Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിങ്ങള്‍ പ്രതാപശാലികളാവുക

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 23, 2019, 03:30 am IST
in Samskriti

ജീവിതത്തില്‍ അടരാടി ജയിച്ചവരെല്ലാം അനേകം ത്യാഗങ്ങളും ബുദ്ധിമുട്ടുകളും

സഹിച്ചവരായിരിക്കും. എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നല്ല ജീവിതം. പക്ഷേ, അതിനു മുന്നില്‍ തോറ്റുകൊടുക്കാതെ അനവരതം പോരാടി ജയിക്കണമെന്ന ഇച്ഛ നമ്മുടെ മനസ്സില്‍ സദാ ഉണ്ടായിരിക്കണം. നാം പതിതരാകരുത്. 

മറിച്ച് പ്രതാപികളായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സദാ ശോഭ പരത്തിക്കൊണ്ട് ജീവിക്കണം. അതു കാണുമ്പോള്‍ ചുറ്റുമുള്ളവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും ഒരുപോലെ നാം മാതൃകയായിത്തീരും. 

വരാനിരിക്കുന്നതലമുറ നമ്മില്‍ ദര്‍ശിക്കേണ്ടത് നമ്മുടെ മഹത്തായ കര്‍മങ്ങളായിരിക്കണം. അതില്‍ അവര്‍ അഭിമാനം കൊള്ളുകയും വേണം.

നോക്കൂ, നാം മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുക്കുകയാണെങ്കില്‍, തീര്‍ച്ചയായും അത് നമുക്കുചുറ്റുമുള്ള അനേകമാളുകള്‍ക്ക് പ്രചോദനം നല്‍കുകതന്നെ ചെയ്യും. 

അഥര്‍വേദത്തില്‍ കടന്നുവരുന്ന മനോഹരമായ ഒരുമന്ത്രം കാണൂ:

ഓം യശ്ചകാര ന 

ശശാക കര്തും ശശ്രേ 

പാദമങ്ഗുരിമ്

ചകാര ഭദ്രമസ്മഭ്യമാത്മനേ തപനം തു സഃ.

(അഥര്‍വവേദം 4.18.6)

അര്‍ഥം: (യഃ =) ആരാണോ (ചകാര ന =) ചെയ്യാതിരിക്കുന്നത് (എന്നാല്‍ അയാള്‍)

(കര്‍തുമ് ശശാക =) ചെയ്യാന്‍ ശക്തനായിട്ടും (അയാള്‍) (പാദമ് അങ്ഗുരിമ് =)

കാലും വിരലുകളും, (ശശ്രേ =) മറിച്ചിട്ട്

(വ്യര്‍ഥമാക്കിയിട്ടിരിക്കുന്നത്) ഏതൊരാള്‍, (അസ്മഭ്യമ് =) നമുക്കായി,

ഒപ്പം (ആത്മനേ =) സ്വന്തമായും (ഭദ്രമ് =) ഭദ്രമായത് (ചകാര =) ചെയ്യുന്നത്

(തു =) എങ്കില്‍ (തപനമ് =) തപനശീലനായി, പ്രതാപവാനായിരിക്കുന്നത് (സഃ =)

അയാളാകുന്നു.

പതിതനും പ്രതാപവാനും തമ്മിലുള്ള വ്യത്യാസം ഈ മന്ത്രത്തിലുണ്ട്. ഏറെ കഴിവുണ്ടായിട്ടും സ്വന്തം കൈവിരലുകളും കാലും കെട്ടിയിട്ട് സ്വയം നശിക്കുന്നവരാണ് പതിതന്‍.  ‘പാദമങ്ഗുരിമ്’ എന്നത് വൈദികശൈലീപ്രയോഗമാണ്.

സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാതെ ദൗര്‍ഭാഗ്യത്തെ

പഴിച്ചിരിക്കുന്നവരെ സൂചിപ്പിക്കുകയാണ് ഈ പദപ്രയോഗം. അനേകം നല്ല കാര്യങ്ങള്‍ ചെയ്യാനും ജീവിതം വര്‍ണാഭമാക്കാനും ശേഷിയുണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുക എന്നത് വൈദികഋഷിമാര്‍ കൊടും പാതകമായിട്ടാണ് എണ്ണുന്നത്. എന്നാലോ തന്റെ കഴിവുകളെ യഥാവിധി, യഥായോഗ്യം പ്രയോഗിച്ച് ജീവിതത്തില്‍ ഭദ്രത കൈവരിക്കുന്നവരാകട്ടെ അവരെ പ്രതാപവാന്മാരായി വേദം ഗണിക്കുന്നു.

നമ്മുടെ ഇടയിലും ഇത്തരത്തിലുള്ളവരുണ്ട്. അനേകം കഴിവുകളാല്‍ അനുഗ്രഹീതരായ

സൗഭാഗ്യവാന്മാര്‍. അവര്‍ പക്ഷേ, തങ്ങളുടെ കഴിവുകളെ തിരിച്ചറിയാതെ, ഉപയോഗിക്കാതെ ജീവിതത്തില്‍ ഒന്നും നേടാതെ പതിതരായി കടന്നുപോകുന്നു.

എന്നാല്‍ സ്വജീവിതത്തില്‍, കര്‍ത്തവ്യകുശലത പുറത്തെടുത്ത് തങ്ങളുടെ കഴിവുകളെ അന്യര്‍ക്കും അവനവനും പ്രയോജനകരമാക്കിത്തീര്‍ക്കുന്നവരുണ്ട്. അവരാണ് ധന്യരും സൗഭാഗ്യശാലികളും.

മനുഷ്യര്‍ കാലുകള്‍കൊണ്ട് നടക്കുകയും കൈകള്‍കൊണ്ട് കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ രണ്ടും മുറിച്ചുകളഞ്ഞവനെപ്പോലെ പെരുമാറിയാലോ? നാം നിശ്ചലരായിപ്പോകും. ഇതാണ് വേദമന്ത്രത്തിന്റെ അകംപൊരുള്‍. നമുക്കേവര്‍ക്കും പ്രചോദനകരമായ വലിയ ഉപദേശമാണ് ഇവിടെ

കാണുന്നത്. നമ്മില്‍ ചിലരെങ്കിലും കഴിവുകള്‍ ഉപയോഗിക്കാതെ, തങ്ങളുടെ ദൗര്‍ഭാഗ്യത്തിനെ പഴിപറഞ്ഞ് ജീവിതം വ്യര്‍ഥമാക്കുന്നവരാണ്.

നമ്മളെല്ലാവരും തനിമയോടെ വ്യത്യസ്തരായി ഇരിക്കുന്നവരാണ്. വിലപിടിച്ച പേനയും വാച്ചുമൊക്കെ പ്രശസ്ത കമ്പനികള്‍ പുറത്തിറക്കുമ്പോള്‍ ‘ലിമിറ്റഡ്എഡിഷന്‍’ എന്ന പേരില്‍ കുറച്ചുമാത്രം പുറത്തിറക്കുന്ന പതിവുണ്ട്.

ഒന്നിനെപ്പോലെ മറ്റൊന്നില്ലാത്ത എഡിഷനുകളാണിവ. ഗാന്ധിജിയുടെ മുഖം ആലേഖനം ചെയ്ത പെന്ന്, അല്ലെങ്കില്‍ ഗണപതി കൊത്തിവെച്ച വാച്ച് എന്നിങ്ങനെ.

അതുപോലെ ഈ പ്രകൃതിയില്‍ നാം ഓരോരുത്തരും ‘ലിമിറ്റഡ് എഡിഷനാണ്’,

ഒരാളെപ്പോലെ മറ്റൊരാളില്ല. നമ്മിലെല്ലാം ഭഗവാനും പ്രകൃതിയും അനേകം നൈസര്‍ഗിക ഗുണങ്ങള്‍ നിറച്ചുവെച്ചിട്ടുണ്ട്.

ആ കഴിവുകളെ തിരിച്ചറിയണം. നമ്മില്‍ ഗായകരുണ്ട്, ചിത്രകാരന്മാരുണ്ട്,പ്രധാനമന്ത്രിമാരുണ്ട്, ആചാര്യന്മാരുണ്ട്, കളിക്കാരുണ്ട്, അങ്ങനെ അനേകവിധ ഗുണങ്ങളുള്ള

 നാമത് തിരിച്ചറിഞ്ഞ് ഉപയോഗിക്കുമ്പോള്‍ അന്യര്‍ക്കും അവനവനും അത് പ്രയോജനപ്പെടും. അപ്പോള്‍ നാം പ്രതാപശാലികളായിത്തീരും. അല്ലെങ്കിലോ, ആരോരുമറിയാതെ, സ്വയം നഷ്ടമായി, പതിതരായി എങ്ങോ പോയ് മറിയും.

തങ്ങളുടെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് കഴിവുകളെ വേണ്ടവിധം ഉപയോഗിക്കുമ്പോള്‍ ധന ഐശ്വര്യങ്ങളും ശ്രേയസ്സും പ്രശസ്തിയുമെല്ലാം പ്രതാപികളെത്തേടിവരും. ‘സൂര്യതേജസ്വികളായി’ മാറുക എന്നൊരു പ്രയോഗമുണ്ട്.

സൂര്യന്‍ മറ്റുള്ളവര്‍ക്ക് പ്രകാശവും ഊര്‍ജവും ഉന്മേഷവും പകര്‍ന്നു നല്‍കുന്നു. അവനവന്റെ കഴിവിനെ തിരിച്ചറിഞ്ഞ് ‘പരാര്‍ഥമിദം ശരീരം’ എന്ന

ബോധ്യത്തോടെ കര്‍ത്തവ്യനിരതനായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

നമ്മള്‍ ഓരോരുത്തരും ഇത് മാതൃകയാക്കണം. നാം പ്രതാപവാന്മാരാകുമ്പോള്‍ പതിതന്മാര്‍ കുരച്ചുചാടിയേക്കാം. അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ തള്ളിസ്വകര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക. 

ഒരുനാള്‍ വരും, ഏവരും നമ്മുടെ കര്‍മത്തെ തിരിച്ചറിയുന്ന നാള്‍. അതുവരെ നാം നിരന്തരംപ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.

                                                                                                                                 0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

India

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.