Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹരിയുടെ രാഗസഞ്ചാരങ്ങള്‍

സുരേഷ് ശ്രീകണ്‌ഠേശ്വരത്ത് by സുരേഷ് ശ്രീകണ്‌ഠേശ്വരത്ത്
Aug 25, 2019, 12:06 pm IST
in Varadyam

തമിഴ് ഭക്തകവി പാടിപ്പുകഴ്‌ത്തിയ തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാളിന്റെ വരപ്രസാദമാകുന്നു മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീത വഴികള്‍. ഭക്തിയാണ് ഹരിയുടെ ഭാവം. വിനയമാണ് മുദ്ര. രാഗതാളങ്ങളാകുന്നു പ്രദക്ഷിണങ്ങള്‍. ഹരിയുടെ രാഗസഞ്ചാരങ്ങള്‍ക്ക് ഒഴുകാന്‍ തടങ്ങള്‍ പലതാണ്. കര്‍ണാടക സംഗീതത്തിന്റെ സാമ്പ്രദായിക ശുദ്ധിയുടെ പ്രയാണമാണ് അവയില്‍ പ്രഥമവും പ്രധാനവും.

മറ്റൊന്ന് കഥകളി സംഗീതത്തിന്റേതാണ്. കലാനിലയം രാജീവനില്‍നിന്നും കലാമണ്ഡലം സുധീഷില്‍നിന്നും പകര്‍ന്നുകിട്ടിയ കഥകളി സംഗീതത്തിന്റെ നാടകീയ രഥ്യകള്‍. ഇടയ്‌ക്കെല്ലാം സോപാനസംഗീതത്തിന്റെ ഇടവഴികളില്‍ ഹരിയെ കണ്ടെന്നിരിക്കും. ഇടയ്‌ക്കയുമായി സോപാനത്തിനരികിലും പഞ്ചവാദ്യത്തിലും ഹരി ചിലപ്പോള്‍ ഒരു മന്ദഹാസമാകുന്നതു കാണാം. വലിയച്ഛനില്‍നിന്നു ലബ്ധമായ ചെണ്ടയുടെ താളവഴികളും ഹരിക്കന്യമല്ല.

ഇക്കുറി കേരള സംസ്ഥാന സര്‍ക്കാരിന്റെ ചെമ്പൈ സംഗീത പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത് മൂഴിക്കുളം കെ.ആര്‍. ഹരികൃഷ്ണനെയാണ്. മൂഴിക്കുളം എന്ന കലാഗ്രാമത്തിന്റെ ഉജ്ജ്വലമായ ഈ നിലവിളക്ക് സംഗീതത്തില്‍ മുഖവുര വേണ്ടാത്ത യൗവനദീപ്തിയാണ്. ആറാം വയസ്സില്‍ ഗാനലോകവീഥിയില്‍ ആകൃഷ്ടനായതാണ്. കലഞ്ഞൂര്‍ വിശ്വനാഥന്‍ എന്ന ആദ്യ ഗുരുവിനു കീഴില്‍ പദംവച്ചു തുടങ്ങി. സംഗീത സപര്യയുടെ നാളുകള്‍ ഒന്നൊന്നായി കടന്നുപോകുമ്പോള്‍ അറിയാതെതന്നെ ഹരിയിലെ കലാകാരന്‍ വളരുകയായിരുന്നു.

പില്‍ക്കാല ഗുരുനാഥന്മാരായ രജു നാരായണന്‍, ഡോ. ദിലീപ് കുമാര്‍ എന്നിവര്‍ അതിനുവേണ്ട പോഷകങ്ങള്‍ ആവോളം പകര്‍ന്നു. ഹരിയുടെ സൂക്ഷ്മശ്രോത്രങ്ങള്‍ ശബ്ദത്തിനുള്ളിലെ നാദത്തെ കേട്ടെടുത്തു. മനനംകൊണ്ടും നിരന്തര സാധനകൊണ്ടും സ്വാദ്ധ്യായംകൊണ്ടും നാള്‍ക്കുനാള്‍ മിനുക്കിമിനുക്കിയെടുത്തതാണ് നാദര്‍ണ്ണവത്തിലേക്കു ഹരിയൊരുക്കിയ ചാലുകള്‍. പ്രശസ്ത സംഗീതജ്ഞനായ പത്മഭൂഷണ്‍ പി.എസ്. നാരായണ സ്വാമിയുടെ ശിഷ്യനായ ചെന്നൈ സി.ആര്‍. വൈദ്യനാഥന്‍ എന്ന ഗുരുവിന്റെ ശിഷ്യനാണ് ഈ കലാകാരനിപ്പോള്‍.

ഹരിയുടെ ഗാനമഹിമയില്‍ നിപുണശ്രോത്രങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാവുന്നതല്ല. രാമനോട് കൃഷ്ണന്‍, ഹൈദരാബാദ് ബ്രദേഴ്‌സ്, തഞ്ചാവൂര്‍ എസ്. കല്യാണ രാമന്‍, എം.എല്‍. വസന്തകുമാരി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ തുടങ്ങിയ മഹാരഥന്മാരായ സംഗീതജ്ഞരുടെ ആലാപന മാതൃകകള്‍  ഹരിക്കേറെ പ്രിയങ്കരം. ശുദ്ധസംഗീതത്തിന്റെ വിസ്മയപ്രവാഹങ്ങളെ ഹരി അവരില്‍ കാണുന്നു. കലര്‍പ്പില്ലാത്ത അവരുടെ സംഗീത വഴികളുമായി തന്റെ വഴി പലപ്പോഴും കണ്ടെത്തുന്ന താദാത്മ്യത്തിന്റെ തിരിച്ചറിവില്‍ നിന്നുകൊണ്ട്, സ്വന്തം വ്യക്തിമുദ്രയുടെ പടവുകള്‍ പണിയുകയാണ് ഈ പ്രതിഭ.

തോടി, കല്യാണി, ശങ്കരാഭരണം തുടങ്ങിയ ഘനരാഗങ്ങളുടെ ആഴങ്ങളില്‍ ഹരി ഒരു സമ്മോഹനതയാണ്. സാമ്പ്രദായിക സംഗീതത്തിന്റെ നിലാവെളിച്ചത്തിലൂടെയുള്ള യാത്രയില്‍, തനതായ ഫ്രെയിമുകള്‍ തകര്‍ത്തെറിയുന്നതില്‍ തല്‍പരനല്ല ഹരി. ചട്ടക്കൂടുകള്‍ നല്‍കുന്ന ഭദ്രതയെ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളാണ് കലയെ സമൃദ്ധമാക്കുന്നതെന്നു ഹരി വിലയിരുത്തുന്നു. അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു അനുഭവവേദ്യമാകുന്ന സ്വാതന്ത്ര്യമാണ് ശരിയായ സ്വാതന്ത്ര്യം എന്നു കരുതാനാണ് ഹരിക്കിഷ്ടം.

ആകസ്മികതയല്ല ഹരിയെ സംഗീതത്തിലേക്കെത്തിച്ചത്. പാരമ്പര്യത്തിന്റെ അതിശക്തമായ കണ്ണിയും സാഹചര്യത്തിന്റെ ചെറുതല്ലാത്ത സ്വാധീനവും ഹരിക്കു പാടാന്‍ വിമലാകാശങ്ങള്‍ വിടര്‍ത്തി. തായ്‌വഴി, കലയുടെ നിര്‍ഭര സാന്നിദ്ധ്യമാണ് ഈ പ്രതിഭയ്‌ക്ക്. മാതൃഭവനം മഹോന്നതരായ കലാകാരന്മാര്‍ക്കു ജന്മമേകിയ കോതച്ചിറ ഗ്രാമത്തിലാണ്. രാഗതാളങ്ങളും അഭിനയവും മേളിക്കുന്ന പാരമ്പര്യത്തിന്റെ കരുത്തുറ്റ സംസ്‌കാരം.

അവിടെ തെളിഞ്ഞ വിളക്കുകളുടെ പ്രകാശധോരണിയെ ബാഹ്യചക്ഷുസ്സുകള്‍ മാത്രമല്ല, അന്തര്‍നേത്രങ്ങളും ആവോളം ഏറ്റുവാങ്ങി. അതിനാലാകണം ചെറുപ്രായം മുതല്‍ കലാമത്സരവേദികളില്‍ ഹരിയെന്ന പ്രതിഭയെ കാണാന്‍  കഴിഞ്ഞത്. മുന്നോട്ടുള്ള യാത്രയില്‍ മത്സരവേദികളോടു വിടപറയുകയും, സംഗീത സരയുവിന്റെ തീരത്തെ പ്രശാന്തി നുകരുകയും ചെയ്യുന്ന ഹരി.

പ്രസന്നമാണ് ഹരിയുടെ ഓരോ സംഗീതവേദിയും. പ്രസന്നമാണ് അനുവാചകരുമായുള്ള ഹരിയുടെ ഭാവപ്പകര്‍ച്ചകള്‍. ചില നേരം ആ രാഗവേഗങ്ങള്‍ രസവേഗങ്ങളുടെ ഒരു കുത്തൊഴുക്കാകുന്നു. അതിനിടയിലെപ്പോഴോ ചെറു ചാറ്റല്‍, മഴ പോലെ. ചിലപ്പോള്‍ ഒരിളം കാറ്റാകുന്നു. പിന്നെയൊരു വേള ധ്യാനാത്മകമായ മനസ്സിന്റെ ലയവുമാകാം.

സംഗീതമല്ലാതെ മറ്റൊന്നും ഹരിക്കു മുന്‍പിലില്ല. അച്ഛനമ്മമാരുടെ സ്‌നേഹനിര്‍ഭരമായ പിന്തുണയും, കൂടിയാട്ട കലാകാരന്‍ കൂടിയായ അനുജന്‍ യദുകൃഷ്ണന്റെ സഹവര്‍ത്തിത്വവും, മൂഴിക്കുളമെന്ന കലാഗ്രാമത്തിന്റെ നിറഞ്ഞ പ്രോത്സാഹനവും ചേരുമ്പോള്‍ ഹരിക്ക് സംഗീത പ്രതിഭയായ മൂഴിക്കുളം കെ.ആര്‍. ഹരികൃഷ്ണനാകാതിരിക്കാന്‍ കഴിയുവതെങ്ങനെ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

India

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

Kerala

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

India

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

Kerala

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തിയ ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത് തുടങ്ങിയവര്‍ സമീപം

പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിതിന്റെ വീട്ടിലെത്തി; ‘ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കും’

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

180ഓളം മൈനർ പെൺകുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കി ബ്ലാക്ക്മെയിലിംഗ്: മുഹമ്മദ് അയാസ് അറസ്റ്റിലായതോടെ പിടിയിലായത് സെക്സ് റാക്കറ്റ് സംഘം

ബിഹാറിനെ നയിക്കാൻ ഇനി ബിജെപിയുടെ സമ്രാട്ട് ചൗധരി: ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

ടിസിഎസിലെ മതപരിവര്‍ത്തനം: ‘പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ’

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.