Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അരുന്ധതിക്ക് പിടികിട്ടി, രാഹുലിന് ഇനി എന്ന്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2019, 01:03 am IST
inEditorial

എട്ട് വര്‍ഷത്തിന് ശേഷമാണെങ്കിലും എഴുത്തുകാരി അരുന്ധതി റോയിക്ക് കാര്യങ്ങള്‍ പിടികിട്ടി തുടങ്ങി. രാജ്യത്തോട് മാപ്പു പറയാനുള്ള സന്മനസ്സു കാണിക്കുകയും ചെയ്തു. അല്ലെങ്കില്‍ നിര്‍ബന്ധിതയായി. അത് നല്ലകാര്യം. ഇനിയും യാഥാര്‍ഥ്യം തിരിച്ചറിയാനാകാത്ത ചിലരൊക്കെ ബാക്കിയുണ്ടെന്ന കാര്യമാണ് കഷ്ടം. കശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും അപഹസിക്കും വിധം അരുന്ധതി പ്രസ്താവനകള്‍ ഇറക്കിയത് 2011ലാണ്. അതിന്റെ പേരില്‍ ചിലരുടെയൊക്കെ കയ്യടി നേടിയെങ്കിലും ഇന്നിപ്പോള്‍ അതൊക്കെ അവരെ തിരിഞ്ഞ് കുത്താന്‍ തുടങ്ങിയിരിക്കുന്നു. അന്നത്തെ പ്രസ്താവനയുടെ വീഡിയോ പ്രചരിപ്പിച്ച് പാക്കിസ്ഥാന്‍ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തനിക്ക് പറ്റിയ പിഴവിനെക്കുറിച്ച് അരുന്ധതി റോയ് എന്ന മലയാളിയായ ഇംഗ്ലീഷ് സാഹിത്യകാരിക്ക് ബോധം വന്നത്. കിഴക്കന്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് വിമര്‍ശിച്ച അവര്‍, പാക്കിസ്ഥാന്‍ സൈനികവിന്യാസം നടത്തുന്നില്ലെന്നും വിശദീകരിച്ചു. അന്ന് ഒരു വിഭാഗത്തിന്റെ കടുത്ത വിമര്‍ശനത്തിനും വിഘടനവാദ, ഇടതുപക്ഷ വിഭാഗങ്ങളുടെ പ്രശംസയ്‌ക്കും പാത്രമായ പ്രസ്താവനയായിരുന്നു അത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ ഇന്ത്യ എടുത്തുകളഞ്ഞതോടെ വിറളിപിടിച്ച പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ നുണപ്രചാരണത്തിന് ബലംപകരാന്‍ അരുന്ധതിയുടെ പ്രസ്താവന വ്യാപകമായി ഇന്ന് ഉപയോഗിച്ചു വരുകയാണ്. സമൂഹ മാധ്യമങ്ങളിലടക്കം അത് ശക്തമായ പ്രതിഷേധത്തിന് വഴിവയ്‌ക്കുകയും ചെയ്തു. ബുക്കര്‍ സമ്മാന വിജയിയായ ഈ സാഹിത്യകാരി മാപ്പു പറയാന്‍ നിര്‍ബന്ധിതയായത് കനത്ത വിമര്‍ശനങ്ങളുടെ മുള്‍മുനയ്‌ക്ക് മുന്നിലാണ്. 

വിമര്‍ശനങ്ങളുടെ മുള്‍മുനയ്‌ക്ക് മുന്നില്‍ അരുന്ധതി അത് പറയുമ്പോഴും കുറെ ഏറെ കാര്യങ്ങള്‍ അതിനോട് ചേര്‍ത്തു വായിക്കേണ്ടതായുണ്ട്. ഇടതുപക്ഷ ബുദ്ധിജീവികളും സഹയാത്രികരും, ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും, എഴുത്തും, മുദ്രാവാക്യം വിളികളും ഫാഷനായി കൊണ്ടുനടന്ന കാലത്തായിരുന്നു അവരുടെ പ്രസ്താവന. ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും കുറച്ചൊന്നുമല്ല അതൊക്കെ ഊര്‍ജ്ജം പകര്‍ന്നത്. ആ കാലം പിന്നിട്ട ഇന്ത്യ, ബിജെപി സര്‍ക്കാരിന് കീഴില്‍ ദേശീയ സുരക്ഷ ശക്തമാക്കുകയും രാജ്യാന്തര രംഗത്ത് കരുത്തുനേടുകയും അതുവഴി പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്തതാണ് ഇന്നത്തെ കാലത്തിന്റെ പ്രത്യേകത. അതിന്റെ തുടര്‍ച്ചയായിട്ടാണ് കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിക്കൊണ്ട് ഇന്ത്യയെ ഒറ്റ രാഷ്‌ട്രമാക്കിയത്. പലരും കൊട്ടിഘോഷിച്ചതുപൊലുള്ള ഒരു സംഭവവും അതിന്റെ പേരില്‍ രാജ്യത്ത് ഉണ്ടായുമില്ല. ലോകം മുഴുവന്‍ ഇന്ത്യയെ അംഗീകരിക്കുന്ന ഇന്നും, പാക്കിസ്ഥാന് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കാന്‍ രാഹുല്‍ ഗാന്ധിയേപ്പോലുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ മുന്‍പന്തിയിലുണ്ടെന്നത് രാഷ്‌ട്രത്തിനു തന്നെ അപമാനമാണ്. അതിന്റെ പേരില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായവ്യത്യാസവും പൊട്ടിത്തെറികളും നടക്കുന്നത്, അവര്‍ക്കിടയിലും രാജ്യത്തെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്നതിന് തെളിവായി നില്‍ക്കുന്നു. ജനമനസ് അറിയാന്‍ കഴിവില്ലാത്ത നേതാക്കളാണ് ഏത് രാഷ്‌ട്രീത്തിന്റെയും വലിയ ശാപം. കോണ്‍ഗ്രസിന്റെ ശാപവും അതുതന്നെ. അരുന്ധതി റോയിക്ക് നല്ല ബൂദ്ധിയുണ്ടാകാന്‍ എട്ടു വര്‍ഷമെടുത്തെങ്കില്‍ രാഹുലിന്റെ കാര്യത്തില്‍ അത് എത്ര വര്‍ഷമായിരിക്കുമെന്ന് അറിയില്ല. നരേന്ദ്രമോദി വിരോധത്തിന്റെ പേരില്‍ രാജ്യവിരുദ്ധത പ്രസംഗിക്കുന്നെങ്കില്‍ അതിനര്‍ത്ഥം മോദി ചെയ്യുന്നത് രാജ്യനന്മയ്‌ക്ക് ആവശ്യമായ കാര്യങ്ങളാണെന്ന് മനസിലാക്കാനുള്ള സമാന്യബുദ്ധി ഇന്ത്യക്കാര്‍ക്ക് ഉണ്ട്. അതിനുള്ള തെളിവാണ്, പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി രാഹുലിന് രംഗത്തു വരേണ്ടിവന്നത്. കശ്മീരില്‍ ഇന്ത്യ ജനങ്ങളെ കൊന്നൊടുക്കുകയാണെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്നുമുള്ള രാഹുലിന്റെ വ്യാജ പ്രസ്താവനയും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതില്‍ അത്ഭുതമില്ല. 

അരുന്ധതിയോട് ബലൂചിസ്ഥാന്‍ വിമോചന മുന്നണി പ്രസിഡന്റ് ഡോ. അള്ളാ നാസര്‍ പറഞ്ഞത് തന്നെയാണ് രാഹുലിനോടും രാഷ്‌ട്രത്തിന് പറയാനുള്ളത്. ഇന്ത്യയെ അകാരണമായി വിമര്‍ശിക്കുമ്പോള്‍ത്തന്നെ പാക്കിസ്ഥാന്‍ സൈന്യം ബലൂചിസ്ഥാനില്‍ നടത്തുന്ന നരഹത്യ കാണാന്‍ കണ്ണില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ അറിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ഉത്തരം വ്യക്തമാണ്. ഇന്ത്യാ വിരുദ്ധം പറഞ്ഞാലേ മോദി വിരുദ്ധമാകു. അത് മാത്രമേ ഇവിടുത്തെ പ്രതിപക്ഷങ്ങള്‍ക്ക് ദഹിക്കുകയുള്ളു. അതിന് യാഥാര്‍ഥ്യവുമായി ബന്ധമൊന്നും വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമില്ല.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.