Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയുടെ സച്ചിദാനന്ദസാഗരം

രാജീവ് ഇരിങ്ങാലക്കുട by രാജീവ് ഇരിങ്ങാലക്കുട
Dec 12, 2019, 05:03 am IST
in Samskriti

ഭാരതസംസ്‌കാരത്തിന്റെ സന്ദേശദീപ്തി സാഗരങ്ങള്‍ക്ക് അപ്പുറം എത്തിച്ച ആനന്ദാശ്രമം 1931 മെയ് 15നാണ് കാഞ്ഞങ്ങാട് സമാരംഭിച്ചത്. സ്വാമി രാമദാസും (പപ്പ) മാതാജിയും (കൃഷ്ണബായി) വളരെക്കാലം വാണരുളിയ ആനന്ദാശ്രമം. അവരുടെ വത്സലശിഷ്യനും സര്‍വാദരണീയനുമായ സച്ചിദാനന്ദസ്വാമികള്‍ ഏറെക്കാലം ആ സ്‌നേഹസാമ്രാജ്യത്തിലെ സാരഥിയായിരുന്നു.

ഭാരതം രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് വിടരുമ്പോള്‍ കേരളത്തില്‍ ഒരു സാധാരണ മനുഷ്യന്‍ ആത്മീയസ്വാതന്ത്ര്യത്തിന്റെ അന്വേഷണ പഥങ്ങളിലായിരുന്നു. 1947ല്‍ അദ്ദേഹം സ്വഗുരുനാഥനെ കണ്ടെത്തി. ഭാവിയില്‍ ഭൂമിക്ക് സച്ചിദാനന്ദസുകൃതം പകരാന്‍ നിയതി നിയോഗിച്ച ഒരാള്‍, തന്‍െ പരിവര്‍ത്തന മുഹൂര്‍ത്തമാണ് അന്ന് കണ്ടെത്തിയത്. 

1949 ജനുവരി 26നാണ് അനന്തശിവന്‍ എന്ന പൂര്‍വാശ്രമനാമധാരി ആനന്ദാശ്രമത്തിലെ അന്തേവാസിയായിത്തീര്‍ന്നത്. കുറച്ചുകാലത്തെ ആശ്രമവാസത്തിനുശേഷം കൂടുതല്‍ ആത്മീയപുരോഗതിക്കായി ഏകാന്തതയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അനന്തശിവന്‍ പപ്പയോടുപറഞ്ഞു. സന്യാസം സ്വീകരിക്കണമെന്നതായിരുന്നു പപ്പ നല്‍കിയ നിര്‍ദ്ദേശം. കാവിവസ്ത്രവും സച്ചിദാനന്ദ എന്ന നാമവും പപ്പതന്നെ നല്‍കി അനുഗ്രഹിച്ചു. 

ഋഷികേശിലെത്തിയ അനന്തശിവന്‍ ഗംഗാമാതാവിനെ സാക്ഷിനിര്‍ത്തി ആത്മസംന്യാസം സ്വീകരിച്ചു. കാവേരീനദിയെ സാക്ഷിയാക്കിക്കൊണ്ടാണ് സ്വാമി രാമദാസ് ആത്മസംന്യാസം സ്വീകരിച്ചത്. അങ്ങനെ സ്വാമി രാമദാസില്‍നിന്നും സ്വാമി സച്ചിദാനന്ദയിലേക്കുള്ള ദൂരം കുറഞ്ഞുവന്നു. 

ഇതിനിടയില്‍ ഭഗവാന്‍ രമണമഹര്‍ഷിയുടെ ദര്‍ശനവും അനന്തശിവന് ലഭിച്ചിരുന്നു. മഹര്‍ഷിയുടെ മഹാസമാധിക്ക് മൂന്ന് ദിവസം മുന്‍പായിരുന്നു ആ ദര്‍ശനസൗഭാഗ്യമുണ്ടായത്. തുടര്‍ന്നുള്ള സച്ചിദാനന്ദസ്വാമികളുടെ ജീവിതം പ്രകാശമാനമായ കര്‍മപഥത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്‍ തന്റെ വത്സല ശിഷ്യയായ നിവേദിതയെക്കുറിച്ച് എഴുതിയൊരു കവിതയിലെ ആദ്യവരി ‘ ഠവല വലൃീല െംശഹഹ മിറ ാീവേലൃ െവലമൃ’േ പപ്പയാല്‍ സമര്‍പ്പിതാത്മാവായ സ്വാമിജിക്കും അനുരൂപമായിരിക്കും. പലപ്പോഴും കാറുംകോളും ഏറ്റിട്ടും ആനന്ദാശ്രമമാകുന്ന ആത്മീയ നൗക സ്വാമിജിയുടെ മനക്കരുത്തില്‍ മുന്നോട്ടുനീങ്ങി. സ്വാമിജിയെപ്പോലെ അനിതര സാധാരണമായ വ്യക്തിവൈഭവവും അസീമമായ ത്യാഗസന്നദ്ധതയും അപ്രതിരോധ്യമയ ധൈര്യവും സിദ്ധിച്ച മഹാത്മാക്കള്‍ അപൂര്‍വമാണ്.

മാതാജി കൃഷ്ണാബായിയുടെ സമാധിക്കുശേഷം ആനന്ദാശ്രമത്തിന്റെ ഭരണം സച്ചിദാനന്ദസ്വാമികളില്‍ സമര്‍പ്പിതമായി. പതിനാലുവര്‍ഷം പപ്പയെയും നാല്‍പ്പതുവര്‍ഷം മാതാജിയെയും സച്ചിദാനന്ദസ്വാമികള്‍ സേവിച്ചു. പപ്പയും മാതാജിയും നടപ്പാക്കിയ മഹോന്നതമായ സേവനമാനദണ്ഡങ്ങളെ അനുവര്‍ത്തിച്ചാണ് സ്വാമിജി ആശ്രമകാര്യങ്ങള്‍ നടത്തിപ്പോന്നിരുന്നത്. ആനന്ദാശ്രമത്തിലെ അഭ്യുദയകാംക്ഷികളെ സംബന്ധിച്ച് പപ്പയും മാതാജിയും അവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ ഉപഹാരമാണ്, സച്ചിദാനന്ദസ്വാമികള്‍. പപ്പയുടെ വിശ്വാസദാര്‍ഢ്യവും മാതാജിയുടെ വിശാലഹൃദയും സ്വാമിജിയില്‍ സമഞ്ജസമായി സമന്വയിച്ചിരുന്നു.

ആത്മാര്‍ത്ഥതയുള്ള സത്യാന്വേഷികളെ സംബന്ധിച്ച് തങ്ങളുടെ സഞ്ചാരപഥത്തിലെ ദീപസ്തംഭമായിത്തന്നെ വിളങ്ങുന്നതാണ് സച്ചിദാനന്ദ സ്വാമികളുടെ ജീവിതം. നെന്മാറയില്‍ ജനിച്ച അനന്തശിവന്‍ സമുദ്രത്തിന്റെ ആഴം അളക്കാനായി ഇറങ്ങിത്തിരിച്ച ഉപ്പുപാവയെപ്പോലെ, ഒടുവില്‍ സ്വാമി രാമദാസനില്‍ വിലയംപ്രാപിച്ചു. സഗുണനും നിര്‍ഗുണനും അതിനതീതനുമായ രാമനാണ്. വിശ്വലീലയുടെ ഭാഗമായി ആനന്ദാശ്രമത്തെയും പരിപാലിക്കുന്നതെന്ന ദൃഢവിശ്വാസത്തില്‍ വിലയിച്ചാണ് 2018 ഒക്ടോബര്‍ 12ന് സ്വാമി സമാധിയായത്. അനന്തശിവന്‍ ആദ്യമായി ആനന്ദാശ്രമത്തില്‍ എത്തിയതിന്റെ അറുപതാംവാര്‍ഷികദിനത്തിലാണ് ആശ്രമത്തില്‍ നിര്‍മിച്ചസച്ചിദാനന്ദസ്വാമികളുടെ  സമാധിമണ്ഡപം  സജ്ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ഗുരു സച്ചിദാനന്ദസ്വരൂപനാണ്. ലൗകികതയുടെ നരകാബ്ധിയില്‍ നിന്നും ആത്മീയതയുട പ്രശാന്തിയിലേക്ക് ജനസഞ്ചയത്തെ ഉയര്‍ത്തുവാന്‍ സച്ചിദാനന്ദസ്വരൂപനായ ഒരു ഗുരുവിനേ സാധിക്കൂ. അങ്ങനെയുള്ള ഒരു ഗുരുവിനെ അറിഞ്ഞ് ആദരിക്കുന്നതിലൂടെ മാനവസമൂഹവും ആദരണീയരായിത്തീരുന്നു.

ഹൃദയം സര്‍വേശ്വരനുവേണ്ടിയും  ശരീരം ലോകസേവനത്തിനുവേണ്ടിയും സമര്‍പ്പിച്ച സ്വാമിജി യശോകാമനായിരുന്നില്ല. ആത്മീയോന്നതിക്കായി അനവരതം ശ്രമിക്കുവാന്‍ ഉറച്ച കാലടികളോടെ നടന്നുപോയ, സ്‌നേഹസാഗരസമാനനായ ഒരു മഹാത്മാവായിരുന്നു സച്ചിദാനന്ദസ്വാമികള്‍.

9446152044

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.