Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇമ്രാനെ ലോകം വെറുക്കും, മുസ്ലീങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2019, 04:00 am IST
in Editorial

ലോകം അറിയപ്പെടുന്ന ക്രിക്കറ്ററായിരുന്നു ഇമ്രാന്‍ഖാന്‍. അദ്ദേഹം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നതോടെ ഏഷ്യയില്‍ സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. പ്രത്യേകിച്ചും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകല്‍ച്ചയില്‍ അയവുണ്ടാകുമെന്നും കരുതി. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നുപറയുന്നതുപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. പട്ടാളനേതൃസ്ഥാനത്തുനിന്ന് മുഷറഫും നവാസും പ്രധാനമന്ത്രിയായപ്പോള്‍പോലും ഉണ്ടായ നയപരമായ സൗഹൃദം ഇമ്രാന്‍ പ്രധാനമന്ത്രിയായശേഷം ഉണ്ടായില്ല. അഹന്തയുടെയും സംഘര്‍ഷത്തിന്റെയും ഭാഷ മാത്രമാണ് അദ്ദേഹത്തില്‍നിന്നും പുറത്തുവരുന്നത്. വന്‍ ജനപിന്തുണയോടെ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ വ്യക്തിപരമായി പോലും അധിക്ഷേപിക്കുന്ന സമീപനമാണ് അയാളില്‍നിന്നും ഉണ്ടായിരിക്കുന്നത്. ഗുജറാത്തില്‍ ഒന്നരപതിറ്റാണ്ടുമുന്‍പ് ഉണ്ടായ ദാരുണമായ സംഭവങ്ങള്‍പോലും നരേന്ദ്രമോദി സൃഷ്ടിച്ചതാണെന്ന് ആക്ഷേപിക്കാനും ഇമ്രാന്‍ തയ്യാറായി. അന്‍പതോളം ശ്രീരാമഭക്തരെ ചുട്ടുകൊന്ന സംഭവത്തിന്റെ പ്രതികരണമുണ്ടായ സംഭവത്തെയാണ് ഇമ്രാന്‍ തെറ്റായി വ്യാഖ്യാനിച്ചത്.

ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീര്‍. അവിടെ ഭരണപരമായ ചില നടപടികള്‍ അടുത്തിടെ സ്വീകരിച്ചതിനെച്ചൊലി ഇമ്രാനും പാക്കിസ്ഥാനും മാറത്തടിച്ചു വിലപിക്കുകയാണ്. പ്രശ്‌നം ലോകശ്രദ്ധയിലും ഐക്യരാഷ്‌ട്രസഭയിലും ഉന്നയിച്ച് വഷളാക്കാന്‍ പാക്കിസ്ഥാന്‍ കിണഞ്ഞുപരിശ്രമിച്ചു. പക്ഷേ എല്ലാം ചീറ്റിപ്പോയി. ഇന്ത്യയുടെ ശരിയും നയപരവുമായ നിലപാടിനെ ലോകം അംഗീകരിച്ചു. പല രാജ്യങ്ങളും പാക്കിസ്ഥാനെ തള്ളിപ്പറയുകയും ചെയ്തു. യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി. പാക്കിസ്ഥാനെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും വിദേശകാര്യ മന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറിയായ വിശദമൈത്രി നിര്‍ത്തിപ്പൊരിച്ചു. ഭീകരര്‍ക്ക് അഭയമരുളുന്ന പാക്കിസ്ഥാനെ തുറന്നുകാട്ടുന്നതായി അവരുടെ പ്രസംഗം. പാക്കിസ്ഥാന്റെ ഇരട്ടത്താപ്പും അവിടെ നടക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളും ഭീകരരെ പോറ്റിവളര്‍ത്തുന്ന നടപടികളുമെല്ലാം തുറന്നടിച്ചുള്ള യുഎന്നിലെ പ്രസംഗം ലോകശ്രദ്ധ പിടിച്ചുപറ്റി. ഇമ്രാന്റെ ഓരോ കള്ളത്തരവും അവര്‍ പൊളിച്ചടുക്കി. വിദേശകാര്യ മന്ത്രാലയത്തില്‍ ഫസ്റ്റ് സെക്രട്ടറിയായ അവരെ അടുത്തകാലത്താണ് ഐക്യരാഷ്‌ട്രസഭയിലേക്ക് അയച്ചത്. യുഎന്‍ രക്ഷാസമിതി, ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ചുമതലകളാണ് അവരെ ഏല്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞദിവസത്തെ പ്രസംഗത്തില്‍ അവര്‍ ഇമ്രാനെ ഇമ്രാന്‍ഖാന്‍ നിയാസിയെന്നാണ് പരാമര്‍ശിച്ചത്. ഇമ്രാന്‍ പിറന്ന വംശത്തിന്റെ പേരാണിത്. മാത്രമല്ല ഇതേ വംശത്തിലാണ് 1971ല്‍ ഇന്ത്യയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ കീഴടങ്ങിയ ജനറല്‍ എ.എ.കെ. നിയാസിയും പിറന്നത്. ഒരൊറ്റ പരാമര്‍ശം കൊണ്ട് ഇമ്രാന്‍ കീഴടങ്ങാന്‍ ജനിച്ചവനാണെന്ന ധ്വനിയാണ് അവര്‍ ഉയര്‍ത്തിയത്. 

ഒരിക്കല്‍ മാന്യന്മാരുടെ കളിയായ ക്രിക്കറ്റിലെ താരമായിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രസംഗം ദാരാ ആദം ഖീലിലെ തോക്കുകളുടെ സ്വഭാവമാണെന്നും അവര്‍ ആക്ഷേപിച്ചു. വ്യാജതോക്കുകളും ആയുധങ്ങളും ലഭിക്കുന്ന, തോക്ക് ഫാക്ടറികള്‍ പോലുമുള്ള പാക് നഗരമാണ് ദാരാ ആദം ഖീല്‍. തോക്കു സംസ്‌ക്കാരത്തിന്റെ ഭാഷയാണ് ഇമ്രാന്‍ ഉപയോഗിക്കുന്നതെന്നു മാത്രമല്ല, ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാരാണ് ഇമ്രാന്റേതെന്നും ഇന്ത്യ പരിഹസിച്ചു. ഇന്ത്യക്കെന്നല്ല ലോകത്ത് ഒരു രാജ്യത്തുമുള്ള മുസ്ലീങ്ങള്‍ക്ക് അഭിമാനിക്കത്തക്ക സംഭാവനകള്‍ ഒന്നും പാക്കിസ്ഥാന്‍ ഭരണാധികാരികളില്‍നിന്നും ഉണ്ടായിട്ടില്ലെന്നകാര്യം വിസ്മരിക്കാന്‍ വയ്യ. ഏറെ പേരെടുത്ത് സുള്‍ഫിക്കര്‍ അലി ഭൂട്ടോ ആണല്ലോ. ലോകത്ത് ഏതെങ്കിലുമൊരു കുട്ടിക്ക് ഭൂട്ടോ എന്ന് പേരിട്ടതായി അറിയില്ല. അതുപോലെ രാമജന്മഭൂമി തകര്‍ത്ത് അവിടെ നിര്‍മ്മിതി നടത്തിയ ബാബറുടെ പേരും ആരും സ്മാരകമായി ഉപയോഗിക്കുന്നില്ല. അതുപോലെ കോണ്‍ഗ്രസുകാരും ചില മതമൗലിക വാദികളും ആര്‍ഭാടപൂര്‍വം ആഘോഷിച്ചുപോരുന്ന ടിപ്പുവിന്റെ പേരും കുട്ടികള്‍ക്ക് ഇടാറില്ല. പകരം നമ്മുടെ നാട്ടില്‍ പട്ടികള്‍ക്കിടുന്ന പേരാണത്. ലോകത്ത് അല്ലെങ്കില്‍ ഇസ്ലാം സമൂഹത്തില്‍ ഇമ്രാന്‍ഖാനും സംഭവിക്കുന്നത് അതുതന്നെയാകും. ലോകം വെറുക്കുന്ന പേരായി അത് മാറാതിരിക്കണമെങ്കില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പെരുമാറാന്‍ ഇമ്രാന്‍ മാറേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.