Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിന്റെ ലയനം ഉന്മനീ മുദ്ര

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Sep 18, 2019, 01:01 am IST
in Samskriti

    

താരേ ജ്യോതിഷി സംയോജ്യ

കിംചിദുന്നമയേദ് ഭ്രുവൗ

പൂര്‍വയോഗം മനോ യുഞ്ജ-

ന്നുന്മനീകാരകഃ ക്ഷണാത്-4 -39

പുരികങ്ങള്‍ അല്പമുയര്‍ത്തി കണ്‍മണികള്‍ പ്രകാശത്തില്‍ കേന്ദ്രീകരിച്ച് മുമ്പു പറഞ്ഞതുപോലെ യോഗം ചെയ്താല്‍ പെട്ടെന്നു തന്നെ ഉന്മനി ലഭിക്കും.

ശരിയായ ഏകാഗ്രത എന്താണ്? നമ്മള്‍ ഏകാഗ്രമാക്കി വെക്കുന്ന വസ്തുവില്‍ മാത്രം മനസ്സു പൂര്‍ണമായും ലയിച്ചാല്‍ ഏകാഗ്രത പൂര്‍ണമായി. അതു തന്നെ സമാധി. വിവേകാനന്ദ സ്വാമി സമാധിയെ  രീിരലിൃേമശേീി എന്നാണ് തര്‍ജ്ജുമ ചെയ്തിട്ടുള്ളത്. ഭ്രൂമധ്യത്തില്‍ തന്നെ ദൃഷ്ടി ഉറപ്പിച്ച് കുറേ സമയം ഇരിക്കുമ്പോള്‍ അവിടെ ഒരു ചെറിയ ജ്യോതി പ്രത്യക്ഷപ്പെടും. കണ്ണടച്ച് അതില്‍ത്തന്നെ കുറേ സമയം ശ്രദ്ധിച്ചാല്‍ ആ പ്രകാശം മാത്രം ബാക്കിയാവും. ബാക്കിയൊക്കെ അപ്രത്യക്ഷമാവും. അവിടെ സമാധി ലഭിച്ചാല്‍ അത് ഉന്മനി.

കേചിദാഗമ ജാലേന –

കേചിന്നിഗമ സങ്കുലൈഃ

കേചിത്തര്‍ക്കേണ മുഹ്യന്തി

നൈവ ജാനന്തി താരകം-4- 40 

ചിലര്‍ ആഗമങ്ങളാലും ചിലര്‍ നിഗമങ്ങ ളാലും മറ്റു ചിലര്‍ തര്‍ക്കങ്ങളാലും മോഹിക്കപ്പട്ടിരിക്കുന്നു. എന്നാല്‍ മോചന മാര്‍ഗം ആര്‍ക്കും അറിയില്ല.

ഉന്മനി മാത്രമെ മാര്‍ഗമുള്ളൂ എന്നാണ് ഇവിടെ ഉറപ്പിക്കുന്നത്. ‘ആഗച്ഛന്തി ബുദ്ധിം ആരോഹന്തി അര്‍ഥാ ഏഭ്യഃ ‘ ഏതില്‍ നിന്നാണോ അര്‍ഥങ്ങള്‍ വന്ന് ബുദ്ധിയില്‍ സ്ഥാനം പിടിക്കുന്നത് അതാണ് ആഗമങ്ങള്‍. അതായത് തന്ത്രം, ശാസ്ത്രങ്ങള്‍ മുതലായവ. അവയുടെ വലയില്‍ (ജാലം) പെട്ട് ജനം മോഹിക്കുന്നു. അവയില്‍ പറയുന്ന പലതരം ഫലങ്ങളെ തേടി വലയുന്നു. നിഗമങ്ങള്‍ എന്നാല്‍ വേദങ്ങള്‍. അവയില്‍ പറഞ്ഞ പല തരം യാഗഫലങ്ങളെ ആഗ്രഹിച്ച് കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ചിലര്‍ ന്യായം, വൈശേഷികം, തര്‍ക്കം മുതലായവയിലൂടെ പല തര്‍ക്കങ്ങളിലും യുക്തികളിലും ഏര്‍പ്പെട്ട് വലയുന്നു. തരണം ചെയ്യാന്‍ സഹായിക്കുന്നതാണ് താരകം. ഈ സംസാരസാഗരത്തെ തരണം ചെയ്യാന്‍, കടക്കാന്‍ ഉള്ള ഉപായം, തോണി ഏതെന്ന് വൈദികര്‍ക്കോ താന്ത്രികര്‍ക്കോ താര്‍ക്കികര്‍ക്കോ അറിയില്ല.

ആഗമമെന്നാല്‍ ശിവന്‍ ശക്തിക്കുപദേശിക്കുന്നതെന്നൊരു സങ്കല്പവുമുണ്ട്. ശൈവമായ അത്തരം ഗ്രന്ഥങ്ങളില്‍ ശിവന്നായിരിക്കും പ്രാധാന്യം. എന്നാല്‍ ശക്തി ശിവന്നുപദേശം നല്കുന്ന നിഗമങ്ങളില്‍ ശക്തിയില്ലാതെ ശിവന്‍ ശവമാണ് എന്ന് സ്ഥാപിക്കും. 

സത്യയുഗത്തില്‍ വേദമാണ് ധര്‍മ്മത്തെ, സഫല ജീവിത പദ്ധതിയെ അവതരിപ്പിച്ചത്.

ത്രേതായുഗത്തില്‍ സ്മൃതികള്‍ അതു തന്നെ ചെയ്തു. ദ്വാപരയുഗത്തില്‍ അതു ചെയ്തത് പുരാണങ്ങളാണ്. ഇപ്പോള്‍, കലിയുഗത്തില്‍ ആഗമനിഗമങ്ങളും 64 തന്ത്രങ്ങളുമാണ് (ചതുഃ ഷഷ്ഠ്യാ തന്ത്രൈഃ) ധര്‍മ പ്രചരണത്തിനടിസ്ഥാനം.

ഒരു യുഗത്തിലെ ധര്‍മ്മം മറ്റൊരു യുഗത്തില്‍ അതേപടി ഫലവത്താകണമെന്നില്ല. കലിയുഗത്തില്‍ തന്നെ ആഗമ – നിഗമ – തന്ത്രങ്ങളിലെ ജ്ഞാന – സാധനകള്‍ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് കൂടുതല്‍. എന്നാല്‍ യോഗ പദ്ധതി തന്നെയാണ് കൂടുതല്‍ പ്രയോജനകരമെന്നാണ് ഇവിടെ സ്ഥാപിക്കുന്നത്.

അര്‍ധോന്മീലിതലോചനഃ 

സ്ഥിരമനാ

നാസാഗ്ര ദത്തേക്ഷണ –

ശ്ചന്ദ്രാര്‍ക്കാവപി ലീനതാമപനയ – ന്നിഷ്പന്ദ ഭാവേന യഃ

ജ്യോതീരൂപമശേഷ ബീജമഖിലം

ദേദീപ്യമാനം പരം

തത്വം തദ്പദമേതിവസ്തുപരമം 

വാച്യം കിമത്രാധികം – 4 – 41

പകുതി തുറന്ന കണ്ണുമായി, സ്ഥിരമായ മനസ്സോടെ, മൂക്കിന്റെ അറ്റത്തു നോക്കിക്കൊണ്ട്, നിഷ്പന്ദ ഭാവത്തോടെ, സൂര്യചന്ദ്രമാരെ ലയിപ്പിച്ചു കൊണ്ട് യോഗി, ജ്യോതീരൂപമായി എല്ലാറ്റിനും ബീജമായി, എല്ലാറ്റിനെയും പ്രകാശിപ്പിച്ചുകൊണ്ടി    രിക്കുന്ന പരമ തത്വത്തെ, പരമ വസ്തുവിനെ പ്രാപിക്കുന്നു. എന്തിനേറെ പറയണം?

ഇവിടെ പറഞ്ഞത് പുതിയൊരു മുദ്രയാണ് – 11ാമത്തേത് – നാസികാഗ്ര മുദ്ര. ഇത് കുണ്ഡലിനീ പ്രബോധത്തിന് ഹഠയോഗത്തിലുള്ള ഒരു സാധനയാണ്. ധ്യാനാസനത്തിലിരുന്ന് മൂക്കിന്റെ അറ്റത്ത് നോക്കുമ്പോള്‍ ആദ്യം കണ്ണുകഴയ്‌ക്കും. പക്ഷെ ക്രമേണ ശീലമാവും. പിന്നെ ശ്വാസത്തില്‍ ശ്രദ്ധിക്കണം. ഏതു മൂക്കിലൂടെയാണ് ശ്വാസം ഒഴുകുന്നതെന്ന റിയണം. രണ്ടിലൂടെയും തുല്യമായി (അതായത് സുഷുമ്‌നയിലൂടെ ) ഒഴുകാന്‍ തുടങ്ങിയാല്‍ ഫലം കാണുന്നു എന്നര്‍ഥം. പത്തു മിനിറ്റ് മൂക്കിനറ്റം നോക്കിയ ശേഷം കണ്ണടക്കുക. മുന്നിലുള്ള ശൂന്യമായ ഇരുട്ടിനെ (ചിദാകാശം) നോക്കുക. അവിടെ ഒരു വെളിച്ചം (ജ്യോതി) കാണാന്‍ തുടങ്ങിയാല്‍ അതില്‍ ശ്രദ്ധിക്കുക. ക്രമത്തില്‍ നമ്മുടെ ബോധത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഈ ജ്യോതിസിനു കഴിയും. 

അപ്പോള്‍ യോഗി സ്വരൂപത്തില്‍ അവസ്ഥിതനാകും. പതഞ്ജലി പറയുന്ന ‘തദാ ദൃഷ്ടുഃ സ്വരൂപേ ള സ്ഥാനം’ അനുഭവവേദ്യമാകും. സമാധി നേടും. നാസാഗ്രം മുതല്‍ 12 അംഗുലം വരെ ദൃഷ്ടി നീളാമെന്ന് വസിഷ്ഠന്‍ പറയുണ്ട്. ‘ദ്വാദശാം ഗുല പര്യന്തേ നാസാഗ്രേ വിമലേംബരേ.’അവിടെത്തന്നെ ചിദാകാശവും (വിമലം അംബരം). അപ്പോള്‍ പ്രാണ സ്പന്ദം നിരുദ്ധമാവും. ചന്ദ്ര സൂര്യന്മാരുടെ (ചന്ദ്രന്‍ ഇടതു മൂക്ക്, സൂര്യന്‍ വലതു മൂക്ക്) ലയമെന്നാല്‍ രണ്ടു മൂക്കിലൂടെയും (സുഷുമ്‌നാ ) ശ്വാസം വരികയാണ്. അശേഷ ബീജമെന്നാല്‍ ആകാശാദി കളുടെ ഉത്ഭവത്തിനു കാരണമായതെ ന്നര്‍ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.