Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശബരിമല പൂര്‍ണസജ്ജമെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം തെറ്റ്, പരിമിതമായ സൗകര്യങ്ങള്‍ ഒരുക്കി തീര്‍ഥാടകരെ വലയ്‌ക്കാൻ ശ്രമം

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Nov 16, 2019, 01:54 pm IST
in Local News

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല പൂര്‍ണസജ്ജമായെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ കഴമ്പില്ല. ദേവസ്വം മന്ത്രിതന്നെ ഒരുക്കങ്ങളുടേതായി പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുന്നവര്‍ക്ക് സന്നിധാനത്തെത്തുന്ന തീര്‍ഥാടക ലക്ഷങ്ങളില്‍ ഭൂരിപക്ഷത്തിനും തലചായ്‌ക്കാനിടമോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ ഇല്ലെന്ന് വ്യക്തമാകും. പരിമിതമായ സൗകര്യങ്ങള്‍ മാത്രമൊരുക്കി തീര്‍ഥാടകരെ വലയ്‌ക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്ന ആക്ഷേപം ഭക്തര്‍തന്നെ ഉന്നയിക്കുന്നു. 

സന്നിധാനത്ത് 6500 പേര്‍ക്ക് വിരിവച്ചു വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുïെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. ദിനം പ്രതി പതിനായിരക്കണക്കിന് തീര്‍ഥാടകരെത്തുന്ന സന്നിധാനത്ത് കേവലം 6500 പേര്‍ക്ക് മാത്രമാണ് വിരിവയ്‌ക്കാന്‍ സൗകര്യമുള്ളത്. പോലീസിന്റെ വെര്‍ച്ച്വല്‍ക്യൂ സംവിധാനത്തില്‍ക്കൂടിമാത്രം ഇരുപതിനായിരത്തിലേറെ തീര്‍ഥാടകരെ ഒരുദിവസം സന്നിധാനത്ത് ദര്‍ശനത്തിന് എത്തിക്കുന്നത്. സന്നിധാനത്ത് 1161 ശൗചാലയങ്ങള്‍ തയാറാക്കിയതായാണ് മറ്റൊരു അവകാശവാദം. സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ എത്രയോ പരിമിതമാണ് ഇവയെന്നും കാണാം. 

പമ്പയില്‍ മൂവായിരം ഭക്തര്‍ക്ക് വിരിവയ്‌ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുïെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. സന്നിധാനത്ത് തിരക്ക് ഏറിയാല്‍ പമ്പയില്‍ ഭക്തരെ തടയുക പതിവാണ്. ഈ സമയങ്ങളില്‍ ഭക്തലക്ഷങ്ങളാണ് പമ്പയില്‍ തമ്പടിക്കുന്നത്. പമ്പയില്‍ 346 ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പമ്പയിലെ തീര്‍ഥാടകത്തിരക്ക് പരിഗണിക്കുമ്പോള്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോലും വഴിയില്ലാതെ അയ്യപ്പഭക്തര്‍ വലയുന്ന കാഴ്ച വ്യക്തമാവും.

നിലയ്‌ക്കല്‍ ബേസ് ക്യാമ്പില്‍ 9000 പേര്‍ക്ക് വിരിവയ്‌ക്കാനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളെല്ലാം പാര്‍ക്കുചെയ്യുന്നത് നിലയ്‌ക്കലിലാണ്. ഒരേസമയം പതിനായിരത്തിലേറെ വാഹനങ്ങള്‍ സാധാരണ ദിവസങ്ങളില്‍ ഇവിടെ കാണും. പമ്പയില്‍നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളില്‍ തീര്‍ഥാടകരെയെല്ലാം എത്തിക്കുന്നതും നിലയ്‌ക്കലിലാണ്. ഇത്രയധികം തീര്‍ഥാടകര്‍ ഒരേസമയം എത്തുന്ന നിലയ്‌ക്കലിലും വിരിവയ്‌ക്കാനും വിശ്രമിക്കാനുമുള്ള മതിയായ സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. 1090 ശൗചാലയങ്ങള്‍ ഉïെന്നാണ് കണക്ക്. അതും അപര്യാപ്തമാണ്. 

സന്നിധാനത്തും പമ്പയിലും ദേവസ്വംബോര്‍ഡ് ഒരുക്കുന്ന അന്നദാനവും അവിടെയെത്തുന്ന ഭക്തരില്‍ ന്യൂനപക്ഷത്തിനു മാത്രമെ കൊടുക്കാനാവൂ. കഴിഞ്ഞ തീര്‍ഥാടനക്കാലത്ത് പോലീസിനെ ഉപയോഗിച്ച് അയ്യപ്പഭക്തരെ പീഡിപ്പിച്ചവര്‍ ഇക്കുറി അസൗകര്യങ്ങള്‍ ഒരുക്കി തീര്‍ഥാടകരെ വലയ്‌ക്കുമോ എന്ന ആശങ്കയിലാണ് ഭക്തര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.