനം എവിടെയായാലും കൊമ്പിന്റെ ചുവട്ടില്‍ നിന്ന് ആസ്വദിക്കുന്നവര്‍ കുറവല്ല. കൊമ്പില്‍ നിന്നൊഴുകുന്ന കവിതയാല്‍ ഓടക്കാലി മുരളി വേറിട്ടു നില്‍ക്കുന്നു. മികച്ച കര്‍ഷകനായും കലാകാരനായും അച്ഛന്റെ പാത പിന്തുടരുന്നതില്‍ അഭിമാനിക്കുന്നവനാണ് മുരളി. വളര്‍ന്നുവരുന്നതിനിടയില്‍ ഒരുപറ്റം ശിഷ്യരുടെ ഗുരുസ്ഥാനം നേടിയത് ഈശ്വരാനുഗ്രഹത്താല്‍. 

ഒരുകാലത്ത് കൊമ്പ് വിളിക്കുന്നവര്‍ക്ക് വലിയസ്ഥാനമുണ്ടായിരുന്നില്ല. കാലാന്തരത്തില്‍ ആസ്വാദകര്‍ ഇവരെയും വളര്‍ത്തി. ബഹുമാനിക്കുന്നവിധം കല ഇവരില്‍ നൂറുമേനി വിളയിക്കാന്‍ ഇടവന്നത് കാരണവന്‍മാരുടെ സുകൃതം. കാലം ചെല്ലുംതോറും ഉപകരണത്തിന്റെ സാധ്യതകളെ കണ്ടെത്താതിരിക്കുകയില്ല. കാലം അറിഞ്ഞ് എന്തിനും വളര്‍ച്ചയുണ്ടാവും. ഇതാണ് ആധുനിക യുഗത്തിന്റെ സംഭാവന. ഇതുവഴി നാം വലിയ സ്ഥാനം കരസ്ഥമാക്കും എന്നതില്‍ സംശയിക്കാന്‍ ഇടയില്ല. കഴിവും കലയും കാലവും സ്വാധീനമായാല്‍ നാം അറിയാതെതന്നെ എവിടെയോ എത്തിച്ചേരും. ആസ്വാദകരും ശിഷ്യരും ഒരുമിച്ച് മുരളിയെ വീരശൃംഖല അണിയിക്കുകയാണ് ഓടക്കാലി എന്ന പിറന്ന മണ്ണില്‍വച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.