Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാന്ധിയന്‍ ആശയങ്ങളുടെ ‘ചൗക്കീദാര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2019, 03:20 am IST
in Vicharam

അഞ്ചു വര്‍ഷം മുമ്പ്, 2014ല്‍ പ്രധാനമന്ത്രിയായ ഉടന്‍ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ പ്രഖ്യാപിച്ച് നരേന്ദ്ര മോദി പറഞ്ഞു. ”2019-ല്‍ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് രാജ്യം നല്‍കുന്ന ഏറ്റവും മികച്ച ആദരവാകണം ശുചിത്വ ഭാരതം”. പദ്ധതിയിലൂടെ 500 ദശലക്ഷം ജനങ്ങള്‍ക്ക് ശുചീകരണ സംവിധാനം ഉറപ്പാക്കിയതിന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് നടത്തുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് കഴിഞ്ഞ മാസം 25ന് മോദി ഏറ്റുവാങ്ങി. ”ശുചിത്വ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന എണ്ണമറ്റ രോഗങ്ങളും ദുരിത ജീവിതവും ഭയാനകമായിരുന്നിട്ടും സര്‍ക്കാരുകള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത വിഷയമായിരുന്നു ഇത്”, ബില്‍ഗേറ്റ്‌സ് പറഞ്ഞു. 

ഇന്ത്യയിലൂടെയുള്ള യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന ‘ആന്‍ ഏരിയ ഓഫ് ഡാര്‍ക്‌നസ്’ എന്ന പുസ്തകത്തില്‍ വെളിയിട വിസര്‍ജനമെന്ന എക്കാലത്തെയും നാണക്കേടിനെക്കുറിച്ച് എഴുതിയതിന് വിദ്യ നയ്‌പോളിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അഹിംസയുടെ മറുവാക്കായി ഇന്ത്യയെന്ന രാജ്യത്തെ മാറ്റിയെടുത്ത ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു ശുചിത്വ ഭാരതം. അദ്ദേഹത്തിന്റെ പിന്മുറക്കാരെന്ന് അവകാശപ്പെട്ട വ്യാജ ഗാന്ധിമാര്‍ ഏഴ് പതിറ്റാണ്ടോളം അധികാര രാഷ്‌ട്രീയത്തെ അടക്കി ഭരിച്ചപ്പോഴൊന്നും ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല. മോദിയാണ് ഈ വിഷയം തുറന്നു സംസാരിക്കാനും പരിഹാരം കാണാനും തയാറായ ആദ്യത്തെ രാഷ്‌ട്രീയ നേതാവെന്ന് നിസ്സംശയം പറയാം. രാജ്യം വെളിയിട വിസര്‍ജന മുക്തമായതിന്റെ പ്രഖ്യാപനം ഇന്ന് അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുകയാണ്. 

പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരുന്നു

പതിനൊന്ന് കോടി ശൗചാലയങ്ങളാണ് സ്വച്ഛ് ഭാരത് മിഷനിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ചത്. ഗ്രാമങ്ങളില്‍ അതിസാര സംബന്ധമായ 1.80 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 98 ശതമാനം ഗ്രാമങ്ങളിലും ഇന്ന് ടോയ്‌ലറ്റ് സൗകര്യമുണ്ട്. 2013ല്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. 2000-2014 കാലയളവില്‍ വെളിയിട വിസര്‍ജനത്തില്‍ മൂന്ന് ശതമാനമാണ് പ്രതിവര്‍ഷം കുറവുണ്ടായിരുന്നത്. 2015-2019 വര്‍ഷങ്ങളില്‍ 12 ശതമാനമായതായാണ് കണക്കുകള്‍. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ശുചിത്വം ഒരു ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. മോദിയുടെ പ്രഖ്യാപനത്തെ പരിഹാസത്തോടെ സ്വീകരിച്ചിരുന്ന ചാരുകസേര ആക്ടിവിസ്റ്റുകള്‍ക്കും ഖാന്‍ മാര്‍ക്കറ്റ് ഗാങ്ങിന്റെ അന്തപ്പുര വാര്‍ത്തകളില്‍ അഭിരമിക്കുന്ന മാധ്യമങ്ങള്‍ക്കും കണക്കുകള്‍ മറുപടി പറയുകയാണ്. 

ഓരോ ഗ്രാമങ്ങളിലും സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ കണ്‍മുന്നിലെ കാഴ്ചകളാണ്. സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ മാറിനിന്നപ്പോള്‍ സാധാരണക്കാരായ ജനങ്ങളും സന്നദ്ധസംഘടനകളും മോദിയുടെ പരിശ്രമത്തെ ഏറ്റെടുത്ത് വിജയമാക്കി. കക്കൂസ് നിര്‍മിക്കുന്ന സര്‍ക്കാരെന്ന് കളിയാക്കിയവരെ മോദി പൂര്‍ണമായും അവഗണിച്ചു. ജനങ്ങളോട് ഓരോ ദിവസവും ശുചിത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തെരഞ്ഞെടുപ്പ് റാലികളിലും സര്‍ക്കാര്‍ പരിപാടികളിലും മന്‍ കീ ബാത്തിലും അന്താരാഷ്‌ട്ര വേദികളിലും സ്വച്ഛ് ഭാരതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ സാധിക്കാത്ത കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് ബോധം വന്നത്. സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കക്കൂസ് നിര്‍മാണം വോട്ടായി മാറിയെന്ന കുറ്റസമ്മതം കാണാനാകും. 

‘ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍’

ഗാന്ധിജിയുടെ ആശയങ്ങളുടെ യഥാര്‍ഥ ‘ചൗക്കീദാര്‍’ (കാവല്‍ക്കാരന്‍) ആണ് നരേന്ദ്ര മോദി. ആ ആശയങ്ങളുടെ പൂര്‍ത്തീകരണമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍. അത് സ്വച്ഛ് ഭാരതില്‍ മാത്രം ഒതുങ്ങുന്നതുമല്ല. സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകരാന്‍ ഖാദിയെ ഗാന്ധിജി നെഞ്ചോട് ചേര്‍ത്തിരുന്നു. ബ്രിട്ടീഷുകാരുടെ വ്യാവസായിക താത്പര്യം തകര്‍ക്കാനും സ്വദേശി ചിന്തകള്‍ വളര്‍ത്താനും ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടു. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് ഭരണത്തില്‍ ഖാദി വ്യവസായം അകാലമൃത്യുവിലെത്തി. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഖാദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും ദൃശ്യമായി. ഇക്കാലയളവില്‍ ഖാദി വില്‍പ്പനയില്‍ 164 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായതെന്ന് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന പറയുന്നു. ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറായി സ്വയം മാറിയ പ്രധാനമന്ത്രി ‘ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍’ എന്ന മുദ്രാവാക്യവുമുയര്‍ത്തി.   

സ്വയം പര്യാപ്തതയെന്ന ഗാന്ധിജിയുടെ ആശയമാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. ഗ്രാമങ്ങളിലൂടെ ഇന്ത്യയുടെ വികസനം സാധ്യമാക്കുകയാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന. ഗാന്ധിജിയാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രേരണാ സ്രോതസ്സെന്ന് മോദി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ മുഴുവനാളുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഉത്സാഹം റോഡ് നിര്‍മാണത്തിലും വീട് നല്‍കുന്നതിലും ദൃശ്യമാണ്. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിയത് മോദി ഭരണത്തിലാണ്. അഴിമതിരഹിത ഭരണമെന്ന ഗാന്ധിയന്‍ ദര്‍ശനത്തിനുള്ള ഉത്തരവും മോദി ഭരണമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.