Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വയം പഴിക്കാം ഈ മഴക്കെടുതിയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2019, 04:09 am IST
inEditorial

മഴയൊന്ന് നിര്‍ത്താതെ കനത്താല്‍ ജനജീവിതം താറുമാറാകും എന്നതിന്റെ നേര്‍കാഴ്ചയ്‌ക്കാണ് ഇന്നലെ സംസ്ഥാനം സാക്ഷിയായത്. ഉപതെരഞ്ഞെടുപ്പ് പോലും മാറ്റിവയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു ഭരണകൂടവും. ഈ സാഹചര്യം ആരുടെ സൃഷ്ടിയാണെന്ന് ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. മഴയെ പഴിക്കുന്നതിന് മുമ്പ്, വീടിന് പുറത്തേക്ക് പോലും ഇറങ്ങാന്‍ പറ്റാത്തവിധം വെള്ളക്കെട്ടുകൊണ്ട് പൊറുതി മുട്ടേണ്ടിവന്നിട്ടുണ്ടെങ്കില്‍, അതില്‍ സര്‍ക്കാരിനൊപ്പം നാം ഓരോരുത്തര്‍ക്കും ഉള്ള പങ്കിനെപ്പറ്റിയും മറന്നുപോകരുത്. 

ഇടവപ്പാതിയും തുലാവര്‍ഷവും ഇതിനുമുമ്പും ശക്തമായിട്ടുണ്ട്. പക്ഷേ അന്നൊന്നും ജനം വെള്ളക്കെട്ടിന്റെ ദുരിതം ഇത്രത്തോളം അനുഭവിക്കേണ്ടി വന്നിട്ടില്ല. ദീര്‍ഘവീക്ഷണമില്ലാത്ത ഭരണകൂടവും സ്വന്തം വീട്ടിലെ മാലിന്യം ഓടകളിലേക്കും പൊതുനിരത്തുകളിലേക്കും തള്ളുന്ന പൊതുജനവും തന്നെയാണ് ഇന്നത്തെ ഈ അവസ്ഥയ്‌ക്ക് ഉത്തരവാദി. ഒരു ചാറ്റല്‍മഴയില്‍തന്നെ റോഡ് തോടാവുന്ന സ്ഥിതിവിശേഷമാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും. മലിനജലം ഒഴുകിപ്പോകുന്നതിനുള്ള കനാലുകളാവട്ടെ, മാലിന്യം കെട്ടിനിന്ന് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയിലും. 

ഒരുകാലത്ത് സുഗമമായി ഒഴുകിക്കൊണ്ടിരുന്ന തോടുകള്‍പോലും ഇന്ന് മനുഷ്യനിര്‍മിത മാലിന്യങ്ങളാല്‍ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. അങ്ങനെവരുമ്പോള്‍ ശക്തമായ മഴയില്‍ ഈ തോടുകളും കനാലുകളും നിറഞ്ഞുകവിയുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്വാഭാവികം. ഇതിന് അടിയന്തരമായി പ്രതിവിധി കാണേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒഴുക്ക് തടസ്സപ്പെടുത്തുന്ന പ്രധാനഘടകം. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറയ്‌ക്കുക എന്നത് മാത്രമാണ് ഒരു പരിഹാരം. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പലജില്ലകളിലും കൃത്യമായി നടക്കുന്നില്ല. മഴപെയ്താല്‍ കുളമാകുന്ന എറണാകുളവും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അതിന് ദൃഷ്ടാന്തങ്ങളാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റിയാല്‍ വെള്ളക്കെട്ട് മുതലായ പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. വെള്ളക്കെട്ടു മൂലം പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. 

എന്നാല്‍ കെടുകാര്യസ്ഥതയ്‌ക്ക് പേരുകേട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ നിലയിലാണ്.  മഴക്കാലപൂര്‍വ്വ ശൂചീകരണം പേരിനുമാത്രമാണ് പലയിടത്തും നടക്കുന്നത്. ചിലയിടങ്ങളില്‍ അതുപോലുമില്ല. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറാത്ത ഇടങ്ങള്‍ പോലും, ഒരുരാത്രി നീണ്ടുനിന്ന മഴമൂലം വെള്ളത്തിനടിയിലായി. ഒരു ദുരന്തംകൊണ്ടും പഠിക്കാത്ത ഭരണാധികാരികളും ജനപ്രതിനിധികളുമാണ് കേരളത്തിന്റെ ശാപം എന്ന് പറയാതെ വയ്യ. 

ഈ സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഹരിതകേരളം പദ്ധതിയും പലയിടങ്ങളിലും പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. ജലസംരക്ഷണം, ശുചിത്വ-മാലിന്യ സംസ്‌കരണം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്ന ഹരിതകേരളം പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഇവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതിനും സാധിക്കും. 

അതേപോലെ നഗരങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അമൃത് പദ്ധതി നടപ്പാക്കുന്ന കാര്യത്തിലും കേരളം പിന്നിലാണ്. ജലവിതരണ പദ്ധതികള്‍ നടപ്പാക്കല്‍, നഗരഗതാഗതം സുഗമമാക്കല്‍, ഓടകളുടേയും പൂന്തോട്ടങ്ങളുടേയും നിര്‍മാണം, മലിനജല സംസ്‌കരണ പ്ലാന്റ് രൂപീകരിക്കല്‍ എന്നീ പദ്ധതിളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി കേരളത്തിന് അനുവദിച്ച 2,357 കോടിരൂപയുടെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. 2020 ജൂണില്‍ ഈ പദ്ധതികളുടെ കാലാവധി അവസാനിക്കും. അതോടുകൂടി അതും കേരളത്തിന് നഷ്ടമാകും. ഈ പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍, അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളിലെ മലിനജല സംസ്‌കരണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. 

മണ്ണും പുഴയും തോടും കുളവും എല്ലാം സംരക്ഷിക്കാന്‍ ജനങ്ങളും പ്രതിജ്ഞാബദ്ധമാണ്. സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്കും പൊതുനിരത്തിലേക്കും, തൊട്ടടുത്തുള്ള കാനകളിലേക്കും വലിച്ചെറിയുന്ന പ്രവണതയ്‌ക്കും അറുതി വരുത്തേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതുള്‍പ്പടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണം. 

മെട്രോ റെയിലും വാട്ടര്‍ മെട്രോയുമൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് അത്യാവശ്യം തന്നെ. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് മികച്ച ഡ്രെയ്‌നേജ് സംവിധാനവും അതിന്റെ പരിപാലനവുമാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. പ്രകൃതിയുടെ പ്രതിഭാസമായ മഴയെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യന് സാധിക്കില്ല. പക്ഷെ, മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനെങ്കിലും സാധിക്കേണ്ടിയിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.