Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജപ്പാന്‍യാത്രയും ദുരന്തപര്യവസാനവും

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Nov 26, 2019, 05:47 am IST
inVicharam

കേരളത്തിലെ മന്ത്രിമാരുടെ ജപ്പാന്‍യാത്ര നല്‍കുന്നത് കറുത്ത ഓര്‍മകളാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം ജപ്പാനിലുണ്ട്. വ്യവസായ മന്ത്രി  ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവരെ കൂടാതെ ഉദ്യോഗസ്ഥ പ്രമാണിമാരും യാത്രാസംഘത്തിലുണ്ട്. ഡിസംബര്‍ ഒന്നിനേ ഇവര്‍ ജപ്പാന്‍ വിടുന്നുള്ളൂ. അതു കഴിഞ്ഞാല്‍ കൊറിയാ യാത്ര തുടങ്ങും. പതിമൂന്ന് ദിവസത്തെ വിദേശസന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പുറപ്പെട്ടത്. സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, ഗതാഗതമേഖലയില്‍ അടക്കം പുത്തന്‍ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഈ മാസം 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ഒസാക്കയിലും ടോക്കിയോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി, നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ നിക്ഷേപസാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ്‌ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ട്. എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. റീബില്‍ഡ് കേരള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മെയ് മാസത്തില്‍ 10 ദിവസം യൂറോപ്പ് സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വേളയിലെ വിദേശ സന്ദര്‍ശനത്തിനെതിരെയും വിമര്‍ശനം ശക്തമാവുകയാണ്.

ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നും കേരളത്തിന് എന്തു കിട്ടും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇ.കെ. നായനാര്‍ നിക്ഷേപം ആകര്‍ഷിപ്പിക്കാന്‍ അമേരിക്കയില്‍ പോയിട്ടുണ്ട്. ഒപ്പം വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയനുമുണ്ടായി. അന്ന് എന്ത് കിട്ടിയെന്ന ചോദ്യം ഉപേക്ഷിക്കാം. എന്നാല്‍ ഇഎംഎസ് നയിച്ച രണ്ടാം മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു ടി.വി. തോമസ്. വ്യവസായം ആകര്‍ഷിക്കാന്‍ ജപ്പാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പോയതാണ്. അന്ന് ഒന്നും സംഭവിച്ചില്ല എന്ന് പറയാന്‍ ആര്‍ക്കുമാവില്ല. ആ സന്ദര്‍ശനത്തിന്റെ ഫലമായിരുന്നു ഇഎംഎസ് മന്ത്രിസഭയുടെ അന്ത്യം കുറിച്ചത്. 

മുഖ്യമന്ത്രിയുടെ അറിവോടെയും മന്ത്രിസഭയുടെ അംഗീകാരത്തോടെയുമാണ് ടി.വി. തോമസ് വ്യവസായ സഹകരണം തേടി ജപ്പാനില്‍ പോയത്. തിരിച്ചെത്തിയ തോമസ് അതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അത് നടപ്പാക്കാനുള്ള ശ്രമത്തിനു പകരം ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നീ സിപിഐ മന്ത്രിമാര്‍ക്കെതിരെ ആരോപണ പെരുമഴ സൃഷ്ടിക്കാനാണ് സിപിഎം തീരുമാനിച്ചത്. ജപ്പാനിലെ കുത്തകകള്‍ക്ക് കേരളം തീറെഴുതിക്കൊടുക്കുകയാണ് സിപിഐയുടെ ലക്ഷ്യമെന്നു വരെ ആരോപിച്ചു. അത് സംബന്ധിച്ച അന്വേഷണത്തിന് കമ്മീഷണറെയും നിശ്ചയിച്ചു. അത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലേക്കാണെത്തിച്ചത്. അവിശ്വാസത്തില്‍ സര്‍ക്കാര്‍ തോറ്റു. നമ്പൂതിരിപ്പാട് രാജിവച്ചു. പക്ഷേ നിയമസഭ പിരിച്ചുവിട്ടില്ല. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയാകുന്നത്. മഹാരാഷ്‌ട്രയില്‍ ബിജെപി രാഷ്‌ട്രീയം കളിച്ചെന്ന് വിലപിക്കുന്ന കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ 1969ല്‍ കേരളത്തിലെന്ത് സംഭവിച്ചു എന്ന് പരിശോധിക്കേണ്ടതാണ്. ഏതായാലും ജപ്പാനും കൊറിയയും ചുറ്റിക്കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥപ്പടയും തിരിച്ചു വിമാനമിറങ്ങുമ്പോള്‍ എന്തുണ്ടാകും. കേരളം ഉറ്റുനോക്കുന്നത് അതാണ്. സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും ഒട്ടിനില്‍ക്കുന്ന എന്‍സിപിയുടെ മന്ത്രിയും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. തിരിച്ചെത്തിയാല്‍ എന്തും സംഭവിക്കാം. ചരിത്രം ആവര്‍ത്തിക്കാനും സാധ്യതയേറെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.