Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വേദമയം ഈ ജന്മം

പാലേലി മോഹന്‍ by പാലേലി മോഹന്‍
Sep 8, 2019, 01:37 pm IST
in Varadyam

വേദസംസ്‌കാരത്തെ നിലനിര്‍ത്തുകയും പുതിയതലമുറയെ കമ്പോടുകമ്പ് പഠിപ്പിക്കുകയും ചെയ്‌ക എന്നത് ഒരു ജന്മസാഫല്യം. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വടക്കുമ്പാട് പശുപതി നമ്പൂതിരിക്ക് മറ്റൊരു ചിന്തയുമില്ല. അദ്ദേഹം അവിടുത്തെ പ്രധാനാധ്യാപകനാണ്. പത്തുവയസ്സില്‍ മഠത്തില്‍ വന്നുചേര്‍ന്നതാണ്.  കുറച്ചുകാലം മാത്രമാണ് മഠത്തില്‍ ഉണ്ടാവാതിരുന്നുള്ളൂ. ശേഷജീവിതം മുഴുവന്‍ വേദത്തിനായി നീക്കിവച്ചു. പഠിച്ചുവളര്‍ന്നസ്ഥാപനത്തില്‍ മുപ്പതുവര്‍ഷത്തിലേെറയായി വേദം പഠിപ്പിക്കുകയെന്ന കര്‍ത്തവ്യം ഹൃദയപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. മുത്തച്ഛനും അച്ഛനും സഹോദരങ്ങളും പോരാ, അടുത്ത തലമുറയും വേദം ഉരുവിട്ട് പഠിച്ച് വളരുകയായിരുന്നു. 

വേദം പഠിക്കുവാന്‍ സമയം കളഞ്ഞത് ജീവിതത്തിലെ നഷ്ടപ്പെട്ട കാലഘട്ടമായിരുന്നു എന്നുപറഞ്ഞ ഒരു മഹാനുണ്ടായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട്. തൃശ്ശൂര്‍ ബ്രഹ്മസ്വംമഠത്തില്‍നിന്ന് വളര്‍ന്ന നമ്പൂതിരിപ്പാടിന്റെ പ്രഖ്യാപനം തെറ്റാണെന്നു പറഞ്ഞവര്‍ നിരവധി. ഇതിന് വടക്കുമ്പാട് മനയിലെ നാലുതലമുറയുടെ വലിയ മനസ്സിനെ മനസ്സിലാക്കണം. വേദമയമാണ് ഈ കുടുംബത്തിന്റെ അടിത്തറ. ബ്രഹ്മസ്വംമഠത്തില്‍ മൂന്നുനാലുവര്‍ഷം വേദം പഠിച്ചവരും തുടര്‍ന്ന് അക്കാദമിക് വിദ്യാഭ്യാസം നേടിയവരും കുറച്ചൊന്നുമല്ല.

പലരും ഉയര്‍ന്ന നിലയിലുമാണ്. ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈ പൗരാണിക ഗുരുകുലത്തില്‍ വേദഹൃദയം അറിയാനെത്തുന്നു. കോളജുപഠനവും അവിടെനിന്നുതന്നെ നേടുകയും ചെയ്യുന്നു. വടക്കുമ്പാട് പശുപതി നമ്പൂതിരിയുടെ ഏട്ടനെ അച്ഛന്‍ തന്നെയാണ് വേദം പഠിപ്പിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന് സമയമില്ലാതെ വന്നപ്പോള്‍ മഠത്തില്‍ എത്തിച്ചു. അന്ന് പ്രധാനാധ്യാപകന്‍ ഇരിഞ്ഞാടപ്പിള്ളി മാധവന്‍ നമ്പൂതിരിയായിരുന്നു. ക്രമേണ വടക്കുമ്പാട്ടെ കുട്ടികളെ ഓരോരുത്തരെയായി മഠത്തില്‍ ചേര്‍ക്കുകയായിരുന്നു. കുടുംബത്തിലെ ബുദ്ധിമുട്ടുകളും ഇതിന് കാരണമായിരുന്നു. പാറപ്പുറം രാമന്‍ നമ്പൂതിരിയായിരുന്നു ഓത്തുചൊല്ലിച്ചത്. ഒറവങ്കരസഹോദരന്മാര്‍, പെരുമ്പിള്ളി കേശവന്‍, കാപ്ര ശങ്കരന്‍, ചെറുമുക്ക് വല്ലഭന്‍ എന്നിവര്‍ക്കൊപ്പമാണ് ഓത്തുചൊല്ലാന്‍ ഒന്നിച്ചുണ്ടായിരുന്നത്. 

ഓണം, വിഷു, പിറന്നാള്‍ എന്നിവയ്‌ക്കല്ലാതെ  ഇല്ലത്ത് പോകാറില്ല. അതിനാല്‍ത്തന്നെ അതിവേഗം വേദത്തിന്റെ മുക്കുംമൂലയും അറിഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ യാത്ര ആരംഭിച്ചു. സംസ്‌കൃതത്തില്‍ ഡിഗ്രി നേടുകയും ചെയ്തു. പില്‍ക്കാലത്ത് വടക്കുമ്പാട് പശുപതി മഠത്തില്‍ ശാന്തി ചെയ്യുവാന്‍ വന്നെത്തുകയായിരുന്നു. എന്നാല്‍ അധ്യാപകരില്ലാത്ത സമയത്ത് കുട്ടികളെ വേദം ചൊല്ലിക്കുവാന്‍ നിയോഗിച്ചു.

ക്രമേണ പശുപതിയെ അധ്യാപകനായി നിയമിച്ചു.  തികഞ്ഞ വേദജ്ഞരുമായുള്ള സഹവാസവും, ചര്‍ച്ചകളും വേദത്തിന്റെ ഉള്ളറകളെ അറിയാന്‍ ഇടവരുത്തി. ഇതുസംബന്ധമായി ഗുജറാത്ത്, ദല്‍ഹി എന്നിവിടങ്ങളിലും പോയി. ഇപ്പോള്‍ ബ്രഹ്മസ്വം മഠത്തില്‍ അധ്യാപകരില്ലാത്തതിനാല്‍ പുറംനാടുകളില്‍ പോകുവാന്‍ സാധിക്കാറില്ല. പുതിയ തലമുറക്കാരെ വേദത്തിലേക്ക് അടുപ്പിക്കുക എന്നത് എളുപ്പമല്ല. പത്തുവയസ്സിനും പതിനഞ്ചിനുമിടയില്‍ വേദപഠനം പൂര്‍ത്തിയാക്കണം. അതിനുമേല്‍ പ്രായക്കാര്‍ക്ക് മനസ്സിരിക്കില്ല. അതിനാല്‍ത്തന്നെ പഠിപ്പിക്കലും ബുദ്ധിമുട്ടാണ്്. ഇതാണ് അനുഭവം. 

പഠനം പൂര്‍ത്തിയായ അവസരത്തില്‍ ഗുരുനാഥന്‍ പറഞ്ഞു. പഠിച്ചവിദ്യ പകര്‍ന്നുകൊടുക്കുകയുംകൂടി ചെയ്താലേ പഠിച്ചതിന്റെ പ്രയോജനം പൂര്‍ണ്ണമാകൂ. അത് പാലിക്കാനായതിന്റെ ധന്യതയിലാണ് വടക്കുമ്പാട് പശുപതി. പുലര്‍ച്ചെ 5 മണിക്ക് വിദ്യാര്‍ഥികള്‍ ഉണരുന്നു. 

കുളി, സന്ധ്യാവന്ദനം എന്നിവയ്‌ക്കുശേഷം വേദം പഠിച്ചത് ചൊല്ലി നമസ്‌ക്കരിക്കണം. പിന്നീട് സൂക്തങ്ങള്‍ ചൊല്ലി കൂട്ടപ്രാര്‍ഥന. ചായ കഴിഞ്ഞാല്‍ ഉച്ചസമയംവരെ വേദപഠനം. ഭക്ഷണാനന്തരം ഒന്നരമണിക്കൂറുംകൂടി പഠിപ്പിക്കും. തുടര്‍ന്ന് വിവിധവിഷയങ്ങള്‍ക്ക് ട്യൂഷന്‍. മൂന്നുമണിക്കൂര്‍ ക്ലാസ് നീണ്ടുനില്‍ക്കും. കുറച്ചുനേരം കളിക്കാനുള്ള സമയം. സന്ധ്യയ്‌ക്ക് കുളി സന്ധ്യാവന്ദനം കൂട്ടമായിരുന്ന് സഹസ്രനാമജപം.

അത്താഴം കഴിഞ്ഞാല്‍ ഗൃഹപാഠം ചെയ്യുക. ഇങ്ങനെയാണ് വിദ്യാര്‍ഥികളുടെ ദിനചര്യ. രക്ഷിതാക്കളുടെ മോഹത്താല്‍ വന്നുചേരുന്നവര്‍ ക്രമേണ ഇവിടുത്തെ രീതികളുമായി ഇണങ്ങും. വേദപഠനാനന്തരം സ്‌കൂളില്‍ ചേരുന്നവര്‍ മോശക്കാരാകില്ല, പശുപതി പറഞ്ഞു. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിനു കീഴിലുള്ള കുടുംബങ്ങളിലുള്ളവരെ ഓത്തു പഠിപ്പിക്കുന്നതിനായാണ് ഈ സ്ഥാപനം. കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ അന്യോന്യം എന്ന ഋഗ്വേദവേദ പരീക്ഷയില്‍ ഇവിടുത്തെ വേദജ്ഞര്‍ മാറ്റുരച്ചിരുന്നു. വൃശ്ചികമാസത്തിന്റെ ആരംഭത്തില്‍ അന്യോന്യം ഇന്നും നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.