Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടിയും കൊണ്ട്, പുളിയും കുടിച്ച് സര്‍ക്കാര്‍

ഉത്തരന്‍ by ഉത്തരന്‍
Sep 25, 2019, 03:00 am IST
in Vicharam

ചീഫ്‌സെക്രട്ടറി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് രക്ഷയായില്ല. ഇനി നടക്കാന്‍പോകുന്നതെന്തെന്ന് സെപ്തംബര്‍ 27ന് അറിയാം. മരട് ഫ്‌ളാറ്റാണ് പ്രശ്‌നം. ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ട് മാസങ്ങളായി. ഇത്തരം വിധികളൊക്കെ മറികടക്കാവുന്നതേയുള്ളൂ എന്ന മട്ടിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ശബരിമലയില്‍ യുവതീ പ്രവേശനവിഷയത്തില്‍ കൈക്കൊണ്ട ജാഗ്രത ഫ്‌ളാറ്റ്‌വിഷയത്തില്‍ എന്തേ കണ്ടില്ലെന്ന് ആരും ചോദിക്കരുത്. ശബരിമലഭക്തരോട് സര്‍ക്കാര്‍കാട്ടിയ ക്രൂരതയല്ലെ, തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന പ്രഹരങ്ങളെന്ന് ആരെങ്കിലും വിചാരിച്ചെങ്കില്‍ തെറ്റുപറയാനാവില്ല.

ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആവുന്നപണിയെല്ലാം ചെയ്തതാണ്. സര്‍വകക്ഷിയോഗം വിളിച്ച് പൊതുവികാരം പൊളിക്കലിന് എതിരാണെന്ന ധാരണപരത്തി. ഇതൊക്കെ ഏശുമോ സുപ്രീംകോടതിയില്‍? ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ചോദിച്ചു: ”പ്രകൃതിയോടാണോ നിങ്ങള്‍ കളിക്കുന്നത്. തീരദേശത്ത് അനധികൃത നിര്‍മാണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്താണവിടെ നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കോടതി നിശ്ചയിക്കും.” ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വാക്കുകള്‍ കേട്ടശേഷം സുപ്രീം കോടതിയില്‍നിന്നും ചീഫ്‌സെക്രട്ടറി ടോം ജോസ് നടന്നുവരുമ്പോഴുള്ള ശരീരഭാഷ എത്ര ആവര്‍ത്തിച്ചുകണ്ടാലും ബോറടിക്കില്ല. അടിയും കൊണ്ടു പുളിയും കുടിച്ചു എന്നുപറഞ്ഞാല്‍ മതിയല്ലോ. ചീഫ് സെക്രട്ടറി മാപ്പുപറയുക എന്നാല്‍ കേരളം മാപ്പുപറഞ്ഞതുതന്നെ. നാണവും മാനവുമുണ്ടെങ്കില്‍ അധികാരം വിട്ടൊഴിയേണ്ടതായിരുന്നു.

ചീഫ്‌സെക്രട്ടറി ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടോംജോസ് സുപ്രീം കോടതിയിലെത്തിയത്. ഹാജരാകേണ്ടിവരില്ലെന്ന വക്കീലിന്റെ വാക്കുകേട്ട് കോടതിയില്‍ പിറകിലിരുന്ന ടോം ജോസിനെ മുന്നിലേക്ക് വിളിച്ചുവരുത്തിയാണ് ശാസനം നല്‍കിയത്. മരടിലെ ഫ്‌ളാറ്റുകള്‍ നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെയാണ് പണിതത്. അനുമതി ലഭിക്കാന്‍തന്നെ കോടികള്‍ മാറിമറഞ്ഞു എന്നത് നേരാണ്. തീരദേശപരിപാലന അതോറിറ്റിയുടെ അനുമതിപോലും വാങ്ങാതെയുള്ള നിര്‍മ്മിതികള്‍ വര്‍ഷങ്ങളെടുത്താണ് പണിതത്. അത് പണിയുമ്പോള്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ആര്‍ക്കും മനസ് വന്നില്ലെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്. കെട്ടിടം പൊളിച്ചതുകൊണ്ടുമാത്രം പ്രശ്‌നംതീരാന്‍ പോകുന്നില്ല.

അവിടെ ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു. അതോടെ ഫ്‌ളാറ്റ് ഒഴിയാനുള്ള നഗരസഭയുടെ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോള്‍ തിരിച്ചടിയും കിട്ടി. സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. പൊളിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നുകഴിഞ്ഞു. 30 കോടി രൂപ പൊളിക്കലിന് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 13 കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിക്കുവേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. വക്കീലിനോടല്ല ചീഫ് സെക്രട്ടറിയോടാണ് തനിക്ക് സംസാരിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ പണിയെല്ലാം പാളുകയായിരുന്നു. എപ്പോള്‍ പൊളിക്കുമെന്ന് സത്യവാങ്മൂലത്തിലില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മിശ്രയോട് വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വക്കീല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബാക്കി കാര്യം അന്നുപറയാമെന്ന് കോടതി വ്യക്തമാക്കി. ഈ വെള്ളിയാഴ്ച എന്തുസംഭവിക്കുമെന്ന് കാണാന്‍ പോകുന്നു. കേസ് തോറ്റാലും ജയിച്ചാലും വക്കീല്‍ഫീസില്‍ കുറവൊന്നുമില്ല. തിങ്കളാഴ്ച 15 ലക്ഷമായിരുന്നു ഫീസ്. വെള്ളിയാഴ്ചയും അത്രതന്നെ വേണം. പഞ്ഞപ്പാട്ട് പാടുന്ന കേരളത്തിന്റെ ഖജനാവ് ചോരുന്നതിന്റെ വഴികള്‍ ഇങ്ങനെയൊക്കെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.