Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍വകലാശാല കുടുംബസ്വത്തല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 03:22 am IST
in Editorial

പരീക്ഷാ ക്രമക്കേട്, കോപ്പിയടി തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നടന്നിട്ടുണ്ട്. രാഷ്‌ട്രീയ രംഗത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ചിലര്‍ കള്ളത്തരത്തില്‍  മാര്‍ക്കുകള്‍ വാങ്ങി ജയിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊക്കെ ഒറ്റപ്പെട്ടതും ഒഴിവാക്കേണ്ടതുമായ സംഭവങ്ങളായിട്ടാണ് അധികൃതരും അധികാരികളും കണക്കാക്കിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അങ്ങനെയല്ല. സര്‍വകലാശാലകളുടെ മഹത്വവും പാരമ്പര്യവും ഇല്ലാതാക്കുന്ന രീതിയില്‍ മാര്‍ക്കുദാനം നടത്തുന്നു. അതും വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി നേരിട്ട് ഇടപെട്ട്. 

കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ മന്ത്രിയായപ്പോള്‍ മുതല്‍ പരീക്ഷയിലും നിയമനത്തിലുമൊക്കെ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിയതുമാണ്. എന്നാല്‍ മന്ത്രിയെ കണ്ണടച്ച് പിന്തുണയ്‌ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇപ്പോള്‍ അവസാനമായി വന്നിരിക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നേഴ്‌സിംഗ് കുട്ടികള്‍ക്കും മാര്‍ക്ക് വാരിക്കോരി നല്‍കാന്‍ മന്ത്രി ഇടനിലക്കാരനായി എന്നതാണ്. എംജി സര്‍വകലാശാലയില്‍ ഇഷ്ടക്കാരനായ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കാന്‍ മന്ത്രി സിന്‍ഡിക്കേറ്റിലേക്ക് തന്റെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടയയ്‌ക്കുകയായിരുന്നു. ഹാജര്‍ബുക്കില്‍ ഒപ്പിട്ട് യോഗത്തില്‍ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ആകെപറഞ്ഞത് പ്രസ്തുത കുട്ടിക്ക് ജയിക്കാനാവശ്യമായ ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കുക എന്നതാണ്. സെക്രട്ടറിയുടെ ആവശ്യം മന്ത്രിയുടേതാണെന്ന് ബോധ്യമുള്ളതിനാല്‍ സിന്‍ഡിക്കേറ്റ് തലകുലുക്കി. എന്നാല്‍ മന്ത്രിയേക്കാള്‍ മിടുക്കുള്ള ചിലര്‍ സിന്‍ഡിക്കേറ്റിലുള്ളതിനാല്‍ തങ്ങള്‍ക്കിഷ്ടക്കാരായ ചിലരെയുംകൂടി ജയിപ്പിക്കണമെന്നും അഞ്ച്മാര്‍ക്കുവീതം എല്ലാവര്‍ക്കും കൂട്ടിനല്‍കുവാനും തീരുമാനിക്കുകയായിരുന്നു. പരീക്ഷയ്‌ക്ക് തോറ്റവരെ എങ്ങനെയെങ്കിലും ജയിപ്പിക്കാന്‍ നടത്തിയ നീക്കത്തെ അദാലത്ത് എന്നുപറഞ്ഞ് ന്യായീകരിക്കാനാണ് മന്ത്രിയുടെ ശ്രമം. അതിനിടയിലാണ് സമാനരീതിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ദാനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് തോറ്റവര്‍ക്ക് അഞ്ച്മാര്‍ക്കുവീതം നല്‍കുകയായിരുന്നു. തോറ്റവരെ മാര്‍ക്കുകൂട്ടി നല്‍കി ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റുകള്‍ക്ക് അധികാരമില്ലാതിരിക്കെയാണ് മന്ത്രിയുടെ നടപടി. പിടിക്കപ്പെട്ടപ്പോള്‍ സര്‍വകലാശാലയേയും സിന്‍ഡിക്കേറ്റിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് മന്ത്രി ജലീല്‍.

സര്‍വകലാശാല കേന്ദ്രീകരിച്ച് നടക്കുന്ന നിയമന തട്ടിപ്പിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് മാര്‍ക്കുദാന വിവാദം. കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനമായിരുന്നു അടുത്തകാലം വരെ സര്‍വകലാശാല കേന്ദ്രീകരിച്ച് നടന്ന വലിയ തട്ടിപ്പ്. അതിനെ നിസാരവല്‍ക്കരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പിഎസ്‌സി തട്ടിപ്പ്. കേരള സര്‍വകലാശാലയുടെ എല്ലാവിധ പിന്തുണയോടെയുമാണ് ഇത് എന്നതാണ് മറ്റൊരു കാര്യം. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പരീക്ഷയെഴുതിയ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ റാങ്കുലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പരീക്ഷാ നടത്തിപ്പുകാരെല്ലാം ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോളേജ് യൂണിയന്‍ ഓഫീസില്‍നിന്നും ഉത്തരക്കടലാസ് കണ്ടെടുക്കുകയും എസ്എംഎസിലൂടെ ഉത്തരം കൈമാറി വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി എന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണം കാര്യമായി നടത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചോദ്യക്കടലാസ് മുന്‍കൂട്ടി ചോര്‍ത്തിയെടുത്ത് ഉത്തരങ്ങള്‍ നല്‍കുന്ന സംഘമുണ്ടെന്നും പരീക്ഷകളില്‍ നിരീക്ഷകരായി എത്തുന്നവരുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നുമുള്ളത് ഞെട്ടലോടെ മാത്രമേ കാണാന്‍ കഴിയൂ. അര്‍ഹരുടെ കൈകളില്‍നിന്ന് വിജയവും തൊഴിലും കവര്‍ന്നെടുക്കുന്ന സംഘം ഭരിക്കുന്നപാര്‍ട്ടിയുടെ തണലിലാണ് എന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും പരിഹസിക്കുന്നതിന് തുല്യമാണ്. പരീക്ഷവേണ്ട, സ്വന്തക്കാര്‍ക്കുമാത്രം തൊഴില്‍മതി എന്ന നിലപാടിലേക്ക് ഭരണനേതൃത്വം മാറുന്നത് ഒരുകാരണവശാലും അനുവദിക്കാനാവില്ല. സര്‍വകലാശാലകളുടെയും പിഎസ്‌സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. സര്‍വകലാശാല ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ കുടുംബസ്വത്തല്ലെന്ന് തിരിച്ചറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.