Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ദൗത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 03:34 am IST
inVicharam

ബഹിരാകാശദൗത്യങ്ങള്‍ നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണ്. പരീക്ഷണവും അനുഭവങ്ങളും അറിവും അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങള്‍. മനുഷ്യനും ശാസ്ത്രത്തിനും അപ്പുറമാണ് അതിന്റെ യാഥാര്‍ഥ്യം. നിഗമനങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ദൗത്യം വിജയിക്കും, ശാസ്ത്രം ജയിക്കും.

ഐഎസ്ആര്‍ഒയുടെ (ഇസ്രോ) ഗ്രഹാന്തരദൗത്യങ്ങളുടെ വിജയങ്ങള്‍ ശാസ്ത്ര ലോകത്തിന്റെ നിഗമനങ്ങള്‍ക്ക് അപ്പുറമായിരുന്നു. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ദൗത്യങ്ങള്‍. വീഴ്ചകളില്‍നിന്ന് വിജയത്തിലേക്കുള്ള പാഠങ്ങള്‍ പഠിച്ച് മുന്നേറുന്ന ഇസ്രോയിലെ ശാസ്ത്രജ്ഞന്മാരുടെ മികവിലൂടെ ഭാരതം ശാസ്ത്രലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായി. ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ചൊവ്വയെ ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷമായി. ആറുമാസം ആയുസുമായി ബഹിരാകാശത്തേക്ക് 2013 നവംബര്‍ 5നാണ് മംഗള്‍യാന്‍ ഭൂമിയില്‍നിന്നും പുറപ്പെട്ടത്. 2014 സപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ജോലി തുടങ്ങി. ആറു മാസം പിന്നെയും നീണ്ടു. 5 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണ്. നിഗമനങ്ങള്‍ക്കപ്പുറം നീണ്ട വിജയം.

ആദ്യ വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-1ന്റെ ആയുസ് നിര്‍ണയിച്ചത് മൂന്ന് വര്‍ഷമായിരുന്നു. എന്നാല്‍ പത്ത് വര്‍ഷമാണ് ഉപഗ്രഹം പ്രവര്‍ത്തനനിരതമായത്. ഇത് സാധ്യമാക്കുന്നത് യന്ത്രോപകരണങ്ങളുടെ സാങ്കേതിക മികവ് മാത്രമല്ല. ഭാരതത്തെ ശാസ്ത്രലോകത്ത് ഒന്നാമനാക്കാനുള്ള ഇസ്രോ ശാസ്ത്രജ്ഞരുടെ അശ്രീണ പരീക്ഷണങ്ങളാണ്. ചന്ദ്രനില്‍ രാത്രിയാണ്, പരീക്ഷണങ്ങള്‍ നടക്കാത്ത സമയം. എന്നാലും ഇസ്രോയിലെ ഒരുകൂട്ടം ശാസ്ത്രജഞര്‍ ഇപ്പോഴും പരീക്ഷണത്തിലാണ്, പഠനത്തിലാണ്. നമ്മുടെ വിക്രമും പ്രജ്ഞയും ചന്ദ്രോപരിതലത്തിലുണ്ട്. ആശയവിനിമയം നഷ്ടപ്പെട്ടെങ്കിലും വിക്രമിനെ ഉപേക്ഷിക്കാന്‍ ഇസ്രോ തയാറല്ല. ചന്ദ്രനില്‍ പകലാകുമ്പോള്‍ അത്ഭുതം സംഭവിച്ച് വിക്രമുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും അവര്‍ ചിന്തിക്കുന്നില്ല. പുറത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകളില്‍ അവര്‍ ശ്രദ്ധാലുക്കളുമല്ല. ഉറക്കത്തിലാണ്, പാളി, പരാജയപ്പെട്ടു ഈ വാക്കുകളൊന്നും ഇസ്റോയുടെ നിഘണ്ടുവിലില്ല. ലാന്‍ഡറിന്റെ കേടുപാടുകള്‍ക്ക് കാരണമായ വിവരങ്ങള്‍ അപഗ്രഥിക്കുകയാണ് അവര്‍.

ശാസ്ത്രലോകത്തെ ഓരോ ദൗത്യവും പഠനങ്ങളാണെന്ന് അവര്‍ക്കറിയാം, പരാജയമാണെങ്കിലും. പൂര്‍ത്തീകരിക്കുമ്പോള്‍ കണ്ടെത്തലുകളും. ചന്ദ്രനിലേക്ക് ഒരു കുടിപാര്‍പ്പ് മനുഷ്യര്‍ക്കാകുമോ എന്ന കണ്ടെത്തലിനുള്ള പഠന സാമഗ്രികളാണ് ചാന്ദ്രയാന്‍ ദൗത്യങ്ങള്‍. ഇതിലൊരു അധ്യായം മാത്രമാണ് ചാന്ദ്രയാന്‍ 2. പഠനം ഒരിക്കലും പൂര്‍ത്തിയാകുന്നില്ലല്ലൊ… ഇതില്‍നിന്നും മികച്ച പാഠമുള്‍ക്കൊണ്ട് ഇനിയുള്ള ദൗത്യം വിജയിപ്പിക്കാനുള്ള പഠനത്തിലാണവര്‍. ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്ക് നേരമില്ല. ഒരു ശാസ്ത്ര സ്ഥാപനവും ഇത്തരം വിവരങ്ങള്‍ പുറത്ത് പറയാറുമില്ല. എന്താണ് അടുത്തത് എന്ന ചോദ്യത്തിനാണ് ശാസ്ത്രലോകം എപ്പോഴും പ്രാധാന്യം നല്‍കുന്നത്. സാങ്കേതിക തകരാര്‍ മാത്രമാണ് സംഭവിച്ചത്. സിഗ്‌നല്‍ കിട്ടുന്നില്ല എന്നത് മാത്രമാണ് തകരാറും.

നിശ്ചയിച്ചതിലും 500 മീറ്റര്‍ മാറി ചരിഞ്ഞ നിലയില്‍ വീണ് കിടക്കുന്ന ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്ററെടുത്തിട്ടുണ്ട്. നാസയുടെ ഉപഗ്രഹമെടുത്ത ചിത്രത്തില്‍ ലാന്‍ഡര്‍ കാണുന്നില്ലെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. രണ്ട് ഗര്‍ത്തങ്ങള്‍ക്ക് നടുവിലെ -186 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് നിറഞ്ഞ  ഇരുണ്ടസ്ഥലത്താണ് ലാന്‍ഡറിന്റെ സ്ഥാനമിപ്പോള്‍. ഇവിടെ എല്ലായ്‌പ്പോഴും ചിത്രം വ്യക്തമാവണമെന്നില്ല. ഓരോ തവണ ലാന്‍ഡര്‍ വീണുകിടക്കുന്ന പ്രദേശത്തിന് മുകളിലൂടെ കടന്നുപോകുന്ന ഓര്‍ബിറ്റര്‍, ഇനിയും ചിത്രമെടുത്തുകൊണ്ടേയിരിക്കും. ഭൂമിയിലേക്കെത്തുന്ന ചിത്രങ്ങളിലൊന്നില്‍ ലാന്‍ഡറിന്റെ ചിത്രമുണ്ടാകുമെന്ന പ്രതീക്ഷ ഇനിയും ഇസ്രോയ്‌ക്കുണ്ട്. എന്ത് സംഭവിച്ചു, എങ്ങനെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തണം, അതാണല്ലൊ ശാസ്ത്രലോകത്തിന്റെ ദൗത്യം തന്നെ. ഒരു തിരുത്തലിന് വേണ്ട പാഠമുള്‍ക്കൊള്ളാന്‍ കഴിയും എന്നതുതന്നെ വിജയത്തിന്റെ പടിവാതുക്കല്‍ എത്തുന്നതിന് സമാനമാണ്. വിജയിച്ച 95 ശതമാനത്തില്‍നിന്ന് കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തി നഷ്ടപ്പെട്ട അഞ്ച് ശതമാനവും നേട്ടമാക്കാനുള്ള ശ്രമത്തിലാണ് ഇസ്രോ. അവരതില്‍ വിജയിക്കുമെന്ന് ചന്ദ്രയാന്റെ ഇതുവരെയുള്ള ചരിത്രത്തില്‍നിന്ന് ഉറപ്പാണ്.

ഇസ്രോ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം ദൈവത്തിന്റെ കൈയൊപ്പും പതിഞ്ഞതായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം. ഭാഗ്യം എപ്പോഴും ഇസ്രോക്കൊപ്പമായിരുന്നു. 2007 നവംബര്‍ 12നാണ് ഇസ്രോയും റഷ്യയുടെ ബഹിരാകാശ ഏജന്‍സിയുമായി കരാര്‍ ഒപ്പിടുന്നത്. ചന്ദ്രനില്‍ ഒരു പേടകമിറക്കാനുള്ള ഭാരതത്തിന്റെ ദൗത്യത്തിന് റഷ്യയുടെ പിന്തുണ ഉറപ്പിക്കുന്നതായിരുന്നു ആ കരാര്‍. ഓര്‍ബിറ്റും റോവറും നിര്‍മ്മിക്കേണ്ടത് ഇസ്രോയും. പ്രയാസമേറിയ പേടകത്തിന്റെ നിര്‍മ്മാണം റഷ്യന്‍ ഏജന്‍സിക്കും. ലാന്‍ഡര്‍ പോലുള്ള പേടകം നിര്‍മ്മിച്ച് തഴക്കമേറിയവരാണ് റഷ്യന്‍ ഏജന്‍സി. ഇസ്രോയുടെയും റഷ്യയുടെയും ശാസ്ത്രജ്ഞര്‍ കൂട്ടായി തീരുമാനമെടുത്ത് വരച്ചുണ്ടാക്കിയ രൂപരേഖയ്‌ക്ക് 2009 ആഗസ്റ്റില്‍ അനുമതിയുമായി. ഇസ്രോ സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കി, റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ചന്ദ്രയാന്‍ 2 വിക്ഷേപണം നീണ്ടു. ഇതിനിടയില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി ചൊവ്വയിലേക്ക് നടത്തിയ ദൗത്യം പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് റഷ്യ ചാന്ദ്രയാന്‍ മിഷനില്‍നിന്ന് പിന്മാറി. ലാന്‍ഡര്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണ ചുമതല ഇസ്രോയുടേതായി. ഇതുവരെ ലാന്‍ഡര്‍ പോലുള്ള പേടകം നിര്‍മ്മിച്ച് പരിചയമില്ലാത്ത ഇസ്രോ കനത്ത വെല്ലുവിളി ഏറ്റെടുത്തു. ഇതോടെ പൂര്‍ണ്ണമായും ഭാരതത്തില്‍ ആസൂത്രണം ചെയ്ത ബഹിരാകാശ ദൗത്യമെന്ന പേരും ചാന്ദ്രയാന്‍ നേടിയെടുത്തു. ഓര്‍ബിറ്ററും ലാന്‍ഡറും റോവറും നിര്‍മ്മിച്ച് ഭൂമിയില്‍ ചന്ദ്രോപരിതലം സൃഷ്ടിച്ച് പരീക്ഷണം നടത്തേണ്ടത് അതിലേറെ വെല്ലുവിളിയായി. ചന്ദ്രനിലേതിന് സമാനമായ മണ്ണ് അമേരിക്ക കൃത്രിമമായി നിര്‍മ്മിച്ചിരുന്നു. കോടികള്‍ കൊടുത്ത് അമേരിക്കയില്‍നിന്ന് മണ്ണ് എത്തിക്കാനുള്ള സാമ്പത്തികം പദ്ധതിക്കില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ സേലത്ത് സമാനരീതിയില്‍ മണ്ണ് സൃഷ്ടിക്കാനുള്ള പാറ കണ്ടെത്താന്‍ കഴിഞ്ഞത് ദൗത്യവിജയത്തിന് ശുഭപ്രതീക്ഷ നല്‍കി. കൃത്രിമ ചന്ദ്രോപരിതലമൊരുക്കി പലതവണ പരീക്ഷണങ്ങള്‍ നടത്തി പാളിച്ചകള്‍ പരിഹരിച്ചാണ് ജൂലൈ 22ന് ചന്ദ്രയാന്‍ 2 പേടകവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക് 3 പറന്നുയര്‍ന്നത്. ചരിത്രനേട്ടങ്ങളുടെ പട്ടികതന്നെയാണ് അതോടെ പിറന്നത്.

3,850 കിലോ ഭാരമാണ് ബഹിരാകാശത്തേക്ക് അയച്ചത്. 3,84,400 കിലോമീറ്റര്‍ താണ്ടി ചന്ദ്രോപരിതലത്തിന് 2.1 കിലോമിറ്റര്‍ അകലെവരെ എത്താന്‍ ചാന്ദ്രയാന് കഴിഞ്ഞു. രണ്ടാം തവണയും ഭാരതം ചന്ദ്രനില്‍ സ്വാധീനമുറപ്പിച്ചു. ചന്ദ്രനെ തൊട്ട രാജ്യങ്ങളൊന്നും സങ്കീര്‍ണ്ണമായ ദക്ഷിണ ധ്രുവത്തിലിറങ്ങാന്‍ ധൈര്യം കാട്ടിയിട്ടില്ല. അമേരിക്ക ഏഴുതവണയാണ് ചന്ദ്രദൗത്യത്തില്‍ 90 ശതമാനം പരാജയപ്പെട്ടത്. ചൈനയുടെ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ അന്തരീക്ഷത്തില്‍തന്നെ തകര്‍ന്നു. ചാന്ദ്രയാന്റെ ഓര്‍ബിറ്റര്‍ ചന്ദ്രന് 100 മീറ്റര്‍ അകലെ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസുമായി ഭൂമിയില്‍നിന്ന് യാത്രതിരിച്ച ഓര്‍ബിറ്ററിലെ ഇന്ധനം അവശേഷിക്കുന്നതിനാല്‍ ഏഴുവര്‍ഷത്തെ ആയുസോടെയാണ് കറക്കം. ചന്ദ്രനെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്താനുള്ള ഉപകരണങ്ങള്‍ ഓര്‍ബിറ്ററിലുണ്ട്. ഏഴുവര്‍ഷം കൊണ്ട് ഭാരതത്തിന് ചന്ദ്രോപരിതലത്തിലെ നിര്‍ണായക വിവരങ്ങള്‍ നല്‍കിയതിന് ശേഷമായിരിക്കും ഓര്‍ബിറ്റര്‍ വിശ്രമിക്കുക. അതിനും മുന്‍പ് സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തി കൂടുതല്‍ മികവാര്‍ന്ന സാങ്കേതിക വിദ്യയുമായി ഭാരതത്തിന്റെ മറ്റൊരു ചന്ദ്രദൗത്യം ഒരു ചാന്ദ്രപകലില്‍ ചന്ദ്രനെ കീഴടക്കും ദൈവത്തിന്റെ കൈയൊപ്പോടെ…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.