Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനം ശീലമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2019, 02:02 am IST
in Samskriti

മക്കളേ, 

മനസ്സിനെ ഏകാഗ്രമാക്കുകയെന്നതാണ്  യഥാര്‍ത്ഥ വിദ്യ. അത് ധ്യാനത്തിലൂടെ സാധ്യമാകും. എല്ലാ അസ്വസ്ഥതകളില്‍നിന്നും രക്ഷ നേടുവാനും മനസ്സിന്റെ പിരിമുറുക്കം കുറയ്‌ക്കുവാനും ധ്യാനം സഹായിക്കും. ധ്യാനത്തിലൂടെ മനഃശാന്തിയും ആനന്ദവും അനുഭവിക്കാന്‍ സാധിക്കും. ആരോഗ്യം, ആയുസ്സു്, ശക്തി, സൗന്ദര്യം, ബുദ്ധി, ഓജസ്സു് എന്നിവയും ധ്യാനത്തിലൂടെ നമുക്കു ലഭിക്കും. ധ്യാനത്തിലൂടെ ഏകാഗ്രതയ്‌ക്കു പുറമെ മനഃശുദ്ധിയും നേടുവാന്‍ കഴിയുന്നു. ഇഷ്ടദേവതാധ്യാനമാണ് ചെയ്യുന്നതെങ്കില്‍, ഇഷ്ടദേവതയുടെ സാത്വികഗുണങ്ങള്‍ നമ്മില്‍ വളരുകയും ചെയ്യും. 

അനേകം ധ്യാനരീതികളുണ്ട്. ശ്വാസോച്ഛ്വാസില്‍ ശ്രദ്ധ വെയ്‌ക്കാം.  അല്ലെങ്കില്‍ ഒരു ബിന്ദുവിനെ ധ്യാനിക്കാം. താന്‍ അനന്തതയില്‍ ലയിക്കുന്നതായും ഭാവന ചെയ്യാം. ദീപത്തെ ധ്യാനിക്കുവാനാണ് ഇഷ്ടമെങ്കില്‍ അതുമാകാം. ദീപം നിശ്ചലമായിരിക്കണം. ആ ദീപത്തെ ഹൃദയത്തിലോ, ഭ്രൂമദ്ധ്യത്തിലോ ധ്യാനിക്കാം. കത്തിച്ച മെഴുകുതിരിയിലോ, മറ്റു ചെറുനാളങ്ങളിലോ കുറെ സമയം നോക്കിയിരിക്കണം. പിന്നീടു കണ്ണടയ്‌ക്കണം. അപ്പോള്‍ ഉള്ളില്‍ തെളിഞ്ഞുകാണുന്ന പ്രകാശത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുക. രൂപധ്യാനം ചെയ്യുവാന്‍ ഇഷ്ടമുള്ളവര്‍ക്ക്, ഇഷ്ടദേവത ദീപത്തില്‍ നില്ക്കുന്നതായി ഭാവനചെയ്യാം. എന്നാല്‍ ഇഷ്ടദേവത ഹോമാഗ്‌നിയില്‍ നില്ക്കുന്നതായി ഭാവന ചെയ്തു ധ്യാനിക്കുന്നതാണു കൂടുതല്‍ നല്ലത്. കാരണം അസൂയ, അഹങ്കാരം തുടങ്ങിയവയെ ഹോമാഗ്നിയില്‍ ഹോമിക്കുന്നതായി ഭാവനചെയ്യുവാന്‍ കഴിയും.

തുടക്കക്കാര്‍ക്ക് അരൂപധ്യാനത്തേക്കാള്‍ രൂപധ്യാനമാണ് എളുപ്പം. ഇഷ്ടദേവതയുടെ രൂപം ധ്യാനിക്കുന്നത് ഇഷ്ടദേവനില്‍ മനസ്സുറയ്‌ക്കാന്‍ സഹായിക്കും. ഇഷ്ടമുള്ള ദേവിയുടെയോ ദേവന്റെയോ ചെറിയ ഒരു ചിത്രം മുന്നില്‍ വയ്‌ക്കുക. ആ ചിത്രത്തില്‍ നോക്കി കുറെനേരം ഇരിക്കണം. പിന്നെ കണ്ണടച്ചു രൂപത്തെ ഉള്ളില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുക. ഉള്ളിലെ രൂപം വിടുമ്പോള്‍ വീണ്ടും പുറത്തുള്ള ചിത്രത്തില്‍ നോക്കണം. വീണ്ടും കണ്ണടയ്‌ക്കണം. ഇഷ്ടരൂപത്തോടു സംസാരിക്കുന്നതായി ഭാവനചെയ്യണം. ‘ഈശ്വരാ, നീ എന്നെ വിട്ടേച്ചു പോകല്ലേ’ എന്ന് ഇഷ്ടരൂപത്തെ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചു കേഴണം. ശ്രദ്ധയോടെ ഇങ്ങനെ നിരന്തരം ആവര്‍ത്തിച്ചാല്‍ നാം ധ്യാനിക്കുന്ന രൂപം ഉള്ളില്‍ തെളിഞ്ഞുകിട്ടും. 

ധ്യാനിക്കുമ്പോള്‍ രൂപം കിട്ടിയില്ലെന്നുവച്ചു ധ്യാനം നിര്‍ത്തരുത്. ഇഷ്ടദേവന്റെ ഓരോ അംഗവും, പാദാദികേശം കേശാദിപാദം ക്രമമായി ഉള്ളില്‍ ഭാവന ചെയ്തു കാണണം. ഭഗവാനു് അഭിഷേകം നടത്തുന്നതായും, വിവിധതരം ആഭരണങ്ങളും വസ്ത്രങ്ങളും അണിയിക്കുന്നതായും ആഹാരം ഉരുളയുരുട്ടി നല്കുന്നതായും ഭാവന ചെയ്യാം. ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം ഓടിച്ചാടിക്കളിക്കുന്നതായും ഭാവന ചെയ്യാം. അവിടുന്ന് നമ്മില്‍നിന്നു വിട്ടകലുന്നതായും അവിടുത്തോടൊപ്പം എത്താനായി നമ്മള്‍ പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം. ഇത്തരത്തിലുള്ള ഭാവനമൂലം ഇഷ്ടരൂപം മനസ്സില്‍നിന്നു മായുകയില്ല.

രൂപം ശരിക്കും ഉള്ളില്‍ തെളിയുവാന്‍ കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും വേണം. ആദ്യമൊക്കെ രൂപത്തില്‍ നോക്കിയിരുന്ന് ഏകാഗ്രതയ്‌ക്കു ശ്രമിക്കണം. രണ്ടു മിനിറ്റു കണ്ണു തുറന്നു ധ്യാനരൂപത്തില്‍ നോക്കിയിരിക്കണം. പിന്നെ കണ്ണടച്ചു ആ രൂപം ഉള്ളില്‍ കാണാന്‍ ശ്രമിക്കണം; ഭ്രൂമദ്ധ്യത്തിലോ ഹൃദയത്തിലോ ആകാം.  ക്രമേണ, രൂപം ഉള്ളില്‍ തെളിയുവാന്‍ തുടങ്ങും.

അലയുന്ന സ്വഭാവമാണ് മനസ്സിന്. അതിനാല്‍ ധ്യാനിക്കുക എന്നതു പൊങ്ങുതടി വെള്ളത്തില്‍ താഴ്‌ത്തുന്നതു പോലെയാണ്. കൈവിട്ടാല്‍ ഉടന്‍ അതു വീണ്ടും വെള്ളത്തിനു മുകളില്‍ പൊങ്ങിവരും. നമ്മുടെ മനസ്സും അതുപോലെയാണ്. അതുകൊണ്ട് ധ്യാനത്തിന്റെ തുടക്കത്തില്‍ സ്വല്പമൊക്കെ നിര്‍ബ്ബന്ധിച്ചു് ഇരിക്കേണ്ടിവരും. ധ്യാനത്തില്‍ രസം കിട്ടിത്തുടങ്ങിയാല്‍ അതു വേണ്ടിവരില്ല. ധ്യാനം അപ്പോള്‍ ഒരാനന്ദാനുഭവമാകും.

ധ്യാനം ശീലിക്കുന്ന വ്യക്തി, വെറുതെ ഇരിക്കുമ്പോള്‍പോലും മനസ്സിനെ അലയുവാന്‍ വിടരുതു്. ഇഷ്ടദേവതാധ്യാനം ശീലിക്കുന്നവര്‍ അവരുടെ ദൃഷ്ടി എവിടെ പതിച്ചാലും അവിടെ ഇഷ്ടദേവനെ ഭാവന ചെയ്യണം. നടക്കുമ്പോള്‍ ഇഷ്ടദേവന്‍ കൂടെ നടക്കുന്നതായി ഭാവിക്കണം. അവിടുത്തോടു വര്‍ത്തമാനം പറയണം. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ആകാശത്തില്‍ നോക്കി ഇഷ്ടദൈവം നമ്മുടെകൂടെ  യാത്രചെയ്യുന്നതായി സങ്കല്പ്പിക്കണം. ബോട്ടിലാണു യാത്ര ചെയ്യുന്നതെങ്കില്‍ വെള്ളത്തിലെ വിടര്‍ന്ന താമരയില്‍ ഇഷ്ടദേവന്‍ ഇരിക്കുന്നതായി സങ്കല്‍പ്പിക്കണം. ഒറ്റയ്‌ക്കെവിടെയെങ്കിലും ഇരിക്കുകയാണെങ്കില്‍ ഇഷ്ടദേവന്റെ മോഹനരൂപം അകലെ നില്ക്കുന്നതായി ഭാവന ചെയ്യാം. ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഭഗവാന്‍ കൂടെ നില്ക്കുന്നു എന്ന ബോധം ഭാവനയില്‍ക്കൂടി ദൃ™മാക്കണം. ഇങ്ങനെയൊക്കെ സദാ ശ്രമിച്ചാല്‍ ആ പരമപദത്തില്‍ മനസ്സിനു ലയം കിട്ടുകതന്നെ ചെയ്യും. 

ഇത്തരത്തില്‍ ചിട്ടയോടെ ധ്യാനം ശീലിച്ചുകൊണ്ടിരുന്നാല്‍ ക്രമേണ മനസ്സു കൂടുതല്‍ കൂടുതല്‍ ശാന്തമാകും. സ്ഫടികം പോലെ നിര്‍മ്മലമായിത്തീരും. നട്ടുച്ചയ്‌ക്ക് നിഴല്‍ ഇല്ലാതാകുന്നതു കണ്ടിട്ടില്ലേ? അതുപോലെ രൂപധ്യാനത്തില്‍ ഏകാഗ്രത വര്‍ദ്ധിക്കുമ്പോള്‍ രൂപം മറഞ്ഞ് നമ്മുടെ സ്വരൂപം പ്രകാശിക്കും. ഓളങ്ങളില്ലാത്ത തടാകത്തില്‍ സൂര്യന്റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണുന്നുവോ അതുപോലെ, ശാന്തമായ മനസ്സില്‍ പരമാത്മസ്വരൂപം തെളിഞ്ഞനുഭവപ്പെടും.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

പുതിയ വാര്‍ത്തകള്‍

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.