Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനം ശീലമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2019, 02:02 am IST
in Samskriti

മക്കളേ, 

മനസ്സിനെ ഏകാഗ്രമാക്കുകയെന്നതാണ്  യഥാര്‍ത്ഥ വിദ്യ. അത് ധ്യാനത്തിലൂടെ സാധ്യമാകും. എല്ലാ അസ്വസ്ഥതകളില്‍നിന്നും രക്ഷ നേടുവാനും മനസ്സിന്റെ പിരിമുറുക്കം കുറയ്‌ക്കുവാനും ധ്യാനം സഹായിക്കും. ധ്യാനത്തിലൂടെ മനഃശാന്തിയും ആനന്ദവും അനുഭവിക്കാന്‍ സാധിക്കും. ആരോഗ്യം, ആയുസ്സു്, ശക്തി, സൗന്ദര്യം, ബുദ്ധി, ഓജസ്സു് എന്നിവയും ധ്യാനത്തിലൂടെ നമുക്കു ലഭിക്കും. ധ്യാനത്തിലൂടെ ഏകാഗ്രതയ്‌ക്കു പുറമെ മനഃശുദ്ധിയും നേടുവാന്‍ കഴിയുന്നു. ഇഷ്ടദേവതാധ്യാനമാണ് ചെയ്യുന്നതെങ്കില്‍, ഇഷ്ടദേവതയുടെ സാത്വികഗുണങ്ങള്‍ നമ്മില്‍ വളരുകയും ചെയ്യും. 

അനേകം ധ്യാനരീതികളുണ്ട്. ശ്വാസോച്ഛ്വാസില്‍ ശ്രദ്ധ വെയ്‌ക്കാം.  അല്ലെങ്കില്‍ ഒരു ബിന്ദുവിനെ ധ്യാനിക്കാം. താന്‍ അനന്തതയില്‍ ലയിക്കുന്നതായും ഭാവന ചെയ്യാം. ദീപത്തെ ധ്യാനിക്കുവാനാണ് ഇഷ്ടമെങ്കില്‍ അതുമാകാം. ദീപം നിശ്ചലമായിരിക്കണം. ആ ദീപത്തെ ഹൃദയത്തിലോ, ഭ്രൂമദ്ധ്യത്തിലോ ധ്യാനിക്കാം. കത്തിച്ച മെഴുകുതിരിയിലോ, മറ്റു ചെറുനാളങ്ങളിലോ കുറെ സമയം നോക്കിയിരിക്കണം. പിന്നീടു കണ്ണടയ്‌ക്കണം. അപ്പോള്‍ ഉള്ളില്‍ തെളിഞ്ഞുകാണുന്ന പ്രകാശത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുക. രൂപധ്യാനം ചെയ്യുവാന്‍ ഇഷ്ടമുള്ളവര്‍ക്ക്, ഇഷ്ടദേവത ദീപത്തില്‍ നില്ക്കുന്നതായി ഭാവനചെയ്യാം. എന്നാല്‍ ഇഷ്ടദേവത ഹോമാഗ്‌നിയില്‍ നില്ക്കുന്നതായി ഭാവന ചെയ്തു ധ്യാനിക്കുന്നതാണു കൂടുതല്‍ നല്ലത്. കാരണം അസൂയ, അഹങ്കാരം തുടങ്ങിയവയെ ഹോമാഗ്നിയില്‍ ഹോമിക്കുന്നതായി ഭാവനചെയ്യുവാന്‍ കഴിയും.

തുടക്കക്കാര്‍ക്ക് അരൂപധ്യാനത്തേക്കാള്‍ രൂപധ്യാനമാണ് എളുപ്പം. ഇഷ്ടദേവതയുടെ രൂപം ധ്യാനിക്കുന്നത് ഇഷ്ടദേവനില്‍ മനസ്സുറയ്‌ക്കാന്‍ സഹായിക്കും. ഇഷ്ടമുള്ള ദേവിയുടെയോ ദേവന്റെയോ ചെറിയ ഒരു ചിത്രം മുന്നില്‍ വയ്‌ക്കുക. ആ ചിത്രത്തില്‍ നോക്കി കുറെനേരം ഇരിക്കണം. പിന്നെ കണ്ണടച്ചു രൂപത്തെ ഉള്ളില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുക. ഉള്ളിലെ രൂപം വിടുമ്പോള്‍ വീണ്ടും പുറത്തുള്ള ചിത്രത്തില്‍ നോക്കണം. വീണ്ടും കണ്ണടയ്‌ക്കണം. ഇഷ്ടരൂപത്തോടു സംസാരിക്കുന്നതായി ഭാവനചെയ്യണം. ‘ഈശ്വരാ, നീ എന്നെ വിട്ടേച്ചു പോകല്ലേ’ എന്ന് ഇഷ്ടരൂപത്തെ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചു കേഴണം. ശ്രദ്ധയോടെ ഇങ്ങനെ നിരന്തരം ആവര്‍ത്തിച്ചാല്‍ നാം ധ്യാനിക്കുന്ന രൂപം ഉള്ളില്‍ തെളിഞ്ഞുകിട്ടും. 

ധ്യാനിക്കുമ്പോള്‍ രൂപം കിട്ടിയില്ലെന്നുവച്ചു ധ്യാനം നിര്‍ത്തരുത്. ഇഷ്ടദേവന്റെ ഓരോ അംഗവും, പാദാദികേശം കേശാദിപാദം ക്രമമായി ഉള്ളില്‍ ഭാവന ചെയ്തു കാണണം. ഭഗവാനു് അഭിഷേകം നടത്തുന്നതായും, വിവിധതരം ആഭരണങ്ങളും വസ്ത്രങ്ങളും അണിയിക്കുന്നതായും ആഹാരം ഉരുളയുരുട്ടി നല്കുന്നതായും ഭാവന ചെയ്യാം. ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം ഓടിച്ചാടിക്കളിക്കുന്നതായും ഭാവന ചെയ്യാം. അവിടുന്ന് നമ്മില്‍നിന്നു വിട്ടകലുന്നതായും അവിടുത്തോടൊപ്പം എത്താനായി നമ്മള്‍ പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം. ഇത്തരത്തിലുള്ള ഭാവനമൂലം ഇഷ്ടരൂപം മനസ്സില്‍നിന്നു മായുകയില്ല.

രൂപം ശരിക്കും ഉള്ളില്‍ തെളിയുവാന്‍ കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും വേണം. ആദ്യമൊക്കെ രൂപത്തില്‍ നോക്കിയിരുന്ന് ഏകാഗ്രതയ്‌ക്കു ശ്രമിക്കണം. രണ്ടു മിനിറ്റു കണ്ണു തുറന്നു ധ്യാനരൂപത്തില്‍ നോക്കിയിരിക്കണം. പിന്നെ കണ്ണടച്ചു ആ രൂപം ഉള്ളില്‍ കാണാന്‍ ശ്രമിക്കണം; ഭ്രൂമദ്ധ്യത്തിലോ ഹൃദയത്തിലോ ആകാം.  ക്രമേണ, രൂപം ഉള്ളില്‍ തെളിയുവാന്‍ തുടങ്ങും.

അലയുന്ന സ്വഭാവമാണ് മനസ്സിന്. അതിനാല്‍ ധ്യാനിക്കുക എന്നതു പൊങ്ങുതടി വെള്ളത്തില്‍ താഴ്‌ത്തുന്നതു പോലെയാണ്. കൈവിട്ടാല്‍ ഉടന്‍ അതു വീണ്ടും വെള്ളത്തിനു മുകളില്‍ പൊങ്ങിവരും. നമ്മുടെ മനസ്സും അതുപോലെയാണ്. അതുകൊണ്ട് ധ്യാനത്തിന്റെ തുടക്കത്തില്‍ സ്വല്പമൊക്കെ നിര്‍ബ്ബന്ധിച്ചു് ഇരിക്കേണ്ടിവരും. ധ്യാനത്തില്‍ രസം കിട്ടിത്തുടങ്ങിയാല്‍ അതു വേണ്ടിവരില്ല. ധ്യാനം അപ്പോള്‍ ഒരാനന്ദാനുഭവമാകും.

ധ്യാനം ശീലിക്കുന്ന വ്യക്തി, വെറുതെ ഇരിക്കുമ്പോള്‍പോലും മനസ്സിനെ അലയുവാന്‍ വിടരുതു്. ഇഷ്ടദേവതാധ്യാനം ശീലിക്കുന്നവര്‍ അവരുടെ ദൃഷ്ടി എവിടെ പതിച്ചാലും അവിടെ ഇഷ്ടദേവനെ ഭാവന ചെയ്യണം. നടക്കുമ്പോള്‍ ഇഷ്ടദേവന്‍ കൂടെ നടക്കുന്നതായി ഭാവിക്കണം. അവിടുത്തോടു വര്‍ത്തമാനം പറയണം. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ആകാശത്തില്‍ നോക്കി ഇഷ്ടദൈവം നമ്മുടെകൂടെ  യാത്രചെയ്യുന്നതായി സങ്കല്പ്പിക്കണം. ബോട്ടിലാണു യാത്ര ചെയ്യുന്നതെങ്കില്‍ വെള്ളത്തിലെ വിടര്‍ന്ന താമരയില്‍ ഇഷ്ടദേവന്‍ ഇരിക്കുന്നതായി സങ്കല്‍പ്പിക്കണം. ഒറ്റയ്‌ക്കെവിടെയെങ്കിലും ഇരിക്കുകയാണെങ്കില്‍ ഇഷ്ടദേവന്റെ മോഹനരൂപം അകലെ നില്ക്കുന്നതായി ഭാവന ചെയ്യാം. ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഭഗവാന്‍ കൂടെ നില്ക്കുന്നു എന്ന ബോധം ഭാവനയില്‍ക്കൂടി ദൃ™മാക്കണം. ഇങ്ങനെയൊക്കെ സദാ ശ്രമിച്ചാല്‍ ആ പരമപദത്തില്‍ മനസ്സിനു ലയം കിട്ടുകതന്നെ ചെയ്യും. 

ഇത്തരത്തില്‍ ചിട്ടയോടെ ധ്യാനം ശീലിച്ചുകൊണ്ടിരുന്നാല്‍ ക്രമേണ മനസ്സു കൂടുതല്‍ കൂടുതല്‍ ശാന്തമാകും. സ്ഫടികം പോലെ നിര്‍മ്മലമായിത്തീരും. നട്ടുച്ചയ്‌ക്ക് നിഴല്‍ ഇല്ലാതാകുന്നതു കണ്ടിട്ടില്ലേ? അതുപോലെ രൂപധ്യാനത്തില്‍ ഏകാഗ്രത വര്‍ദ്ധിക്കുമ്പോള്‍ രൂപം മറഞ്ഞ് നമ്മുടെ സ്വരൂപം പ്രകാശിക്കും. ഓളങ്ങളില്ലാത്ത തടാകത്തില്‍ സൂര്യന്റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണുന്നുവോ അതുപോലെ, ശാന്തമായ മനസ്സില്‍ പരമാത്മസ്വരൂപം തെളിഞ്ഞനുഭവപ്പെടും.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Article

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.