Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിലനില്‍പ്പിനായി ഒരു വിപ്ലവം

വികാസ് ബാലകൃഷ്ണന്‍byവികാസ് ബാലകൃഷ്ണന്‍
Aug 31, 2019, 01:12 am IST
inVicharam

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലൂടെ കഴിഞ്ഞ ദിവസം ഒരു വിപ്‌ളവത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു. ആ വിപ്‌ളവത്തിന്റെ ഭാഗമാകാന്‍ ഒരോ പൗരനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ക്ഷണിക്കുകയും ചെയ്തു. മഹാത്മജിയുടെ 150-ാം ജന്മദിന നാളില്‍ ഈ വിപ്‌ളവത്തിന് ഒരുക്കം തുടങ്ങാനായിരുന്നു ആഹ്വാനം. 

       ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും പരിതസ്ഥിതിക്കും ഭുമിക്ക് തന്നെയും ഭീഷണിയായ പ്‌ളാസ്റ്റിക് എന്ന മഹാവിപത്തിനെതിരെയുള്ള വിപ്ലവത്തിനാണ് മോദിജി ആഹ്വാനം പെയ്യുന്നത്. ദഹന വ്യവസ്ഥ മുഴുവനും പ്‌ളാസ്റ്റിക്ക് മാലിന്യം നിറഞ്ഞ് കരക്കടിഞ്ഞ തിമിംഗലങ്ങളും, പ്‌ളാസ്റ്റിക് നിറഞ്ഞ വയറുമായി ചത്തു വിഴുന്ന പക്ഷികളും വന്യമൃഗങ്ങളടക്കമുള്ള ജന്തുക്കളും വേദനിക്കുന്ന ചിത്രങ്ങളായി നമ്മെ തുറിച്ചു നോക്കുകയാണ്. കരയിലെ, കടലിലെ, ആകാശത്തിലെ ജിവികള്‍ക്ക് ഭിഷണിയാവുകയാണ്, ആവാസവ്യവസ്ഥയെ കാര്‍ന്നുതിന്നുന്ന പ്‌ളാസ്റ്റിക്. 

     ആധുനിക ജീവിതവ്യവസ്ഥയില്‍ മനുഷ്യന് അത്യാവശ്യമായിത്തീര്‍ന്നവയാണ് പ്‌ളാസ്റ്റിക്കും പ്‌ളാസ്റ്റിക്ക് ഉത്പ്പന്നങ്ങളും എന്ന കാര്യം വിസ്മരിക്കുന്നില്ല. പ്‌ളാസ്റ്റിക്കിന്റെ കണ്ടുപിടിത്തം മനുഷ്യന് അനേകം സൗകര്യങ്ങളും ലാഭവും, ഗുണവും നല്‍കിയിട്ടുമുണ്ട്. പക്ഷേ, അത് നമ്മുടെ ആവാസവ്യവസ്ഥയുടെ ശത്രു ആകാതെ എങ്ങനെ നോക്കാം എന്നാണ് ചിന്തിക്കേണ്ടത്.  

    പ്‌ളാസ്റ്റിക് വസ്തുക്കള്‍ ജീര്‍ണിക്കാതെ മണ്ണിനടയില്‍ ആയിരം കൊല്ലത്തോളം കിടക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതില്‍ നിന്നുള്ള രാസസ്തുക്കള്‍ മണ്ണിന്റെ ആരോഗ്യം നശിപ്പിക്കുന്നു. ഇത് സസ്യങ്ങളുടെ വേരോട്ടത്തെയും വളര്‍ച്ചയേയും ബാധിക്കും. മണ്ണിന്റെ ജലസംഭരണശേഷിയെ ബാധിക്കും. വേനല്‍കാലത്ത് വരള്‍ച്ച രൂക്ഷമാവുന്നത് ഭൂഗര്‍ഭജല ദൗര്‍ലഭ്യം കൊണ്ടാണ്. മഴക്കാലത്ത് വെള്ളം വലിച്ചെടുക്കാനുള്ള മണ്ണിന്റെ കഴിവു കുറയുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകും. ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണ് ഉപയോഗിച്ച് വലിച്ചെറിയുക എന്ന ‘യൂസ് ആന്‍ഡ് ത്രോ’ സംസ്‌കാരം. പണ്ടൊക്കെ സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോവുമ്പോള്‍ തുണിസഞ്ചി കൊണ്ടു പോവുന്ന ശീലമുണ്ടായിരുന്നു. പ്‌ളാസ്റ്റിക് ബാഗിന്റെ വരവ് ആ ശീലത്തെ തകര്‍ത്തു. ഒറ്റ പ്രാവശ്യത്തെ ഉപയോഗശേഷം ഇത്തരം സഞ്ചികള്‍ പറമ്പിലേക്കോ പുഴയിലേക്കോ വലിച്ചെറിയുന്നു.

    പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച് കളയുന്ന പ്രവണത വ്യാപകമാണ്. കത്തുന്ന പ്‌ളാസ്റ്റിക്കില്‍ നിന്ന് വമിക്കുന്ന സള്‍ഫര്‍ ഡൈയോക്‌സൈഡ്, എച്ച്‌സിഎല്‍ മുതലായ രാസവസ്തുക്കള്‍ നമ്മുടെ നാഡീവ്യവസ്ഥയെയും ദഹന വ്യവസ്ഥയേയും ബാധിക്കും. ഇവ കാന്‍സറിന് തന്നെ കാരണമാകുന്നു. പ്‌ളാസ്റ്റിക്ക് കത്തിച്ചുണ്ടാവുന്ന വാതകങ്ങള്‍ അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കാനും അതുവഴി ആഗോള താപ വര്‍ദ്ധനവിന് ആക്കം കൂട്ടാനും വഴിവെയ്‌ക്കുന്നു.    

    പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ നമ്മുടെ അന്തരീക്ഷത്തെ, ജല സ്രോതസ്സുകളെ, മണ്ണിനെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് തടയിടാന്‍ നാം ഒരോരുത്തരും ബാധ്യസ്ഥരാണ്. പ്‌ളാസ്റ്റിക്കിനെതിരെയുള്ള യുദ്ധം തുടങ്ങേണ്ടത് നമ്മുടെ മനസിലാണ്, നമ്മുടെ വീട്ടിലാണ്, നമ്മുടെ വിദ്യാലയങ്ങളിലാണ്. പ്‌ളാസ്റ്റിക് സഞ്ചികള്‍ വീട്ടിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞ എടുക്കണം. തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ ശീലിക്കണം. വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്റ്റീല്‍പാത്രങ്ങളും, ഗ്ലാസ് പാത്രങ്ങളും ഉപയോഗിക്കാം. വീടുകളില്‍ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് വസ്തുക്കള്‍ സംസ്‌കരണം നടത്തി ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. 

             ഭക്ഷണ ശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ അവ പ്‌ളാസ്റ്റിക് കവറുകളില്‍ തരുന്ന രീതിയാണിപ്പോഴുള്ളത്. ഈ രീതിക്ക് മാറ്റം വരണം. ഇതിനായി പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത, ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകാത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഭക്ഷണ ശാലകള്‍ തയ്യാറാവണം. 

      വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പ്‌ളാസ്റ്റിക്കിനെതിരെ വലിയ ജനമുന്നേറ്റം നടന്നിരുന്നു. പൊതുജനം വളരെ ആവേശപൂര്‍വം നെഞ്ചിലേറ്റിയ മുന്നേറ്റമായിരുന്നു അത്. ജനം തുണി സഞ്ചിയുമായി കമ്പോളങ്ങളിലേക്ക്  നീങ്ങി. നല്ല ബോധവത്ക്കരണം നടന്നിരുന്നു ഈ ജനകീയ മുന്നേറ്റത്തിന് മുന്നോടിയായി. 

വ്യാപാരികളും ബോധവാന്മാരായിരുന്നു. അവര്‍, പ്‌ളാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചില്ല. സാധനം വാങ്ങാന്‍ വരുന്നവര്‍ സഞ്ചികൊണ്ടുവരണം എന്ന നിര്‍ബന്ധവും ഉണ്ടായി. പ്‌ളാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടിയും എടുത്തിരുന്നു. ആവേശം തണുക്കാന്‍ അധികനാള്‍ വേണ്ടി വന്നില്ല. സാവധാനത്തില്‍ പ്‌ളാസ്റ്റിക് സഞ്ചികള്‍ തലപൊക്കുകയും, ഉദ്യോഗസ്ഥര്‍ തലതാഴ്‌ത്തുകയുമാണ് ഉണ്ടായത്. മടിയനായ മലയാളി തുണിസഞ്ചി വീട്ടില്‍ ചുരുട്ടി ഇട്ടു. ഭൂമി പ്‌ളാസ്റ്റിക് മാലിന്യത്താല്‍ മൂടാനും തുടങ്ങി. പ്‌ളാസ്റ്റിക്കിനെതിരെയുള്ള യുദ്ധങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന സത്യം നാം മറക്കരുത്. കാരണം അത് പ്രാവര്‍ത്തികമാക്കാന്‍ ശക്തമായ ബോധവത്ക്കരണം വേണം. ഭരണകൂടങ്ങള്‍ ഈ നിരോധനം വിജയമാക്കാന്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കേണ്ടിയിരിക്കുന്നു. പ്‌ളാസ്റ്റിക്കിനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷേ, അതിന്റെ ഉപയോഗം നിയന്ത്രിക്കാം, ഉപയോഗിച്ചതിനെ വീണ്ടും ഉപയോഗിക്കുന്ന തരത്തില്‍ ഒരു സംസ്‌കരണ യൂണിറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുടങ്ങാനും സാധിക്കണം. നമുക്ക് ഒരു പരിസ്ഥിതി സൗഹൃദ പ്‌ളാസ്റ്റിക് യുഗത്തിലേക്ക് കടന്നേ തിരൂ. കാരണം ഈ ഭൂമി ഇതുപോലെ അടുത്ത തലമുറക്ക് കൊടുക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ് ഉത്തരവാദിത്വമാണ്. പ്രധാനമന്തിയുടെ ആഹ്വാനം ഈ ഭൂമിക്ക് വേണ്ടിയാണ്, അതിന്റെ നിലനില്‍പ്പിന് വേണ്ടിയാണ്. ഭൂമിക്ക് വേണ്ടിയുള്ള ഈ വിപ്‌ളവത്തില്‍ നാമെല്ലാവരും അണി ചേരേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം നമുക്ക് മാപ്പു തരില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.