Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാലാവസ്ഥയുടെ അടിയന്തരാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 06:10 am IST
inVicharam

കാലാവസ്ഥാ ഉച്ചകോടിയ്‌ക്ക് സ്‌പെയിനില്‍ തുടക്കമായി. സമ്മേളനം 13ന് സമാപിക്കും. മനുഷ്യനും പ്രകൃതിക്കുമെല്ലാം ഒരുപോലെ ഭീഷണിയാകുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ ലോകരാജ്യങ്ങളെല്ലാം ആശങ്കയിലാണ്. മാഡ്രിഡില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗാന്ധിജിയുടെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും പാരിസ്ഥിതിക പ്രസക്തി തുറന്നുകാട്ടുകയാണ് ഇന്ത്യ പരിസ്ഥിതി സംരക്ഷണം ഇന്ന് ലോകത്തിന്റെയാകെ ആവശ്യമായി മാറിയിരിക്കുന്നു. മാഡ്രിഡില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗാന്ധിയന്‍ വഴികളാണ് ഇന്ത്യയുടെ സന്ദേശം. ഇന്ത്യയുടെ കാലാവസ്ഥാമാറ്റ നയത്തോടൊപ്പം ചര്‍ക്കയെക്കുറിച്ചും ഗാന്ധിയന്‍ ആശയങ്ങളെക്കുറിച്ചും അടുത്തറിയാന്‍ ഗാന്ധിപ്പന്തലും തയാറായിട്ടുണ്ട്. ഇരുന്നൂറോളം രാജ്യങ്ങളില്‍നിന്നുള്ള പ്രിതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് കേരളം 63-ാം പിറന്നാള്‍ ആഘോഷിച്ചു. കേരളത്തിന്റെ രാഷ്‌ട്രീയവും സാമ്പത്തികവുമായ സ്വതന്ത്ര പിറവിയെന്നോ തിരുവിതാംകൂറും കൊച്ചിയും മലബാറും കൂടിച്ചേര്‍ന്നതിന്റെ പിറവിയെന്നോ ഇതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വിശ്വാസപരമായി കേരളത്തിന് പരശുരാമ കാലത്തോളം പഴക്കമുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളമെന്ന ഭൂപ്രദേശത്തിന്റെ പഴക്കം, പശ്ചിമഘട്ട പര്‍വ്വതനിരകളുമായി ബന്ധപ്പെടുത്തുമ്പോള്‍ ഹിമാലയത്തേക്കാളേറെയുണ്ട് എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത്രയും പഴക്കമുള്ള ഈ പ്രദേശം, ജൈവ വൈവിധ്യത്താല്‍ അതിസമ്പന്നമാണ്. സുഖശീതളമായ കാലാവസ്ഥയാല്‍ അനുഗൃഹീതമാണ്, പോരാത്തതിന് പരിഷ്‌കാരമുള്ള ജനതയുടെ ആവാസ കേന്ദ്രവുമാണ്.

ഇനിയെത്ര കാലം കൂടി?

2019 നവംബര്‍ ഒന്നാം തീയതി നമ്മുടെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, ഈ അടുത്തകാലത്തായി കാണപ്പെടുന്ന ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും പ്രത്യേകതകള്‍ വെളിപ്പെടുത്തുകയുണ്ടായി. അറബിക്കടലില്‍ ഒരേസമയം രണ്ടു ചുഴലികള്‍ ഇതാദ്യം. ആദ്യം വന്ന ‘ക്യാര്‍’ തീരുന്നതിന് മുന്‍പാണ് ‘മഹ’വന്നത്. 2019ല്‍ രൂപപ്പെട്ട ആറു ചുഴലിക്കാറ്റില്‍ നാലും രൂപപ്പെട്ടത് അറബിക്കടലിലായിരുന്നു. 2015ലും 2018ലും ഒന്നിനു പിന്നാലെ മറ്റൊന്ന് വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഒരേസമയം ചുഴലിക്കാറ്റടിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആറ് ചുഴലിക്കാറ്റുകളാണ് വീശിയത്. ദുര്‍ബ്ബലമായ രീതിയിലാണെങ്കിലും വീശിയ ‘ബുള്‍ ബുള്‍’ കൂടി ചേരുമ്പോള്‍ ആകെ ഏഴ് ചുഴലിക്കാറ്റുകളാണ് വീശിയത്. കഴിഞ്ഞ 33 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ വീശിയടിച്ചത് ഈ വര്‍ഷമാണ്.

ഉയര്‍ന്നുവരുന്ന സമുദ്രനിരപ്പാണ് മറ്റൊരു അപകടം. കുട്ടനാട്, വൈപ്പിന്‍, കൊച്ചി ദ്വീപ്, വൈക്കം, തൃശൂര്‍ ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള മാറ്റത്താല്‍ മുങ്ങിപ്പോകുമെന്ന് മുന്നറിയിപ്പുകള്‍ വരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു ശാസ്ത്ര പഠന ഗവേഷണ സംഘടന പുറത്തുവിട്ട പുതിയ വിവരങ്ങളാണിത്. 

ഇന്ത്യയിലെ മൊത്തം അവസ്ഥയും ഭിന്നമല്ല. 2050 ഓടെ 36 ദശലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്ന തരത്തില്‍ സമുദ്ര നിരപ്പുയരും. തീരദേശ നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത എന്നിവ ചിലപ്പോള്‍ മുങ്ങിപ്പോകാനും സാധ്യതയുണ്ടെന്ന് ‘ക്ലൈമറ്റ് കണ്‍ട്രോള്‍’ എന്ന അമേരിക്കന്‍ സംഘടനയുടെ പഠനം പറയുന്നു.കാലാവസ്ഥ താറുമാറായാല്‍, കൃഷി നശിക്കും, ഭക്ഷ്യോല്‍പ്പാദനം കുറയും. പട്ടിണി പടര്‍ന്നുപിടിക്കും. മനുഷ്യര്‍ ഈയാംപാറ്റകളെപ്പോലെ ചത്തുവീഴും. സാമ്പത്തിക ഞെരുക്കവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. സാമ്പത്തിക മാന്ദ്യം സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. അത് രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനെ ബാധിക്കും.

ആശങ്കയുടെ ലോകം

2016-17ലെ അത്യുഷ്ണ തരംഗങ്ങള്‍ ഓസ്‌ട്രേലിയയിലെ ‘ഗ്രേറ്റ് ബാരിയര്‍ റീഫി’ ന്റെ മൂന്നില്‍ രണ്ടു ഭാഗവും നശിപ്പിച്ചു. പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് അതീവ ദുഃഖവും നടുക്കവും വിഷാദരോഗവും ഉണ്ടായി. ഗ്രീന്‍ലാന്‍ഡിലെ നിവാസികള്‍ വളരെ നേര്‍ത്ത മഞ്ഞുപാളിയുടെ മേലാണ് ഇപ്പോള്‍ താമസിക്കുന്നത്. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പവിഴപ്പുറ്റുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞന്‍ എമ്മാ ക്യാമ്പ് ഇപ്പോള്‍ പറയുന്നത് ഭൗതിക ശാസ്ത്രജ്ഞരോടൊപ്പം സാമൂഹ്യശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും കാലാവസ്ഥ വ്യതിയാനത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കണമെന്നാണ്. ലോകത്തിലെ 30 കോടി ജനങ്ങളെ കാലാവസ്ഥാ വ്യതിയാനം നേരിട്ടു ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. പരോക്ഷമായ അനവധി ദോഷങ്ങള്‍ നമ്മെ കാത്തിരിക്കുന്നു.

മനുഷ്യസമൂഹം ഒന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അടിയന്തര ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നമുക്ക് ജീവിക്കാന്‍ ഒരൊറ്റ ഭൂമിയേ ഉള്ളൂവെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും. രാഷ്‌ട്രീയമായും സാമ്പത്തികമായും സൈനികമായുമുള്ള ആവശ്യങ്ങള്‍ക്ക് മനുഷ്യര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ അതിനെക്കാളൊക്കെ ഗൗരവമുള്ളതാണ് കാലാവസ്ഥാ വ്യതിയാനത്തോടനുബന്ധിച്ച് പ്രകൃതി പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥ. ഡോ.  ടി വി മുരളീവല്ലഭന്‍                           

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.