Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍വകലാശാല കുടുംബസ്വത്തല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 03:22 am IST
in Editorial

പരീക്ഷാ ക്രമക്കേട്, കോപ്പിയടി തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നടന്നിട്ടുണ്ട്. രാഷ്‌ട്രീയ രംഗത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ചിലര്‍ കള്ളത്തരത്തില്‍  മാര്‍ക്കുകള്‍ വാങ്ങി ജയിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊക്കെ ഒറ്റപ്പെട്ടതും ഒഴിവാക്കേണ്ടതുമായ സംഭവങ്ങളായിട്ടാണ് അധികൃതരും അധികാരികളും കണക്കാക്കിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അങ്ങനെയല്ല. സര്‍വകലാശാലകളുടെ മഹത്വവും പാരമ്പര്യവും ഇല്ലാതാക്കുന്ന രീതിയില്‍ മാര്‍ക്കുദാനം നടത്തുന്നു. അതും വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി നേരിട്ട് ഇടപെട്ട്. 

കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ മന്ത്രിയായപ്പോള്‍ മുതല്‍ പരീക്ഷയിലും നിയമനത്തിലുമൊക്കെ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിയതുമാണ്. എന്നാല്‍ മന്ത്രിയെ കണ്ണടച്ച് പിന്തുണയ്‌ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇപ്പോള്‍ അവസാനമായി വന്നിരിക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നേഴ്‌സിംഗ് കുട്ടികള്‍ക്കും മാര്‍ക്ക് വാരിക്കോരി നല്‍കാന്‍ മന്ത്രി ഇടനിലക്കാരനായി എന്നതാണ്. എംജി സര്‍വകലാശാലയില്‍ ഇഷ്ടക്കാരനായ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കാന്‍ മന്ത്രി സിന്‍ഡിക്കേറ്റിലേക്ക് തന്റെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടയയ്‌ക്കുകയായിരുന്നു. ഹാജര്‍ബുക്കില്‍ ഒപ്പിട്ട് യോഗത്തില്‍ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ആകെപറഞ്ഞത് പ്രസ്തുത കുട്ടിക്ക് ജയിക്കാനാവശ്യമായ ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കുക എന്നതാണ്. സെക്രട്ടറിയുടെ ആവശ്യം മന്ത്രിയുടേതാണെന്ന് ബോധ്യമുള്ളതിനാല്‍ സിന്‍ഡിക്കേറ്റ് തലകുലുക്കി. എന്നാല്‍ മന്ത്രിയേക്കാള്‍ മിടുക്കുള്ള ചിലര്‍ സിന്‍ഡിക്കേറ്റിലുള്ളതിനാല്‍ തങ്ങള്‍ക്കിഷ്ടക്കാരായ ചിലരെയുംകൂടി ജയിപ്പിക്കണമെന്നും അഞ്ച്മാര്‍ക്കുവീതം എല്ലാവര്‍ക്കും കൂട്ടിനല്‍കുവാനും തീരുമാനിക്കുകയായിരുന്നു. പരീക്ഷയ്‌ക്ക് തോറ്റവരെ എങ്ങനെയെങ്കിലും ജയിപ്പിക്കാന്‍ നടത്തിയ നീക്കത്തെ അദാലത്ത് എന്നുപറഞ്ഞ് ന്യായീകരിക്കാനാണ് മന്ത്രിയുടെ ശ്രമം. അതിനിടയിലാണ് സമാനരീതിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ദാനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് തോറ്റവര്‍ക്ക് അഞ്ച്മാര്‍ക്കുവീതം നല്‍കുകയായിരുന്നു. തോറ്റവരെ മാര്‍ക്കുകൂട്ടി നല്‍കി ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റുകള്‍ക്ക് അധികാരമില്ലാതിരിക്കെയാണ് മന്ത്രിയുടെ നടപടി. പിടിക്കപ്പെട്ടപ്പോള്‍ സര്‍വകലാശാലയേയും സിന്‍ഡിക്കേറ്റിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് മന്ത്രി ജലീല്‍.

സര്‍വകലാശാല കേന്ദ്രീകരിച്ച് നടക്കുന്ന നിയമന തട്ടിപ്പിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് മാര്‍ക്കുദാന വിവാദം. കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനമായിരുന്നു അടുത്തകാലം വരെ സര്‍വകലാശാല കേന്ദ്രീകരിച്ച് നടന്ന വലിയ തട്ടിപ്പ്. അതിനെ നിസാരവല്‍ക്കരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പിഎസ്‌സി തട്ടിപ്പ്. കേരള സര്‍വകലാശാലയുടെ എല്ലാവിധ പിന്തുണയോടെയുമാണ് ഇത് എന്നതാണ് മറ്റൊരു കാര്യം. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പരീക്ഷയെഴുതിയ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ റാങ്കുലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പരീക്ഷാ നടത്തിപ്പുകാരെല്ലാം ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോളേജ് യൂണിയന്‍ ഓഫീസില്‍നിന്നും ഉത്തരക്കടലാസ് കണ്ടെടുക്കുകയും എസ്എംഎസിലൂടെ ഉത്തരം കൈമാറി വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി എന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണം കാര്യമായി നടത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചോദ്യക്കടലാസ് മുന്‍കൂട്ടി ചോര്‍ത്തിയെടുത്ത് ഉത്തരങ്ങള്‍ നല്‍കുന്ന സംഘമുണ്ടെന്നും പരീക്ഷകളില്‍ നിരീക്ഷകരായി എത്തുന്നവരുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നുമുള്ളത് ഞെട്ടലോടെ മാത്രമേ കാണാന്‍ കഴിയൂ. അര്‍ഹരുടെ കൈകളില്‍നിന്ന് വിജയവും തൊഴിലും കവര്‍ന്നെടുക്കുന്ന സംഘം ഭരിക്കുന്നപാര്‍ട്ടിയുടെ തണലിലാണ് എന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും പരിഹസിക്കുന്നതിന് തുല്യമാണ്. പരീക്ഷവേണ്ട, സ്വന്തക്കാര്‍ക്കുമാത്രം തൊഴില്‍മതി എന്ന നിലപാടിലേക്ക് ഭരണനേതൃത്വം മാറുന്നത് ഒരുകാരണവശാലും അനുവദിക്കാനാവില്ല. സര്‍വകലാശാലകളുടെയും പിഎസ്‌സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. സര്‍വകലാശാല ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ കുടുംബസ്വത്തല്ലെന്ന് തിരിച്ചറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.