Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തിരുത്തിയെഴുതണം ചരിത്രാബദ്ധങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 02:04 am IST
inEditorial

ഇതിഹാസങ്ങളിലും കാവ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന പുരാവൃത്തങ്ങളല്ലാതെ ഭാരതത്തിന് പരമ്പരാഗതമായ ചരിത്രരചനാ സംവിധാനങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൊളോണിയല്‍ കാലത്ത് വിദേശഭരണാധികാരികളും സ്വാതന്ത്ര്യാനന്തരം ഭരണം കൈയാളിയവര്‍ നിയോഗിച്ച അക്കാദമിക പണ്ഡിതന്മാരും നിര്‍മ്മിച്ച ചരിത്രമാണ് ഇന്ന് ഇന്ത്യയുടെ ചരിത്രം. ഈ ചരിത്രമാണ് നമ്മുടെ സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും പഠിപ്പിച്ചുവരുന്നതും. രേഖപ്പെടുത്തപ്പെട്ട ഈ ചരിത്രസഞ്ചയത്തിലെ ശരിതെറ്റുകളെക്കുറിച്ച് ഗൗരവപൂര്‍വ്വമുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍ കഴിഞ്ഞകാലങ്ങളിലൊന്നും നടന്നിട്ടില്ല. എന്നാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ചരിത്രത്തിലെ കുറ്റങ്ങളും കുറവുകളും പരിശോധിച്ച് ഒരു തിരുത്തലിന് വിധേയമാക്കുമെന്ന വാഗ്ദാനമുണ്ട്. ആ വാഗ്ദാനം പാലിക്കപ്പെടുന്നതിന്റെ തുടക്കമായി വേണം കഴിഞ്ഞദിവസം ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ നടന്ന സെമിനാറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാക്കുകളെ കാണാന്‍. നമ്മുടെ ചരിത്രത്തിലെ അബദ്ധങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചരിത്രം പൂര്‍ണമായും രാജ്യത്തിന്റെ താത്പര്യമനുസരിച്ച് രചിക്കപ്പെട്ടവയല്ല എന്ന തിരിച്ചറിവില്‍നിന്നാണ് അമിത്ഷാ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തം. ഈ തിരിച്ചറിവ് നേരത്തെ ഉള്ളതുകൊണ്ടാണല്ലോ ബിജെപി അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം പ്രത്യേകമായി പരാമര്‍ശിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പ്രഖ്യാപിതമായ ഇടതുപക്ഷാഭിമുഖ്യം കാരണം അന്നത്തെ അക്കാദമിക നേതൃസ്ഥാനങ്ങളിലെല്ലാം ഇടതുപക്ഷ ചിന്തകരെയും ബുദ്ധിജീവികളെയും അവരോധിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ ചരിത്രാബദ്ധങ്ങള്‍ക്കുമേല്‍ ഇവര്‍ വികലവും വികൃതവുമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയായിരുന്നു. അങ്ങനെയാണ് ആര്യന്‍ ആക്രമണം പോലുള്ള ചരിത്രാബദ്ധങ്ങള്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളായി ഇന്ത്യയില്‍ നിലനിന്നത്. ആ ചരിത്രം തന്നെയാണ് ഇന്നും നമ്മുടെ സര്‍വ്വകലാശാലകളിലും സ്‌കൂളുകളിലും പഠിപ്പിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് അക്കാദമിക കേന്ദ്രങ്ങളിലും നെഹ്‌റുവിന്റെ കാലം തൊട്ടുള്ള ഇടതുപക്ഷ ആധിപത്യം ഇന്നും തുടരുന്നതിന്റെ ഫലമായാണ് ഇതുവരെയും ചരിത്രത്തിലെ അബദ്ധങ്ങള്‍ തിരുത്തപ്പെടാതെ പോയത്. കഴിഞ്ഞ അഞ്ചുവര്‍ഷം ബിജെപി കേന്ദ്രം ഭരിച്ചിട്ടും ഇന്ത്യയിലെ ചരിത്രരചന ഉള്‍പ്പെടെയുള്ള ബൗദ്ധിക-ചിന്താരംഗത്ത് സ്വാധീനം ചെലുത്തിയിരുന്നത് ഇടതുപക്ഷത്തുള്ളവര്‍ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് മാറ്റങ്ങളുണ്ടായി തുടങ്ങിയിരിക്കുന്നു. നുണയില്‍ പടുത്തുയര്‍ത്തിയ ചരിത്രഗോപുരങ്ങള്‍ ഒന്നൊന്നായി തകരുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ‘ബ്രിട്ടീഷുകാരെ നാം പഴിക്കാന്‍ പോകുന്നില്ല, സത്യം മാത്രം എഴുതുന്നു, അത് കാലാതിവര്‍ത്തിയായിരിക്കും’ എന്നാണ് അമിത്ഷാ ബനാറസ് സര്‍വ്വകലാശാലയില്‍ ഒത്തുകൂടിയ ചരിത്രകാരന്മാരോട് പറഞ്ഞത്. 

ബിജെപി ഇന്ത്യയുടെ ചരിത്രം പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിയെഴുതാന്‍ പുറപ്പെടുന്നു എന്ന പ്രചാരണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇത് ഇടതുപക്ഷ ബുദ്ധിജീവികള്‍ പറഞ്ഞുനടക്കുന്ന കള്ളം മാത്രമാണ്. പുരാവൃത്തപഠനം ചരിത്രരചനക്ക് സഹായകമായ ഒരു ഉപാദാനമെന്ന നിലയില്‍ ആധുനിക ചരിത്രകാരന്മാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പുതിയകാലത്തെ ചരിത്രരചന പുരാവസ്തുശാസ്ത്രത്തിനപ്പുറം ജീനോളജിയുടെകൂടി സഹായം തേടിക്കൊണ്ടാണ് നടക്കുന്നതെന്ന കാര്യം അറിയാതെയല്ല ഇടതുബുദ്ധിജീവികള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ബനാറസ് സര്‍വ്വകലാശാലയിലെ അമിത്ഷായുടെ പ്രസംഗത്തില്‍ ‘വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ പോരാട്ടം ചരിത്രമാകുമായിരുന്നില്ല’ എന്ന് പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ശിപായിലഹള എന്ന് വിളിച്ച് ബ്രിട്ടീഷുകാര്‍ താഴ്‌ത്തിക്കെട്ടിയ 1857ലെ പോരാട്ടത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്നുവിളിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയത് വീര്‍ സവര്‍ക്കറായിരുന്നു എന്ന സത്യമാണ് അമിത്ഷാ അവിടെ വിളിച്ചുപറഞ്ഞത്. അതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ ഇടത് ബുദ്ധിജീവികള്‍.

ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയെ ചെറുതാക്കി കാണിക്കാനും ഒരുരാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ നിലനില്‍പ്പിനെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്ന ഒരുവിഭാഗം നമ്മുടെ അക്കാദമിക ആസ്ഥാനങ്ങളില്‍ കാലാകാലമായി നിലയുറപ്പിച്ചതിന്റെ അനന്തരഫലമാണ് ഇത്തരം തെറ്റായ പ്രചാരണങ്ങള്‍. ഇത് വളരെ ആസൂത്രിതമായി നടക്കുന്ന കാര്യമാണ്. ജെഎന്‍യുവില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി നടന്ന അദ്ധ്യാപക നിയമനങ്ങളുടെയും വിദ്യാര്‍ത്ഥി പ്രവേശനങ്ങളുടെയും പിന്നാമ്പുറം അന്വേഷിച്ചാല്‍ ഇടത് ഗൂഢാലോചനയുമായി ബന്ധപ്പെട്ട പലസത്യങ്ങളും വെളിച്ചത്തുവരുമെന്ന് ഈയിടെ കേരളത്തിലെ ഒരു എഴുത്തുകാരന്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.