Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാര്‍ പണം പാര്‍ട്ടിയിലേക്ക്

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Sep 22, 2019, 01:55 am IST
in Vicharam

അഞ്ച് വര്‍ഷത്തെ സംസ്ഥാന ഭരണംകൊണ്ട് എങ്ങനെ പരമാവധി പൊതുസമ്പത്ത് പാര്‍ട്ടിയിലേക്ക് മാറ്റാം എന്ന് ഗവേഷണം നടത്തി അത് പ്രായോഗികമാക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതിന് ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നതാകട്ടെ സഹകരണ മേഖലയെയും. അതിന്റെ ഭാഗം തന്നെയാണ് റബ്‌കോയുടെ കടം സര്‍ക്കാര്‍ തിരിച്ചടച്ചതും കേരള ബാങ്കിന്റെ രൂപീകരണവുമൊക്കെ.

കണ്ണൂര്‍ നഗരത്തില്‍ റബ്‌കോയ്‌ക്ക് 67.5 സെന്റ് സ്ഥലവും ആസ്ഥാനമന്ദിരമായി അഞ്ചുനില കെട്ടിടവും (ഓഡിറ്റോറിയമുള്‍പ്പെടെ) ഉണ്ട്. കോട്ടയം പാമ്പാടിയില്‍ 10.50 ഏക്കര്‍ സ്ഥലവും ഫാക്ടറിയുമുണ്ട്. എല്ലാംകൂടി ഏതാണ്ട് അഞ്ച് കോടിയിലേറെ രൂപ മൂല്യമുള്ള ആസ്തിയുണ്ട് ഈ സ്ഥാപനത്തിന്. എന്നാല്‍, സംസ്ഥാന സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ അവര്‍ വരുത്തിവച്ച 238 കോടി രൂപയുടെ കടം സംസ്ഥാനസര്‍ക്കാര്‍ അടച്ചുതീര്‍ത്തപ്പോള്‍ ഒരു ഈട് പോലും വ്യവസ്ഥപ്പെടുത്തിയില്ല. ഒരു ധാരണയും ഒപ്പിടാതെയുള്ള ഉപാധികളില്ലാത്ത തിരിച്ചടവ് മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് വിവാദമാവുകയും ചെയ്തപ്പോള്‍ കഴിഞ്ഞദിവസമാണ് 9.5 ശതമാനം പലിശയോടെ 238 കോടി രൂപ റബ്‌കോ തിരിച്ചടയ്‌ക്കണമെന്നും റബ്‌കോയുടെ സ്വത്ത് ജാമ്യമായിരിക്കണമെന്നും വ്യവസ്ഥയുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 12 തവണകളായി പണം സര്‍ക്കാരില്‍ തിരിച്ചടക്കണമെന്നും ധാരണയാക്കി. എന്നാല്‍ ഈ 12 തവണ 12 മാസത്തവണയാണോ 12 വര്‍ഷത്തവണയാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് റബ്‌കോയില്‍നിന്ന് ലഭിക്കാനുള്ള വായ്‌പാതുക ഈടാക്കാന്‍ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് സര്‍ഫസി ആക്ട് പ്രകാരം ഈടുവസ്തുക്കള്‍ പിടിച്ചെടുത്തതാണ്. അത് ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നടക്കുന്നതിനിടയിലാണ് കേരളാ ബാങ്കിന്റെ പേരില്‍ സര്‍ക്കാര്‍ റബ്‌കോയുടെ ബാധ്യതകള്‍ തീര്‍ത്തുകൊടുത്തത്.  

തുടക്കം മുതല്‍ ഇന്നേവരെ നഷ്ടം മാത്രമുണ്ടാകുകയും കടബാധ്യത പെരുകുകയും ചെയ്തതിന്റെ കാരണമന്വേഷിച്ച് എങ്ങോട്ടും പോകേണ്ടതില്ല. പണം മുഴുവന്‍ പാര്‍ട്ടിയുടെ വിവിധ ലാവണങ്ങളിലേക്ക് തന്നെയാണ് ഒഴുകിയത്. കോടികളുടെ പരസ്യം പാര്‍ട്ടി പത്രത്തിനും പാര്‍ട്ടി ചാനലിനും മാത്രം നല്‍കി. വര്‍ഷത്തില്‍ പലതവണ സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന വിദേശയാത്രകള്‍ക്കും കോടികള്‍ ചെലവാക്കി.

തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും കൈയില്‍നിന്ന് പണം പിരിച്ച് വിവിധ മേഖലകളില്‍ സഹകരണസംഘങ്ങള്‍ തുടങ്ങുകയും അതിന്റെ പേരില്‍ സര്‍ക്കാരില്‍നിന്നും സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നും കോടികളുടെ വായ്‌പകള്‍ സംഘടിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ ആ പണം പാര്‍ട്ടി നേതാക്കളുടെ കൈകളിലേക്ക് ഒഴുക്കാനുള്ള വഴികളാണ് അന്വേഷിക്കുന്നത്. അതിന് ആവശ്യമെങ്കില്‍ സഹകരണ സംഘവുമായി ബന്ധപ്പെട്ട് പ്രൈവറ്റ് കമ്പനികളോ ട്രസ്റ്റുകളോ രൂപീകരിക്കും. ഇത്തരത്തിലാണ് സംസ്ഥാന സഹകരണ ബാങ്കിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരുഭാഗം പാര്‍ട്ടിയുടെ കൈയിലേക്ക് എത്തിച്ചേര്‍ന്നത്. സംസ്ഥാന സഹകരണ ബാങ്കിന്റെ കീഴില്‍ മണ്‍വിളയിലുള്ള 100 കോടി വിലമതിക്കുന്ന സഹകരണ ട്രെയിനിംഗ് സെന്ററും 10 ഏക്കര്‍ സ്ഥലവും ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാക്കി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഈ ട്രസ്റ്റിന്റെ ചെയര്‍മാന്‍. ജനകീയ ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സ്ഥാപനത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന്റെ കീഴിലാക്കി ഒരു പോതുയോഗം പോലും വിളിക്കാതെയാണ് ട്രസ്റ്റിന് ഈ സ്വത്തുക്കള്‍ കൈമാറാനുള്ള നടപടി സ്വീകരിച്ചത്.

അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന്റെ കീഴില്‍ ബാലന്‍സ് ഷീറ്റ് ക്ലിയറന്‍സിന്റെ മറവില്‍ സംസ്ഥാന സഹകരണ ബാങ്ക് എഴുതിത്തള്ളിയത് കോടികളാണ്. ഇതൊന്നും റിസര്‍വ് ബാങ്കിന്റെയോ നബാര്‍ഡിന്റെയോ നിരീക്ഷണത്തിലോ നിര്‍ദ്ദേശാനുസരണമോ ആയിരുന്നില്ല. സംസ്ഥാനത്ത് സാങ്കേതികമായി പ്രത്യേക നടപടി സ്വീകരിച്ചാണ് കോടികള്‍ എഴുതിത്തള്ളിയതും അതിനായി പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയതും. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒടിഎസ് വഴി വായ്‌പകള്‍ എഴുതിത്തള്ളിയതും നിയമവിരുദ്ധമായാണ്. അവയ്‌ക്കൊന്നും പൊതുയോഗത്തിന്റെ അംഗീകാരമുണ്ടായിരുന്നില്ല.

കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലും ജനാധിപത്യമില്ല. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമെന്ന പേരില്‍ സര്‍ക്കാര്‍ പ്രതിനിധികളാണ് അവിടങ്ങളില്‍ ഭരണം നടത്തുന്നത്. ഇപ്പോള്‍ കേരളാ ബാങ്കിന്റെ രൂപീകരണത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും മുനിസിപ്പല്‍, പഞ്ചായത്ത് ഭരണസമിതികള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും വായ്‌പ നല്‍കുന്നതിന് ഉപയുക്തമായ രീതിയില്‍ ആ ബാങ്കിനെ മാറ്റുക എന്നതാണ്. സാധാരണക്കാര്‍ക്ക് ഒരു ഗുണവും കേരള ബാങ്ക് കൊണ്ട് ഉണ്ടാകില്ല.

പ്രൊഫ. എം.എസ്. ശ്രീറാം കമ്മിറ്റിയുടെ ശുപാര്‍ശകളിലൊന്ന് വായ്‌പേതര സഹകരണ സംഘങ്ങളെ കേരള ബാങ്കില്‍ അംഗങ്ങളാക്കണമെന്നാണ്. അങ്ങനെയായാല്‍ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനാവില്ലെന്ന് സിപിഎമ്മിന് മനസ്സിലായതുകൊണ്ട് ഈ നിര്‍ദ്ദേശം സ്വീകരിച്ചില്ല. പാര്‍ട്ടി ഉടമസ്ഥതയില്‍ ഒരു പൊതുമേഖല ബാങ്ക് ഉണ്ടാക്കാനായിരുന്നു സിപിഎം ആദ്യം ശ്രമിച്ചത്. അതിന് രഞ്ജിത്ത് കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് രൂപീകരണം അസാധ്യമാണെന്ന് മനസ്സിലായി. തുടര്‍ന്നാണ് സഹകരണ മേഖലയിലൂടെ ഈ ലക്ഷ്യം നേടാന്‍ ശ്രമമാരംഭിച്ചത്. 

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

പുതിയ വാര്‍ത്തകള്‍

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.