Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖര്‍ജിയുടെ ബലിദാനം വെറുതെയായില്ല

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Aug 6, 2019, 05:29 am IST
in Vicharam

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രക്ഷോഭം നയിച്ചത് ജമ്മു കശ്മീര്‍ വിഷയത്തിലാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനുണ്ടാക്കിയ കളങ്കം മായ്ച്ച് കളയാനായിരുന്നു അത്. രാജ്യത്തെ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ ചുമതലപ്പെട്ട ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സുഗമമായി അത് നിര്‍വഹിച്ചു. ഹൈദരാബാദിന് മാത്രമേ ഭീഷണിയുടെ സ്വരം വേണ്ടിവന്നുള്ളൂ. നെഹ്‌റുവാകട്ടെ ജമ്മു കശ്മീരിന്റെ കാര്യത്തില്‍ താന്‍ ഇടപെട്ടോളാമെന്നും ഏറ്റു. നെഹ്‌റു ഏറ്റ കാര്യത്തിന്റെ പേരില്‍ രാജ്യം കനത്ത വില നല്‍കേണ്ടിയും വന്നു. എന്നും പ്രശ്‌ന സംസ്ഥാനം. 370-ാം വകുപ്പിന്റെ പേരില്‍ ജമ്മു കശ്മീരിന് പ്രത്യേക അധികാരവും ആനുകൂല്യം മാത്രമല്ല പ്രത്യേക രാജ്യം പോലുള്ള അധികാരവും നല്‍കി.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഭരണകര്‍ത്താക്കളെല്ലാം. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെങ്കില്‍ എന്തിന് പ്രത്യേക അവകാശമെന്ന് ശ്യാമപ്രസാദ് മുഖര്‍ജി ചോദിച്ചു. മുഖ്യമന്ത്രിക്കു പകരം എങ്ങനെ പ്രധാനമന്ത്രിയാവുന്നു? പ്രത്യേക പതാക എന്തിന്? പ്രത്യേക ഭരണഘടന എന്തുകൊണ്ട്? ഇവ റദ്ദാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭത്തിനിറങ്ങിയത്. ജമ്മുകശ്മീരില്‍ അന്യസംസ്ഥാനക്കാര്‍ പ്രവേശിക്കണമെങ്കില്‍ അനുമതി വേണം. അതില്ലാതെ പ്രക്ഷോഭം നയിച്ചതിനാലാണ് 1953 മെയ് 11ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ശ്രീനഗര്‍ ജയിലിലടച്ചത്. ദുരൂഹ സാഹചര്യത്തില്‍ ജൂണ്‍ 23ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. 

1901 ജൂലൈയില്‍ വിദ്യാഭ്യാസ വിചക്ഷണനായ അശുതോഷ് മുഖര്‍ജിയുടെയും ജോഗോമയ ദേബിയുടെയും മകനായി ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ചു. നിയമത്തിലാണ് ശ്യാമപ്രസാദ് ബിരുദമെടുത്തത്. 

1924-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ് അച്ഛന്റെ മരണശേഷം ആ ഒഴിവില്‍ യൂണിവേഴ്‌സിറ്റയിലെ സിന്‍ഡിക്കേറ്റ് മെമ്പറായി. 1926-ല്‍ കൂടുതല്‍ നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി.

ലണ്ടനില്‍ നടന്ന അന്താരാഷ്‌ട്ര യൂണിവേഴ്‌സിറ്റി മീറ്റില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് ശ്യാമപ്രസാദ് മുഖര്‍ജി ആയിരുന്നു. ഒരു ബാരിസ്റ്ററായി കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ശ്യാമപ്രസാദ് കോണ്‍ഗ്രസ്സിനെ പ്രതിനിധാനം ചെയ്ത് ബംഗാള്‍ നിയമസഭയില്‍ അംഗമായി. 1933-ല്‍ ഭാര്യ സുധാദേബി അന്തരിച്ചു. ഭാര്യയുടെ വിയോഗത്തിന്റെ വേദന മറക്കാന്‍ സജീവമായി സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങി. 1934 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി. കൊല്‍ക്കത്ത സര്‍വകലാശാല ശ്യാമപ്രസാദിന് ഡി.ലിറ്റി ബിരുദം നല്‍കി ആദരിച്ചു.

1933-ല്‍ ഹിന്ദു മഹാസഭയുടെ കൊല്‍ക്കത്ത ഘടകത്തില്‍ ശ്യാമപ്രസാദ് അംഗമായി. പിന്നീട് ബംഗാള്‍ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയി.

ബംഗാള്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച ശ്യാമപ്രസാദ് മുഖര്‍ജി 1944-ല്‍ നാഷണലിസ്റ്റ് എന്ന പേരില്‍ ഇംഗ്ലീഷ് ദിനപത്രം തുടങ്ങി. കലാപത്തിനിരയാവുന്നവരെ സഹായിക്കാന്‍ 1945-ല്‍ ഹിന്ദുസ്ഥാന്‍ ദേശീയ സംഘം തുടങ്ങി. 1947-ല്‍ സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സര്‍ക്കാരില്‍ വ്യവസായ പൊതുവിതരണ മന്ത്രിയായി ചുമതലയേറ്റു. 1951ലാണ് മുഖര്‍ജി ജനസംഘിന് രൂപം നല്‍കുന്നത്.

1952-ല്‍ ലോക്‌സഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഖര്‍ജി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ ഒരു സഖ്യവും രൂപീകരിച്ചു. 53 അംഗങ്ങളുള്ള ആ സഖ്യത്തിന്റെ നേതാവ് എന്ന നിലയില്‍ ആദ്യത്തെ പ്രതിപക്ഷ നേതാവുമായി. 

കശ്മീരില്‍ മുഖര്‍ജിയുടെ പ്രക്ഷോഭത്തിന് ജമ്മു പ്രജാപരിഷത്ത് എന്ന പ്രാദേശിക പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. ആ പാര്‍ട്ടി ജനസംഘത്തില്‍ ലയിക്കുകയും ചെയ്തു. മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തോടെ പ്രധാനമന്ത്രി, പ്രത്യേക പതാക എന്നിവ എടുത്തുകളയാന്‍ കേന്ദ്രം തയാറായെങ്കിലും മറ്റ് അധികാരങ്ങള്‍ നിലനില്‍ക്കുകയും ചെയ്തു. 66 വര്‍ഷത്തിനുശേഷം ഇപ്പോള്‍ മുഖര്‍ജിയുടെ സ്വപ്‌നം പൂവണിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“സിദ്ധു ” പ്രദർശനത്തിന്.

New Release

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

Football

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

New Release

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

പുതിയ വാര്‍ത്തകള്‍

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

കാനറിക്ക് സാമുറായികളുടെ വെല്ലുവിളി; ബ്രസീല്‍-ജപ്പാന്‍: ഇന്ന് രാത്രി 10.30ന്

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശിനി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ഫിഫ ലോകകപ്പ് 2026: ജര്‍മ്മനിയും പരാഗ്വെയും തമ്മിലിടയുമ്പോള്‍

കേരളത്തിലെ സ്വർണ്ണവില കുറഞ്ഞു

തുടരെ ഏഴ് ലോകകപ്പ് മത്സരങ്ങളിലും ഗോള്‍ നേടി മെസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.