Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംഘപ്രവര്‍ത്തകരുടെ ആദര്‍ശവാദിക്ക് വിട

എന്‍.സി.ടി. രാജഗോപാല്‍byഎന്‍.സി.ടി. രാജഗോപാല്‍
Oct 17, 2019, 03:42 am IST
inVicharam

ഏതാണ്ട് രണ്ടരപതിറ്റാണ്ട് തലശ്ശേരി താലൂക്കിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലെ (തലശ്ശേരി, കതിരൂര്‍, പാട്യം, മൊകേരി, പന്ന്യന്നൂര്‍, പാനൂര്‍, കുന്നോത്തുപറമ്പ്, പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍, കടവത്തൂര്‍, പെരിങ്ങളം, കരിയാട്, ചൊക്ലി, പള്ളൂര്‍, മാഹി) സംഘപ്രവര്‍ത്തകരുടെ പ്രേരണയും ആവേശവുമായി പ്രവര്‍ത്തിച്ച മുന്‍ തലശ്ശേരി താലൂക് കാര്യവാഹ് സി.എച്ച്. ബാലേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന ദുഃഖവാര്‍ത്ത പ്രാന്ത സഹ സമ്പര്‍ക്കപ്രമുഖ് പി.പി. സുരേഷ്ബാബു അറിയിച്ചപ്പോള്‍ ഒരുനിമിഷം മനസ്സ് നിശ്ചലമായതുപോലെ തോന്നി. രോഗം കൂടുതലാണെന്നും തലശ്ശേരി ആശുപത്രിയില്‍നിന്നും കണ്ണൂര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇന്നലെ പന്തക്കല്‍ പവിത്രന്‍ വിളിച്ചറിയിച്ചിരുന്നു, ഇത്രവേഗം വിട്ടുപോകുമെന്ന് ഒട്ടും കരുതിയില്ല.

 സ്വര്‍ഗീയ ബാലേട്ടനുമായി 1969 മുതലുള്ള പരിചയമാണ്, അരനൂറ്റാണ്ട് പിന്നിട്ട ഊഷ്മളമായ ബന്ധം. ഞാന്‍ അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. ബാലേട്ടന്‍, അന്ന് പാട്യം ഖണ്ഡ് കാര്യവാഹ് എന്ന ചുമതലയിലായിരുന്നു എന്നാണോര്‍മ്മ. ഈ സമയത്ത് അദ്ദേഹം റവന്യൂവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായി സേവനം അനുഷ്ഠിക്കുന്നുണ്ടായിരുന്നു. തലശ്ശേരി താലൂക്കിന്റെ തെക്കന്‍ മേഖലകളില്‍ സംഘപ്രവര്‍ത്തനം പ്രാരംഭദിശയിലായിരുന്നു. നിരവധി വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ടിരുന്ന ഒരു നിര്‍ണായക ഘട്ടമായിരുന്നു അത്. ഒരുഭാഗത്ത് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തര ആക്രമണം. പാനൂര്‍, പൊയിലൂര്‍ ഭാഗങ്ങളില്‍ പി.ആര്‍. കുറുപ്പിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ എതിര്‍പ്പുകള്‍. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള പ്രശ്നങ്ങള്‍. ഈ കാലയളവില്‍ സംഘപ്രവര്‍ത്തകര്‍ക്ക് നാഥനായി ആവേശമായി ഏതുപ്രതിസന്ധിഘട്ടത്തിലും ബാലേട്ടന്‍ രാവുംപകലും പ്രവര്‍ത്തകരുടെകൂടെ ഉണ്ടാകുമായിരുന്നു.

ശാന്തമായ അന്തരീക്ഷത്തിലും സംഘര്‍ഷാന്തരീക്ഷത്തിലും സംയമനത്തോടെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പ്രവര്‍ത്തകരെ ബാലേട്ടന്‍ സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു. ബാലേട്ടന്‍ എവിടെപോയാലും ഒരുകൂട്ടം പ്രവര്‍ത്തകര്‍ കൂടെയുണ്ടാകും. ബാലേട്ടന്‍ കൂടെയുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന തോന്നലാണ് പ്രവര്‍ത്തകര്‍ക്ക്. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് താലൂക്കിന്റെ മുക്കിലും മൂലയിലുമുള്ള പ്രവര്‍ത്തകരെ സമ്പര്‍ക്കം ചെയ്ത് സത്യഗ്രഹത്തിന് തയ്യാറാക്കി കൃത്യമായി നടപ്പാക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തി. കുരുക്ഷേത്ര, സുദര്‍ശനം പോലുള്ള രഹസ്യ ലഘുലേഖകള്‍ സ്ഥിരമായി എത്തേണ്ടിടത്ത് എത്തിക്കുന്നതിലും ബാലേട്ടന്‍ ശ്രദ്ധാലുവായിരുന്നു.

കുശല സംഘാടകനായിരുന്ന ബാലേട്ടന്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്ന സ്വയംസേവകരെ കൃത്യമായി സത്യഗ്രഹസ്ഥലത്ത് എത്തിക്കാനും പോലീസ് മര്‍ദ്ദനം നടന്നിട്ടുണ്ടെങ്കില്‍ ആ പ്രവര്‍ത്തകര്‍ക്ക് വേണ്ട ചികിത്സാവ്യവസ്ഥയും ജയിലില്‍ അടക്കപ്പെട്ട പ്രവത്തകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും സഹായിക്കാനും നേതൃത്വം വഹിച്ചു. നൂറുകണക്കിന് വീടുകളില്‍ വീട്ടുകാരിലൊരാളുമായിരുന്നു ബാലേട്ടന്‍. 1980 വരെ തലശ്ശേരി താലൂക്കിലെ സംഘപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യമായിരുന്നു ബാലേട്ടന്‍. പിന്നീട് കല്‍പറ്റയില്‍ എസ്റ്റേറ്റ് മാനേജരായും കോഴിക്കോട് ലോഡ്ജ് മാനേജരായും പ്രവര്‍ത്തിച്ചു. ഗൃഹസ്ഥ ജീവിതം നയിച്ചപ്പോഴും സംഘപ്രസ്ഥാനങ്ങള്‍ക്കും, സംഘപ്രവര്‍ത്തകര്‍ക്കും ആശ്രയമായിരുന്നു.

കാര്യകര്‍ത്താ നിര്‍മാണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയുടെ പ്രത്യേകതയാണ്. സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്‍, ടി. രാജശേഖരന്‍, ടി. രാഘവന്‍, യു. മോഹന്‍ദാസ്, കെ. രാഘവന്‍ പന്ന്യന്നൂര്‍, വി.പി. അനിലന്‍, എന്‍. രാഘവന്‍, ഒ.കെ. വാസുമാസ്റ്റര്‍, വി. ശശി, അങ്ങനെ എണ്ണമറ്റ കാര്യകര്‍ത്താഗണം ബാലേട്ടന്റെ പരിശ്രമത്തിന്റെ പരിണിതഫലമാണ്.

 കുറച്ചുമാസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അലട്ടികൊണ്ടിരിക്കുമ്പോഴും സാധിക്കുന്ന പരിപാടികളില്‍ അറിയിക്കുന്നതനുസരിച്ച് എത്തുമായിരുന്നു. സാന്നിധ്യം കൊണ്ട് പഴയകാല പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവുമായിരുന്ന ധീരനായ, അടിയുറച്ച ആദര്‍ശവാദിയായ ബാലേട്ടന്റെ വേര്‍പാട് താങ്ങാന്‍ അല്‍പം പ്രയാസമാണ്. ആ ധന്യാത്മാവിന്റെ സ്മരണക്കുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ആദരാഞ്ജലികള്‍ നേരുന്നു. 

                                                                                     (ആര്‍എസ്എസ് മുന്‍ ജില്ലാ കാര്യവാഹും നിലവില്‍                                                                                                   വിദ്യാഭാരതി ദേശീയ സഹകാര്യദര്‍ശിയുമാണ് ലേഖകന്‍) 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.