Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിലെ മാവോയിസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2019, 04:00 am IST
in Editorial

തീവ്രവാദികളെ പോലീസ് കൊന്നാല്‍ അത് വ്യജ ഏറ്റുമുട്ടലെന്ന് പറയാനും പ്രചരിപ്പിക്കാനും  എന്നും മുന്നില്‍ നിന്നത് ഇടതു പാര്‍ട്ടികളാണ്. യുഎപിഎ കരിനിയമമെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നതും കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. രാജ്യത്ത് ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ ഇപ്പോള്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ തിരിച്ചുകൊത്തുന്നു.

അട്ടപ്പാടിയില്‍ കാട്ടില്‍ കയറി നാലുപേരെ പോലീസ് വെടിവച്ചുകൊന്ന മാവോയിസ്റ്റ് വേട്ടയെ പോലീസിന്റെ നേട്ടമായാണ് മുഖ്യമന്ത്രി കണ്ടത്. നിയമസഭയിലും പാര്‍ട്ടികമ്മിറ്റിയിലും അതു പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്തു. മുഖ്യമന്ത്രിയെ കണ്ണടച്ചു വിശ്വസിക്കാന്‍ വയ്യാത്തതിനാല്‍ മുഖ്യഘടകകക്ഷിയുടെ സംസ്ഥാന സെക്രട്ടറി മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നത് സര്‍ക്കാര്‍ നയമല്ലന്നു പറഞ്ഞു നോക്കി. മുഖ്യമന്ത്രി കുലുങ്ങിയില്ല. അമ്മാ വല്ലോം താ എന്നു പറഞ്ഞവരെയല്ല, നിറതോക്കുമായി പോലീസിനോട് ഏറ്റുമുട്ടിയവരെയാണ് കൊന്നതെന്ന് തറപ്പിച്ചു പറയുകയും ചെയ്തു. മുഖ്യഘടകകക്ഷിയുടെ ഉപനേതാവിന്റെ നേതൃത്വത്തില്‍ സംഘം കാടുകയറി നിജസ്ഥിതി അറിഞ്ഞു. മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെയെന്ന് ഉറപ്പിച്ചു. അല്ലെന്നു സ്ഥാപിക്കാന്‍ പോലീസ് പുറത്തുവിട്ട വീഡിയോ ചിത്രങ്ങളൊന്നും വിശ്വാസത്തിലെടുക്കാന്‍ അവര്‍ തയാറായില്ല. 

പോലീസിനെ വ്ിശ്വാസമില്ല എന്നതിനര്‍ത്ഥം പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെ വി്ശ്വാസമില്ലന്നുതന്നെ. പക്ഷേ അതു പച്ചയായി പറയാന്‍ തയാറായില്ല. അധികാരത്തിന്റെ അപ്പക്കഷണം ഇല്ലാതാകും.

വ്യാജ ഏറ്റുമുട്ടല്‍ വിവാദത്തിനിടെയാണ് രണ്ടു പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളെ വധിച്ചതിനെ അപലപിച്ച് ലഘുലേഖ വിതരണം ചെയ്ത രണ്ടു സിപിഎമ്മുകാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിനെ യുഎപിഎ ചുമത്തിയതിന്റെ പേരില്‍ ആക്രമിക്കുന്ന പിണറായി വിജയന്റെ 

പോലീസായത് സിപിഎം നേതാക്കള്‍ക്ക് സഹിക്കാനായില്ല. പോളിറ്റ്ബ്യൂറോ മുതല്‍ ലോക്കല്‍ കമ്മിറ്റി വരെ ഇളകി. തുടര്‍ന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മുഖ്യമന്ത്രി നേരിട്ടു വിളിച്ചു ശകാരിച്ചു. പോലീസ് യുഎ

പിഎ ചുമത്തിയ നിലപാടില്‍ ഉറച്ചുനിന്നു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതിന് അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിനു തെളിവുകളുണ്ടെന്ന് ഐജി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. യുഎപിഎ ചുമത്തപ്പെട്ട സിപിഎമ്മുകാര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമെന്നാണ് പോലീസിന്റെ വാദം. നഗരങ്ങളില്‍ വിവരശേഖരണവും ആശയപ്രചാരണവുമാണ് ഇവര്‍ നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരേ ചുമത്തിയ യുഎപിഎ പിന്‍വലിക്കേണ്ടെന്നും. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനും പോലീസ് തീരുമാനിച്ചു. 

യുഎപിഎ കരിനിയമമെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാക്കള്‍ രംഗത്തുവന്നതോടെ പോലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ്. യുഎപിഎ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരിക്കുകയെന്ന തന്ത്രമാണ് ആലോചനയില്‍. ഇടത് സര്‍ക്കാരിന്റെ നയത്തിനനുസരിച്ച് പോലീസിനെ ചങ്ങലയിലാക്കി കേസ് തേച്ചുമാച്ച് കളയുകയുമാകാം.

ഭരണഘടനയനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്നതുതന്നെ ജനാധിപത്യവിരുദ്ധമാണ്. നേതാക്കളുടെ വാക്കുകേട്ട് നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹവും. നേരത്തെയും ഇത്തരം കേസുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നത്. 

  മാവോയിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്നുള്ള തിരിച്ചറിവ് മുഖ്യമന്ത്രി നല്‍കുന്നതാണ് അറസ്റ്റ്. കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാര്‍ട്ടിക്കാര്‍ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നുവെന്ന് പരിശോധിക്കാനാണ് സി

പിഎം നേതൃത്വം തയാറാകേണ്ടത്. അല്ലാത്ത നടപടികള്‍ സംസ്ഥാനത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നുറപ്പ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.