Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിങ്ങള്‍ പ്രതാപശാലികളാവുക

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 23, 2019, 03:30 am IST
in Samskriti

ജീവിതത്തില്‍ അടരാടി ജയിച്ചവരെല്ലാം അനേകം ത്യാഗങ്ങളും ബുദ്ധിമുട്ടുകളും

സഹിച്ചവരായിരിക്കും. എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നല്ല ജീവിതം. പക്ഷേ, അതിനു മുന്നില്‍ തോറ്റുകൊടുക്കാതെ അനവരതം പോരാടി ജയിക്കണമെന്ന ഇച്ഛ നമ്മുടെ മനസ്സില്‍ സദാ ഉണ്ടായിരിക്കണം. നാം പതിതരാകരുത്. 

മറിച്ച് പ്രതാപികളായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സദാ ശോഭ പരത്തിക്കൊണ്ട് ജീവിക്കണം. അതു കാണുമ്പോള്‍ ചുറ്റുമുള്ളവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും ഒരുപോലെ നാം മാതൃകയായിത്തീരും. 

വരാനിരിക്കുന്നതലമുറ നമ്മില്‍ ദര്‍ശിക്കേണ്ടത് നമ്മുടെ മഹത്തായ കര്‍മങ്ങളായിരിക്കണം. അതില്‍ അവര്‍ അഭിമാനം കൊള്ളുകയും വേണം.

നോക്കൂ, നാം മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുക്കുകയാണെങ്കില്‍, തീര്‍ച്ചയായും അത് നമുക്കുചുറ്റുമുള്ള അനേകമാളുകള്‍ക്ക് പ്രചോദനം നല്‍കുകതന്നെ ചെയ്യും. 

അഥര്‍വേദത്തില്‍ കടന്നുവരുന്ന മനോഹരമായ ഒരുമന്ത്രം കാണൂ:

ഓം യശ്ചകാര ന 

ശശാക കര്തും ശശ്രേ 

പാദമങ്ഗുരിമ്

ചകാര ഭദ്രമസ്മഭ്യമാത്മനേ തപനം തു സഃ.

(അഥര്‍വവേദം 4.18.6)

അര്‍ഥം: (യഃ =) ആരാണോ (ചകാര ന =) ചെയ്യാതിരിക്കുന്നത് (എന്നാല്‍ അയാള്‍)

(കര്‍തുമ് ശശാക =) ചെയ്യാന്‍ ശക്തനായിട്ടും (അയാള്‍) (പാദമ് അങ്ഗുരിമ് =)

കാലും വിരലുകളും, (ശശ്രേ =) മറിച്ചിട്ട്

(വ്യര്‍ഥമാക്കിയിട്ടിരിക്കുന്നത്) ഏതൊരാള്‍, (അസ്മഭ്യമ് =) നമുക്കായി,

ഒപ്പം (ആത്മനേ =) സ്വന്തമായും (ഭദ്രമ് =) ഭദ്രമായത് (ചകാര =) ചെയ്യുന്നത്

(തു =) എങ്കില്‍ (തപനമ് =) തപനശീലനായി, പ്രതാപവാനായിരിക്കുന്നത് (സഃ =)

അയാളാകുന്നു.

പതിതനും പ്രതാപവാനും തമ്മിലുള്ള വ്യത്യാസം ഈ മന്ത്രത്തിലുണ്ട്. ഏറെ കഴിവുണ്ടായിട്ടും സ്വന്തം കൈവിരലുകളും കാലും കെട്ടിയിട്ട് സ്വയം നശിക്കുന്നവരാണ് പതിതന്‍.  ‘പാദമങ്ഗുരിമ്’ എന്നത് വൈദികശൈലീപ്രയോഗമാണ്.

സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാതെ ദൗര്‍ഭാഗ്യത്തെ

പഴിച്ചിരിക്കുന്നവരെ സൂചിപ്പിക്കുകയാണ് ഈ പദപ്രയോഗം. അനേകം നല്ല കാര്യങ്ങള്‍ ചെയ്യാനും ജീവിതം വര്‍ണാഭമാക്കാനും ശേഷിയുണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുക എന്നത് വൈദികഋഷിമാര്‍ കൊടും പാതകമായിട്ടാണ് എണ്ണുന്നത്. എന്നാലോ തന്റെ കഴിവുകളെ യഥാവിധി, യഥായോഗ്യം പ്രയോഗിച്ച് ജീവിതത്തില്‍ ഭദ്രത കൈവരിക്കുന്നവരാകട്ടെ അവരെ പ്രതാപവാന്മാരായി വേദം ഗണിക്കുന്നു.

നമ്മുടെ ഇടയിലും ഇത്തരത്തിലുള്ളവരുണ്ട്. അനേകം കഴിവുകളാല്‍ അനുഗ്രഹീതരായ

സൗഭാഗ്യവാന്മാര്‍. അവര്‍ പക്ഷേ, തങ്ങളുടെ കഴിവുകളെ തിരിച്ചറിയാതെ, ഉപയോഗിക്കാതെ ജീവിതത്തില്‍ ഒന്നും നേടാതെ പതിതരായി കടന്നുപോകുന്നു.

എന്നാല്‍ സ്വജീവിതത്തില്‍, കര്‍ത്തവ്യകുശലത പുറത്തെടുത്ത് തങ്ങളുടെ കഴിവുകളെ അന്യര്‍ക്കും അവനവനും പ്രയോജനകരമാക്കിത്തീര്‍ക്കുന്നവരുണ്ട്. അവരാണ് ധന്യരും സൗഭാഗ്യശാലികളും.

മനുഷ്യര്‍ കാലുകള്‍കൊണ്ട് നടക്കുകയും കൈകള്‍കൊണ്ട് കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ രണ്ടും മുറിച്ചുകളഞ്ഞവനെപ്പോലെ പെരുമാറിയാലോ? നാം നിശ്ചലരായിപ്പോകും. ഇതാണ് വേദമന്ത്രത്തിന്റെ അകംപൊരുള്‍. നമുക്കേവര്‍ക്കും പ്രചോദനകരമായ വലിയ ഉപദേശമാണ് ഇവിടെ

കാണുന്നത്. നമ്മില്‍ ചിലരെങ്കിലും കഴിവുകള്‍ ഉപയോഗിക്കാതെ, തങ്ങളുടെ ദൗര്‍ഭാഗ്യത്തിനെ പഴിപറഞ്ഞ് ജീവിതം വ്യര്‍ഥമാക്കുന്നവരാണ്.

നമ്മളെല്ലാവരും തനിമയോടെ വ്യത്യസ്തരായി ഇരിക്കുന്നവരാണ്. വിലപിടിച്ച പേനയും വാച്ചുമൊക്കെ പ്രശസ്ത കമ്പനികള്‍ പുറത്തിറക്കുമ്പോള്‍ ‘ലിമിറ്റഡ്എഡിഷന്‍’ എന്ന പേരില്‍ കുറച്ചുമാത്രം പുറത്തിറക്കുന്ന പതിവുണ്ട്.

ഒന്നിനെപ്പോലെ മറ്റൊന്നില്ലാത്ത എഡിഷനുകളാണിവ. ഗാന്ധിജിയുടെ മുഖം ആലേഖനം ചെയ്ത പെന്ന്, അല്ലെങ്കില്‍ ഗണപതി കൊത്തിവെച്ച വാച്ച് എന്നിങ്ങനെ.

അതുപോലെ ഈ പ്രകൃതിയില്‍ നാം ഓരോരുത്തരും ‘ലിമിറ്റഡ് എഡിഷനാണ്’,

ഒരാളെപ്പോലെ മറ്റൊരാളില്ല. നമ്മിലെല്ലാം ഭഗവാനും പ്രകൃതിയും അനേകം നൈസര്‍ഗിക ഗുണങ്ങള്‍ നിറച്ചുവെച്ചിട്ടുണ്ട്.

ആ കഴിവുകളെ തിരിച്ചറിയണം. നമ്മില്‍ ഗായകരുണ്ട്, ചിത്രകാരന്മാരുണ്ട്,പ്രധാനമന്ത്രിമാരുണ്ട്, ആചാര്യന്മാരുണ്ട്, കളിക്കാരുണ്ട്, അങ്ങനെ അനേകവിധ ഗുണങ്ങളുള്ള

 നാമത് തിരിച്ചറിഞ്ഞ് ഉപയോഗിക്കുമ്പോള്‍ അന്യര്‍ക്കും അവനവനും അത് പ്രയോജനപ്പെടും. അപ്പോള്‍ നാം പ്രതാപശാലികളായിത്തീരും. അല്ലെങ്കിലോ, ആരോരുമറിയാതെ, സ്വയം നഷ്ടമായി, പതിതരായി എങ്ങോ പോയ് മറിയും.

തങ്ങളുടെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് കഴിവുകളെ വേണ്ടവിധം ഉപയോഗിക്കുമ്പോള്‍ ധന ഐശ്വര്യങ്ങളും ശ്രേയസ്സും പ്രശസ്തിയുമെല്ലാം പ്രതാപികളെത്തേടിവരും. ‘സൂര്യതേജസ്വികളായി’ മാറുക എന്നൊരു പ്രയോഗമുണ്ട്.

സൂര്യന്‍ മറ്റുള്ളവര്‍ക്ക് പ്രകാശവും ഊര്‍ജവും ഉന്മേഷവും പകര്‍ന്നു നല്‍കുന്നു. അവനവന്റെ കഴിവിനെ തിരിച്ചറിഞ്ഞ് ‘പരാര്‍ഥമിദം ശരീരം’ എന്ന

ബോധ്യത്തോടെ കര്‍ത്തവ്യനിരതനായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

നമ്മള്‍ ഓരോരുത്തരും ഇത് മാതൃകയാക്കണം. നാം പ്രതാപവാന്മാരാകുമ്പോള്‍ പതിതന്മാര്‍ കുരച്ചുചാടിയേക്കാം. അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ തള്ളിസ്വകര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക. 

ഒരുനാള്‍ വരും, ഏവരും നമ്മുടെ കര്‍മത്തെ തിരിച്ചറിയുന്ന നാള്‍. അതുവരെ നാം നിരന്തരംപ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.

                                                                                                                                 0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.