Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആചാരലംഘനം പട്ടികജാതിക്കാരുടെ ദൗത്യമല്ല

കെ. ഗുപ്തന്‍byകെ. ഗുപ്തന്‍
Nov 28, 2019, 05:43 am IST
inVicharam

കഴിഞ്ഞ മണ്ഡലകാലം മുതല്‍ ശബരിമലയിലെ ആചാരലംഘനം ലക്ഷ്യമാക്കി നടക്കുന്ന ഗൂഢശ്രമത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ചില യുവതികളുടെ വരവിലൂടെ കണ്ടത്. മുസ്ലീംങ്ങള്‍ക്ക് മക്കയും ക്രൈസ്തവര്‍ക്ക് യരുശലേമും പോലെ ഹൈന്ദവജനതയുടെ പരിശുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല.  ആചാരങ്ങളും വിശ്വാസങ്ങളും ഒരു ജനതയുടെ അസ്തിത്വമാണ്. അതുകൊണ്ടാണ് ആചാര ലംഘനത്തിനെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. അയിത്തവും തൊട്ടുകൂടായ്‌മയും നിലനിന്നിരുന്ന കാലഘട്ടത്തില്‍, ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്കുപോലും ശബരിമലയില്‍ പ്രവേശനവും സാഹോദര്യത്തോടെയും സഹവര്‍ത്തിത്തത്തോടെയുമുള്ള പെരുമാറ്റവും ലഭിച്ചിരുന്നു. ശബരിമല ഒരു പൊതുഇടം എന്ന പരിഗണനയില്‍ “ജനാധിപത്യ മതേതര’ എന്നൊക്കെ ഭാവനാപരമായി വിശേഷിപ്പിച്ചു കൊണ്ട് കേവലം നൈയ്യാമിക പരിധിക്കുള്ളില്‍ ഒതുക്കുന്നതിന് പരിമിതികളേറെയുണ്ട്. കഴിഞ്ഞ മണ്ഡലകാലം മുതല്‍ വാശിയോടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ആചാരലംഘനത്തിന് ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നത് ദളിത് ആക്ടിവിസ്റ്റുകളും ദളിത്-പിന്നാക്ക യുവതികളുമാണ്. 

ഗൗരവതരമായ സാമൂഹിക – സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ജനതയാണ് കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹം. ഇവരുടെ ജനസംഖ്യയില്‍ 90 ശതമാനവും കോളനി- ലക്ഷംവീട് കോളനികളില്‍ താമസിക്കുന്നവരാണ്. അവശേഷിക്കുന്നവര്‍ തുണ്ടുഭൂമികളിലാണു കഴിയുന്നത്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇവര്‍ക്ക് അന്യമാണ്. കാര്‍ഷിക – വ്യാപാര- വ്യാവസായിക മേഖലകളില്‍ നാമമാത്ര പ്രാതിനിധ്യം പോലുമില്ല. ഭൂപരിഷ്‌കരണം നടന്നിട്ടും, തെരുവോരത്തും അടുക്കള പൊളിച്ചും ശവസംസ്‌കാരം നടത്തേണ്ട ഗതികേടിലാണെന്ന അനുഭവത്തെ പ്രശ്‌നവത്കരിച്ച് അവരുടെ സാമൂഹ്യാസ്തിത്വം ഉദാഹരിക്കാന്‍ കഴിയും. ആചാര ലംഘനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്നതാണോ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍?  ആചാരലംഘനത്തിന് ദളിത് ആക്ടിവിസ്റ്റുകളെയും ചില ദളിത്-പിന്നാക്ക സ്ത്രീകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണ്?

 കേരളത്തില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഒട്ടേറെ സമുദായ സംഘടനകളുണ്ട്. അവയില്‍ ഒന്നുപോലും ശബരിമലയിലെ ആചാരലംഘനത്തിന് ആഹ്വാനം  നല്‍കിയിട്ടില്ല. ഹൈന്ദവ ആചാരലംഘനത്തിന് മുന്‍കൈയ്യെടുത്തവരെല്ലാം ദളിത് ക്രൈസ്തവ പശ്ചാത്തലമുള്ളവരോ നക്‌സലറ്റുകളോ മാവോവാദികളോ അരാജകവാദികളോ ആണ്. ദളിത് ക്രൈസ്തവ പശ്ചാത്തലമുള്ളവര്‍ ഹിന്ദുമതവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുമ്പേ തന്നെ വിച്ഛേദിച്ചവരാണ്.  മതപരിവര്‍ത്തനത്തിന്റെ ചിന്താപദ്ധതികളാണ് അവരെ ഇന്നും നയിക്കുന്നത്. ഉദ്യോഗ സംവരണം മാത്രം ലക്ഷ്യമാക്കി പുനഃപരിവര്‍ത്തനം ചെയ്ത ഇവരുടെ സാമൂഹ്യ ബന്ധങ്ങളും വിശ്വാസതലങ്ങളും ഇപ്പോഴും പഴയ രീതിയില്‍ തുടരുകയും ചെയ്യുന്നു. ഇത്തരം പുനഃപരിവര്‍ത്തിതര്‍ നയിക്കുന്ന പട്ടികജാതി സംഘടനകള്‍ പോലും സംഘടനാപരമായി ഹൈന്ദവാചാര ലംഘനത്തിനു പരസ്യ ആഹ്വാനം നല്‍കാന്‍ മടിച്ചു. കേവലം കടലാസു പുലിയായി മാറിയ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിക്കുന്നതിന് പിണറായി സര്‍ക്കാരിന്റെ പ്രേരണയായതും ഇവരാണ്. ശബരിമല ആചാരലംഘനത്തിനായി സിപിഎമ്മും പിണറായിയും മുന്‍കൈയ്യെടുത്ത്  രൂപീകരിച്ച നവോത്ഥാന സമിതി, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ചാപിള്ളയായി. എങ്കിലും പട്ടികജാതിക്കാര്‍ വളരെ ആശങ്കയോടെ കാണേണ്ട ഒന്നാണ് പുനഃപരിവര്‍ത്തിതര്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍. നാളെ  പട്ടികജാതി ലിസ്റ്റ് ഭേദഗതി ചെയ്യണമെന്ന ആവശ്യം പോലും ഇത്തരം സംഘടനകളില്‍ നിന്ന് ഉയര്‍ന്നു കൂടായ്‌കയില്ല.

പുത്തന്‍ ഭൂവുടമകളുടെയും അവരുടെ ഗുണ്ടകളുടെയും പോലീസിന്റെയും ആക്രമണങ്ങളെ നേരിട്ട് കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ മുന്നില്‍ നിന്നത് പട്ടികജാതി – പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അമ്മമാരും സഹോദരിമാരുമാണ്. ശബരിമല ആചാരലംഘനം ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുമെങ്കില്‍ പട്ടികജാതിയില്‍പ്പെട്ട നൂറുകണക്കിന് യുവതികള്‍ ആചാരലംഘനത്തിന് ശബരിമലയിലേക്ക് മാര്‍ച്ച് ചെയ്യുമായിരുന്നു. ഈ ജനതയുടെ പ്രശ്‌നപരിഹാരത്തിന് അഭ്യസ്ഥ വിദ്യരായ ഒരു വിഭാഗം യുവതീയുവാക്കള്‍ തേടിയ കുറുക്കുവഴിയാണ് അവരെ നക്‌സലേറ്റ് പ്രസ്ഥാനത്തിലേക്ക് നയിച്ചത്. പൊതുസമൂഹത്തില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഈ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് വികസിത വിഭാഗങ്ങളിലെ യുവത അവരുടെ സ്വന്തം ലാവണങ്ങളിലേക്ക് തിരിച്ച് സാധാരണ ജീവിതത്തില്‍ പങ്കാളികളായപ്പോള്‍ കുറുക്കുഴികള്‍ തേടിയവര്‍ നേരിട്ട അനാഥത്വം അവരില്‍ പലരേയും അരാജകവാദികളാക്കി. സ്വന്തം സമൂഹത്തിലോ രാഷ്‌ട്രീയ പൊതുമണ്ഡലത്തിലോ വേരുകളില്ലാത്ത ഇത്തരം അരാജകവാദികളായ യുവതീയുവാക്കളാണ് ആചാരലംഘനം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശദ്രോഹികളുടെ പിണിയാളുകളാകുന്നത്. ഭരണഘടനാ ദിനത്തില്‍ അംബേദ്കര്‍ അനുസ്മരണം നടത്തുന്നതിനു പകരം  നിയമലംഘന പ്രവര്‍ത്തനത്തിനിറങ്ങിത്തിരിച്ച ഇവര്‍ പ്രകടിപ്പിക്കുന്ന ഭരണഘടനാ പ്രതിബദ്ധതയും നിയമവ്യവസ്ഥയോടുള്ള ആദരവും മാവോവാദികളുടേതുപോലെ തികഞ്ഞ കാപട്യമാണ്.

(ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന സഹസംയോജകനും ബിജെപി സംസ്ഥാന സമിതി അംഗവുമാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.