Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കണ്ണീരും കാണിക്കയുമായി കാടിന്റെ മക്കള്‍; നല്ല ആതിഥേയരായി രാജകുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2019, 03:49 pm IST
in Local News

തിരുവനന്തപുരം: അഗസ്ത്യവനമേഖലയില്‍ നിന്ന് കാട്ടുമക്കള്‍ ആചാരം തെറ്റിക്കാതെ ഇക്കുറിയും കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കയുമായെത്തി. നല്ല ആതിഥേയരായി രാജകുടുംബാംഗങ്ങളും. കാട്ടുമൃഗങ്ങളല്ല, വനപാലകരാണ് ഇപ്പോള്‍ തങ്ങളുടെ കൃഷി നശിപ്പിക്കുന്നതെന്ന ആവലാതി ഊരുമൂപ്പന്‍ പൊത്തോട് മല്ലന്‍കാണി രാജകുടുംബാംഗങ്ങളോട് ഉണര്‍ത്തി, കണ്ണീരോടെ…  

പരമ്പരാഗതമായി കൃഷിചെയ്യുന്ന ഭൂമിയില്‍ തങ്ങള്‍ അടിക്കാടുവെട്ടുന്നുവെന്ന കുറ്റമാണ് വനപാലകര്‍ ആരോപിക്കുന്നത്. ”എങ്കളെ ജീവിക്കാന്‍ സമ്മതിക്കണില്ല, കേസും കൂട്ടവുമായി കാട്ടുമക്കളെ ഭയപ്പെടുത്തണ്. തമ്പ്രാട്ടിമാര് കനിവുള്ളം കനിയണം.” മാത കാണിയുടെ വിതുമ്പല്‍. പ്രാര്‍ത്ഥിക്കാമെന്ന ഉറപ്പുനല്‍കി തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മീ ബായി കാടിന്റെ മക്കളെ ആശ്വസിപ്പിച്ചു. പിന്നെ കാടിന്റെ അതിരുകാക്കുന്ന ഭടന്‍മാര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്‍മുറക്കാര്‍ ആദരവും ദക്ഷിണയും നല്‍കി യാത്രയാക്കി. 

കോട്ടൂരിലെ വിവിധ സെറ്റില്‍മെന്റില്‍ നിന്നുള്ള ഗോത്രവിഭാഗക്കാര്‍ ഇന്നലെ രാവിലെയാണ് കവടിയാര്‍ കൊട്ടാരത്തില്‍ ഓണക്കാഴ്ചകളുമായി എത്തിയത്. വനവാസികളുടെ കുലദേവസ്ഥാനമായ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രട്രസ്റ്റിനായിരുന്നു യാത്രയുടെ നേതൃത്വം. നൂറ്റാണ്ടിലേറെയായി ഈ ആചാരം പിന്തുടരുകയാണ് അഗസ്ത്യ താഴ്‌വാരത്തെ ഈ ഗോത്ര സമൂഹമെന്ന് ക്ഷേത്രട്രസ്റ്റി വിനോദ്കുമാര്‍ പറഞ്ഞു. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങുംവരെ ഇവര്‍ക്ക് രാജാവിനെ മുഖംകാണിച്ച് സങ്കടം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതേ കീഴ്‌വഴക്കത്തിലാണ് ഇന്നലെ ഇവര്‍ രാജകുടുംബാംഗങ്ങളോട് തങ്ങളുടെ ആവലാതികള്‍ നിരത്തിയത്.

മുളംകുറ്റിയില്‍ നിറച്ച കാട്ടുതേന്‍, വിഷമില്ലാതെ വിളയിച്ച നേന്ത്രക്കുലകള്‍, വിവിധയിനം കാട്ടുകിഴങ്ങുകള്‍, നെല്ലിക്ക, കാട്ടുകുന്തിരിക്കം തുടങ്ങി നിരവധി വനവിഭവങ്ങളാണ് അവര്‍ കൊട്ടാരത്തില്‍ തിരുമുല്‍കാഴ്ചയായി കൊണ്ടുവന്നത്.  ഈറ്റ, ചൂരല്‍ എന്നിവ കൊണ്ട് നിര്‍മിച്ച കരകൗശല വസ്തുക്കളും കാട്ടുവള്ളി ചതച്ചെടുത്ത് ഇഴപിന്നിയുണ്ടാക്കിയ ഊഞ്ഞാലും ഓണക്കാഴ്ചയിലുണ്ടായിരുന്നു. വസ്ത്രം, ഭക്ഷണം, ദക്ഷിണ എന്നിവ ഓണസമ്മാനമായി കൊട്ടാരത്തില്‍നിന്നു നല്‍കി. കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ആദിത്യവര്‍മ എന്നിവര്‍ ചേര്‍ന്ന് കാഴ്ചവസ്തുക്കള്‍ സ്വീകരിച്ചു. 

കോട്ടൂരിലെ പാറ്റാംപാറ, കുന്നത്തേരി, അണകാല്‍, വഌവിള, പൊത്തോട്, പട്ടാണിപ്പാറ, ചെറുമാങ്കല്‍, ആമോട്, മുക്കോത്തിവയല്‍ എന്നിവിടങ്ങളിലെ ഗോത്രവംശജരാണ് ഓണക്കാഴ്ച നല്‍കി കൊട്ടാരത്തില്‍ നിന്ന് ഓണപ്പടി വാങ്ങാന്‍ എത്തിയത്. കൊട്ടാരത്തില്‍നിന്ന് യാത്ര പറഞ്ഞിറങ്ങി ശംഖുമുഖം കടല്‍ത്തീരവും കണ്ടാണ് കാടിന്റെ മക്കള്‍ മടങ്ങിയത്. വനവാസികള്‍ കൊണ്ടു നല്‍കുന്ന വനവിഭവങ്ങള്‍ സ്വീകരിച്ചാണ് എല്ലാ വര്‍ഷവും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.