Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭീകരവാദം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച ;താരമായി സയിദ് അക്ബറുദീന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2019, 01:25 am IST
inVicharam

കഴിഞ്ഞദിവസം യുഎന്‍ ആസ്ഥാനത്ത് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീനായിരുന്നു താരം. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ തിളങ്ങിയത് സയിദ് അക്ബറുദീനിലൂടെയായിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിന് ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി അക്ബറുദീന്‍ നിലപാട് അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ചൈനയേ ഓര്‍മ്മിപ്പിച്ചും, ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ചയാകാമെന്ന നിലപാട് പാക്കിസ്ഥാനോട് ആവര്‍ത്തിച്ചും അക്ബറുദീന്‍ യുഎന്നില്‍ തിളങ്ങി. നിങ്ങള്‍ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ എനിക്കും ഒരുപാട് ചരിത്രം പറയാനുണ്ട്, ഇങ്ങനെ ഉരുളയ്‌ക്ക് ഉപ്പേരിപോലുള്ള മറുപടികളാണ് ഇന്ത്യന്‍ പ്രതിനിധി നല്‍കിയത്. യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി അക്ബറുദീന്റെ വാര്‍ത്താസമ്മേളനം അങ്ങനെ ആഗോള മാധ്യമങ്ങള്‍പോലും ആഘോഷിച്ചു. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാന്‍ വീണ്ടും വീണ്ടും അവസരം നല്‍കി. ചര്‍ച്ചകളോടുള്ള ഇന്ത്യന്‍ സമീപനത്തെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു എല്ലാവരെയും ഞെട്ടിച്ച അക്ബറുദീന്റെ ഇടപെടല്‍. 

മൂന്ന് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരുണ്ടെന്നും, അവര്‍ക്ക് മതിയായ അവസരം നല്‍കിയെന്ന് പറഞ്ഞിട്ടും കുഴക്കാനുള്ള ചോദ്യവുമായി അവര്‍ എത്തി. എപ്പോഴാണ് നിങ്ങള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച തുടങ്ങുന്നതെന്നായിരുന്നു ചോദ്യം. ചര്‍ച്ചയ്‌ക്ക് ഇന്ത്യയാണ് വിഘാതമെന്ന സന്ദേശം നല്‍കാനായിരുന്നു ഈ ചോദ്യം. എന്നാല്‍ മറുപടി പറയുന്നിടത്തുനിന്ന് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുത്തെത്തി കൈകൊടുത്തു. മൂന്നുപേര്‍ക്കും മറുപടിനല്‍കി. അതിനുശേഷം ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധത ഞങ്ങള്‍ അറിയിച്ചു കഴിഞ്ഞെന്നും ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു മറുപടി. സൗഹൃദത്തിന്റെ കൈ നീട്ടികഴിഞ്ഞു. സിംല കരാറില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. ഇനി തീരുമാനം എടുക്കേണ്ടത് പാക്കിസ്ഥാനാണ് ഇതായിരുന്നു ഇന്ത്യന്‍ പ്രതിനിധിയുടെ ഉറച്ച മറുപടി. വിദേശകാര്യ വക്താവായിരിക്കെ അക്ബറുദീന്റെ കഴിവ് ലോകം കണ്ടതാണ്. 

കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് ഇന്ത്യ റദ്ദ് ചെയ്തത് പാക്കിസ്ഥാന്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ മറ്റ് വിദേശ രാജ്യങ്ങളുടെ പിന്തുണ നേടാന്‍ പാക്കിസ്ഥാന്‍ പല കള്ളക്കഥകളും അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ യുഎന്നില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദ വിഷയമാക്കാനായിരുന്നു നീക്കം. എന്നാല്‍ ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കത്തെ പൊളിക്കുകയായിരുന്നു. അക്ബറുദീന്റെ നേതൃത്വത്തില്‍ യുഎന്നില്‍ നടത്തിയ നീക്കങ്ങളുടെയും വിജയമായിരുന്നു പിന്നീട് ഉണ്ടായത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370-മായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്ന സയിദ് അക്ബറുദീന്റെ നാവിലൂടെ വന്ന വാക്കുകള്‍ ഇന്ത്യ ചൈനക്ക് നല്‍കിയ വലിയ സന്ദേശമായിരുന്നു. 

ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കം പൊളിച്ചത് ഇന്ത്യയുടെ നയതന്ത്ര കരുത്തായിരുന്നു. റഷ്യയുടെ അകമഴിഞ്ഞ പിന്തുണ എടുത്തുപറയേണ്ടതാണ്. ഇന്ത്യയുടെ എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍പിടിച്ചത് സയിദ് അക്ബറുദീനായിരുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. അവസാന നിമിഷം അമേരിക്കയുടെ പിന്തുണ നേടാനുള്ള പാക്കിസ്ഥാന്റെ നീക്കവും തകര്‍ന്നു. ഭരണഘടനയിലെ 370 അനുഛേദത്തിന്റെ ഭേദഗതി തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യന്‍ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ചെയ്തത്. കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ രക്ഷാസമിതി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും യുഎന്‍ വിലയിരുത്തി. പതിനഞ്ചംഗ രക്ഷാസമിതി യോഗത്തില്‍ വോട്ടെടുപ്പോ, പ്രമേയം പാസാക്കലോ, മിനിറ്റ്‌സ് തയ്യാറാക്കലോ ഒന്നും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.