Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രണ്ട് നഗരങ്ങള്‍

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Aug 13, 2019, 08:58 pm IST
inSamskriti

രാമായണേതിഹാസം രണ്ടു നഗരങ്ങളെ വര്‍ണിക്കുന്നു. അയോധ്യയും ലങ്കയും. ഒന്ന് സൂര്യവംശരാജധാനി. മറ്റേത് രാക്ഷസകുലത്തിന്റേതും. വര്‍ണനയുടെ ധാരാളിത്തം രണ്ടിലുമുണ്ടെങ്കിലും ലങ്കയ്‌ക്കു വേണ്ടിയാണ് ഏറെ ശ്ലോകങ്ങള്‍ വാല്മീകി രചിച്ചത്. ആധുനിക നഗരവത്ക്കരണത്തിന്റെ പ്രാഗ്‌രൂപങ്ങള്‍ ഈ സ്ഥലരാശികളുടെ  സംവിധാനത്തില്‍ നിന്നും നമുക്ക് നിര്‍ധാരണം ചെയ്ത് എടുക്കാം. 

രാമായണം ബാലകാണ്ഡം അഞ്ചുമുതല്‍ ഏഴുവരെയയുള്ള സര്‍ഗങ്ങള്‍, കോസലരാജധാനിയായ അയോധ്യയുടെ വര്‍ണനയാണ്. അങ്കന്റെ പുത്രനായ ദശരഥനാണ് കലയും കാലവും നമിക്കുന്ന അയോധ്യാ നഗരത്തിന്റെ മുഖ്യശില്‍പി. പ്രതിരോധവും ആക്രമണസന്നാഹങ്ങളും പഴുതടച്ചു കൊണ്ടുള്ള ശില്‍പസംവിധാനം. പ്രജാവത്സലനും പ്രഭാവശാലിയുമായ ഒരു ഭരണാധികാരിക്കേ ഇതു കഴിയുകയുള്ളൂ. 

നഗരത്തിന്റെ നാലുപാടും വളഞ്ഞൊഴുകുന്ന നീലജലം  കൊണ്ടുള്ള കിടങ്ങ്. പിമ്പില്‍ കോട്ട. അതിനുള്ളിലാകട്ടെ ഘണ്ടാപഥങ്ങള്‍. അധിക ചിഹ്നം വരച്ചതു പോലെ. രാജരഥ്യകള്‍ക്കിരുവശവും പടുകൂറ്റന്‍ മതിലുകള്‍. എല്ലായിടത്തും നട്ടുനനച്ചു വളര്‍ത്തിയ പൂച്ചെടികള്‍. സര്‍വത്ര പുഷ്പപരിമളം. പട്ടണം ശുദ്ധജലതടാകങ്ങളാല്‍ നിഭൃതം. 

 ഗുണകര്‍മസ്വഭാവങ്ങളിലധിഷ്ഠിതമായ  വര്‍ണവ്യവസ്ഥയാണ് അയോധ്യയില്‍ പുലര്‍ന്നിരുന്നത്. വേദവിത്തുകളായ ബ്രാഹ്മണര്‍, വീരശൂരപരാക്രമികളായ ക്ഷത്രിയര്‍, വ്യാപാരവും വ്യവസായവും നിര്‍വഹിക്കുന്ന വൈശ്യര്‍. സേവനനിരതരായ ശൂദ്രര്‍. 

ജാതിഭേദമേതുമില്ലാത്ത സോദരത്വം. അവകാശവും കടമയുമറിയുന്ന പൗരബോധമുള്ള ജനത. നാസ്തികരോ, ഭീകരരോ ഇല്ലാത്ത നാട്. കാമികളോ ക്രൂരരോ അഗ്നിഹോത്രം ചെയ്യാത്തവരോ അയോധ്യയിലുണ്ടായിരുന്നില്ല. ദരിദ്രരില്ലാത്ത നാട്. ലിംഗനീതിയും അഭിപ്രായ സ്വാതന്ത്ര്യവും സമത്വവും അവിടെ പുലര്‍ന്നിരുന്നു. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള വിധേയത്വം ശ്രദ്ധേയം. ശ്രീസമൃദ്ധികളുടെ വിളനിലം തന്നെ സാകേതം. 

 ശ്രീജിതനായ രാവണന്റെ ലങ്ക എല്ലാ അര്‍ഥത്തിലും സുവര്‍ണമായിത്തന്നെ. മൂന്നു ലങ്കാവര്‍ണനകള്‍ ഇതിഹാസത്തിലുണ്ട്. ആകാശമാര്‍ഗം പുറപ്പെട്ട ഹനുമാന്‍ കാണുന്ന ലങ്ക. രണ്ടാമത് ശ്രീരാമന്‍ കാണുന്ന ലങ്ക. യുദ്ധാനന്തരം പുഷ്പക വിമാനത്തില്‍ അയോധ്യയിലേക്കു മടങ്ങവേ, ശ്രീരാമന്‍ സീതാദേവിക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ലങ്കാചിത്രങ്ങള്‍. 

കാവല്‍ക്കാരിയായി ലങ്കാലക്ഷ്മി. നാലുവശത്തും കിടങ്ങുകള്‍. അകത്ത് വലിയ കോട്ടമതിലുകള്‍. കൊടിക്കൂറകള്‍ സദാപറന്നു കളിക്കുന്ന രമ്യഹര്‍മ്യങ്ങള്‍. കൊത്തളങ്ങളില്‍ ശതഘ്‌നി (പീരങ്കി)കള്‍ സ്ഥാപിച്ചിരിക്കുന്നു. സുശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രാവണനെപ്പോഴും ശ്രദ്ധിച്ചിരുന്നു. ലോകത്തുള്ള സമസ്ത സൗന്ദര്യ പദാര്‍ഥങ്ങളും ലങ്കാനഗരിയിലുണ്ട്. ഏഴും എട്ടും നിലയുള്ള കെട്ടിടസമുച്ചയങ്ങള്‍. എല്ലാ അര്‍ഥത്തിലും പരിഷ്‌കൃത നഗരം തന്നെ ലങ്ക. 

രാവണവധത്തിനു ശേഷം ലങ്കാധിപതിയാവാന്‍ ലക്ഷ്മണനു കഴിയുമായിരുന്നു. അനുകൂല ഘടകങ്ങള്‍ ഏറെ ഉണ്ടായിരുന്നു താനും. വിഭീഷണന്‍ സ്വപന്ത്തില്‍ പോലും എതിര്‍ക്കുമായിരുന്നില്ല. 

‘ജനനീ ജന്മഭൂമിശ്ച

സ്വര്‍ഗാദപി ഗരീയസി’  

എന്ന് ലക്ഷ്മണനെക്കൊണ്ട് പറയിക്കുന്നിടത്താണ് വല്മീകി ആദി കവിയാകുന്നത്. ഭാരതം ഇന്നലെയും ഇന്നും ഒരു രാജ്യത്തേയും ആക്രമിച്ച് അടിയറവു പറയിച്ച് അതിര്‍ത്തികള്‍ വിപുലമാക്കിയിട്ടില്ല. 

ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്വമേറിയതാണെന്ന ഉര്‍വരമായ ചിന്തയിലാണ് ഭാരതത്തിന്റെ യുഗസംസ്‌കൃതി. രാമരാവണയുദ്ധത്തില്‍ ഒരിറ്റു ചോരപോലും ഇതിഹാസം പിറന്ന മണ്ണില്‍ വീണിട്ടില്ല, എന്ന വസ്തുത നാം ഓര്‍മിക്കുക. ഒരൊറ്റ ഭാരതീയനും രക്തസാക്ഷിയായിട്ടുമില്ല. 

തപസ്വിയും മുനിയും മഹര്‍ഷിയുമാണ് ഇതിഹാസ കവി എന്നതു തന്നെ കാരണം. 

                                                                                                                                                         9446442081

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.