Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഫീലിന്റെ മരണം ഒരു മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2019, 02:59 am IST
in Editorial

അത്‌ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് പരുക്കേറ്റ പതിനാറുകാരന്‍ അഫീല്‍ ജോണ്‍സന്റെ മരണം, നീറുന്ന ഓര്‍മയായി ഏറെക്കാലം മലയാളിമനസ്സില്‍ അവശേഷിക്കും. വേദനയ്‌ക്കൊപ്പം ഒട്ടേറെ ചോദ്യങ്ങളും ഉയര്‍ത്തുന്നതാണ് ഈ സംഭവം. പാലായില്‍ ഈ മാസം നാലാം തീയതി സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെയാണ് അഫീലിന് പരുക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ വോളണ്ടിയറായിരുന്ന ഈ വിദ്യാര്‍ഥി ജാവലിന്‍ എടുക്കാന്‍ ഗ്രൗണ്ടിലേക്ക് കയറിയപ്പോഴാണ് ഹാമര്‍ തലയില്‍ പതിച്ചത്. രണ്ടരയാഴ്ചയിലേറെ വേദനയുമായി മല്ലടിച്ചശേഷമായിരുന്നു മരണം. 

കളിക്കളത്തില്‍ മത്സരങ്ങള്‍ക്കിടെ മുന്‍പും അപകടങ്ങള്‍ ഉണ്ടാവുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. തലനാരിഴയ്‌ക്ക് അപകടം ഒഴിവായ സംഭവങ്ങളും പലതുണ്ട്. പക്ഷേ, അതൊന്നും പുതിയൊരു അപകടത്തിന് ന്യായീകരണമല്ല. മത്സരസംഘാടനത്തിലെ പാളിച്ചമൂലമുള്ള അപകടത്തിന് തീര്‍ച്ചയായും ഗൗരവം കൂടും. മത്സരനടത്തിപ്പിന് കൃത്യമായ ചിട്ടയും വ്യവസ്ഥയുമുണ്ട്. അവയേക്കുറിച്ച് നല്ല ബോധ്യമുള്ളവരായിരിക്കണം മത്സരം നിയന്ത്രിക്കുന്ന ഒഫിഷ്യലുകള്‍ എന്നും നിബന്ധനയുണ്ട്. അവ വേണ്ടവിധം പാലിക്കപ്പെടുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നുമുണ്ട്. ഇവയേക്കുറിച്ചൊക്കെ നമ്മേ ബോധ്യപ്പെടുത്താന്‍ അപകടങ്ങളും മരണങ്ങളും വേണ്ടിവരുന്നു എന്നത് നമ്മുടെ കായികരംഗത്തിന്റെ ദൗര്‍ഭാഗ്യം തന്നെയാണ്. അപകടകരമായ ഒന്നിലധികം മത്സരങ്ങള്‍ അടുത്തടുത്ത് നടത്താമെന്ന് ഏത് നിയമപുസ്തകത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് വിശദീകരിക്കാന്‍ ആ മീറ്റിന്റെ സംഘാടകര്‍ക്ക് ബാധ്യതയുണ്ട്. ഒരു കൈപ്പിഴയെന്ന് പറയാം. പക്ഷേ, നഷ്ടപ്പെട്ട ജീവന്‍ വേറൊരു കൈപ്പിഴകൊണ്ട് തിരിച്ചുകിട്ടില്ലല്ലോ.

കായികമേളകള്‍ കേവലം വിജയികളെ കണ്ടെത്താനുള്ള മത്സരങ്ങള്‍ മാത്രമല്ല. മത്സരിക്കുന്നവര്‍ക്കും സംഘടിപ്പിക്കുന്നവര്‍ക്കുമുള്ള പാഠപുസ്തകം കൂടിയാണത്. പ്രത്യേകിച്ച് കുട്ടികളുടെ മത്സരങ്ങള്‍. മത്സരത്തിന് എങ്ങനെ ഒരുങ്ങണമെന്നും എങ്ങനെ പോരാടണമെന്നും അതില്‍ പാലിക്കപ്പെടേണ്ട കാര്യങ്ങള്‍ എന്തെന്നും അത്‌ലറ്റുകള്‍ക്ക് പഠിക്കാനുള്ള കളരികൂടിയാണ് ഓരോ മീറ്റും. അഥവാ അങ്ങനെയായിരിക്കണം. അങ്ങനെയാകണമെങ്കില്‍ അവയുടെ നടത്തിപ്പും അതുപോലെ ചിട്ടയ്‌ക്കൊത്ത് ആകണം. അതിന് മത്സരനടത്തിപ്പിനേക്കുറിച്ച് സംഘാടകര്‍ക്കും ഒഫിഷ്യലുകള്‍ക്കും വ്യക്തമായ ധാരണവേണം. അത് അങ്ങനെതന്നെ നടത്തണമെന്ന ആത്മാര്‍ഥമായ ബോധവും വേണം. 

ഏത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഒന്നില്‍ കൂടുതല്‍ ത്രോയിനങ്ങള്‍ ഒരേസമയത്ത് മൈതാനത്ത് നടത്താന്‍ പാടില്ലെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. പ്രത്യേകിച്ച്, അപകടസാധ്യത കൂടുതലുള്ള ജാവലിന്‍, ഹാമര്‍, ഡിസ്‌ക്കസ് തുടങ്ങിയ ത്രോ മത്സരങ്ങള്‍. പാലായില്‍ അപകടത്തിന് കാരണമായത് ജാവലിനും ഹാമറും ഒരുമിച്ച് നടത്തിയതാണ്. നല്ല ഒഫിഷ്യലുകള്‍ നമുക്കില്ലെന്ന് പറയാനാവില്ല. പക്ഷേ, പലപ്പോഴും സമ്മര്‍ദ്ദത്തിന് നടുവില്‍ മത്സരങ്ങള്‍ തട്ടിക്കൂട്ടി നടത്തിത്തീര്‍ക്കേണ്ട സ്ഥിതിയിലേയ്‌ക്ക് കാര്യങ്ങള്‍ എത്തിപ്പെടും. പൂര്‍ണയോഗ്യരല്ലാത്തവരെ ഒഫിഷ്യലുകളായി നിയോഗിക്കേണ്ട സാഹചര്യവും വന്നേക്കാം. ഇതൊക്കെ മത്സരനടത്തിപ്പിന്റെ നിലവാരത്തെ ബാധിക്കും. അതൊക്കെത്തന്നെയായിരിക്കണം പാലായിലും നടന്നത്. 

കായികരംഗത്തെ പ്രൊഫഷണലിസത്തില്‍ നമ്മുടെ അത്‌ലറ്റുകള്‍ പിന്നിലാണെന്നതും ഉയരുന്ന ആവലാതിയാണ്. അത്‌ലറ്റുകള്‍ മാത്രമല്ല, നടത്തിപ്പിലെ പ്രൊഫഷണലിസത്തില്‍ സംഘാടകരും ഏറെ പിന്നിലാണെന്നതാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന. ഓരോ മീറ്റും ഓരോ മിനി ഒളിമ്പിക്‌സായിക്കാണുന്ന ശൈലിയിലേയ്‌ക്ക് നാം എത്തേണ്ടിയിരിക്കുന്നു. അതേ ചിട്ടയില്‍ വേണം നടത്തിപ്പ്. വലിയമേളകളില്‍ പങ്കെടുക്കുന്നതിനുള്ള പരിചയം ഇവിടെനിന്നുതന്നെ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കാനുള്ള അവസരമാണത് നല്‍കുന്നത്. അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന അപകടമായി പാലാ സംഭവത്തെ കാണാനാകില്ലെന്ന് ചുരുക്കം. അപക്വമായ സംഘാടനം എന്നുവേണം അതിന്റെ കാരണത്തെ വിശേഷിപ്പിക്കാന്‍. അഫീലിന്റെ ദുരന്തം ഒരു മുന്നറിയിപ്പാണ്. വരും മേളകളിലേയ്‌ക്കുള്ള വ്യക്തമായ മുന്നറിയിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

പുതിയ വാര്‍ത്തകള്‍

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.