Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടിയും കൊണ്ട്, പുളിയും കുടിച്ച് സര്‍ക്കാര്‍

ഉത്തരന്‍ by ഉത്തരന്‍
Sep 25, 2019, 03:00 am IST
in Vicharam

ചീഫ്‌സെക്രട്ടറി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് രക്ഷയായില്ല. ഇനി നടക്കാന്‍പോകുന്നതെന്തെന്ന് സെപ്തംബര്‍ 27ന് അറിയാം. മരട് ഫ്‌ളാറ്റാണ് പ്രശ്‌നം. ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ട് മാസങ്ങളായി. ഇത്തരം വിധികളൊക്കെ മറികടക്കാവുന്നതേയുള്ളൂ എന്ന മട്ടിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ശബരിമലയില്‍ യുവതീ പ്രവേശനവിഷയത്തില്‍ കൈക്കൊണ്ട ജാഗ്രത ഫ്‌ളാറ്റ്‌വിഷയത്തില്‍ എന്തേ കണ്ടില്ലെന്ന് ആരും ചോദിക്കരുത്. ശബരിമലഭക്തരോട് സര്‍ക്കാര്‍കാട്ടിയ ക്രൂരതയല്ലെ, തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന പ്രഹരങ്ങളെന്ന് ആരെങ്കിലും വിചാരിച്ചെങ്കില്‍ തെറ്റുപറയാനാവില്ല.

ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആവുന്നപണിയെല്ലാം ചെയ്തതാണ്. സര്‍വകക്ഷിയോഗം വിളിച്ച് പൊതുവികാരം പൊളിക്കലിന് എതിരാണെന്ന ധാരണപരത്തി. ഇതൊക്കെ ഏശുമോ സുപ്രീംകോടതിയില്‍? ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ചോദിച്ചു: ”പ്രകൃതിയോടാണോ നിങ്ങള്‍ കളിക്കുന്നത്. തീരദേശത്ത് അനധികൃത നിര്‍മാണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്താണവിടെ നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കോടതി നിശ്ചയിക്കും.” ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വാക്കുകള്‍ കേട്ടശേഷം സുപ്രീം കോടതിയില്‍നിന്നും ചീഫ്‌സെക്രട്ടറി ടോം ജോസ് നടന്നുവരുമ്പോഴുള്ള ശരീരഭാഷ എത്ര ആവര്‍ത്തിച്ചുകണ്ടാലും ബോറടിക്കില്ല. അടിയും കൊണ്ടു പുളിയും കുടിച്ചു എന്നുപറഞ്ഞാല്‍ മതിയല്ലോ. ചീഫ് സെക്രട്ടറി മാപ്പുപറയുക എന്നാല്‍ കേരളം മാപ്പുപറഞ്ഞതുതന്നെ. നാണവും മാനവുമുണ്ടെങ്കില്‍ അധികാരം വിട്ടൊഴിയേണ്ടതായിരുന്നു.

ചീഫ്‌സെക്രട്ടറി ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടോംജോസ് സുപ്രീം കോടതിയിലെത്തിയത്. ഹാജരാകേണ്ടിവരില്ലെന്ന വക്കീലിന്റെ വാക്കുകേട്ട് കോടതിയില്‍ പിറകിലിരുന്ന ടോം ജോസിനെ മുന്നിലേക്ക് വിളിച്ചുവരുത്തിയാണ് ശാസനം നല്‍കിയത്. മരടിലെ ഫ്‌ളാറ്റുകള്‍ നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെയാണ് പണിതത്. അനുമതി ലഭിക്കാന്‍തന്നെ കോടികള്‍ മാറിമറഞ്ഞു എന്നത് നേരാണ്. തീരദേശപരിപാലന അതോറിറ്റിയുടെ അനുമതിപോലും വാങ്ങാതെയുള്ള നിര്‍മ്മിതികള്‍ വര്‍ഷങ്ങളെടുത്താണ് പണിതത്. അത് പണിയുമ്പോള്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ആര്‍ക്കും മനസ് വന്നില്ലെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്. കെട്ടിടം പൊളിച്ചതുകൊണ്ടുമാത്രം പ്രശ്‌നംതീരാന്‍ പോകുന്നില്ല.

അവിടെ ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു. അതോടെ ഫ്‌ളാറ്റ് ഒഴിയാനുള്ള നഗരസഭയുടെ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോള്‍ തിരിച്ചടിയും കിട്ടി. സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. പൊളിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നുകഴിഞ്ഞു. 30 കോടി രൂപ പൊളിക്കലിന് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 13 കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിക്കുവേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. വക്കീലിനോടല്ല ചീഫ് സെക്രട്ടറിയോടാണ് തനിക്ക് സംസാരിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ പണിയെല്ലാം പാളുകയായിരുന്നു. എപ്പോള്‍ പൊളിക്കുമെന്ന് സത്യവാങ്മൂലത്തിലില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മിശ്രയോട് വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വക്കീല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബാക്കി കാര്യം അന്നുപറയാമെന്ന് കോടതി വ്യക്തമാക്കി. ഈ വെള്ളിയാഴ്ച എന്തുസംഭവിക്കുമെന്ന് കാണാന്‍ പോകുന്നു. കേസ് തോറ്റാലും ജയിച്ചാലും വക്കീല്‍ഫീസില്‍ കുറവൊന്നുമില്ല. തിങ്കളാഴ്ച 15 ലക്ഷമായിരുന്നു ഫീസ്. വെള്ളിയാഴ്ചയും അത്രതന്നെ വേണം. പഞ്ഞപ്പാട്ട് പാടുന്ന കേരളത്തിന്റെ ഖജനാവ് ചോരുന്നതിന്റെ വഴികള്‍ ഇങ്ങനെയൊക്കെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.