Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊച്ചുമോളേ, ഏതാണാ ജനാധിപത്യം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2019, 01:56 am IST
inVicharam

കൊച്ചുമോള്‍ക്ക് ഇപ്പോഴും സംശയം. ഇന്ത്യ ജനാധിപത്യ രാജ്യമാണോയെന്ന്. ജനാധിപത്യം എന്താണെന്ന് നാളിത്രയായിട്ടും കൊച്ചുമോള്‍ക്ക് മനസ്സിലായിട്ടില്ല. അഥവാ മനസ്സിലാക്കിയ ജനാധിപത്യത്തില്‍ ഇന്ത്യയൊട്ടില്ലതാനും.

പത്തറുപതുകൊല്ലം ഈ നാടുഭരിച്ചതിന്റെ ലഹരിയില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന് കൊച്ചുമോള്‍ക്കും ടിയാളുടെ ചേട്ടന്‍കുട്ടിക്കും ഒരു നിശ്ചയവുമില്ല. ജനാധിപത്യം ശക്തിപ്പെടുത്താന്‍ 1975 ജൂണില്‍ മുത്തശ്ശി എന്തോ ഒരു സംഗതി നടപ്പാക്കിയെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. അതായിരുന്നത്രെ യഥാര്‍ത്ഥ ജനാധിപത്യം. കൊച്ചുമോള്‍ അന്ന് ഒന്നാം ക്ലാസിലോ മറ്റോ ആയിരുന്നോന്ന് സംശയം. ഏതായാലും നട്ടപ്പാതിരയ്‌ക്കാണ് ‘ജനാധിപത്യ’ത്തെ പെട്ടിയിലാക്കി മുത്തശ്ശി സീലടിച്ചത്. സക്കീര്‍ ഹുസൈന്‍ എന്നൊരാളെ വരുതിയിലാക്കിയായിരുന്നു നാടകമെല്ലാം.

ജനാധിപത്യം എന്തായിരുന്നെന്ന് അന്നത്തെ വലിയ കോണ്‍ഗ്രസ്സുകാരോട് ചോദിച്ചാല്‍ ഒരുപക്ഷേ, അവര്‍ രഹസ്യമായി പറഞ്ഞുതരും. ഒരു കുടുംബത്തിന് രാജ്യം മൊത്തം വഴങ്ങിക്കൊള്ളണമെന്ന സുഗ്രീവാജ്ഞയുടെ ‘ഫിസിക്കല്‍ പ്രസന്‍സ്’ എന്ന് വേണമെങ്കില്‍ പറയാവുന്ന ആ ‘ഓമന’യ്‌ക്ക് നാട്ടുകാര്‍ അടിയന്തരാവസ്ഥ എന്നൊരു പേരിട്ടു. മേപ്പടി അവസ്ഥയില്‍ ഖദറും വളിച്ച ചിരിയുമായി നടക്കുന്ന സകല ടിയാന്‍മാര്‍ക്കും ബഹുരസമായിരുന്നു. കാക്കിയും കാവലും അവരുടെ കൈയില്‍ കളിപ്പാവകളായിരുന്നു. ഇന്ത്യയെന്ന വികാരം കോണ്‍ഗ്രസ് എന്ന വികാരത്തില്‍ ലയിച്ചുപോയ ആ നാളുകളില്‍ കൊച്ചുമോളും ചേട്ടനും അര്‍മാദിച്ചുനടന്നിരുന്നു എന്നത് ഒരുപക്ഷേ, സ്വാഭാവികം. പിള്ളാരല്ലേ എന്തറിയാന്‍. അമ്മയും അച്ഛനും അമ്മൂമ്മയും അവരുടെ സേവകവൃന്ദവും കൂടി കളിച്ചുതിമര്‍ത്തു നടക്കുകയായിരുന്നല്ലോ. ബുദ്ധിയുറയ്‌ക്കാത്ത അക്കാലം തല്‍ക്കാലം നമുക്ക് മറന്നേക്കാം.

എന്നാല്‍ ബുദ്ധിയുറച്ചു എന്നുമാത്രമല്ല, അതിബുദ്ധികൂടി ആയതോടെ അന്നത്തെ അവസ്ഥതന്നെ വരണമെന്നാണല്ലോ കൊച്ചുമോള്‍ ആഗ്രഹിക്കുന്നത്. കുടുംബക്കാര്‍ക്കും കുഞ്ഞുകുട്ടിപരാധീനങ്ങള്‍ക്കും നാടുനീളെ കന്നംതിരിവ് കാണിച്ചുനടക്കാനാവുന്നില്ലെന്ന വിഷമമാണല്ലോ ടിയാളെ അസ്വസ്ഥയാക്കുന്നത്. എന്തും കൈപ്പിടിയിലൊതുങ്ങിയിരുന്ന സുവര്‍ണകാലം തിരിച്ചുപിടിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന് ആലോചിച്ചു നടക്കുന്ന സമയത്താണല്ലോ ദേശീയവാദികള്‍ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കിയത്. മുത്തശ്ശിയെപോലെ തോക്കിന്‍ മുനയിലൂടെ വോട്ടിംഗ് പാറ്റേണ്‍ കൊണ്ടുവന്നൊന്നുമല്ല ഭരണത്തിലേറിയത്. ഇന്ത്യക്കാരന്റെ പൊതുവികാരത്തിലെ അസ്വസ്ഥതകളും അപഭ്രംശങ്ങളും ചൂണ്ടിക്കാണിച്ച് അതൊക്കെ ഒഴിവാക്കി പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ആഹ്വാനം ജനകോടികള്‍ നെഞ്ചേറ്റുകയായിരുന്നു.

അങ്ങനെ നെഞ്ചേറ്റിയ ഭരണം സാധാരണ ഇന്ത്യക്കാരന്റെ കൈയ്‌ക്കും കരളിനും ഉറപ്പുനല്‍കിയപ്പോള്‍ തങ്ങളെ ഇക്കാലമത്രയും വഞ്ചിച്ച രാഷ്‌ട്രീയ ഭിക്ഷാംദേഹികളെ അവര്‍ തിരിച്ചറിഞ്ഞു. ഒന്നൊന്നായി അഴിമതിയും കെടുകാര്യസ്ഥതയും കെട്ട രീതികളും പുറത്തുവന്നുകൊണ്ടിരുന്നു. പാരമ്പര്യപ്പാര്‍ട്ടിയുടെ അലകും പിടിയും അഴിഞ്ഞുവീഴാന്‍ തുടങ്ങിയപ്പോള്‍ ആകെ പരിഭ്രാന്തിയിലായി കൊച്ചുമോളും ചേട്ടനും മമ്മിയും. പത്തിരുപത് തലമുറയ്‌ക്ക് ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടാനുള്ള ജംഗമവസ്തുക്കളൊക്കെ ഉണ്ടാക്കിവെച്ചിട്ടുണ്ടെങ്കിലും അതൊക്കെ നിയമ നീതിന്യായ നടപടികളിലൂടെ വഴിയാധാരമാകുമെന്ന ഭീതിയുണ്ട്. അതൊരു ഒന്നൊന്നര ഭീതിയാണ്. അടുത്തിടെ എല്ലാം ശരിയാകുമെന്ന് ആരൊക്കെയോ കൊച്ചുമോളെയും ചേട്ടനെയും വിശ്വസിപ്പിച്ചിരുന്നെങ്കിലും എല്ലാം എട്ടുനിലയില്‍ പൊട്ടി. അതുമാത്രമോ? പാരമ്പര്യപ്പാര്‍ട്ടിയുടെ അടിത്തറയടക്കം ഇളകിക്കൊണ്ടിരിക്കുകയുമാണ്.

 ഈ ദശാസന്ധിയില്‍ പണ്ട് അര്‍മാദിച്ചുനടന്ന കാലത്തെക്കുറിച്ച് സ്വാഭാവികമായും കൊച്ചുമോള്‍ ആലോചിച്ച് പോകില്ലേ? ഇന്ത്യയുടെ സുവര്‍ണകാലമെന്ന് തങ്കലിപികളില്‍ എഴുതിവെക്കാന്‍ ഒത്താശക്കാര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത കാലം. ഹോ, ആലോചിക്കാന്‍ കൂടി വയ്യ. അങ്ങനെയുള്ള ആ കാലം പേര്‍ത്തും പേര്‍ത്തും തികട്ടി വരുമ്പോള്‍ ‘ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ’ എന്ന് ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതം? ഏതായാലും കൊച്ചുമോളുടെ അറിവിലേക്കായി ചിലകാര്യങ്ങള്‍ നിരത്താം. അപ്പനപ്പൂപ്പന്മാര്‍ കൊണ്ടുവന്ന പല നിയമങ്ങളും ഈ ഇന്ത്യയുടെ ആത്മാവില്‍ കത്തി കുത്തിയിറക്കുന്നതായിരുന്നു. അതില്‍നിന്ന് നിരന്തരം ചോരച്ചാലുകള്‍ ഒഴുകിപ്പരന്നിരുന്നു. അതെല്ലാം അവസാനിപ്പിക്കാന്‍ ധീരമായ നടപടികള്‍ കൈക്കൊള്ളുകയാണ് ഇന്ത്യയുടെ ആത്മാവറിഞ്ഞ ഒരു ഭരണകൂടം. കരിഞ്ചന്തക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും രഹസ്യ അജണ്ടക്കാര്‍ക്കും അതൊന്നും ദഹിക്കില്ലെന്ന് സുവ്യക്തം. അവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. എന്തുചെയ്യാം കൊച്ചുമോളേ, അച്ഛന്റെയും മുത്തശ്ശിയുടെയും രീതിയല്ല ഇപ്പോഴത്തെ സര്‍ക്കാരിനുള്ളത്. പട്ടിണിപ്പാവത്തിന്റെയും അവന്റെ ഗ്രാമത്തിന്റെയും തുടിപ്പറിയുന്ന സര്‍ക്കാരിന് കൊച്ചുമോളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നീങ്ങാനാവില്ല. ജനകീയ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം അടിവെച്ചടിവെച്ചു നീങ്ങുമ്പോള്‍ ജനാധിപത്യം സോഷ്യലിസം തുടങ്ങിയ ഗീര്‍വാണങ്ങളുമായി പരിഹാസ്യയാകാത്തതാണ് നന്ന്. അഥവാ അങ്ങനെതന്നെ തുടരാനാണ് ഭാവമെങ്കില്‍ ‘സാര്‍ഥവാഹകസംഘം’ മുന്നോട്ടുതന്നെ പോകും, സംശയമില്ല. കുടുംബാധിപത്യത്തിന് അന്ത്യകൂദാശ നടത്താന്‍ അനവധി പേരാണ് അണിനില്‍ക്കുന്നതെന്നുകൂടി സൂചിപ്പിച്ചുകൊണ്ട് ജയ്ഹിന്ദ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.