Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടിയും കൊണ്ട്, പുളിയും കുടിച്ച് സര്‍ക്കാര്‍

ഉത്തരന്‍byഉത്തരന്‍
Sep 25, 2019, 03:00 am IST
inVicharam

ചീഫ്‌സെക്രട്ടറി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് രക്ഷയായില്ല. ഇനി നടക്കാന്‍പോകുന്നതെന്തെന്ന് സെപ്തംബര്‍ 27ന് അറിയാം. മരട് ഫ്‌ളാറ്റാണ് പ്രശ്‌നം. ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ട് മാസങ്ങളായി. ഇത്തരം വിധികളൊക്കെ മറികടക്കാവുന്നതേയുള്ളൂ എന്ന മട്ടിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ശബരിമലയില്‍ യുവതീ പ്രവേശനവിഷയത്തില്‍ കൈക്കൊണ്ട ജാഗ്രത ഫ്‌ളാറ്റ്‌വിഷയത്തില്‍ എന്തേ കണ്ടില്ലെന്ന് ആരും ചോദിക്കരുത്. ശബരിമലഭക്തരോട് സര്‍ക്കാര്‍കാട്ടിയ ക്രൂരതയല്ലെ, തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന പ്രഹരങ്ങളെന്ന് ആരെങ്കിലും വിചാരിച്ചെങ്കില്‍ തെറ്റുപറയാനാവില്ല.

ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആവുന്നപണിയെല്ലാം ചെയ്തതാണ്. സര്‍വകക്ഷിയോഗം വിളിച്ച് പൊതുവികാരം പൊളിക്കലിന് എതിരാണെന്ന ധാരണപരത്തി. ഇതൊക്കെ ഏശുമോ സുപ്രീംകോടതിയില്‍? ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ചോദിച്ചു: ”പ്രകൃതിയോടാണോ നിങ്ങള്‍ കളിക്കുന്നത്. തീരദേശത്ത് അനധികൃത നിര്‍മാണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്താണവിടെ നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കോടതി നിശ്ചയിക്കും.” ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വാക്കുകള്‍ കേട്ടശേഷം സുപ്രീം കോടതിയില്‍നിന്നും ചീഫ്‌സെക്രട്ടറി ടോം ജോസ് നടന്നുവരുമ്പോഴുള്ള ശരീരഭാഷ എത്ര ആവര്‍ത്തിച്ചുകണ്ടാലും ബോറടിക്കില്ല. അടിയും കൊണ്ടു പുളിയും കുടിച്ചു എന്നുപറഞ്ഞാല്‍ മതിയല്ലോ. ചീഫ് സെക്രട്ടറി മാപ്പുപറയുക എന്നാല്‍ കേരളം മാപ്പുപറഞ്ഞതുതന്നെ. നാണവും മാനവുമുണ്ടെങ്കില്‍ അധികാരം വിട്ടൊഴിയേണ്ടതായിരുന്നു.

ചീഫ്‌സെക്രട്ടറി ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടോംജോസ് സുപ്രീം കോടതിയിലെത്തിയത്. ഹാജരാകേണ്ടിവരില്ലെന്ന വക്കീലിന്റെ വാക്കുകേട്ട് കോടതിയില്‍ പിറകിലിരുന്ന ടോം ജോസിനെ മുന്നിലേക്ക് വിളിച്ചുവരുത്തിയാണ് ശാസനം നല്‍കിയത്. മരടിലെ ഫ്‌ളാറ്റുകള്‍ നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെയാണ് പണിതത്. അനുമതി ലഭിക്കാന്‍തന്നെ കോടികള്‍ മാറിമറഞ്ഞു എന്നത് നേരാണ്. തീരദേശപരിപാലന അതോറിറ്റിയുടെ അനുമതിപോലും വാങ്ങാതെയുള്ള നിര്‍മ്മിതികള്‍ വര്‍ഷങ്ങളെടുത്താണ് പണിതത്. അത് പണിയുമ്പോള്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ആര്‍ക്കും മനസ് വന്നില്ലെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്. കെട്ടിടം പൊളിച്ചതുകൊണ്ടുമാത്രം പ്രശ്‌നംതീരാന്‍ പോകുന്നില്ല.

അവിടെ ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു. അതോടെ ഫ്‌ളാറ്റ് ഒഴിയാനുള്ള നഗരസഭയുടെ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോള്‍ തിരിച്ചടിയും കിട്ടി. സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. പൊളിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നുകഴിഞ്ഞു. 30 കോടി രൂപ പൊളിക്കലിന് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 13 കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിക്കുവേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. വക്കീലിനോടല്ല ചീഫ് സെക്രട്ടറിയോടാണ് തനിക്ക് സംസാരിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ പണിയെല്ലാം പാളുകയായിരുന്നു. എപ്പോള്‍ പൊളിക്കുമെന്ന് സത്യവാങ്മൂലത്തിലില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മിശ്രയോട് വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വക്കീല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബാക്കി കാര്യം അന്നുപറയാമെന്ന് കോടതി വ്യക്തമാക്കി. ഈ വെള്ളിയാഴ്ച എന്തുസംഭവിക്കുമെന്ന് കാണാന്‍ പോകുന്നു. കേസ് തോറ്റാലും ജയിച്ചാലും വക്കീല്‍ഫീസില്‍ കുറവൊന്നുമില്ല. തിങ്കളാഴ്ച 15 ലക്ഷമായിരുന്നു ഫീസ്. വെള്ളിയാഴ്ചയും അത്രതന്നെ വേണം. പഞ്ഞപ്പാട്ട് പാടുന്ന കേരളത്തിന്റെ ഖജനാവ് ചോരുന്നതിന്റെ വഴികള്‍ ഇങ്ങനെയൊക്കെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.