Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍വകലാശാല കുടുംബസ്വത്തല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 03:22 am IST
in Editorial

പരീക്ഷാ ക്രമക്കേട്, കോപ്പിയടി തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നടന്നിട്ടുണ്ട്. രാഷ്‌ട്രീയ രംഗത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ചിലര്‍ കള്ളത്തരത്തില്‍  മാര്‍ക്കുകള്‍ വാങ്ങി ജയിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊക്കെ ഒറ്റപ്പെട്ടതും ഒഴിവാക്കേണ്ടതുമായ സംഭവങ്ങളായിട്ടാണ് അധികൃതരും അധികാരികളും കണക്കാക്കിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അങ്ങനെയല്ല. സര്‍വകലാശാലകളുടെ മഹത്വവും പാരമ്പര്യവും ഇല്ലാതാക്കുന്ന രീതിയില്‍ മാര്‍ക്കുദാനം നടത്തുന്നു. അതും വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി നേരിട്ട് ഇടപെട്ട്. 

കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ മന്ത്രിയായപ്പോള്‍ മുതല്‍ പരീക്ഷയിലും നിയമനത്തിലുമൊക്കെ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിയതുമാണ്. എന്നാല്‍ മന്ത്രിയെ കണ്ണടച്ച് പിന്തുണയ്‌ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇപ്പോള്‍ അവസാനമായി വന്നിരിക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നേഴ്‌സിംഗ് കുട്ടികള്‍ക്കും മാര്‍ക്ക് വാരിക്കോരി നല്‍കാന്‍ മന്ത്രി ഇടനിലക്കാരനായി എന്നതാണ്. എംജി സര്‍വകലാശാലയില്‍ ഇഷ്ടക്കാരനായ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കാന്‍ മന്ത്രി സിന്‍ഡിക്കേറ്റിലേക്ക് തന്റെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടയയ്‌ക്കുകയായിരുന്നു. ഹാജര്‍ബുക്കില്‍ ഒപ്പിട്ട് യോഗത്തില്‍ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ആകെപറഞ്ഞത് പ്രസ്തുത കുട്ടിക്ക് ജയിക്കാനാവശ്യമായ ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കുക എന്നതാണ്. സെക്രട്ടറിയുടെ ആവശ്യം മന്ത്രിയുടേതാണെന്ന് ബോധ്യമുള്ളതിനാല്‍ സിന്‍ഡിക്കേറ്റ് തലകുലുക്കി. എന്നാല്‍ മന്ത്രിയേക്കാള്‍ മിടുക്കുള്ള ചിലര്‍ സിന്‍ഡിക്കേറ്റിലുള്ളതിനാല്‍ തങ്ങള്‍ക്കിഷ്ടക്കാരായ ചിലരെയുംകൂടി ജയിപ്പിക്കണമെന്നും അഞ്ച്മാര്‍ക്കുവീതം എല്ലാവര്‍ക്കും കൂട്ടിനല്‍കുവാനും തീരുമാനിക്കുകയായിരുന്നു. പരീക്ഷയ്‌ക്ക് തോറ്റവരെ എങ്ങനെയെങ്കിലും ജയിപ്പിക്കാന്‍ നടത്തിയ നീക്കത്തെ അദാലത്ത് എന്നുപറഞ്ഞ് ന്യായീകരിക്കാനാണ് മന്ത്രിയുടെ ശ്രമം. അതിനിടയിലാണ് സമാനരീതിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ദാനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് തോറ്റവര്‍ക്ക് അഞ്ച്മാര്‍ക്കുവീതം നല്‍കുകയായിരുന്നു. തോറ്റവരെ മാര്‍ക്കുകൂട്ടി നല്‍കി ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റുകള്‍ക്ക് അധികാരമില്ലാതിരിക്കെയാണ് മന്ത്രിയുടെ നടപടി. പിടിക്കപ്പെട്ടപ്പോള്‍ സര്‍വകലാശാലയേയും സിന്‍ഡിക്കേറ്റിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് മന്ത്രി ജലീല്‍.

സര്‍വകലാശാല കേന്ദ്രീകരിച്ച് നടക്കുന്ന നിയമന തട്ടിപ്പിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് മാര്‍ക്കുദാന വിവാദം. കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനമായിരുന്നു അടുത്തകാലം വരെ സര്‍വകലാശാല കേന്ദ്രീകരിച്ച് നടന്ന വലിയ തട്ടിപ്പ്. അതിനെ നിസാരവല്‍ക്കരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പിഎസ്‌സി തട്ടിപ്പ്. കേരള സര്‍വകലാശാലയുടെ എല്ലാവിധ പിന്തുണയോടെയുമാണ് ഇത് എന്നതാണ് മറ്റൊരു കാര്യം. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പരീക്ഷയെഴുതിയ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ റാങ്കുലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പരീക്ഷാ നടത്തിപ്പുകാരെല്ലാം ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോളേജ് യൂണിയന്‍ ഓഫീസില്‍നിന്നും ഉത്തരക്കടലാസ് കണ്ടെടുക്കുകയും എസ്എംഎസിലൂടെ ഉത്തരം കൈമാറി വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി എന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണം കാര്യമായി നടത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചോദ്യക്കടലാസ് മുന്‍കൂട്ടി ചോര്‍ത്തിയെടുത്ത് ഉത്തരങ്ങള്‍ നല്‍കുന്ന സംഘമുണ്ടെന്നും പരീക്ഷകളില്‍ നിരീക്ഷകരായി എത്തുന്നവരുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നുമുള്ളത് ഞെട്ടലോടെ മാത്രമേ കാണാന്‍ കഴിയൂ. അര്‍ഹരുടെ കൈകളില്‍നിന്ന് വിജയവും തൊഴിലും കവര്‍ന്നെടുക്കുന്ന സംഘം ഭരിക്കുന്നപാര്‍ട്ടിയുടെ തണലിലാണ് എന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും പരിഹസിക്കുന്നതിന് തുല്യമാണ്. പരീക്ഷവേണ്ട, സ്വന്തക്കാര്‍ക്കുമാത്രം തൊഴില്‍മതി എന്ന നിലപാടിലേക്ക് ഭരണനേതൃത്വം മാറുന്നത് ഒരുകാരണവശാലും അനുവദിക്കാനാവില്ല. സര്‍വകലാശാലകളുടെയും പിഎസ്‌സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. സര്‍വകലാശാല ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ കുടുംബസ്വത്തല്ലെന്ന് തിരിച്ചറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.