Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാരിക്കോരി വായ്‌പ; പലിശയെപ്പറ്റി മിണ്ടരുത്

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Sep 21, 2019, 02:20 am IST
in Vicharam

കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) എന്ന പേരില്‍ 1997ല്‍ ആണ് കണ്ണൂര്‍ കേന്ദ്രമാക്കി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ആരംഭിച്ചത്. റബ്ബര്‍ കര്‍ഷകരില്‍നിന്ന് റബ്ബര്‍ ഷീറ്റുകള്‍, ലാറ്റെക്‌സ്, റബ്ബര്‍ തടികള്‍ എന്നിവ സംഭരിച്ച് റബ്ബര്‍, റബ്ബര്‍ത്തടി അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണം നടത്തുക എന്നതാണ് റബ്‌കോയുടെ ലക്ഷ്യം. കഴിഞ്ഞ പത്തിരുപത് വര്‍ഷത്തിനുള്ളില്‍ റബ്ബര്‍ ഫര്‍ണിച്ചര്‍, ചെരുപ്പ്, പാനല്‍ബോര്‍ഡ്, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, സൈക്കിള്‍ ടയര്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ പലഭാഗത്തായി തുടങ്ങി. റബ്‌കോ ഹുവാട് വുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റബ്‌കോ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും റബ്‌കോ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്രോജക്ട്, റബ്‌കോ ഫാമേഴ്‌സ് അലയന്‍സ് സ്ട്രാറ്റജി തുടങ്ങിയ പദ്ധതികളും സഹകരണസംഘത്തെ മുന്‍നിര്‍ത്തി ആരംഭിച്ചു. വിവിധ യൂണിറ്റുകളിലേക്കുള്ള ജോലിക്കാരുടെ നിയമനം ഒരുതരത്തില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റ് തന്നെയായിരുന്നു.

1997ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് റബ്‌കോ രൂപംകൊണ്ടത്. 97 മുതല്‍ ഇന്നുവരെയുള്ള മൂന്ന് ഇടതുസര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചു.  എല്‍ഡിഎഫ് ഭരണകാലത്തെല്ലാം റബ്‌കോ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍നിന്നും സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍നിന്നും കയ്യയച്ച് വായ്‌പകള്‍ നേടി. 

2008ല്‍ എന്‍സിഡിസി 47.36 കോടി രൂപ 10 ശതമാനം പലിശയ്‌ക്ക് കടംവാങ്ങി. ഈ തുക എട്ട് വര്‍ഷംകൊണ്ട് തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണ് വായ്‌പ അനുവദിച്ചത്. ഒരു രൂപപോലും തിരിച്ചടച്ചില്ല. 2010ല്‍ വിവിധ ബാങ്കുകളില്‍നിന്ന് 12 ശതമാനം പലിശയ്‌ക്കാണ് 116.57 കോടി രൂപ വായ്‌പയെടുത്തത്. ഇതും ഇതുവരെ തിരിച്ചടച്ചില്ല. കേരള സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് 2008ല്‍ 175.7 കോടിയും 2009ല്‍ 25 കോടിയും കടമെടുത്തു. 10.5 ശതമാനം പലിശയാണ് വ്യവസ്ഥ ചെയ്തത്. ഇങ്ങനെ മൊത്തം 364.63 കോടി രൂപ ഉപാധികളൊന്നുമില്ലാതെ വായ്‌പയെടുക്കുകയും പലിശപോലും തിരിച്ചടക്കാതിരുന്ന സ്ഥാപനത്തിന്റെ ബാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

തലശ്ശേരി ചെറുകിട വ്യവസായ പാര്‍ക്കില്‍ റബ്കോയ്‌ക്ക് കിന്‍ഫ്രയുടെ 23.435 ഏക്കര്‍ ഭൂമി അനുവദിച്ചതും വ്യവസ്ഥകള്‍ പാലിക്കാതെയാണ്. ഈ ഭൂമിയില്‍ ഉള്‍പ്പെട്ട 3.605 ഏക്കര്‍ അധികഭൂമി പാട്ടത്തവണയുടെ ആദ്യതവണ അടക്കാതെയും ലൈസന്‍സ് എഗ്രിമെന്റില്‍ ഏര്‍പ്പെടുത്താതെയുമാണ് റബ്കോ ഗ്രൂപ്പ് കൈവശപ്പെടുത്തിയത്. പാട്ടത്തുക 44.96 ലക്ഷം രൂപ ഇതുവരെ അടച്ചില്ലെങ്കിലും റഗുലേഷന്‍ അനുസരിച്ചുള്ള ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികളെടുക്കാന്‍ കിന്‍ഫ്ര തയ്യാറായില്ല. 96.01 ലക്ഷം രൂപ അധിക പാട്ടത്തുക കിന്‍ഫ്ര ആവശ്യപ്പെട്ടതും റബ്കോ നല്‍കിയിട്ടില്ല. 2012 ഡിസംബര്‍ വരെയുള്ള കാലയളവിലെ കോമണ്‍ ഫെസിലിറ്റി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, വാര്‍ഷിക ലൈസന്‍സ് ഫീ എന്നീ ഇനങ്ങളില്‍ അടക്കേണ്ട 52.80 ലക്ഷം രൂപയും റബ്കോ അടച്ചിട്ടില്ല. നിയമപ്രകാരമുള്ള ഒരുനടപടികളും പാലിക്കാതെ കിന്‍ഫ്രയുടെ സ്ഥലം പാട്ടത്തിനെടുത്ത് അത് ഉപയോഗപ്പെടുത്താന്‍ ഭരണകൂടത്തെ ദുരുപയോഗം ചെയ്യുകയാണ് സിപിഎം നേതൃത്വത്തിലുള്ള റബ്കോ ഭരണസമിതി ചെയ്തത്.

തുടക്കം മുതല്‍ കോടികളുടെ നഷ്ടവുമായി ഇരുപത് വര്‍ഷത്തിലേറെക്കാലം മുന്നോട്ടുപോയ ഒരു സ്ഥാപനത്തെ അതിന്റെ സ്വാഭാവിക മരണത്തിന് അനുവദിക്കുന്നതിന് പകരം അതിനെ സംരക്ഷിക്കാന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് വീണ്ടും കൈയിട്ടുവാരുകയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്തത്. ആസ്തിപോലും കണക്കിലെടുക്കാതെയാണ് സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും മറ്റ് സഹകരണ ബാങ്കുകളില്‍നിന്നും ഉപാധികളില്ലാത്ത വായ്‌പ സിപിഎം നേതാക്കള്‍ നേടിക്കൊടുത്തത്. മറ്റ് സഹകരണ സ്ഥാപനങ്ങളെയും അപകടക്കെണിയിലാക്കിക്കൊണ്ടാണ് റബ്കോ നിലനില്‍ക്കുന്നത്. പാലായിലെ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പൂട്ടിപ്പോയത് റബ്കോ മൂന്നരക്കോടിയിലേറെ രൂപ കുടിശ്ശിക ഉണ്ടാക്കിയതുകൊണ്ടാണ്.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഡിപാര്‍ട്ടുമെന്റുകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍ റബ്കോയില്‍നിന്ന് വാങ്ങണമെന്ന ഉത്തരവ് പലവട്ടം സ്റ്റോര്‍സ് ആന്റ് പര്‍ച്ചേസ് ഡിപാര്‍ട്ട്മെ ന്റ് പുറപ്പെടുവിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ച സമയത്തായിരുന്നു ഈ ഉത്തരവുകളെല്ലാം ഇറങ്ങിയത്. ഏറ്റവുമൊടുവില്‍ 2018 ആഗസ്റ്റ് 6ന് ആണ് ഉത്തരവിറക്കിയത്. ടെന്‍ഡര്‍ വിളിക്കാതെതന്നെ ഓര്‍ഡറിനൊപ്പം നല്‍കിയ വിലവിവരപ്പട്ടിക പ്രകാരം ഫര്‍ണിച്ചറുകള്‍ വാങ്ങണമെന്നാണ് ഉത്തരവില്‍ പറയുന്നത്. റബ്കോ ഫര്‍ണിച്ചറുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടും റബ്കോ നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കുതന്നെ പോയിക്കൊണ്ടിരുന്നു. റബ്കോ ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ചും റബ്ബര്‍വുഡ് ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡ് ഉണ്ടായിട്ടും ശതകോടിയുടെ നഷ്ടം ഈ സ്ഥാപനത്തിന് എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് വായ്‌പകള്‍ വാങ്ങിനല്‍കുന്നതിന് ചുക്കാന്‍ പിടിച്ച സര്‍ക്കാര്‍ അന്വേഷണം നടത്താതിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. സഹകരണപ്രസ്ഥാനത്തെ മറയാക്കി പാര്‍ട്ടി നേതാക്കള്‍ക്ക് ധൂര്‍ത്തടിക്കാനും പൊതുഖജനാവിലെ പണം കൈയിട്ടുവാരാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് റബ്കോ ഉള്‍പ്പെടെയുള്ള ചില സഹകരണ സ്ഥാപനങ്ങളെ സിപിഎം നിലനിര്‍ത്തുന്നത്.

(നാളെ: ‘സര്‍ക്കാര്‍ പണം പാര്‍ട്ടിയിലേക്ക്’)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

India

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

India

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

Kerala

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

India

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

പുതിയ വാര്‍ത്തകള്‍

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.