Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിയമത്തിന്റെ താക്കോല്‍ ഏത് കോന്തലയിലാണ്?

ഉത്തരന്‍ by ഉത്തരന്‍
Oct 30, 2019, 03:45 am IST
in Vicharam

ഉപതെരഞ്ഞെടുപ്പിന് ശേഷം ശ്രദ്ധനേടിയ പ്രയോഗമാണ് കോന്തല. വോട്ട് ഏതെങ്കിലും സമുദായ നേതാവിന്റെ കോന്തലയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചതാണല്ലൊ. അപ്രതീക്ഷിതമായി ഒരു സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയും രണ്ടെണ്ണം നേടുകയും ചെയ്ത സന്തോഷപ്രകടനത്തിനിടയിലാണ് പ്രയോഗം. അതിന്റെ ആഹ്ലാദം പൂര്‍ണമായും പ്രകടിപ്പിച്ച് തീരുംമുമ്പ് വാളയാറിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമുണ്ടാക്കിയതില്‍ പ്രതിക്കൂട്ടിലാണ് മുഖ്യമന്ത്രി.

പുതിയ അഞ്ച് ജേതാക്കള്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത സഭാ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ സഭയില്‍ കോളിളക്കമായി. രണ്ട് പിഞ്ചുപെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ പ്രതികള്‍ അരിവാള്‍ പാര്‍ട്ടിക്കാരായതിനാല്‍ ഒരു ശിക്ഷയുമില്ല. കോടതിയില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ആഭ്യന്തരവകുപ്പും നിയമവകുപ്പും ഒത്തുകളിച്ചുവെന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളത്തിലെ ബുദ്ധിജീവികളില്‍ പലരും മൗനികളായിരിക്കുമ്പോഴും പൊതുസമൂഹത്തില്‍ നിന്നുയരുന്ന ചോദ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. രണ്ട് ദളിത് പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിനിരയായത്, ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ കൊലപാതക സാധ്യതകള്‍ വ്യക്തമായി സൂചിപ്പിച്ചിട്ടും പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പോലീസും, സിപിഎമ്മും ഗൂഢാലോചന നടത്തി എന്നാണ് വ്യക്തമാക്കുന്നത്. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സിപിഎമ്മിന്റെ ഇടപെടലുമാണ് പുറത്തുവരുന്നത്. കേസില്‍ ഹാജരാക്കിയ സാക്ഷികള്‍ സിപിഎമ്മുകാരും പ്രതികളുടെ ബന്ധുക്കളുമാണ്. സിപിഎമ്മുകാരല്ലാത്ത സാക്ഷികളെ വിസ്തരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് സാക്ഷികള്‍ സിപിഎമ്മുകാരാണ്. 11 മുതല്‍ 25 വരെയുള്ള സാക്ഷികള്‍ പ്രതിയുടെ ബന്ധുക്കളും. സിപിഎമ്മുകാരും, ബന്ധുക്കളുമായ സാക്ഷികളെ ഹാജരാക്കി, പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ് 

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും പോലീസില്‍നിന്നും ഉണ്ടായത്. 

  2017 ജനുവരി 13ന് അട്ടപ്പള്ളം ശെല്‍വപുരത്തെ ഒറ്റമുറി വീട്ടില്‍ പതിമൂന്ന് വയസുള്ള മൂത്തപെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വാളയാര്‍ പോലീസ് അറസ്റ്റുചെയ്ത പത്തുപേരില്‍ പലരും സി

പിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്. സിപിഎം പ്രാദേശിക നേതാവും, പഞ്ചായത്ത് മെമ്പറും ഇവരെ സ്‌റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ഒരിക്കല്‍ ബലാല്‍സംഗം ചെയ്യുന്നത് നേരിട്ട് കണ്ടതായി അമ്മതന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും പ്രതികളാണ് ശരി എന്ന് സര്‍ക്കാര്‍ വക്കീല്‍ വാദിച്ചു. അതിന് പോലീസ് സാഹചര്യമൊരുക്കി. 

തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്നാംപ്രതി പ്രദീപ്കുമാറിനെയാണ് പോക്‌സോ കോടതി ആദ്യം വിട്ടയച്ചത്. ആദ്യവിധിയുടെ പകര്‍പ്പ് വ്യക്തമാക്കുന്നതും അതാണ്. പ്രോസിക്യൂഷന് ഒരുതെളിവും ഹാജരാക്കാനായില്ലെന്നും കൊലപാതകമെന്നതിന് തെളിവില്ലെന്നും വ്യക്തമാക്കുന്നതാണ് കോടതിവിധി. 

മൂന്നാംപ്രതി പ്രദീപിനുവേണ്ടി സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. എന്‍. രാജേഷ് ഹാജരായി. അത് സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് മന്ത്രി ശൈലജ പറഞ്ഞിട്ടുണ്ട്. രാജേഷ് ഹാജരായിട്ടില്ലെന്നും വക്കാലത്ത് മറ്റൊരു അഭിഭാഷകനാണ് നോക്കുന്നതെന്നും പറയാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുമേല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തി എന്നതും 

പുറത്തുവന്നിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം അടിയന്തര പ്രമേയമായി വന്നത് താനൂരിലെ കൊലപാതകമാണ്. കൊല്ലപ്പെട്ടത് ലീഗുകാരനാണ്. കൊന്നത് ഞങ്ങള്‍ എന്ന മട്ടിലായിരുന്നു സ്ഥലം എംഎല്‍എയുടെ വിശദീകരണം. ലീഗ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എട്ടുപേരുടെ ചിത്രവും എംഎല്‍എ ഉയര്‍ത്തിക്കാട്ടി. എട്ടുപേരെ വെട്ടിയതിന്റെ പ്രതികാരക്കൊല എന്ന് സാരം. പ്രതികാരക്കൊലയെ മുഖ്യമന്ത്രിതന്നെ പണ്ട് ന്യായീകരിച്ച സാഹചര്യത്തില്‍ എംഎല്‍എ ആ ന്യായം നിരത്തുന്നതില്‍ അത്ഭുതപ്പെടാനില്ല.

അടിയന്തര പ്രമേയം ഉന്നയിച്ച എം.കെ. മുനീറും ഏറ്റുപിടിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരുകാര്യം പറഞ്ഞു. താനൂരില്‍ പി. ജയരാജന്റെ സാന്നിധ്യത്തിനുശേഷമാണ് കൊലപാതകം നടന്നത്. ജയരാജന്‍ മരണത്തിന്റെ ഏജന്റാണോ എന്ന് ചോദിക്കാനും മറന്നില്ല. ജയരാജനെ കുറിച്ചുള്ള വിമര്‍ശനം കേട്ടഭാവം നടിച്ചില്ല മറുപടി നല്‍കിയ മുഖ്യമന്ത്രി. കൊലപാതകരാഷ്‌ട്രീയം വേണ്ടെന്ന നിലപാടും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജയരാജന്റെ രക്ഷയ്‌ക്ക് മുഖ്യമന്ത്രി വന്നില്ലെങ്കിലും ജയരാജന്‍ ആത്മരക്ഷാര്‍ത്ഥം ഫെയ്‌സ്ബുക്കിനെ ആശ്രയിച്ചു. ആര്‍എസ്എസിനെ കൂട്ടുപിടിച്ചാല്‍ നല്ല കവചമാകുമെന്നദ്ദേഹം ധരിച്ചുവശായി. ആര്‍എസ്എസ് വേട്ടയാടല്‍ പ്രതിപക്ഷം ഏറ്റെടുത്തു എന്നതാണ് ജയരാജന്റെ അവകാശവാദം.

ഇതിനിടയില്‍ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വധിക്കപ്പെട്ടതിലെ പ്രതികളെ രക്ഷിക്കാനും സര്‍ക്കാര്‍ ശ്രമമുണ്ടായി. പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ ദല്‍ഹിയില്‍നിന്നെത്തി. 25ലക്ഷം ഫീസും നല്‍കി. കേട്ടുകേള്‍വിയില്ല നീതിയുടെ വഴി. ആരുടെ കോന്തലയിലാണ് സര്‍ നീതിന്യായ നിയമവകുപ്പിന്റെ താക്കോല്‍? കേരളീയര്‍ക്കുവേണ്ടി സിപിഎം ഭരിക്കുമ്പോള്‍ അത് പുറത്തെടുക്കുമോ? സാധ്യത തീരെ കാണില്ലതന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.