Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മരടും മുത്തൂറ്റും പിന്നെ മലയാളിയും

ഉത്തരന്‍ by ഉത്തരന്‍
Sep 11, 2019, 03:00 am IST
in Vicharam

മരട് നഗരസഭ അടുത്തകാലം വരെ കേരളത്തിന് പരിചിതമായിരുന്നില്ല. ഇന്ന് മരട് എന്നുകേട്ടാല്‍ ഉടന്‍ ഓര്‍മയിലെത്തുന്നത് അഞ്ച് കൂറ്റന്‍ ബഹുനില കെട്ടിടങ്ങളാണ്. കായലിന്റെ ഭംഗിയുള്ള ചിത്രങ്ങളും കുളിര്‍മ്മയേറുന്ന കാറ്റുമെല്ലാം ആ കെട്ടിടങ്ങളുടെ മഹിമയും മനോഹാരിതയും വിളിച്ചോതുന്നതാണ്. ആ വിളി കേട്ടാണ് രാജ്യത്തിനകത്തും പുറത്തുമായിരുന്ന അഞ്ഞൂറോളം കുടുംബങ്ങളെ അങ്ങോട്ടാകര്‍ഷിച്ചത്. അറുപത് ലക്ഷം മുതല്‍ ഒന്നരക്കോടിവരെ നല്‍കി ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയ കുടുംബങ്ങള്‍ ഇന്ന് കായലിന് നടുവില്‍ തീ തിന്നുകയാണ്. ഈ മാസം 20ന് അകം ആ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപരിശാക്കിയില്ലെങ്കില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി അഴി എണ്ണേണ്ടിവരുമെന്നാണ് സുപ്രീംകോടതി വിധി. ചീഫ് സെക്രട്ടറി അഴി എണ്ണുന്നതിലല്ല ഫ്‌ളാറ്റ് ഉടമകളുടെ സങ്കടം. അഞ്ചുദിവസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസിലാണ്.

സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കിയേ പറ്റൂ എന്ന നിലപാട് അടുത്തിടെ എടുത്ത സര്‍ക്കാരിന് എന്തുചെയ്യാന്‍ പറ്റും? ചീഫ് സെക്രട്ടറിയെ ഉപേക്ഷിക്കാന്‍ സാധിക്കുമോ? ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ഓടിക്കിതച്ച് മരടിലേക്കോടി. ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ നെഞ്ചത്തടിച്ച് ചോദിച്ചു, ‘ഞങ്ങളെന്ത് പിഴച്ചു?’ ചീഫ് സെക്രട്ടറി എന്തുപറയാന്‍? 500 കുടുംബങ്ങള്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. വിധി നടപ്പാക്കണമെന്ന് സര്‍ക്കാര്‍. നടപ്പാക്കാന്‍ 300 കോടിവേണമെന്ന് നഗരസഭ. പണം ലഭിച്ചാലും പൊളിക്കുന്നതിന്റെ അവശിഷ്ടം എന്തുചെയ്യുമെന്നതിന്റെ ആകുലത, ആകെ പ്രശ്‌നം. കുടുംബങ്ങളുടെ കണ്ണീരാകട്ടെ കായലിന്റെ അളവ് കൂട്ടുകയും ചെയ്യുകയാണ്. മലയാളിയുടെ വേവലാതിക്ക് അളവും അതിരുമില്ല.

പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ ഇരിക്കട്ടെ. അതിന് അനുമതികൊടുത്തത് മറുനാട്ടുകാരൊന്നുമല്ലല്ലോ. അവരാരും കാലപുരി പൂകി എന്നും പറയാനാകില്ല. നഗരസഭയുടെ വെറുമൊരു ടൗണ്‍ പ്ലാനര്‍ക്ക് നിയമവും വ്യവസ്ഥകളും ലംഘിച്ച് അനുമതി നല്‍കാനാവില്ല. സംസ്ഥാന സര്‍ക്കാരില്‍ തദ്ദേശ സ്ഥാപന ഭരണാധികാരിയായിരിക്കാം അന്തിമാനുമതി നല്‍കിയത്. എന്തേ അവരാരെന്ന് പറയാത്തത്. സുപ്രീംകോടതിയും അത് നോക്കിയില്ലേ? അതിനെക്കുറിച്ചൊന്നും ഇതുവരെ ആരും പറയുന്നത് കേട്ടില്ല. ഫ്‌ളാറ്റ് മാഫിയയില്‍നിന്നും വന്‍തുക കോഴപറ്റിയാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതെന്നത് ഒരു രഹസ്യമല്ല. അത്തരക്കാര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലിരിക്കുമ്പോള്‍ പാവം-500 കുടുംബങ്ങള്‍. അവര്‍ക്ക് കാണവും ഇല്ല, ഓണവും ഇല്ല.

അതുപോലെയാണ് മുത്തൂറ്റ് എന്ന മൊത്തം ഊറ്റുന്ന സ്ഥാപനത്തിന്റെ അവസ്ഥ. 3,500 ബ്രാഞ്ചുകളുള്ള സ്ഥാപനം. കേരളത്തില്‍ 600ല്‍പ്പരം ബ്രാഞ്ചുകള്‍. 2800 ജീവനക്കാര്‍. ഒരു പോത്ത് കുളത്തില്‍വീണ് ചത്താല്‍ ആയിരം പോത്തിന്റെ വെള്ളം കുടിമുട്ടും എന്ന് പറയാറില്ലെ. അതുപോലെയാണ് മുത്തൂറ്റ് ജീവനക്കാരുടെ സ്ഥിതി. മുത്തൂറ്റിലെ ചെറിയ വിഭാഗം ജീവനക്കാര്‍ സമരത്തിലാണ്. ആകെയുള്ളതിന്റെ പത്ത് ശതമാനമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അടുത്തമാസം പിറക്കും മുന്‍പ് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതാണ് മുത്തൂറ്റിന്റെ ശൈലിയത്രെ. എന്നിട്ടും സിഐടിയു സമരം എന്തിനെന്നാണ് മാനേജ്‌മെന്റിന് മനസ്സിലാകാത്തത്. ഈ മാനേജ്‌മെന്റ് ഏത് ലോകത്തിലാണാവോ? സിപിഎമ്മിന്റെയും സിഐടിയുവിന്റെയും ശീലമതാണ്. പത്രത്തിന് പരസ്യവും പാര്‍ട്ടിക്ക് പണവും നല്‍കുന്നതിന് ഒരു പിശുക്കും കാണിക്കാത്ത മാനേജ്‌മെന്റിനെ പിന്നെയും ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നല്ലെ? മൊത്തം പോക്കറ്റിലാക്കാന്‍. ബംഗാളും ത്രിപുരയും ഇപ്പോഴില്ല. ദല്‍ഹിയില്‍ പാര്‍ട്ടി ഓഫീസിന്റെ കരണ്ട് ബില്ലടക്കണം. വെള്ളത്തിനും കാശ് വേണം. മുത്തൂറ്റ് കുറച്ചുകൂടി ജനങ്ങളെ ഊറ്റി പാര്‍ട്ടിയുടെ ബക്കറ്റിലേക്ക് ഒഴുക്കണം. പറ്റുമോ? പറ്റില്ലെന്നും കേരളത്തിലെ മുത്തൂറ്റ് ബ്രാഞ്ചുകള്‍ പൂട്ടുമെന്നും പറയുമ്പോള്‍ അവിടങ്ങളിലെ തൊഴിലാളികള്‍ക്ക് പണിയുമില്ല, പണവുമില്ല. അവരുടെ ഓണവും തഥൈവ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.