Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിലെ പട്ടിക ഉപേക്ഷിക്കും; ഇനി രാജ്യവ്യാപക പൗരത്വ രജിസ്റ്റര്‍ മാത്രം

കെ.സുജിത് by കെ.സുജിത്
Dec 1, 2019, 04:15 am IST
in India

ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്ട്രി(എന്‍ആര്‍സി)യില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പട്ടിക ഉപേക്ഷിച്ചേക്കും. സംസ്ഥാന സര്‍ക്കാരും ബിജെപി നേതൃത്വവും പട്ടിക അംഗീകരിക്കരുതെന്ന നിലപാടിലാണ്. പകരം പൗരത്വ ഭേദഗതി ബില്‍ (സിഎബി) പാസാക്കിയ ശേഷം രാജ്യവ്യാപകമായി നടത്തുന്ന എന്‍ആര്‍സിയില്‍ അസമിനെയും ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിന് അനുകൂലമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ലക്ഷ്യമിട്ടാണ് അസം കരാറിന് അനുസൃതമായി സംസ്ഥാനത്ത് എന്‍ആര്‍സിക്ക് ബിജെപി സര്‍ക്കാര്‍ തുടക്കമിട്ടത്. കരാറനുസരിച്ച് 1971 മാര്‍ച്ച് 24ന് മുന്‍പ് സംസ്ഥാനത്ത് താമസമാക്കിയവര്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കുമാണ് പൗരത്വത്തിന് അര്‍ഹത. ദേശീയ പ്രസ്ഥാനങ്ങളുടെ നിരന്തര പ്രക്ഷോഭത്തിനൊടുവിലാണ് 1985ല്‍ കരാര്‍ യാഥാര്‍ത്ഥ്യമായത്. എന്നാല്‍, ഇപ്പോഴത്തെ എന്‍ആര്‍സിയില്‍ കൃത്രിമ രേഖകള്‍ ഉപയോഗിച്ച് നിരവധി നുഴഞ്ഞുകയറ്റക്കാര്‍ കടന്നുകൂടി. ബംഗ്ലാദേശിലെ മതപീഡനം സഹിക്കാനാകാതെ അഭയാര്‍ത്ഥികളായെത്തിയ അര്‍ഹതപ്പെട്ട ഹിന്ദുക്കള്‍ പുറത്തുമായി. 

സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നതായി സിഎജിയും കണ്ടെത്തിയിരുന്നു. എന്‍ആര്‍സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലക്കെതിരെ സന്നദ്ധസംഘടനയായ അസം പബ്ലിക് വര്‍ക്‌സ് (എപിഡബ്ല്യു) സിബിഐക്ക് പരാതി നല്‍കി. ഇയാളെ നേരത്തെ സുപ്രീംകോടതി അസമിന് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ വിവരങ്ങള്‍ ഉടന്‍ നിയമസഭയില്‍ സമര്‍പ്പിക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ അസമിന് അനിവാര്യമാണ്. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങള്‍ക്ക് പൗരത്വ നിബന്ധനകളില്‍ ഇളവ് അനുവദിക്കുന്നതാണ് ബില്‍. ജിഹാദികളുടെ മതപരമായ ആക്രമണം നേരിടുന്ന വിഭാഗങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സിഎബിക്ക് ശേഷം രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്ന് അമിത് ഷാ നേരത്തെ തെരഞ്ഞെടുപ്പ് റാലിയിലും പാര്‍ലമെന്റിലും പ്രഖ്യാപിച്ചിരുന്നു. 

മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ ചര്‍ച്ച

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംഘടനകളുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരായ സര്‍വാനന്ദ സോനോവാള്‍, പ്രേമ ഖണ്ഡു, കോണ്‍റാഡ് സാംഗ്മ, വിപ്ലവ് ദേവ്, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേഖലയില്‍ ബില്ലിനെതിരെ വ്യാപക പ്രതിഷേധം നിലവിലുണ്ട്. ത്രിപുരയിലെയും മിസോറാമിലെയും സംഘടനകളുമായി അമിത് ഷാ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നും കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.