Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അബ്ദുള്ളക്കുട്ടിയെ വെട്ടിയ കോടാലിയുണ്ടോ?

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Aug 24, 2019, 03:00 am IST
inVicharam

അറിയില്ലെ! എ.പി. അബ്ദുള്ളക്കുട്ടിയെ. സിപിഎം വഴി രണ്ടുതവണ ലോക്‌സഭാംഗമായ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി. സിപിഎം അക്കാരണത്താല്‍ അബ്ദുള്ളക്കുട്ടിയെ പുറത്താക്കി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കണ്ണൂരില്‍നിന്നും എംഎല്‍എയുമായി. പിന്നെ തോറ്റു. തോറ്റെങ്കിലും നരേന്ദ്രമോദിയുടെ ഭരണത്തിലെ മഹിമ അബ്ദുള്ളക്കുട്ടിക്ക് മറക്കാനായില്ല. മറയില്ലാതെ, ഗാന്ധിജിയുടെ സ്വപ്‌നമാണ് നരേന്ദ്രമോദി ഭരണം നടപ്പാക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി. പോരെ പൂരം? കോണ്‍ഗ്രസ് നേതൃത്വം കോടാലിയെടുത്തു. അബ്ദുള്ളക്കുട്ടിയുടെ കോണ്‍ഗ്രസ് ബന്ധം അറുത്തുമാറ്റി. ഒടുവില്‍ അബ്ദുള്ളക്കുട്ടി നരേന്ദ്രമോദിയുടെ പാര്‍ട്ടിയിലെത്തി. അബ്ദുള്ളക്കുട്ടി ചെറുമീനായതിനാല്‍ പൊക്കിയെറിഞ്ഞവര്‍ ജയറാം രമേശിനേയും അഭിഷേക് സിംഗ്‌വിയേയും എന്തുചെയ്യും? കോണ്‍ഗ്രസ് നേതൃത്വം ഇവര്‍ക്കെതിരെ കോടാലിയെടുക്കുമോ?  

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, രംഗത്ത് വന്നത് തൊണ്ടയില്‍ കുരുങ്ങിയ മുള്ളാണ് കോണ്‍ഗ്രസ്സിനിപ്പോള്‍. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷാണ് ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും ട്വീറ്റ് ചെയ്തു. ഉജ്വല യോജന മികച്ചതായിരുന്നുവെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് കോണ്‍ഗ്രസ്സിനു ഗുണംചെയ്യില്ലെന്ന് ജയറാം രമേശ് ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് പറഞ്ഞത്. 

മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദിഭരണത്തില്‍ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയേറ്റുവെന്ന് പറയുന്നത് പൂര്‍ണമായും ശരില്ലെന്നും സാമ്പത്തികവിദഗ്ധന്‍ കൂടിയായ ജയ്‌റാം രമേഷ് പറഞ്ഞു. രാജീവിന്റെ 75-ാം ജന്മവാര്‍ഷികത്തില്‍ മോദിക്കെതിരെ ആക്ഷേപശരവര്‍ഷം ഭാര്യ സോണിയ നടത്തുമ്പോഴാണ് ജയറാമിന്റെ മോദിസ്തുതി. 

പ്രധാന്‍മന്ത്രി ഉജ്വല യോജന ഉള്‍പ്പെടെയുള്ള പദ്ധതികളെ രാഷ്‌ട്രീയമായി എല്ലാവരും കളിയാക്കി. എന്നാല്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതാണ് കോടിക്കണക്കിനു സ്ത്രീകളെ മോദിക്ക് അനുകൂലമാക്കിയത്. 2014 തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ നേട്ടം മോദിക്കുലഭിച്ചു. 2014 മുതല്‍ 2019 വരെയുള്ള കാലയളവിലെ മോദിയുടെ പ്രവര്‍ത്തനങ്ങളാണ് വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ടാണു ബിജെപിക്ക് ലഭിച്ചത്. എന്‍ഡിഎയ്‌ക്ക് ആകെ 45 ശതമാനവും. മോദിയുടെ നേട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കില്‍ ഫലപ്രദമായി നേരിടാന്‍ കഴിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. 

മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അല്ലാതെ വസ്തുതാപരമായി പരിഗണിക്കണമെന്നും മനു സിങ്‌വി ട്വീറ്റ് ചെയ്തു. പ്രവൃത്തികളില്‍ തെറ്റും ശരിയും ഭിന്നതയും ഉണ്ടാകും. എന്നാല്‍ വസ്തുതാപരമായി വിലയിരുത്തുകയാണു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ പല കോണ്‍ഗ്രസ് നേതാക്കളും മോദിസര്‍ക്കാരിനെ പിന്തുണച്ചിരുന്നു. കരണ്‍സിംഗ്, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ അതില്‍പെടുന്നു. അതിന് പിന്നാലെയാണ് ഉജ്വല്‍ യോജനയെ പുകഴ്‌ത്തി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അരഞ്ഞാണം പാമ്പായി പരിണമിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്. 

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തെ പ്രത്യേകകോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടതിനെ കോണ്‍ഗ്രസ്സിലെ ചെറുതും വലുതുമായ നേതാക്കള്‍ വിറളി പിടിക്കുകയാണ്. 305 കോടി രൂപ വളഞ്ഞ വഴിയില്‍ സമ്പാദിച്ചതിനെതിരെയാണ് അന്വേഷണ ഏജന്‍സികളുടെ നടപടി. ഇത് ജനാധിപത്യ കശാപ്പെന്നാണ് മലയാളിയായ കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. ദുര്‍ബ്ബലനായ നേതാവാണ് താനെന്ന് തെളിയിച്ച വിദ്വാനാണ് ഇയാള്‍. ഗോവയിലും കര്‍ണാടകയിലും നിരീക്ഷകനായിരുന്നല്ലൊ വേണു. അഴിമതി നടത്തി ഞെളിഞ്ഞുനടക്കുക എന്നതാണല്ലോ ജനാധിപത്യം. കഷ്ടം എന്നല്ലാതെ മറ്റെന്തുപറയും! 

 ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ തുടരും. ചിദംബരത്തെ 5 ദിവസം കസ്റ്റഡിയില്‍ ലഭിക്കണമെന്ന അപേക്ഷയാണ് സിബിഐ സമര്‍പ്പിച്ചത്. എന്നാല്‍ 4 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ദിവസവും അരമണിക്കൂര്‍വീതം അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെകാണാം. 48 മണിക്കൂര്‍ കൂടുമ്പോള്‍ വൈദ്യപരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റുചെയ്തതെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. ചിദംബരം അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. അന്വേഷണത്തോട് സഹകരിക്കുന്നില്ല. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. ചിദംബരത്തിനുവേണ്ടി കപില്‍സിബലും അഭിഷേക് മനു സിങ്‌വിയും വാദിച്ചു. പക്ഷേ കോടതിക്ക് ബോധിച്ചില്ല. 

ഇതേ കേസില്‍ രണ്ടുപേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്, കുറ്റപത്രത്തിന്റെ കരട് തയാറായെങ്കില്‍ കസ്റ്റഡി എന്തിന്?,  കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല, കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തത് 3 മണിക്കൂര്‍ മാത്രം, തുടങ്ങിയ വാദങ്ങള്‍ സിബല്‍ ഉന്നയിച്ചു. പി. ചിദംബരവും കോടതിയില്‍ വാദിച്ചു. സിബിഐ ഇന്നു ചോദിച്ച 12 ചോദ്യങ്ങളില്‍ ആറ് എണ്ണവും കഴിഞ്ഞ ഓഗസ്റ്റില്‍ തന്നോടു ചോദിച്ചതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. തനിക്ക് വിദേശ അക്കൗണ്ടില്ല, മകന് വിദേശ അക്കൗണ്ടുണ്ട്. പ്രസക്തമായ ഒരു ചോദ്യവും സിബിഐ ചോദിച്ചില്ലെന്നും ചിദംബരം. പക്ഷേ പ്രതിയുടെ വക്കീലും കോണ്‍ഗ്രസുകാരും പറയുന്നത് കക്ഷിയെ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ചോദ്യശരങ്ങള്‍ തുടരുന്നു എന്നാണ്. വക്കീലന്മാര്‍ക്ക് എന്തും പറയാമെന്നാണോ? ഏതായാലും ഒരു കേസിലല്ല പലകേസിലും കുരുക്ക് മുറുകുകയാണ്.

കഷ്ടകാലത്ത് മൊട്ടയടിച്ചാല്‍ അങ്ങനെയാണ്. കല്ലുമഴ വന്നുകൊണ്ടേയിരിക്കും. ലണ്ടനില്‍ കോളേജുകള്‍. പത്ത് രാജ്യങ്ങളില്‍ സ്വത്ത്. 17 സുഹൃത്തുക്കള്‍ക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ട്. മകനും നിക്ഷേപവും ബാങ്ക് അക്കൗണ്ടും. ആരും തൊടില്ല, ചോദിക്കില്ല എന്ന മുന്‍ കേന്ദ്രമന്ത്രിയുടെ ധാരണ തെറ്റിദ്ധാരണയായി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ദൃഢനിശ്ചയമെടുത്ത ഭരണമാണ് കേന്ദ്രത്തിലുള്ളത്. ആ ധൈര്യമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ശക്തിപകരുന്നത്. അല്ലാതെ രാഷ്‌ട്രീയ പ്രേരിതമായി ആര്‍ക്കെതിരെയും നീങ്ങിയിട്ടില്ല. നീങ്ങുകയുമില്ല. ചിദംബരത്തെ പിടിച്ചപ്പോള്‍, ഇത് കോണ്‍ഗ്രസിനെ താറടിക്കാനും തകര്‍ക്കാനുമെന്ന മുറവിളി. പണ്ട് കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് അതുതന്നെ. ഇത് ഇസ്ലാമിനെതിരായ നീക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.