Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാന്ധിയന്‍ ആശയങ്ങളുടെ ‘ചൗക്കീദാര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2019, 03:20 am IST
in Vicharam

അഞ്ചു വര്‍ഷം മുമ്പ്, 2014ല്‍ പ്രധാനമന്ത്രിയായ ഉടന്‍ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ പ്രഖ്യാപിച്ച് നരേന്ദ്ര മോദി പറഞ്ഞു. ”2019-ല്‍ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് രാജ്യം നല്‍കുന്ന ഏറ്റവും മികച്ച ആദരവാകണം ശുചിത്വ ഭാരതം”. പദ്ധതിയിലൂടെ 500 ദശലക്ഷം ജനങ്ങള്‍ക്ക് ശുചീകരണ സംവിധാനം ഉറപ്പാക്കിയതിന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് നടത്തുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് കഴിഞ്ഞ മാസം 25ന് മോദി ഏറ്റുവാങ്ങി. ”ശുചിത്വ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന എണ്ണമറ്റ രോഗങ്ങളും ദുരിത ജീവിതവും ഭയാനകമായിരുന്നിട്ടും സര്‍ക്കാരുകള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത വിഷയമായിരുന്നു ഇത്”, ബില്‍ഗേറ്റ്‌സ് പറഞ്ഞു. 

ഇന്ത്യയിലൂടെയുള്ള യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന ‘ആന്‍ ഏരിയ ഓഫ് ഡാര്‍ക്‌നസ്’ എന്ന പുസ്തകത്തില്‍ വെളിയിട വിസര്‍ജനമെന്ന എക്കാലത്തെയും നാണക്കേടിനെക്കുറിച്ച് എഴുതിയതിന് വിദ്യ നയ്‌പോളിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അഹിംസയുടെ മറുവാക്കായി ഇന്ത്യയെന്ന രാജ്യത്തെ മാറ്റിയെടുത്ത ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു ശുചിത്വ ഭാരതം. അദ്ദേഹത്തിന്റെ പിന്മുറക്കാരെന്ന് അവകാശപ്പെട്ട വ്യാജ ഗാന്ധിമാര്‍ ഏഴ് പതിറ്റാണ്ടോളം അധികാര രാഷ്‌ട്രീയത്തെ അടക്കി ഭരിച്ചപ്പോഴൊന്നും ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല. മോദിയാണ് ഈ വിഷയം തുറന്നു സംസാരിക്കാനും പരിഹാരം കാണാനും തയാറായ ആദ്യത്തെ രാഷ്‌ട്രീയ നേതാവെന്ന് നിസ്സംശയം പറയാം. രാജ്യം വെളിയിട വിസര്‍ജന മുക്തമായതിന്റെ പ്രഖ്യാപനം ഇന്ന് അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുകയാണ്. 

പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരുന്നു

പതിനൊന്ന് കോടി ശൗചാലയങ്ങളാണ് സ്വച്ഛ് ഭാരത് മിഷനിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ചത്. ഗ്രാമങ്ങളില്‍ അതിസാര സംബന്ധമായ 1.80 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 98 ശതമാനം ഗ്രാമങ്ങളിലും ഇന്ന് ടോയ്‌ലറ്റ് സൗകര്യമുണ്ട്. 2013ല്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. 2000-2014 കാലയളവില്‍ വെളിയിട വിസര്‍ജനത്തില്‍ മൂന്ന് ശതമാനമാണ് പ്രതിവര്‍ഷം കുറവുണ്ടായിരുന്നത്. 2015-2019 വര്‍ഷങ്ങളില്‍ 12 ശതമാനമായതായാണ് കണക്കുകള്‍. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ശുചിത്വം ഒരു ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. മോദിയുടെ പ്രഖ്യാപനത്തെ പരിഹാസത്തോടെ സ്വീകരിച്ചിരുന്ന ചാരുകസേര ആക്ടിവിസ്റ്റുകള്‍ക്കും ഖാന്‍ മാര്‍ക്കറ്റ് ഗാങ്ങിന്റെ അന്തപ്പുര വാര്‍ത്തകളില്‍ അഭിരമിക്കുന്ന മാധ്യമങ്ങള്‍ക്കും കണക്കുകള്‍ മറുപടി പറയുകയാണ്. 

ഓരോ ഗ്രാമങ്ങളിലും സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ കണ്‍മുന്നിലെ കാഴ്ചകളാണ്. സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ മാറിനിന്നപ്പോള്‍ സാധാരണക്കാരായ ജനങ്ങളും സന്നദ്ധസംഘടനകളും മോദിയുടെ പരിശ്രമത്തെ ഏറ്റെടുത്ത് വിജയമാക്കി. കക്കൂസ് നിര്‍മിക്കുന്ന സര്‍ക്കാരെന്ന് കളിയാക്കിയവരെ മോദി പൂര്‍ണമായും അവഗണിച്ചു. ജനങ്ങളോട് ഓരോ ദിവസവും ശുചിത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തെരഞ്ഞെടുപ്പ് റാലികളിലും സര്‍ക്കാര്‍ പരിപാടികളിലും മന്‍ കീ ബാത്തിലും അന്താരാഷ്‌ട്ര വേദികളിലും സ്വച്ഛ് ഭാരതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ സാധിക്കാത്ത കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് ബോധം വന്നത്. സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കക്കൂസ് നിര്‍മാണം വോട്ടായി മാറിയെന്ന കുറ്റസമ്മതം കാണാനാകും. 

‘ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍’

ഗാന്ധിജിയുടെ ആശയങ്ങളുടെ യഥാര്‍ഥ ‘ചൗക്കീദാര്‍’ (കാവല്‍ക്കാരന്‍) ആണ് നരേന്ദ്ര മോദി. ആ ആശയങ്ങളുടെ പൂര്‍ത്തീകരണമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍. അത് സ്വച്ഛ് ഭാരതില്‍ മാത്രം ഒതുങ്ങുന്നതുമല്ല. സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകരാന്‍ ഖാദിയെ ഗാന്ധിജി നെഞ്ചോട് ചേര്‍ത്തിരുന്നു. ബ്രിട്ടീഷുകാരുടെ വ്യാവസായിക താത്പര്യം തകര്‍ക്കാനും സ്വദേശി ചിന്തകള്‍ വളര്‍ത്താനും ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടു. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് ഭരണത്തില്‍ ഖാദി വ്യവസായം അകാലമൃത്യുവിലെത്തി. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഖാദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും ദൃശ്യമായി. ഇക്കാലയളവില്‍ ഖാദി വില്‍പ്പനയില്‍ 164 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായതെന്ന് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന പറയുന്നു. ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറായി സ്വയം മാറിയ പ്രധാനമന്ത്രി ‘ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍’ എന്ന മുദ്രാവാക്യവുമുയര്‍ത്തി.   

സ്വയം പര്യാപ്തതയെന്ന ഗാന്ധിജിയുടെ ആശയമാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. ഗ്രാമങ്ങളിലൂടെ ഇന്ത്യയുടെ വികസനം സാധ്യമാക്കുകയാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന. ഗാന്ധിജിയാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രേരണാ സ്രോതസ്സെന്ന് മോദി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ മുഴുവനാളുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഉത്സാഹം റോഡ് നിര്‍മാണത്തിലും വീട് നല്‍കുന്നതിലും ദൃശ്യമാണ്. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിയത് മോദി ഭരണത്തിലാണ്. അഴിമതിരഹിത ഭരണമെന്ന ഗാന്ധിയന്‍ ദര്‍ശനത്തിനുള്ള ഉത്തരവും മോദി ഭരണമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പുതിയ വാര്‍ത്തകള്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.