Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയുടെ ലക്ഷങ്ങളുടെ ഫെലോഷിപ്പ് വെട്ടിപ്പ്; അന്വേഷണം തുടങ്ങിയപ്പോള്‍ എ.എ റഹിമിന്റെ ഹാജര്‍ ബുക്ക് കാണ്‍മാനില്ല

അനീഷ് അയിലംbyഅനീഷ് അയിലം
Aug 26, 2019, 12:03 pm IST
inKerala

കൊച്ചി: ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയും കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ എ.എ. റഹിം നടത്തിയ ഫെലോഷിപ്പ് തട്ടിപ്പിന് പിന്നാലെ റഹിമിന്റെ ഹാജര്‍ ബുക്ക് സര്‍വകലാശാലയില്‍ കാണാനില്ലെന്ന് വിവരാവകാശ രേഖ. ഇസ്ലാമിക് പഠന വിഭാഗത്തിലെ മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെയാണ് റഹിം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ മത്സരിച്ചത്. ഇത് സംബന്ധിച്ച പരാതിയില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ നടത്തിയ അന്വേഷണത്തിലാണ് ഹാജര്‍ബുക്ക് കാണാനില്ലെന്ന് കണ്ടെത്തിയത്. 

ഒരേസമയം അഡ്വക്കേറ്റും ഗവേഷണ വിദ്യാര്‍ഥിയുമായിരിക്കാന്‍ കഴിയില്ലെന്നും സിന്‍ഡിക്കേറ്റ് അംഗമായി റഹിമിനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നും കാട്ടി വര്‍ക്കല പാലച്ചിറ സ്വദേശിയായ ഹസീം മുഹമ്മദ് സര്‍വകലാശാലയക്ക് പരാതി നല്‍കി. രജിസ്ട്രാറോട് പരാതി അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. റഹിമിന്റെ ഹാജരും പഠന വിവരവും ആവശ്യപ്പെട്ട് ഇസ്ലാമിക് പഠനവിഭാഗം മേധാവി ഡോ. എ.കെ. അമ്പോറ്റിക്ക് രജിസ്ട്രാര്‍ കത്തയച്ചതോടെയാണ് സംഭവം പുറത്തായത്. റഹിം കോഴ്‌സില്‍ ചേര്‍ന്ന 2010 മെയ് നാലുമതല്‍ 2015 ഏപ്രില്‍ 30 വരെയുള്ള അഞ്ചുവര്‍ഷവും ആവശ്യത്തിന് ഹാജര്‍ ഉണ്ടെന്നും ‘ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്ന വിഷയത്തിലെ ഗവേഷണ പുരോഗതി വിലയിരുത്തിയാണ് ഫെലോഷിപ് നല്‍കിയതെന്നും മാത്രമായിരുന്നു പഠനവിഭാഗം മേധാവിയുടെ റിപ്പോര്‍ട്ടിലുള്ളത്.

 തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍വകലാശാലയുടെ അനുവാദം വാങ്ങിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്നയാള്‍ക്ക് എങ്ങനെ ഹാജര്‍ ലഭിക്കുമെന്നും ചോദ്യം ഉയര്‍ന്നതോടെ ഹാജര്‍ ബുക്ക് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ വീണ്ടും കത്തയച്ചു. 2016 ആഗസ്ത് 10 മുതലാണ് താന്‍ മേധാവി ആയതെന്നും 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ഹാജര്‍ മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളുവെന്നും വകുപ്പ് മേധാവി ഡോ. എ.കെ. അമ്പോറ്റി വീണ്ടും മറുപടി നല്‍കി. കൂടാതെ 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസത്തെ ഹാജര്‍ ഒരു പേജില്‍ ഒരുമിച്ച് രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും നല്‍കി. തുടര്‍ന്ന് ഡോ.എ. അമ്പോറ്റിക്ക് രജിസ്ട്രാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് ഹാജര്‍ ബുക്ക് കാണാനില്ലെന്ന വിചിത്ര വെളിപ്പെടുത്തല്‍ നടത്തിയത്. 

2010 മെയ് നാലുമുതല്‍ 2014 ഡിസംബര്‍ 31 വരെയുള്ള ഹാജര്‍ ബുക്ക് കണ്ടെത്താനായില്ലെന്നാണ് പഠനവിഭാഗം മേധാവി  രജിസ്ട്രാറെ അറിയിച്ചത്.  2017ല്‍ നടത്തിയ അറ്റകുറ്റപ്പണിക്കിടെ ഹാജര്‍ബുക്ക് നഷ്ടമായി എന്നാണ് കരുതുന്നത്. അത് കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും 2018 ഫെബ്രുവരി മൂന്നിന് കാരണം കാണിക്കലിന് നല്‍കിയ മറുപടിയില്‍ പഠന വിഭാഗം മോധാവി വ്യക്തമാക്കുന്നു. മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയം ഹാജര്‍ ഉണ്ടെങ്കിലേ ഫെലോഷിപ്പ് നല്‍കാവൂ. എന്നാല്‍ 2010 മെയ് നാലുമുതല്‍ 2013 നവംബര്‍ രണ്ട് വരെയുള്ള ഫെലോഷിപ്പ് തുകയായ 3,44,744 രൂപ എ.എ. റഹിം കൈപ്പറ്റിയിട്ടുണ്ട്. ഈ കാലയളവിലാണ് റഹിം വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതും പരാജയം ഏറ്റുവാങ്ങുന്നതും.

 ഹാജരില്ലാത്ത ഗവേഷണ വിദ്യാര്‍ഥിക്ക് ഫെലോഷിപ്പ് ലഭ്യമാക്കി എന്ന് മാത്രമല്ല 3.44 ലക്ഷംരൂപ ഫെലോഷിപ്പ് കൈപ്പറ്റിയിട്ട് ഗവേഷണം നടത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എ.എ. റഹിം ഗവേഷണ  വിദ്യാര്‍ഥി അല്ലെന്നാണ് 2018 ഡിസംബര്‍ 27ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. ഫെലോഷിപ്പായ 3,44,744 രൂപ കൈപ്പറ്റിയെന്നും കൃത്യമായി അനുമതി ഇല്ലാതെയാണ് മത്സരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്  മാത്രമല്ല 2014 ഏപ്രിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണ രംഗത്തായിരുന്നു മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന റഹിം. സര്‍വകലാശാലയില്‍ ഹാജര്‍ബുക്ക് തേടിയുള്ള അന്വേഷണം നടക്കുമ്പോള്‍ എ.എ.റഹിം സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

Kerala

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

Kerala

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

Kerala

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.