Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിലെ പട്ടിക ഉപേക്ഷിക്കും; ഇനി രാജ്യവ്യാപക പൗരത്വ രജിസ്റ്റര്‍ മാത്രം

കെ.സുജിത് by കെ.സുജിത്
Dec 1, 2019, 04:15 am IST
in India

ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്ട്രി(എന്‍ആര്‍സി)യില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പട്ടിക ഉപേക്ഷിച്ചേക്കും. സംസ്ഥാന സര്‍ക്കാരും ബിജെപി നേതൃത്വവും പട്ടിക അംഗീകരിക്കരുതെന്ന നിലപാടിലാണ്. പകരം പൗരത്വ ഭേദഗതി ബില്‍ (സിഎബി) പാസാക്കിയ ശേഷം രാജ്യവ്യാപകമായി നടത്തുന്ന എന്‍ആര്‍സിയില്‍ അസമിനെയും ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിന് അനുകൂലമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ലക്ഷ്യമിട്ടാണ് അസം കരാറിന് അനുസൃതമായി സംസ്ഥാനത്ത് എന്‍ആര്‍സിക്ക് ബിജെപി സര്‍ക്കാര്‍ തുടക്കമിട്ടത്. കരാറനുസരിച്ച് 1971 മാര്‍ച്ച് 24ന് മുന്‍പ് സംസ്ഥാനത്ത് താമസമാക്കിയവര്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കുമാണ് പൗരത്വത്തിന് അര്‍ഹത. ദേശീയ പ്രസ്ഥാനങ്ങളുടെ നിരന്തര പ്രക്ഷോഭത്തിനൊടുവിലാണ് 1985ല്‍ കരാര്‍ യാഥാര്‍ത്ഥ്യമായത്. എന്നാല്‍, ഇപ്പോഴത്തെ എന്‍ആര്‍സിയില്‍ കൃത്രിമ രേഖകള്‍ ഉപയോഗിച്ച് നിരവധി നുഴഞ്ഞുകയറ്റക്കാര്‍ കടന്നുകൂടി. ബംഗ്ലാദേശിലെ മതപീഡനം സഹിക്കാനാകാതെ അഭയാര്‍ത്ഥികളായെത്തിയ അര്‍ഹതപ്പെട്ട ഹിന്ദുക്കള്‍ പുറത്തുമായി. 

സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നതായി സിഎജിയും കണ്ടെത്തിയിരുന്നു. എന്‍ആര്‍സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലക്കെതിരെ സന്നദ്ധസംഘടനയായ അസം പബ്ലിക് വര്‍ക്‌സ് (എപിഡബ്ല്യു) സിബിഐക്ക് പരാതി നല്‍കി. ഇയാളെ നേരത്തെ സുപ്രീംകോടതി അസമിന് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ വിവരങ്ങള്‍ ഉടന്‍ നിയമസഭയില്‍ സമര്‍പ്പിക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ അസമിന് അനിവാര്യമാണ്. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങള്‍ക്ക് പൗരത്വ നിബന്ധനകളില്‍ ഇളവ് അനുവദിക്കുന്നതാണ് ബില്‍. ജിഹാദികളുടെ മതപരമായ ആക്രമണം നേരിടുന്ന വിഭാഗങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സിഎബിക്ക് ശേഷം രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്ന് അമിത് ഷാ നേരത്തെ തെരഞ്ഞെടുപ്പ് റാലിയിലും പാര്‍ലമെന്റിലും പ്രഖ്യാപിച്ചിരുന്നു. 

മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ ചര്‍ച്ച

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംഘടനകളുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരായ സര്‍വാനന്ദ സോനോവാള്‍, പ്രേമ ഖണ്ഡു, കോണ്‍റാഡ് സാംഗ്മ, വിപ്ലവ് ദേവ്, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേഖലയില്‍ ബില്ലിനെതിരെ വ്യാപക പ്രതിഷേധം നിലവിലുണ്ട്. ത്രിപുരയിലെയും മിസോറാമിലെയും സംഘടനകളുമായി അമിത് ഷാ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നും കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.