Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗ്രാമക്ഷേത്രങ്ങളില്‍ അന്തിത്തിരി മുടക്കിയതാര്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2019, 02:49 am IST
in Editorial

ഹൈന്ദവവിശ്വാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണനയ്‌ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നിത്യനിദാനത്തിനുള്ള തുക അനുവദിക്കുന്നതില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വരുമാനം കുറഞ്ഞ ആയിരത്തിലേറെ ക്ഷേത്രങ്ങള്‍ ഇതുമൂലം അന്തിത്തിരിക്കുപോലും വകയില്ലാത്ത അവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് ക്ഷേത്രവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ വാര്‍ത്തയാണ്. ജീവനക്കാരുടെ ശമ്പളത്തിന് മാത്രം തുക ആവശ്യപ്പെട്ടാല്‍ മതിയെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളില്‍ നിത്യനിദാനച്ചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയായി.  

ഇത് പിണറായി സര്‍ക്കാര്‍ വരുത്തിവച്ച വിനയാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള 1200ലേറെ വരുന്ന ക്ഷേത്രങ്ങളില്‍ 61 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തതയുള്ളവ. ബാക്കിയുള്ള ക്ഷേത്രങ്ങള്‍ പ്രധാനമായും ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ച് കഴിഞ്ഞുകൂടുന്നവയത്രെ. എന്നാല്‍ യുവതീപ്രവേശനത്തിന്റെ പേരില്‍ ആചാരലംഘനത്തിന് വഴിയൊരുക്കിയ സര്‍ക്കാരിന്റെ നടപടികള്‍ മൂലം ശബരിമല വരുമാനത്തില്‍ 200 കോടി രൂപയുടെ കുറവുണ്ടായി. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്തേക്കുള്ള കട ലേലത്തില്‍ നിന്ന് കച്ചവടക്കാര്‍ വലിയൊരുവിഭാഗം പിന്‍വാങ്ങിയതും വന്‍ സാമ്പത്തിക നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടാക്കി. ഇതുമൂലമുള്ള നഷ്ടം 75 കോടി രൂപ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുള്ള വിവിധ വഴികളില്‍ സ്ഥിതിചെയ്യുന്ന നിരവധി ക്ഷേത്രങ്ങളിലെയും വരുമാനം ഗണ്യമായി കുറഞ്ഞു. ഇത്രയും ഭീമമായ വരുമാനനഷ്ടം നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തുക കൈമാറിയിട്ടില്ല. 

പ്രതിമാസം ദേവസ്വം ബോര്‍ഡിലെ ശമ്പളത്തിന് വേണ്ടി മാത്രം 20 കോടി രൂപ വേണം. പെന്‍ഷന് 10 കോടിയും ആവശ്യമുണ്ട്. ഇതിലേക്കായി വര്‍ഷത്തില്‍ 260 കോടി രൂപ ദേവസ്വം ബോര്‍ഡ് ബാങ്കില്‍ അടയ്‌ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 120 കോടി മാത്രമാണ് അടച്ചത്. ദേവസ്വം കരാറുകാരുടെ കുടിശ്ശിക തീര്‍ക്കാന്‍ ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങള്‍ മുടങ്ങാതിരിക്കാനുള്ള കരുതല്‍ നിക്ഷേപത്തില്‍ നിന്ന് 35 കോടി രൂപയും പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 19 കോടിയും പിന്‍വലിച്ചു. പൂജാച്ചെലവുകള്‍, ഭൂമി വാങ്ങല്‍, ക്ഷേത്രങ്ങളിലെ അത്യാവശ്യ കാര്യങ്ങള്‍ എന്നിവയ്‌ക്ക് മാത്രമാണ് ഈ കരുതല്‍ തുക ഉപയോഗിക്കേണ്ടത്. മാത്രമല്ല, ഇപ്പോള്‍ കടമെടുത്തിരിക്കുന്ന 35 കോടി രൂപയ്‌ക്ക് ഒമ്പത് ശതമാനം പലിശ നല്‍കേണ്ടതുമുണ്ട്. സ്ഥിരനിക്ഷേപത്തില്‍ നിന്ന് പിന്‍വലിച്ച ഇത്രയും തുകയുടെ പലിശ ബോര്‍ഡിന് നഷ്ടമാകും. കരുതല്‍ നിക്ഷേപത്തെ സംബന്ധിച്ച വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ടാണ് ബോര്‍ഡിന്റെ നടപടി. 

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ധൃതിപിടിച്ചും വിശ്വാസികളുടെ വികാരം മാനിക്കാതെയും നടപ്പാക്കാന്‍ കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ബാക്കിപത്രമാണ് ഈ സാമ്പത്തിക പ്രതിസന്ധി. അതിനാല്‍ ആത്യന്തികമായി നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ അന്തിത്തിരി തെളിയാതിരിക്കാനുള്ള കാരണക്കാര്‍ പിണറായി സര്‍ക്കാരും സിപിഎമ്മും തന്നെ. പോലീസിനെ ഉപയോഗിച്ച് അവിശ്വാസികളും ആക്ടീവിസ്റ്റുകളുമായ യുവതികളെ ശബരിമലയില്‍ എത്തിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് തീര്‍ത്ഥാടകരുടെ എണ്ണം കുറയാനും തത്ഫലമായി വരുമാനം കുറയാനും ഇടയാക്കിയത്. ആചാരലംഘനത്തിന് നേതൃത്വം നല്‍കിയും തീര്‍ത്ഥാടകരുടെ വരവിന് വിഘാതം സൃഷ്ടിച്ചും തീര്‍ത്ഥാടനകേന്ദ്രത്തെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിച്ചും ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണ് സിപിഎമ്മും പിണറായി സര്‍ക്കാരും നടത്തിയതെന്ന് കേരളത്തിലെ ഹിന്ദുജനത കരുതിയാല്‍ അത് തെറ്റാണെന്ന് പറയാനാകുമോ. ഇപ്പോള്‍ നൂറുകണക്കിന് ഗ്രാമക്ഷേത്രങ്ങളെ അന്തിത്തിരിക്കു പോലും വകയില്ലാത്തവയായി മാറിയതിന് ഉത്തരവാദികളും ഇവര്‍ തന്നെയല്ലേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.