Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ: കോണ്‍ഗ്രസ്സിന് അഗ്നിപരീക്ഷ, ആശയക്കുഴപ്പം അകലാതെ നേതൃത്വം, സോണിയ വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു

കെ.സുജിത് by കെ.സുജിത്
Nov 1, 2019, 01:47 pm IST
in India

ന്യൂദല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍. നിര്‍ണായക വിഷയത്തില്‍ കൃത്യമായ നിലപാടിലെത്താനാകാതെ വിയര്‍ക്കുകയാണ് കേന്ദ്ര നേതൃത്വം. നേരത്തെ തിരിഞ്ഞും മറിഞ്ഞും അഭിപ്രായം പറഞ്ഞ് അതാത് സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിക്ക് ഇപ്പോഴത്തെ മാറിയ രാഷ്‌ട്രീയ കാലാവസ്ഥയാണ് തലവേദനയാകുന്നത്.

രാമക്ഷേത്രം ഏറെ വൈകാരിക വിഷയമായ ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നടിഞ്ഞ നിലയിലാണ് കോണ്‍ഗ്രസ്. മുസ്ലിം പ്രീണന പാര്‍ട്ടിയായി കോണ്‍ഗ്രസ്സിനെ മുദ്രകുത്തുന്നതില്‍ ബിജെപി വിജയിച്ചുവെന്ന് ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് സോണിയ പറഞ്ഞിരുന്നു. ക്ഷേത്രത്തിനെതിരായ നിലപാട് പാര്‍ട്ടിയെ വീണ്ടും ദുര്‍ബ്ബലപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, അനുകൂല നിലപാട് മുസ്ലിം, ഇടത് പിന്തുണ ഇല്ലാതാക്കുമെന്നും അവര്‍ ഭയക്കുന്നു. 

1992ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തര്‍ക്ക മന്ദിരം തകര്‍ന്നത് മുസ്ലിം വിഭാഗം കൈവിട്ടുപോകുന്നതിന് ഇടയാക്കിയതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു. സോണിയയുടെ ആദ്യ അധ്യക്ഷ പദവിക്ക് ശേഷം അയോധ്യയില്‍ മുസ്ലിം പക്ഷത്തിന്റെ ജിഹ്വയായി മാറിയ കോണ്‍ഗ്രസിന് ഇതുവരെ പറഞ്ഞത് തള്ളിക്കളയേണ്ടി വരുമെന്ന സാഹചര്യവുമുണ്ട്. ഏതിരഭിപ്രായവും തിരിച്ചടിയാവുമെന്ന അസാധാരണ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. ദേശീയ വിഷയങ്ങളില്‍ നേതാക്കള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് സമീപകാലത്ത് വര്‍ധിച്ച പശ്ചാത്തലത്തില്‍ സോണിയ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. അയോധ്യ വിധിയില്‍ ഒരൊറ്റ അഭിപ്രായമാകണം എല്ലാവരും പറയേണ്ടതെന്ന് തത്വത്തില്‍ ധാരണയായെങ്കിലും നിലപാട് എന്താകണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ലളിതവും വ്യക്തവും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതുമാകണം നിലപാടെന്നും കൃത്യമായ സമയത്ത് അഭിപ്രായം പറയണമെന്നും പ്രിയങ്ക വാദ്ര ചൂണ്ടിക്കാട്ടി. വീണ്ടും ചേരാമെന്ന് പറഞ്ഞ് യോഗം പിരിഞ്ഞു. 

രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി രാമജന്മഭൂമി പ്രക്ഷോഭത്തെ തുടര്‍ന്ന്  1989ല്‍ 85ലേക്ക് കുതിച്ചു. തുടര്‍ന്ന് 1991ല്‍ രാജീവ് അധ്യക്ഷനായിരിക്കെ പള്ളി പൊളിക്കാതെയുള്ള രാമക്ഷേത്രത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 1947 ആഗസ്ത് 15ന് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തുണ്ടായിരുന്നത് പോലെ ആരാധനാലയങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷന്‍സ്) ആക്ട്-1991, നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ പാസാക്കിയെങ്കിലും നിയമത്തിന്റെ പരിധിയില്‍നിന്ന് രാമജന്മഭൂമിയെ ഒഴിവാക്കി. അടുത്ത വര്‍ഷം തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടു. മുസ്ലിം അനുകൂല വികാരമുണ്ടാാക്കാന്‍, തര്‍ക്ക മന്ദിരം സംരക്ഷിക്കാന്‍ സാധിച്ചില്ലെന്ന കുറ്റം ചുമത്തി നരസിംഹ റാവുവിന് 1998ല്‍ കോണ്‍ഗ്രസ് ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചു. 1999ലെ തെരഞ്ഞെടുപ്പില്‍, 1999ലെ നിയമം കര്‍ശനമായി പാലിക്കുമെന്ന് സോണിയ പ്രഖ്യാപിച്ചു. ഒത്തുതീര്‍പ്പിലൂടെയോ നിയമപരമായോ പ്രശ്‌നം പരിഹരിക്കണമെന്ന് 2014ല്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ മുസ്ലിം ഭീകര സംഘടനകളുടെ ഇരവാദ പ്രചാരണത്തെ ഏറ്റെടുത്ത് ആഘോഷിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. 

രാമക്ഷേത്രത്തിനായി മുറവിളി

കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ രാമക്ഷേത്രത്തെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. ഹിന്ദുവെന്ന നിലയില്‍ അയോധ്യയില്‍ ക്ഷേത്രം വരണമെന്ന് ആഗ്രഹിക്കുന്നതായി മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദ പറഞ്ഞു. രാജ്യത്ത് നിയമമുണ്ട്. കോടതി വിധി എന്തായാലും എല്ലാവരും അനുസരിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാമക്ഷേത്രം നിര്‍മിക്കണമെന്നത് മുസ്ലിം സഹോദരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരുടെയും അഭിപ്രായമാണെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു. അയോധ്യയിലല്ലെങ്കില്‍ വേറെവിടെയാണ് രാമക്ഷേത്രം നിര്‍മിക്കുകയെന്നും അദ്ദേഹം ചോദിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

News

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

India

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

പുതിയ വാര്‍ത്തകള്‍

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.